Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.91 INR  1 EURO=111.5698 INR
ukmalayalampathram.com
Sat 16th May 2026
ഇന്ത്യ/ കേരളം
  28-04-2026
കേരളത്തില്‍ വൈദ്യുതി ലോഡ് ഷെഡ്ഡിങ് പ്രഖ്യാപിച്ചു: വൈകിട്ട് ആറ് മണി മുതല്‍ രാത്രി 12 മണി വരെ കറന്റ് കട്ട്
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് വേഗതയില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി തീരുമാനിച്ചു. ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനമുണ്ടായത്. വൈകിട്ട് ആറ് മണി മുതല്‍ രാത്രി 12 മണി വരെയുള്ള സമയത്തിനിടയില്‍ അരമണിക്കൂര്‍ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. പീക്ക് അവറിലുള്ള വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി എസിയുടെ താപനില 24 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയില്‍ ക്രമീകരിക്കണമെന്നും ഇലക്ട്രിക് വാഹനങ്ങള്‍ രാത്രിയില്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
Full Story
  27-04-2026
കേരളത്തില്‍ ഹര്‍ത്താലാണ് നാളെ (28/04/2026): ആഹ്വാനം ചെയ്തത് നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ദളിത്-ആദിവാസി സംഘടനകളും
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ്. ഹര്‍ത്താലില്‍ നിര്‍ബന്ധിതമായി വാഹനങ്ങള്‍ തടയില്ലെന്നും ഹര്‍ത്താലുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും.
നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജില്‍ അത്തരം വിവേചന സമീപനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂര്‍ ഡെന്റല്‍ കോളേജ്
Full Story
  27-04-2026
മകള്‍ പരാതി നല്‍കി; അമ്മയുടേയും സഹോദരന്റേയും മൃതദേഹം കണ്ടെത്തി; പോലീസിനെ കണ്ട് ഇളയ മകന്‍ ഓടിരക്ഷപെട്ടു
ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മേരിക്കുട്ടി (മറിയക്കുട്ടി), മകന്‍ റെജി എന്നിവരുടെ കൊലപാതകത്തില്‍ ഇളയ മകന്‍ സജിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ക്രൂരമായ ഈ കൊലപാതകത്തിന് പിന്നില്‍ കുടുംബതര്‍ക്കമാണെന്നാണ് പ്രാഥമിക നിഗമനം.
ഈ മാസം 2 മുതലാണ് ഇരുവരെയും കാണാതായത്. മേരിക്കുട്ടി, ഇവരുടെ മകന്‍ റെജി എന്നിവരെ ഒരു മാസമായി കാണാനില്ലെന്ന് ഇന്നലെ മേരിക്കുട്ടിയുടെ മകള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ഇളയമകന്‍ പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാരുടെ മൊഴി പ്രകാരം, സജി വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സജി
Full Story
  26-04-2026
കേരളത്തില്‍ വേനല്‍ മഴ പെയ്യുമെന്ന് പ്രവചനം; 3 ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യത
തിങ്കളാഴ്ച മുതല്‍ വേനല്‍മഴ സജീവമാകുന്നതോടെ ഉഷ്ണതരംഗത്തിന് നേരിയ ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഏപ്രില്‍ 29-ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പാലക്കാട്, പുനലൂര്‍ എന്നിവിടങ്ങളില്‍ ചൂട് മാറ്റമില്ലാതെ തുടരുകയാണ്. രണ്ടിടത്തും കഴിഞ്ഞ ദിവസം 39.8 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. പുനലൂരില്‍ ശരാശരി താപനിലയേക്കാള്‍ 5 ഡിഗ്രിയും പാലക്കാട് 3.5 ഡിഗ്രിയും കൂടുതലാണിത്. കോട്ടയത്ത് താപനില 38.3 ഡിഗ്രിയിലെത്തിയപ്പോള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളില്‍ ചൂടിന് വലിയ മാറ്റമൊന്നുമില്ല.
ഇന്നത്തെ പ്രവചനമനുസരിച്ച് പാലക്കാട് 40 ഡിഗ്രിയും കൊല്ലത്ത് 39 ഡിഗ്രിയും പത്തനംതിട്ട, തൃശ്ശൂര്‍,
Full Story
  25-04-2026
അപ്രഖ്യാപിത പവര്‍കട്ട് ഇല്ലെന്ന് വൈദ്യുതി മന്ത്രി; രാത്രി 9 മുതല്‍ 11 വരെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്നും മന്ത്രി
കേരളത്തില്‍ അപ്രഖ്യാപിത പവര്‍കട്ടെന്ന ആരോപണം തള്ളി വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സംസ്ഥാനത്ത് പവര്‍കട്ടില്ല, ഉപഭോഗം വര്‍ധിക്കുന്നതിനാല്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതാണ്. രാത്രി 9 മുതല്‍ രാവിലെ 11 വൈദ്യുത ഉപയോഗം നിയന്ത്രിച്ചാല്‍ ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാമെന്നും മന്ത്രി പറഞ്ഞു.

