Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.564 INR  1 EURO=107.5038 INR
ukmalayalampathram.com
Sun 28th Jun 2026
UK Special
  18-06-2026
ഗ്രൂമിംഗ് ഗ്യാങ് കേസുകളില്‍ കടുത്ത നടപടികള്‍ വേണമെന്ന് ബ്രിട്ടീഷ് എംപി റൂപര്‍ട്ട് ലോവ്

ലണ്ടന്‍: യുകെയിലെ വിവാദമായ ഗ്രൂമിംഗ് ഗ്യാങ് ലൈംഗികപീഡന കേസുകളില്‍ കൂടുതല്‍ കടുത്ത നടപടികള്‍ ആവശ്യപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം റൂപര്‍ട്ട് ലോവ് രംഗത്ത്. ഇരകളുടെയും അതിജീവിതരുടെയും മൊഴികള്‍ ഉദ്ധരിച്ച ലോവ്, ഇത്തരം കേസുകളില്‍ കുറ്റവാളികളെയും അവരെ സംരക്ഷിക്കാന്‍ സഹായിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്ന് പറഞ്ഞു. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍, ചില അതിജീവിതര്‍ തങ്ങള്‍ നേരിട്ട പീഡനങ്ങളില്‍ വംശീയവും മതപരവുമായ അധിക്ഷേപങ്ങളും അപമാനങ്ങളും ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയതായി ലോവ് പറഞ്ഞു. ചില സംഘങ്ങളിലെ പ്രതികള്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ദീര്‍ഘകാലം ചൂഷണം ചെയ്തതായും, കേസുകളിലെ യഥാര്‍ത്ഥ

Full Story
  18-06-2026
ബ്രിട്ടനില്‍ എന്‍എച്ച്എസ് മരുന്നുകള്‍ക്ക് രൂക്ഷ ക്ഷാമം; രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: ബ്രിട്ടനില്‍ വേദനസംഹാരികള്‍, അപസ്മാര മരുന്നുകള്‍, ഹോര്‍മോണ്‍ റിപ്ലേസ്മെന്റ് തെറാപ്പി മരുന്നുകള്‍ ഉള്‍പ്പെടെ നിരവധി എന്‍എച്ച്എസ് മരുന്നുകള്‍ക്ക് രൂക്ഷമായ ക്ഷാമം നേരിടുന്നതായി മുന്നറിയിപ്പ്. രാജ്യത്ത് ഇതുവരെ അനുഭവപ്പെട്ടതില്‍ ഏറ്റവും ഗുരുതരമായ മരുന്ന് ക്ഷാമങ്ങളിലൊന്നാണ് നിലവിലുള്ളതെന്നാണ് ഫാര്‍മസി മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. മരുന്നുകളുടെ ലഭ്യത കുറവ് രോഗികളുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് നാഷണല്‍ ഫാര്‍മസി അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. ക്ഷാമം രോഗികളെയും ജിപിമാരെയും ഫാര്‍മസിസ്റ്റുകളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് റോയല്‍ കോളേജ് ഓഫ് ജിപിമാരും ആശങ്ക അറിയിച്ചു. ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍

Full Story
  18-06-2026
ബ്രിട്ടനില്‍ പണപ്പെരുപ്പം 2.8 ശതമാനത്തില്‍ തന്നെ; മോര്‍ട്ട്ഗേജ് വിപണിക്ക് ആശ്വാസം

ലണ്ടന്‍: ബ്രിട്ടനില്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതുപോലെ ഉയരാതെ 2.8 ശതമാനത്തില്‍ തുടരുന്നത് മോര്‍ട്ട്ഗേജ് വിപണിക്ക് ആശ്വാസമായി. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഏപ്രിലില്‍ 2.8 ശതമാനമായിരുന്ന കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഫ്‌ലേഷന്‍ മേയ് മാസത്തിലും അതേ നിലയില്‍ തുടരുകയായിരുന്നു. വിപണിയില്‍ ചിലര്‍ നിരക്ക് 3 ശതമാനത്തിന് സമീപം ഉയരുമെന്ന് കണക്കാക്കിയിരുന്ന സാഹചര്യത്തിലാണ് ഈ മാറ്റമില്ലാത്ത നില ശ്രദ്ധേയമായത്.

