Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
ഇന്ത്യ/ കേരളം
  04-06-2026
കേരളത്തില്‍ ഇനി പെരുമഴക്കാലം; 3 ദിവസം വൈകിയെങ്കിലും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തി
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് കേരളത്തില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സാധാരണയായി ജൂണ്‍ 1-നാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറുള്ളത്. എന്നാല്‍ ഇത്തവണ സാധാരണയെക്കാള്‍ 3 ദിവസം വൈകിയാണ് കാലവര്‍ഷം ഔദ്യോഗികമായി എത്തിയത്.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തെക്കുപടിഞ്ഞാറന്‍-തെക്കുകിഴക്കന്‍ അറബിക്കടലിന്റെ ബാക്കി ഭാഗങ്ങളിലേക്കും, മധ്യ അറബിക്കടലിന്റെ ചില ഭാഗങ്ങളിലേക്കും, ലക്ഷദ്വീപ് മുഴുവനായും, കേരളം, മാഹി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. കര്‍ണാടക ,തമിഴ്നാട് എന്നിവടങ്ങളിലെ ചില ഭാഗങ്ങളിലേക്കും, കന്യാകുമാരി മേഖലയുടെ ബാക്കി ഭാഗങ്ങളിലും, ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക്, തെക്കുപടിഞ്ഞാറ്, മധ്യ, വടക്കുകിഴക്കന്‍ ഭാഗങ്ങളിലേക്കും കാലവര്‍ഷം എത്തി.
അടുത്ത 2-3 ദിവസങ്ങളില്‍ മധ്യ അറബിക്കടലിന്റെ
Full Story
  02-06-2026
മയക്കു മരുന്ന് ഇല്ലാതാക്കാന്‍ കേരളത്തില്‍ 'ഓപ്പറേഷന്‍ തൂഫാന്‍' ഇന്ന് മുതല്‍: ലഹരി മാഫിയയെ തുടച്ചുനീക്കും - മുഖ്യമന്ത്രി വി ഡി സതീശന്‍
ലഹരി മാഫിയക്കെതിരായ ശക്തമായ നടപടികളുമായി 'ഓപ്പറേഷന്‍ തൂഫാന്‍' പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്റലിജന്‍സ് ഐജി വിമലാദിത്യ 'ഓപ്പറേഷന്‍ തൂഫാന്‍ - ദി നാര്‍ക്കോ ഹണ്ടി'ന്റെ നോഡല്‍ ഓഫീസറാകും.
കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ സ്വഭാവം പാടെ മാറിയിരിക്കുകയാണെന്നും മയക്കുമരുന്ന് ഉപയോഗം മൂലം ഭയാനകമായ അവസ്ഥയാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജന്മം നല്‍കിയതിന്റെ പേരില്‍ സ്വന്തം അമ്മയെയും മാതാപിതാക്കളെയും വരെ കൊലപ്പെടുത്തുന്ന ക്രൂരതയിലേക്ക് കാര്യങ്ങളെത്തിക്കുന്നത് മയക്കുമരുന്നാണ്. ഈ ലഹരി മാഫിയയെ കേരളത്തില്‍ നിന്നും പൂര്‍ണമായും തുടച്ചുനീക്കുമെന്നും കേരള
Full Story
  02-06-2026
ടിക് ടോക്കില്‍ തര്‍ക്കം: കണ്ണൂര്‍ സ്വദേശി ഇസ്മായില്‍ ദുബായിയില്‍ കുത്തേറ്റു മരിച്ചു: കൊല്ലം സ്വദേശി അറസ്റ്റില്‍
ടിക്ക് ടോക്കിലെ തര്‍ക്കത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ഇസ്മായില്‍ പൊന്നന്‍ (40) ആണ് മരിച്ചത്. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാലുപേരെ ഷാര്‍ജ പോലീസ് കസ്റ്റഡിയിലെടുത്തു. ടിക് ടോക്കില്‍ തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം.
ടിക്ക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാന്‍ ഷാര്‍ജ അല്‍ നഹ്ദയില്‍ ഇസ്മായില്‍ എത്തുകയായിരുന്നു. പൊതുസ്ഥലത്തുവെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഷാര്‍ജ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായില്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വര്‍ഷങ്ങളായി ദുബായില്‍ ജോലി ചെയ്യുകയായിരുന്നു ഇസ്മായില്‍. ഭാര്യയും മക്കളും നാട്ടിലാണ്.