രാത്രി 9 മുതല്‍ 11 വരെ ഇന്‍ഡക്ഷന്‍ കുക്കറുകളുടെ ഉപയോഗം, വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത്,പകല്‍ സമയങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗത്തില്‍ ചെറിയ അളവില്‍ നിയന്ത്രണം ആവശ്യമാണ്. എങ്കില്‍ മാത്രമേ ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ സാധിക്കുകയുളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Full Story
  25-04-2026
തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍: സുരേഷ് ഗോപി കുറിച്ചു: - ഞാന്‍ നല്‍കിയ നിവേദനത്തിന് അനുകൂല നടപടി
തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് കൊല്ലം - തൃശ്ശൂര്‍ - കൊല്ലം റൂട്ടില്‍ അണ്‍റിസര്‍വ്ഡ് മെമു സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ നിവേദനത്തിന് പിന്നാലെയാണ് നടപടി. ഈ ആവശ്യമുന്നയിച്ച് റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിക്ക് ഞാന്‍ നല്‍കിയ നിവേദനത്തിന് അനുകൂലമായ നടപടി സ്വീകരിച്ച റെയില്‍വേ മന്ത്രാലയത്തോടുള്ള നന്ദി അറിയിക്കുന്നുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. പൂരപ്രേമികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിനായി ഏപ്രില്‍ 26 ഞായറാഴ്ചയാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 12 കോച്ചുകളുള്ള മെമു
Full Story
  25-04-2026
കാട്ടുഭരണത്തിന് അന്ത്യം കുറിച്ചു: ബംഗാളില്‍ വോട്ടിങ് കഴിഞ്ഞ ശേഷം നരേന്ദ്രമോദി
'കഴിഞ്ഞ രാത്രി മുഴുവന്‍ തൃണമൂല്‍ അവരുടെ ഗുണ്ടകളെ ശാക്തീകരിക്കുകയായിരുന്നു. ബംഗാളിലെ ജനങ്ങളോടും ബിജെപി പ്രവര്‍ത്തകരോടും എനിക്ക് പറയാനുള്ളത് ഇതാണ്: ഇതൊരു വിപ്ലവത്തിന്റെ മണ്ണാണെന്നും വീരന്മാരുടെ മണ്ണാണെന്നും മറക്കരുത്. മെയ് 4ന് ഫലം പുറത്തുവന്നാല്‍, തൃണമൂല്‍ ഗുണ്ടകള്‍ക്ക് ഒളിക്കാന്‍ ഇടമുണ്ടാകില്ല, അവരെ രക്ഷിക്കാന്‍ ആരും വരില്ല. ഇന്നലത്തെ ഒന്നാം ഘട്ട വോട്ടെടുപ്പ് തൃണമൂലിന്റെ കാട്ടുഭരണത്തിന്റെ അന്ത്യം കുറിച്ചു കഴിഞ്ഞു,' പ്രധാനമന്ത്രി മോദി പറഞ്ഞു.

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ 92.88 ശതമാനം എന്ന റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയതിന് പിന്നാലെ, ബിജെപിയുടെ വിജയത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വോട്ടിംഗ് ശതമാനം തൃണമൂലിന്റെ
Full Story
  24-04-2026
തൃശൂരിലെ വെടിക്കെട്ട് നിര്‍മ്മാണശാലയുടെ ലൈസന്‍സിയും മരിച്ചു; ഏറെക്കാലമായി ഈ മേഖലയില്‍ പ്രവര്‍ത്തിച്ചയാളാണ് സതീശന്‍
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ലൈസന്‍സിയും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ തിരുവമ്പാടിയുടെ ലൈസന്‍സി സതീശനാണ് (46) മരിച്ചത്. സതീശന് 90 ശതമാനത്തിലധികം പൊള്ളല്‍ ഏറ്റതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഉച്ചയോടുകൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇനി ബേണ്‍ഡ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നത് 4 പേരാണ്. സതീശന്റെ മൃതദേഹം ഉടന്‍ തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റും.

തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സജീവമായി പ്രവര്‍ത്തിക്കുന്ന ആളായിരുന്നു സതീശന്‍ മുണ്ടത്തിക്കോട്. പിതാവ് മണിപാപ്പന്റെ പാത പിന്തുടര്‍ന്നാണ് സതീഷ് വെടിക്കെട്ട് രംഗത്തേയ്ക്ക് വന്നത്. വര്‍ഷങ്ങളായി ഈ മേഖലയില്‍ ജോലി
Full Story
[1][2][3][4][5]
 
-->




 
Close Window