Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
ഇന്ത്യ/ കേരളം
  29-05-2026
വന്ദേമാതരം ആലപിച്ചുകൊണ്ട് നിയമസഭാ നടപടികള്‍ക്കു തുടക്കം: വരികള്‍ മുഴുവന്‍ ആലപിച്ചില്ല
നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് പതിനാറാം കേരള നിയമസഭയുടെ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ് പോലീസ് ബാന്‍ഡ് വായിച്ചത്. വരികള്‍ വായിക്കാതെ സംഗീതം മാത്രമാണ് ഉണ്ടായിരുന്നത്. വന്ദേമാതരം മുഴുവന്‍ വായിക്കണമെന്ന് ലോക്ഭവന്റെ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.
പതിനാറാം കേരള നിയമസഭയുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ആരംഭിച്ചു. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തുന്നത്. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വി ഡി സതീശന്‍,
Full Story
  28-05-2026
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണ വിളക്ക്, 78 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണം എന്നിവ കാണാതായതില്‍ പോലീസ് പരിശോധന
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ മോഷണം പോയതില്‍ ദുരൂഹത തുടരുന്നു. പൊലീസ് റിപ്പോര്‍ട്ടിന് പിന്നാലെ നാളെ ക്ഷേത്ര ഭരണസമിതിയുടെ അടിയന്തരയോഗം ചേരും. കവടിയാര്‍ കൊട്ടാരത്തിലെ മോഷണവുമായി ഇതിന് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. കള്ളന്‍ കപ്പലില്‍ തന്നെയോ എന്ന് അന്വേഷിക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

സംസ്ഥാന ഇന്റലിജന്‍സ് മേധാവി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡിജിപി സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് മോഷണ വിവരങ്ങള്‍. കഴിഞ്ഞ 6-7 മാസങ്ങള്‍ക്കിടയില്‍ ശ്രീകോവിലിനുള്ളിലെ വൈരനാമ, ക്ഷേത്രത്തിലെ സ്വര്‍ണ്ണ വിളക്ക്, 78 ഗ്രാം തൂക്കം വരുന്ന മറ്റ് സ്വര്‍ണ്ണം തുടങ്ങിയവ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ മോഷണത്തിന് കവടിയാര്‍
Full Story
  28-05-2026
20 വര്‍ഷം സൗദിയിലെ ജയില്‍ വാസം കഴിഞ്ഞ് അബ്ദുല്‍ റഹീം തിരികെ കോഴിക്കോടുള്ള വീട്ടിലെത്തി: വധശിക്ഷയില്‍ നിന്ന് മോചനം
സൗദി പൗരനായ ബാലന്റെ കൊലപാതക കേസില്‍ സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി റിയാദ് ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുല്‍ റഹീം ബലിപെരുന്നാള്‍ ദിനത്തില്‍ നാട്ടില്‍ തിരിച്ചെത്തി.
കോഴിക്കോട് കോടമ്പുഴ സ്വദേശിയാണ് അബ്ദുല്‍ റഹീം. മെയ് 28 രാവിലെ 7.32ന് റിയാദില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് റഹീം കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. മോചനത്തിനായി പ്രവര്‍ത്തിച്ച ലീഗല്‍ കമ്മിറ്റി അറ്റോര്‍ണി സിദ്ദീഖ് തുവ്വൂരും റഹീമിനൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ജയില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാവുകയും ഫൈനല്‍ എക്‌സിറ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ അവസാനിക്കുകയും ചെയ്തതോടെയാണ് റഹീമിന്റെ മടക്കം സാധ്യമായത്.
2006 നവംബറിലാണ് ഹൗസ് ഡ്രൈവര്‍
Full Story
  27-05-2026
പിണറായി വിജയന്റെ വീടിനു മുന്നില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരേ അക്രമണം: ആറു പേര്‍ക്കെതിരെ കേസ്
സിപിഎം നേതാവ് പിണറായി വിജയന്റെ വീട്ടില്‍ നടന്ന റെയ്ഡിനോടനുബന്ധിച്ച് ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടന്ന അക്രമത്തില്‍ ആറു പേര്‍ക്കെതിരെ കേസ്. നാല് പേരെ കസ്റ്റഡിയില്‍ എടുത്തു.സിപിഎം പാളയം ഏരിയ കമ്മിറ്റിയംഗം ഷാഹിന്‍ ഉള്‍പ്പെടെയൈള്ളവര്‍ക്ക് എതിരെയാണ് കേസ്.
പ്രതികളെ പോലീസിന് കൈമാറി .സിപിഎമ്മിന് മുന്നില്‍ വീണ്ടും പൊലീസ് കീഴ്‌പെട്ടു. പാര്‍ട്ടി ഓഫീസില്‍ കയറിയ പിടികൂടാന്‍ കഴിയില്ലെന്ന് സിപിഎം നിലപാട് വിജയിച്ചു, റിസര്‍വ് ബാങ്കിന് മുന്നില്‍ വച്ച് പ്രവര്‍ത്തകരെ പോലീസിന് കൈമാറി.

