Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
ഇന്ത്യ/ കേരളം
  30-07-2026
ശക്തമായ കാറ്റും മഴയും: കേരളത്തിലെ 3 ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് നാളെ (31/ വെള്ളി) അവധി
എറണാകുളം ജില്ല:
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 31, വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ ജി പ്രിയങ്ക അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.
കാസര്‍ഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കാസര്‍ഗോഡ് ജില്ല: കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്ര മഴയ്ക്കുള്ള സാധ്യത (ഓറഞ്ച് അലര്‍ട്ട് ) പ്രവചിച്ചിരിക്കുന്നതിനാലും മഴ തുടരുന്നതിനാലും മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂലൈ 31 വെള്ളി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി
Full Story
  28-07-2026
കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി' നേതാവ് അഭിജിത്തിന് വിവാഹ ആലോചനകളുടെ പ്രളയം
കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി' നേതൃത്വം നല്‍കിയ രാജ്യവ്യാപക വിദ്യാര്‍ത്ഥി പ്രക്ഷോഭം അതിന്റെ സ്ഥാപകനായ അഭിജീത് ദിപ്കെയുടെ വ്യക്തിജീവിതത്തില്‍ തികച്ചും അപ്രതീക്ഷിതമായ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
ചെറുപ്പക്കാരുടെ പ്രസ്ഥാനത്തിന്റെ പ്രധാന മുഖമായി ഉയര്‍ന്നുവന്നതോടെ 30-കാരനായ ഈ ആക്ടിവിസ്റ്റിനായി നിരവധി വിവാഹ ആലോചനകളാണ് ലഭിക്കുന്നതെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പറയുന്നു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സിജെപി പ്രക്ഷോഭം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആലോചനകള്‍ വന്നിരുന്നുവെന്നും, എന്നാല്‍ സമീപ ആഴ്ചകളില്‍ ഇതിന്റെ എണ്ണം ഗണ്യമായി വര്‍ധിച്ചുവെന്നും അദ്ദേഹത്തിന്റെ അമ്മ അനിത ദിപ്കെ പറഞ്ഞു.
Full Story
  28-07-2026
ചെറുപ്പക്കാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കേന്ദ്രത്തിലെ ബിജെപി മന്ത്രിമാര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഡിജിറ്റല്‍ പ്രചരണം ശക്തമാക്കി
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നേതൃത്വം നല്‍കിയതോടെ, സമീപകാലത്തുണ്ടായ നീറ്റ്-യു ജി ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തിന് പിന്നാലെ ചെറുപ്പക്കാരിലേക്ക് ഇറങ്ങിച്ചെല്ലാനായി ബിജെപി ഇന്‍സ്റ്റഗ്രാമിലൂടെയുള്ള ഡിജിറ്റല്‍ പ്രചരണം ശക്തമാക്കി.
ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ യുവാക്കളുമായി കൂടുതല്‍ സജീവമായി ഇടപെടാന്‍ മോദി ക്യാബിനറ്റ് സഹപ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ മാറ്റം. നീറ്റ്-യു ജി ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭങ്ങളാണ് യുവാക്കളുടെ ഇടയിലെ രാഷ്ട്രീയ ചര്‍ച്ചകളെ സ്വാധീനിക്കുന്നതില്‍ സോഷ്യല്‍ മീഡിയയ്ക്ക്, പ്രത്യേകിച്ച് ഇന്‍സ്റ്റാഗ്രാമിനുള്ള പങ്കിനെക്കുറിച്ച് പാര്‍ട്ടിയെ ബോധ്യപ്പെടു
Full Story
  27-07-2026
ടൂറിസ്റ്റ് കേന്ദ്രമായ വാഗമണിലെ 70 ഏക്കര്‍ പുല്‍മേടുകള്‍ അനധികൃതമായി കയ്യേറിയതായി റിപ്പോര്‍ട്ട്
ഇടുക്കി ജില്ലയിലെ വാഗമണ്ണില്‍ ജൈവവൈവിധ്യം നിറഞ്ഞ 70 ഏക്കര്‍ പുല്‍മേടുകള്‍ റവന്യു ഉദ്യോഗര്‍ ചട്ടങ്ങള്‍ ലംഘിച്ച് പതിച്ചുനല്‍കിയതായി റിപ്പോര്‍ട്ട്. സമൂഹത്തിലെ ഉന്നതരായ സ്വാധീനമുള്ള വ്യക്തികളാണ് ഇതിന്റെ ഗുണഭോക്താക്കളെന്നാണ് വിവരം. പീരുമേട് താലൂക്കിലെ വാഗമണ്‍ വില്ലേജിലാണ് സ്ഥലം.

