Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പത്തനംതിട്ടയില്‍ താലി കെട്ടാന്‍ എത്തിയ വരന് മദ്യലഹരിയില്‍ കാല്‍ ഉറയ്ക്കുന്നില്ല: വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുത്തു
Text By: Team ukmalayalampathram

വിവാഹത്തിന് മദ്യപിച്ചെത്തി പള്ളിയില്‍ പ്രശ്നമുണ്ടാക്കിയ വരനെ വിവാഹ വേഷത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട കോഴഞ്ചേരിയിലെ തടിയൂരിലാണ് സംഭവം. വധു പിന്മാറിയതോടെ വിവാഹവും മുടങ്ങി. വിവാഹ ചടങ്ങുകള്‍ക്കായി പള്ളിമുറ്റത്തെത്തിയ 32കാരനായ വരന്‍ പാടുപെട്ടാണ് കാറില്‍ നിന്നിറങ്ങിയത്. പുറത്തിറങ്ങിയതോടെ വിഷയം കൂടുതല്‍ വഷളായി. വിവാഹത്തിന് കാര്‍മികത്വം വഹിക്കാന്‍ എത്തിയ വൈദികനോട് പോലും ഇയാള്‍ വളരെ മോശമായി സംസാരിച്ചു. ഇതോടെ വധുവിന്റെ വീട്ടുകാരുടെ മനസുമാറി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴും വരന്‍ പ്രശ്നമുണ്ടാക്കുകയായിരുന്നു. ഇതോടെ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. വൈദ്യപരിശോധനയിലും വരന്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. വിദേശത്തായിരുന്ന യുവാവ് വിവാഹത്തിനായിട്ടായിരുന്നു നാട്ടിലെത്തിയത്. ഇയാള്‍ രാവിലെ മുതല്‍ മദ്യപാനം തുടങ്ങിയിരുന്നതായി അടുത്ത ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞു. ഒടുവില്‍ വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്. വിവാഹനിശ്ചയത്തിന് വധുവിന്റെ വീട്ടുകാര്‍ മട്ടണ്‍ വിഭവം വിളമ്പിയില്ലെന്ന് ആരോപിച്ച് വിവാഹം മുടങ്ങിയ വാര്‍ത്ത അടുത്തിടെ ഹൈദരാബാദില്‍ നിന്ന് വന്നിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. വധുവിന്റെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. വിവാഹ നിശ്ചയത്തിന് വധുവിന്റെ വീട്ടുകാര്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും വരന്റെ ബന്ധുക്കള്‍ക്കുമായി മാംസാഹാരത്തിന്റെ വിരുന്ന് ഒരുക്കിയിരുന്നു. എന്നാല്‍ അതില്‍ മട്ടണ്‍ വിഭവം വിളമ്പിയില്ല എന്നാരോപിച്ച് വരന്റെ കുടുംബം പ്രശ്‌നമുണ്ടാക്കി. മട്ടന്‍ വിഭവം തയ്യാറാക്കിയിട്ടില്ലെന്ന് വധുവിന്റെ വീട്ടുകാര്‍ പറഞ്ഞതോടെ രംഗം കൂടുതല്‍ വഷളായി. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

 
Other News in this category

 
 




 
Close Window