Full Story
  01-06-2026
വീണ്ടും ഗള്‍ഫ് മേഖലയെ ആശങ്കയിലാക്കി ഇറാന്‍ - അമേരിക്ക പോര്: ഇറാന്‍ ഉടനെ ജലപാതകള്‍ അടയ്ക്കുമെന്നു റിപ്പോര്‍ട്ട്
വീണ്ടും ഗള്‍ഫ് മേഖലയില്‍ സമാധാനം നഷ്ടമാകുമെന്നു തോന്നും വിധം റിപ്പോര്‍ട്ടുകള്‍. ഇറാന്‍ അവരുടെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തടയുമെന്നു റിപ്പോര്‍ട്ട്. പ്രധാന ജലപാതയായ ബാബ് എല്‍ -മാന്‍ഡെബ് കടലിടുക്ക് വഴി വരുന്ന വാണിജ്യ കപ്പലുകള്‍ ആക്രമിക്കാന്‍ ഇറാന്‍ ഭരണകൂടം അനുമതി നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയുമായി ഇടനിലക്കാര്‍ വഴിയുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്ന് ഇറാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ലെബനനിലും, ഗസ്സയിലും ഇസ്രയേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇറാന്റെ തസ്‌നീം ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയുമായുള്ള കരാറിന് ലെബനനില്‍ വെടിനിര്‍ത്തല്‍ അനിവാര്യമാണെന്ന് ഇറാന്‍. ലെബനനിലെ ആക്രമണങ്ങള്‍ ഏപ്രില്‍
Full Story
  01-06-2026
ഞാന്‍ മുഖ്യമന്ത്രിയല്ല; പ്രധാന സേവകനാണ്: തിരുച്ചിറപ്പള്ളിയില്‍ ജനസാഗരത്തെ സാക്ഷിയാക്കി വിജയുടെ തീപ്പൊരി പ്രസംഗം
തന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് കടുത്ത ഭാഷയില്‍ ആഞ്ഞടിച്ചു. റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി വിജയ് ഡിഎംകെയെ പരിഹസിച്ചു: 'ഞങ്ങള്‍ അധികാരത്തില്‍ വന്നിട്ട് ഏതാനും ആഴ്ചകള്‍ പോലും തികഞ്ഞിട്ടില്ല. ആറുമാസത്തേക്ക് മിണ്ടാതിരിക്കുമെന്ന് പറഞ്ഞവര്‍ക്ക് ആറുദിവസം പോലും മിണ്ടാതിരിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ അധികാരമേറ്റ് അരമണിക്കൂറിനുള്ളില്‍ അവര്‍ പരാതികള്‍ പറയാന്‍ തുടങ്ങി. വര്‍ഷങ്ങളായി മാറിമാറി ഭരിച്ച് തങ്ങളെ വഞ്ചിച്ച രണ്ട് പാര്‍ട്ടികളെയും തമിഴ്നാട്ടിലെ ജനങ്ങള്‍ ഇപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്.'
'നിങ്ങള്‍ വിജയിയെ നിങ്ങളുടെ മൂത്ത സഹോദരനായോ ഇളയ സഹോദരനായോ ആണ് തിരഞ്ഞെടുത്തത്, അല്ലാതെ ഒരു മുഖ്യമന്ത്രിയായിട്ടല്ല.
Full Story
  31-05-2026
മുഖ്യമന്ത്രി വി.ഡി. സതീശനെ നേരില്‍കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ച് തുഷാര്‍ വെള്ളാപ്പള്ളി
മുഖ്യമന്ത്രി വി.ഡി. സതീശനെ നേരില്‍കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ച് ബിഡിജെഎസ് അധ്യക്ഷനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഇത് വെറുമൊരു സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും ഇതിന് പിന്നില്‍ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം തുഷാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും തങ്ങള്‍ പഴയ സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി തന്നെ രണ്ടുമൂന്ന് തവണ ഫോണില്‍ വിളിച്ചിരുന്നുവെന്ന് തുഷാര്‍ വെളിപ്പെടുത്തി. എന്നാല്‍ ആ സമയത്ത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി
Full Story
  31-05-2026
ഒന്നര വയസ്സുള്ള കുഞ്ഞ് കരഞ്ഞപ്പോള്‍ തല ഭിത്തിയില്‍ ഇടിച്ചു കൊലപ്പെടുത്തി: അഖിലയുടെ കാമുകന്‍ അഷ്‌കറിന്റെ മൊഴി
പനവൂര്‍ കരിക്കുഴിയില്‍ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയത് ചോറു കൊടുക്കുമ്പോള്‍ കരഞ്ഞതിലുള്ള ദേഷ്യം കാരണമാണെന്ന് അമ്മയുടെ കാമുകന്‍ അഷ്‌കറിന്റെ മൊഴി. കരിക്കുഴി നെല്ലിക്കുന്ന് റേഡിയോ പാര്‍ക്കിനു സമീപം അര്‍ച്ചിതത്തില്‍ വാടകയ്ക്കു താമസിക്കുന്ന അഖിലയുടെ മകനാണ് കൊല്ലപ്പെട്ട അര്‍ഷിദ്. കേസില്‍ അഖിലയെയും അഷ്‌കറിനെയും നെടുമങ്ങാട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ ശരീരത്തില്‍ മരണകാരണമായ മര്‍ദനമേറ്റ പാടുകള്‍ ഉള്‍പ്പെടെ 51 മുറിവുകളാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
കരച്ചില്‍ നിര്‍ത്താതിരുന്നപ്പോള്‍ ദേഷ്യം വന്ന് കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ചതായി അഷ്‌കര്‍ പോലീസിന് മൊഴി നല്‍കി. ഇതോടെ കുഞ്ഞിന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു. സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച്
Full Story
  29-05-2026
കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസത്തെ ആര്‍ത്തവ അവധി അനുവദിച്ച് സര്‍ക്കാര്‍ പ്രഖ്യാപനം
കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍ത്തവ അവധിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അക്കാദമിക് പിന്തുണ ഉറപ്പുവരുത്തും. സാനിറ്ററി നാപ്കിനുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.
ഗവര്‍ണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് നടത്തിയത്. ആരോഗ്യമേഖലയ്ക്കും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും ഊന്നല്‍ നല്‍കിയാണ് നയപ്രഖ്യാപനം. നിലവിലെ ആരോഗ്യ മേഖലയിലെ സിസ്റ്റം മോശമാണെന്നും പുതിയ സര്‍ക്കാര്‍ പൊതുജനാരോഗ്യം ശക്തിപ്പെടുത്തുമെന്നും ചെലവുകുറഞ്ഞ ചികില്‍സ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും
Full Story
[1][2][3][4][5]
 
-->




 
Close Window