കേരളത്തിലും ബെംഗളൂരുവിലുമായി സിഎംആര്‍എല്‍ മാനേജ്മെന്റുമായും വീണ വിജയനുമായും ബന്ധപ്പെട്ട പത്തോളം കേന്ദ്രങ്ങളിലാണ് ഇ ഡി ഒരേസമയം പരിശോധന നടത്തിയത്. ഇ ഡി അന്വേഷണത്തെ ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ റിട്ട് ഹര്‍ജി കേരള
Full Story
  27-05-2026
ഇ ഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
പോലീസിനെയോ ആഭ്യന്തരവകുപ്പിനെയോ മുന്‍കൂറായി അറിയിച്ചില്ല. ഇ ഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കര്‍ശന നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
ആളുകള്‍ കൂടിയപ്പോള്‍ ക്രമസമാധാന പരിപാലനത്തിന് പോലീസ് ഇടപെട്ടു. പോലീസില്‍ കുറ്റമില്ലെന്നും പോലീസ് സമയോചിതമായി ഇടപെട്ടുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ പ്രതിരോധിക്കാമായിരുന്നു.
ഇതും വായിക്കുക: പിണറായിയുടെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചകേസില്‍ നാലുപേര്‍ അറസ്റ്റില്‍
നിയമം കയ്യില്‍ എടുക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല പ്രകടനം നടത്തുന്നതിന് എതിരല്ലെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാത്തിനും പരിധി ഉണ്ട്. ഇനിയും പ്രതികളെ പിടികൂടാന്‍ ഉണ്ട്. നിയമവാഴ്ച
Full Story
  26-05-2026
ബലാത്സംഗ കേസ്:പരാതിക്കാരി മൊഴി മാറ്റി: മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി കുറ്റ വിമുക്തന്‍

ബലാത്സംഗ കേസില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു. നെയ്യാറ്റിന്‍കര കോടതിയുടേതാണ് ഉത്തരവ്. പരാതിക്കാരിയും 3 സാക്ഷികളും കൂറുമാറിയിരുന്നു. ഇന്നലെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. എല്‍ദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ല എന്നാണ് പരാതിക്കാരി കോടതിയില്‍ മൊഴി മാറ്റിയത്. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് 2024 മെയ് മാസത്തിലാണ് കുറ്റപത്രം നല്‍കിയത്. ബലാത്സംഗം, വധശ്രമം അടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചത്. പരാതിക്കാരിയായ യുവതിയെ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്ന് എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായ

Full Story
  26-05-2026
ഇന്ത്യയിലെ 'അസ്വാഭാവിക ജനസംഖ്യാ വ്യതിയാനം' പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു
നിയമവിരുദ്ധമായി നുഴഞ്ഞുകയറ്റവും മറ്റ് കാരണങ്ങളും മൂലം രാജ്യത്തുണ്ടാകുന്ന 'അസ്വാഭാവിക ജനസംഖ്യാ വ്യതിയാനങ്ങളെ' കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച ഒരു ഉന്നതതല സമിതി രൂപീകരിച്ചു. റിട്ട. ജസ്റ്റിസ് പ്രകാശ് പ്രഭാകര്‍ നാവ്‌ലേക്കറാണ് ഈ സമിതിയുടെ അധ്യക്ഷന്‍.
സെന്‍സസ് കമ്മീഷണര്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ദുര്‍ഗ ശങ്കര്‍ മിശ്ര, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ബാലാജി ശ്രീവാസ്തവ, സാമ്പത്തിക ശാസ്ത്രജ്ഞ ഷാമിക രവി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (ഫോറിനേഴ്‌സ്-1) സമിതിയുടെ മെമ്പര്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കും.
രാജ്യത്തെ ജനസംഖ്യാ വ്യതിയാനം വര്‍ത്തമാനകാലത്തും ഭാവിയിലും വലിയൊരു വെല്ലുവിളിയാണെന്നും ഇത് രാജ്യത്തിന്റെ പരമാധികാരം,
Full Story
  26-05-2026
യുകെയിലെ സൗത്താംപ്റ്റണില്‍ മലപ്പുറം സ്വദേശി അന്തരിച്ചു
യുകെയിലെ സൗത്താംപ്ടണില്‍ മലയാളി യുവാവ് അന്തരിച്ചു. മലപ്പുറം മോങ്ങം സ്വദേശി നബീല്‍ (37) ആണ് മരിച്ചത്. ഭാര്യ - റംഷീന. മക്കള്‍ - റെഹാന്‍, റെയ്ന. മാതാപിതാക്കള്‍: ചേനാട്ട് കുഴിയില്‍ മുഹമ്മദ്, ഫാത്തിമ. സൗത്താംപ്ടണില്‍ ഐടി മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു നബീല്‍. പക്ഷാഘാതമാണു മരണ കാരണം.
Full Story
[2][3][4][5][6]
 
-->




 
Close Window