Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 15th May 2024
 
 
UK Special
  Add your Comment comment
ഹൊറിസണ്‍ വ്യാജ കേസ്: നഷ്ടപരിഹാരം നല്‍കുന്ന രീതി പോസ്റ്റ് ഓഫിസിന്റെ അന്ത്യം കുറിക്കുമെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: സബ് പോസ്റ്റ്ഓഫീസര്‍മാരെ വ്യാജ പ്രതികളാക്കിയ കേസില്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ടാക്സ് ഇളവ് തേടുന്നത് പോസ്റ്റ് ഓഫീസിന് തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍. 100 മില്ല്യണ്‍ നികുതി ബില്ലിന് പുറമെ പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടല്‍ ഭീഷണിയും നേരിടേണ്ടി വരുമെന്നാണ് ടാക്സ് വിദ്ഗധരുടെ മുന്നറിയിപ്പ്. നഷ്ടപരിഹാരങ്ങള്‍ നല്‍കുന്നതിനായി പോസ്റ്റ് ഓഫീസ് 934 മില്ല്യണ്‍ പൗണ്ട് ടാക്സ് ഇളവാണ് നേടിയത്. എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ടാക്സ് പോളിസി അസോസിയേറ്റ്സ് മേധാവി ഡാന്‍ നെയ്ഡിലാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. ഫുജിട്സു അക്കൗണ്ടില്‍ സോഫ്റ്റ്വെയറിലെ വീഴ്ചകളാണ് ബ്രാഞ്ചുകളില്‍ നിന്നും പണം നഷ്ടമാകുന്നതായി തോന്നിപ്പിക്കുകയും, 700-ഓളം സബ് പോസ്റ്റ്മാസ്റ്റര്‍മാരെയും, സബ് പോസ്റ്റ്മിസ്ട്രസുമാരെയും ക്രിമിനല്‍ കുറ്റവാളികളാക്കി മാറ്റിയത്.

എന്നാല്‍ ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പോസ്റ്റ് ഓഫീസ് 934 മില്ല്യണ്‍ പൗണ്ട് ടാക്സ് ഇളവ് തേടിയതായി നെയ്ഡില്‍ പറയുന്നു. ഈ നികുതി ഇളവ് നിയമവിരുദ്ധമാണെന്ന് ടാക്സ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ എച്ച്എംആര്‍സി അന്വേഷണം നടത്തുകയാണെന്നും, പോസ്റ്റ് ഓഫീസ് നികുതി നല്‍കേണ്ടിയും വരുമെന്ന് ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ 2022/23-ലെ പോസ്റ്റ് ഓഫീസ് വാര്‍ഷിക റിപ്പോര്‍ട്ടും, അക്കൗണ്ടുകളും കൃത്യമാണെന്ന് പോസ്റ്റ് ഓഫീസ് വക്താവ് അവകാശപ്പെട്ടു. പോസ്റ്റ് ഓഫീസ് അഴിമതി കേസില്‍ കുറ്റക്കാരായി വിധിച്ച എല്ലാവരെയും കുറ്റവിമുക്തരാക്കുന്നതായി പ്രധാനമന്ത്രി ഋഷി സുനാക് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരത്തിന് നികുതി ഇളവ് തേടിയത് പോസ്റ്റ് ഓഫീസിനെ തിരിച്ചുകൊത്തുന്നത്.

 
Other News in this category

 
 




 
Close Window