പണപ്പെരുപ്പം നിയന്ത്രിതമായി തുടരുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശനിരക്കില്‍ ഉടന്‍ കടുത്ത വര്‍ധനവ് വരുത്തേണ്ട സമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ

Full Story
  18-06-2026
യുകെയില്‍ £139 മില്യണ്‍ മൂല്യമുള്ള കഞ്ചാവ് വേട്ട; സൗത്ത് വെയില്‍സില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ലണ്ടന്‍: യുകെയില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നില്‍ സൗത്ത് വെയില്‍സില്‍ നിന്നുള്ള മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏകദേശം £139 മില്യണ്‍, ഇന്ത്യന്‍ രൂപയില്‍ ഏകദേശം 1,600 കോടി രൂപ മൂല്യമുള്ള 12 ടണ്‍ കഞ്ചാവാണ് പിടികൂടിയത്. മേയ് 6ന് ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്തുള്ള തുറമുഖത്തിലേക്ക് കൊണ്ടുപോകുകയായിരുന്ന ചരക്ക് കണ്ടെയ്നറുകളില്‍ നിന്നാണ് വന്‍തോതിലുള്ള ലഹരിമരുന്ന് കണ്ടെത്തിയത്. കാനഡയില്‍ നിന്ന് യുകെയിലേക്ക് ഇറക്കുമതി ചെയ്ത ചരക്കിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. തെരുവ് വിപണിയില്‍ ഇതിന് ഏകദേശം £139 മില്യണ്‍ വിലവരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി

Full Story
  17-06-2026
യുകെയില്‍ കുടിച്ചു ലക്കുകെട്ട് കാര്‍ ഓടിച്ച മലയാളിക്ക് ശിക്ഷ: 20 മാസം കാറോടിക്കരുതെന്ന് കോടതി: മിത് സുബിഷി കാറിടിച്ച് പരിക്കേറ്റത് 2 കുട്ടികള്‍
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ മലയാളിയ്ക്ക് 20 മാസം ഡ്രൈവിംഗ് വിലക്ക് ശിക്ഷ. ബെല്‍ഫാസ്റ്റ് മജിസ്ട്രേറ്റ് കോടതി 20 മാസം ഡ്രൈവിംഗ് വിലക്കും 80 മണിക്കൂര്‍ സാമൂഹിക സേവനവും ആണ് ശിക്ഷ വിധിച്ചത് . ബെല്‍ഫാസ്റ്റ് കോസ്ഗ്രേവ് കോര്‍ട്ടില്‍ താമസിക്കുന്ന 46 കാരനാണ് കോടതി ശിക്ഷ വിധിച്ചത്. പൊലീസ് പിടിയിലായപ്പോള്‍ ത്രോട്ട് ഇന്‍ഫെക്ഷന്‍ മരുന്നായാണ് മദ്യപിച്ചതെന്നായിരുന്നു മലയാളിയുടെ വാദം. പിന്നാലെ പരിശോധനയില്‍ അനുവദനീയമായതിന്റെ മൂന്നിരട്ടി മദ്യ അളവു ശരീരത്തില്‍ കണ്ടെത്തുകയായിരുന്നു.

ഏപ്രില്‍ 27ന് നോര്‍ത്ത് ബെല്‍ഫാസ്റ്റിലെ ചര്‍ച്ച് സ്ട്രീറ്റില്‍ വച്ചാണ് അപകടം. ഇവിടെ സ്‌കൂളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ മലയാളി ഓടിച്ചിരുന്ന കാര്‍
Full Story
  17-06-2026
ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനും രക്ഷയില്ല: പീഡനം നടത്തിയത് 37 വയസ്സുകാരന്‍: ക്രൂരത കണ്ടില്ലെന്നു നടിച്ച ഭാര്യയും കുറ്റക്കാരി
13 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് വിധേയമാക്കി കൊലപ്പെടുത്തി. സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണു പ്രതി. കുറ്റക്കാരനെന്ന് കോടതി. 13 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്. ല്‍ 37-കാരന്‍ ജാമി വാര്‍ലിയെ കാത്തിരിക്കുന്നത് ജീവപര്യന്തം ശിക്ഷയാണ്.

കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ഒപ്പം നിന്ന പങ്കാളി 32-കാരന്‍ ജോണ്‍ മക്ഗോവന്‍ ഫാസാകെര്‍ലിയും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഫിനാന്‍സ് കമ്പനിയില്‍ സെയില്‍സ് മാനേജറായിരുന്ന ഇയാള്‍ കുഞ്ഞിന്റെ മരണത്തിന് ഇടയാക്കുന്ന കാരണങ്ങള്‍ അനുവദിച്ചതിനും, ലൈംഗിക കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തതിനുമാണ് ശിക്ഷ നേരിടുക.

കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീതിജനകമായ കേസെന്നാണ്
Full Story
  17-06-2026
തൊണ്ടവേദിക്ക് 'മരുന്നായി' മദ്യം കഴിച്ചെന്ന് വാദം; ബെല്‍ഫാസ്റ്റില്‍ മലയാളിക്ക് 20 മാസം ഡ്രൈവിങ് വിലക്ക്

ബെല്‍ഫാസ്റ്റ്: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ കേസില്‍ മലയാളി കോടതിയില്‍ ഉന്നയിച്ചതു വിചിത്ര വാദം. തൊണ്ടയിലെ ഇന്‍ഫെക്ഷന്‍ മാറാന്‍ 'മരുന്നായി' മദ്യം കഴിച്ചതാണെന്നായിരുന്നു ഇയാളുടെ വിശദീകരണം. സംഭവത്തില്‍ ബെല്‍ഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതി ജോജി തോമസിന് 20 മാസം ഡ്രൈവിങ് വിലക്കും 80 മണിക്കൂര്‍ സാമൂഹിക സേവനവും ശിക്ഷയായി വിധിച്ചു. ബെല്‍ഫാസ്റ്റിലെ കോസ്ഗ്രേവ് കോര്‍ട്ടില്‍ താമസിക്കുന്ന 46കാരനാണ് ജോജി തോമസ്. ഏപ്രില്‍ 27ന് നോര്‍ത്ത് ബെല്‍ഫാസ്റ്റിലെ ചര്‍ച്ചില്‍ സ്ട്രീറ്റ് മേഖലയിലായിരുന്നു സംഭവം. സ്‌കൂളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ ജോജി തോമസ് ഓടിച്ചിരുന്ന മിത്സുബിഷി കാര്‍ ഇടിക്കുകയായിരുന്നു. അപകടസമയത്ത് കാറില്‍ മൂന്ന് വയസ്സും 11 വയസ്സും

Full Story
  17-06-2026
16 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള സോഷ്യല്‍ മീഡിയ നിയന്ത്രണം; ആശങ്കയുമായി യുകെയിലെ കൗമാരക്കാര്‍

ലണ്ടന്‍: 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സമൂഹമാധ്യമ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള യുകെ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച് കൗമാരക്കാര്‍. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും, ഇത്തരമൊരു നിയന്ത്രണം യുവ പ്രതിഭകളുടെ വളര്‍ച്ചയ്ക്കും അവസരങ്ങള്‍ക്കും തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗം കൗമാരക്കാരുടെയും രക്ഷിതാക്കളുടെയും അഭിപ്രായം. സംഗീതം, നൃത്തം, അഭിനയം, ഫാഷന്‍, ഡിജിറ്റല്‍ കണ്ടന്റ് ക്രിയേഷന്‍ തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച നിരവധി കുട്ടികള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് തങ്ങളുടെ പ്രതിഭ ലോകത്തിനു മുന്നില്‍ എത്തിച്ചതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

Full Story
[5][6][7][8][9]
 
-->




 
Close Window