Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 16th May 2024
 
 
UK Special
  Add your Comment comment
കൃത്യ സമയത്ത് ആംബുലന്‍സ് എത്തിയിരുന്നെങ്കില്‍ നഴ്‌സിനെ രക്ഷിക്കാമായിരുന്നു: ഗര്‍ഭിണിയായ നഴ്‌സിന് ചോര വാര്‍ന്ന് ദാരുണാന്ത്യം
Text By: Team ukmalayalampathram
ഫീനിക്സ് റെസ്പോണ്‍സ് സര്‍വ്വീസസ് അയച്ച ആംബുലന്‍സിനായി രണ്ട് മണിക്കൂറോളം വീട്ടില്‍ കാത്തിരുന്ന് 28-കാരിയായ സ്റ്റേബിള്‍ സിബാന്‍ദ ചോരവാര്‍ന്നു മരിച്ചു.
ഗര്‍ഭിണിയായ നഴ്സിന്റെ മരണത്തില്‍ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ പ്രൈവറ്റ് ആംബുലന്‍സ് സര്‍വ്വീസിന് എന്‍എച്ച്എസ് ട്രസ്റ്റിന്റെ കരാര്‍ നഷ്ടമായി. ബെര്‍ക്ഷയര്‍ ആസ്‌കറ്റിലെ സിബാന്‍ദ താമസിക്കുന്ന ഫ്ളാറ്റിലേക്ക് ഫീനിക്സ് റെസ്പോണ്‍സ് സര്‍വ്വീസസ് ടെക്നീഷ്യന്‍മാര്‍ എത്തിച്ചേരുന്നത് രണ്ട് മണിക്കൂറോളം കഴിഞ്ഞാണ്.

ഈ വര്‍ഷം ആദ്യം നടന്ന ഇന്‍ക്വസ്റ്റില്‍ ആംബുലന്‍സ് ജീവനക്കാര്‍ നഴ്സിനെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ ശ്രദ്ധിച്ചോയെന്ന് കൊറോണര്‍ ചോദ്യം ഉന്നയിച്ചിരുന്നു. ആംബുലന്‍സ് ടീമില്‍ പരിശീലനം നേടിയ പാരാമെഡിക്കും ഉണ്ടായിരുന്നില്ല. വയറുവേദനയെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നഴ്സ് എമര്‍ജന്‍സി സര്‍വ്വീസിനെ വിളിക്കുന്നത്. ഇക്ടോപിക് പ്രെഗ്‌നന്‍സി മൂലമാണ് വേദനയെന്ന് കരുതിയാണ് നഴ്സ് സേവനം തേടിയതെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി.

ഫീനിക്സ് റെസ്പോണ്‍സ് സര്‍വ്വീസസ് ടെക്നീഷ്യന്‍മാര്‍ നഴ്സിന്റെ ആവശ്യങ്ങള്‍ തള്ളി. പരിശീലനം നേടിയ പാരാമെഡിക്ക് കൂട്ടത്തില്‍ ഇല്ലാതിരുന്നിട്ടും ഒരു നഴ്സ് കൂടിയായ രോഗിയുടെ വാക്കുകള്‍ക്ക് ഇവര്‍ ചെവികൊടുക്കാതെ അനാവശ്യമായി സമയം പാഴാക്കി.

രണ്ട് മണിക്കൂറോളം വൈകിയെത്തിയതിന് പുറമെയായിരുന്നു നഴ്സ് സിബാന്‍ദയുടെ ആവശ്യങ്ങള്‍ കാര്യമായി പരിഗണിക്കാന്‍ ആംബുലന്‍സ് ക്രൂ വീഴ്ച വരുത്തിയത്. ഇപ്പോള്‍ സൗത്ത് സെന്‍ഡ്രല്‍ ആംബുലന്‍സ് സര്‍വ്വീസ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് നടത്തിയ സ്വതന്ത്ര ടെന്‍ഡറിംഗ് നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് ഫീനിക്സ് റെസ്പോണ്‍സ് സര്‍വ്വീസിന്റെ കരാര്‍ പുതുക്കി നല്‍കാതിരുന്നത്.
 
Other News in this category

 
 




 
Close Window