2021 മുതലാണ് പട്ടയ വിതരണങ്ങള്‍ നടന്നത്. പട്ടയം നല്‍കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണ് പട്ടയ വിതരണം നടന്നത്. എന്നാല്‍ ഒരുതരത്തിലുള്ള കൃഷിയും ഇതുവരെ ഈ സ്ഥലങ്ങളില്‍ ആരംഭിച്ചിട്ടില്ല.
ഈ കാലയളവില്‍ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് അപേക്ഷകള്‍ പരിശോധിച്ചിട്ടു പോലുമില്ല. കൈവശാവകാശ രേഖകളോ വരുമാന സര്‍ട്ടിഫിക്കറ്റുകളോ ഇല്ലാതെയാണ് അനര്‍ഹര്‍ക്ക് ഭൂമി നല്‍കിയിരിക്കുന്നത്. മാത്രമല്ല,
Full Story
  26-07-2026
ഗ്ലാസ്ഗോയില്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടി മീരാഭായ് ചാനു: വനിതകളുടെ 48 കിലോഗ്രാമില്‍ മിന്നുന്ന പ്രകടനം
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹന മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ച് മീരാഭായ് ചാനു. തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് മീരാഭായ് ചനു സ്വര്‍ണ്ണം നേടുന്നത്.

48 കിലോഗ്രാം വിഭാഗത്തിലാണ് മീരാഭായ് ചനുവിന്റെ സ്വര്‍ണ നേട്ടം. ആകെ 190 കിലോഗ്രാം ഭാരമാണ് മീരാഭായ് ചനു ഉയര്‍ത്തിയത്. സ്‌നാച്ചില്‍ 85 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 105 കിലോഗ്രാമും ഉയര്‍ത്തി. സ്നാച്ചില്‍ 85 കിലോ ഉയര്‍ത്തി പുതിയ കോമണ്‍വെല്‍ത്ത് റെക്കോര്‍ഡിടുകയായിരുന്നു ചനു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മീരാഭായ് ചനുവിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ സ്വര്‍ണമാണിത്. ടോക്കിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍
Full Story
  26-07-2026
ഇന്ത്യയുടെ പരീക്ഷാ സമ്പ്രദായം നിരീക്ഷിക്കാന്‍ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്‌സ്
ഇന്ത്യയുടെ പരീക്ഷാ സമ്പ്രദായം കൂടുതല്‍ സുതാര്യവും വിശ്വസനീയവും സാങ്കേതിക വിദ്യ അധിഷ്ഠിതവും ആക്കുന്നതിനായി ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
2026 നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഇതിനകം നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഭാവിയിലെ പരീക്ഷാ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനാണ് ഇനി പരിഷ്‌കാരങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളുടെ
Full Story
  25-07-2026
കോക്രോച്ച് ജനതാ പാര്‍ട്ടി 49 ദിവസത്തെ സമരം അവസാനിപ്പിച്ചു: സമരക്കാരോട് വീട്ടിലേക്കു മടങ്ങാന്‍ ആഹ്വാനം
നീറ്റ്-യുജി പരീക്ഷാ ചോര്‍ച്ചയും വിദ്യാഭ്യാസ സമ്പ്രദായത്തിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി ഡല്‍ഹി ജന്തര്‍മന്തറില്‍ നടത്തിവന്ന 49 ദിവസത്തെ സമരം അവസാനിപ്പിക്കുന്നതായി കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) അറിയിച്ചു. കേന്ദ്ര സര്‍ക്കാരുമായി നടത്തിയ മൂന്നാംഘട്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം.

വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് തൊട്ടുപിന്നാലെ, രണ്ട് അംഗങ്ങളുള്ള സി.ജെ.പി പ്രതിനിധി സംഘം കേന്ദ്ര മന്ത്രിമാരായ ജെ.പി നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകള്‍ക്ക് ശേഷം സമരം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച സി.ജെ.പി, പ്രതിഷേധക്കാര്‍ എല്ലാവരും സമാധാനപരമായി വീടുകളിലേക്ക് മടങ്ങാന്‍ അഭ്യര്‍ത്ഥിച്ചു.
Full Story
  25-07-2026
പ്രള്‍ഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി: സ്ഥാനം ഏറ്റെടുത്തത് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനെ തുടര്‍ന്ന്
ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. നിലവിലെ ചുമതലകള്‍ക്ക് പുറമെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതലയാണ് നല്‍കിയിരിക്കുന്നത്.
ധര്‍മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകരിച്ചതിനെ തുടര്‍ന്നാണ് പുതിയ മാറ്റം. ക്യാബിനറ്റ് മന്ത്രിയായ പ്രള്‍ഹാദ് ജോഷിക്ക് നിലവിലെ വകുപ്പുകള്‍ക്ക് പുറമെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല കൂടി നല്‍കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രാഷ്ട്രപതി ഉത്തരവിട്ടു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 75(2) പ്രകാരം ധര്‍മേന്ദ്ര പ്രധാന്റെ രാജി പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി ഉടനടി പ്രാബല്യത്തില്‍ വരുത്തി അംഗീകരിച്ചതായി രാഷ്ട്രപതി ഭവന്‍
Full Story
[4][5][6][7][8]
 
-->




 
Close Window