Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
ഇന്ത്യ/ കേരളം
  12-08-2026
'സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല' എന്ന സുപ്രധാന നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി
സ്ത്രീകളെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തില്‍ മാറ്റം വേണമെന്ന് കോടതി പരാമര്‍ശം. വസ്ത്രധാരണം ചൂണ്ടിക്കാട്ടി സ്ത്രീയെ കുറ്റപ്പെടുത്താനാകില്ല. ലൈംഗികാതിക്രമ കേസില്‍ പ്രതിയെ വെറുതെ വിട്ട നടപടി റദ്ദാക്കിക്കൊണ്ട് ആയിരുന്നു കോടതി നിരീക്ഷണം.

സ്ത്രീകളെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തില്‍ മാറ്റം വേണമെന്ന് ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. എല്ലാവരോടും മാന്യമായി പെരുമാറാനും കുട്ടികളെ പഠിപ്പിക്കുകയാണ് മാതാപിതാക്കളും സമൂഹവും ചെയ്യേണ്ടതെന്ന് ജസ്റ്റിസ് ചന്ദ്രശേഖരന്‍ സുധ നിരീക്ഷിച്ചു. വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകന്‍ സ്വീകരിച്ച ക്രോസ്-വിസ്താര രീതിയിലും വാദങ്ങളിലും പെണ്‍കുട്ടിയുടെ സ്വഭാവഹത്യ നടത്തുന്നതിനെ കോടതി വിമര്‍ശിച്ചു. പെണ്‍കുട്ടിയുടെ
Full Story
  12-08-2026
കേരളത്തില്‍ നിരവധി സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വ്യാജന്‍: 10 ലക്ഷം രൂപയുടെ കോസ്‌മെറ്റിക്‌സ് പിടികൂടി ഓപ്പറേഷന്‍ സൗന്ദര്യ
ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി 10ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ പിടികൂടിയതായി ആരോഗ്യ മന്ത്രി കെ.മുരളീധരന്‍. ജൂലൈ അവസാനവാരത്തോടെ ഓപ്പറേഷന്‍ സൗന്ദര്യയുടെ നാല് ഘട്ടം പിന്നിട്ടപ്പോഴുള്ള കണക്കാണിത്. വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന തിരച്ചിലാണ് ഓപ്പറേഷന്‍ സൗന്ദര്യ.
വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടപ്പാക്കി വരുന്ന ''ഓപ്പറേഷന്‍ സൗന്ദര്യ'' യുടെ വിവിധ ഘട്ടങ്ങളിലായി ആകെ 9.64ലക്ഷത്തിന്റെ വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളാണ് പിടികൂടിയത്.
ഓപ്പറേഷന്‍ സൗന്ദര്യയുടെ ആദ്യഘട്ടത്തില്‍ 5,09,303 രൂപ, രണ്ടാംഘട്ടം 2.50 ലക്ഷം, മൂന്നാംഘട്ടം 1.50
Full Story
  11-08-2026
മീന്‍ വറുത്തതിന് വില കൂടുതലെന്നു പറഞ്ഞ് മലപ്പുറത്തെ റസ്റ്ററന്റില്‍ കൂട്ടത്തല്ല്
മലപ്പുറം കുറ്റിപ്പുറത്തെ പ്രശസ്തമായ 'ചോറും മീനും' റെസ്റ്ററന്റില്‍ ഭക്ഷണത്തിന്റെ വിലയെച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വന്‍ സംഘര്‍ഷവും കൂട്ടയടിയും. മീന്‍ വിളമ്പുമ്പോള്‍ 200 രൂപയെന്ന് പറഞ്ഞശേഷം, ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ ബില്ലില്‍ 300 രൂപ ഈടാക്കിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് വിവരം.
തര്‍ക്കം രൂക്ഷമായതോടെ റെസ്റ്റോറന്റിലെ ജീവനക്കാരും ഭക്ഷണം കഴിക്കാന്‍ എത്തിയവരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടയില്‍ ഹോട്ടലിലെ മേശകളും കസേരകളും തല്ലിത്തകര്‍ത്തു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഭയന്ന് നിലവിളിച്ചോടുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്.
ജില്ലയ്ക്ക് പുറത്തുനിന്നടക്കം നിരവധി ആളുകള്‍ എത്തിച്ചേരുന്ന
Full Story
  11-08-2026
സുകുമാരന്‍ നായര്‍ക്കും എന്‍എസ്എസിനും എതിരേ ആഞ്ഞടിച്ച് കെ ബി ഗണേഷ് കുമാര്‍
എന്‍എസ്എസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ ബി ഗണേഷ് കുമാര്‍. എന്‍എസ്എസില്‍ കൊടിയ അഴിമതിയാണ് നടക്കുന്നതെന്നും അഴിമതിയെന്നാല്‍ സ്വജനപക്ഷപാതമാണെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. താന്‍ സുകുമാരന്‍ നായരെ ചോദ്യം ചെയ്തതിനാണ് തന്നെ പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നായര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. തൊട്ടടുത്തുള്ള മന്നം ക്ലബില്‍ നിശ്ചയിച്ചിരുന്ന പരിപാടിക്ക്, എന്‍എസ്എസ് നേതൃത്വം അനുമതി നല്‍കാത്തതിനാല്‍ ഇവിടേക്ക് മാറ്റുകയായിരുന്നുവെന്നാണ് വിവരം.
നായര്‍ സര്‍വീസ് സൊസൈറ്റി ചിലര്‍ കയ്യടക്കിയിരിക്കുകയാണ്. അവിടെ ഇപ്പോള്‍ ജനാധിപത്യം ഇല്ല. കനക സിംഹാസനത്തില്‍ ഏത് ശുനകനും ഇരിക്കാം എന്ന
Full Story
  09-08-2026
ടി.ജി മോഹന്‍ദാസ് കസ്റ്റഡിയില്‍: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ചു എന്ന കേസിലാണ് നടപടി
ആര്‍എസ്എസ് സഹയാത്രികന്‍ ടി.ജി മോഹന്‍ദാസ് പൊലീസ് കസ്റ്റഡിയില്‍. ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ചെന്ന കേസിലാണ് നടപടി.കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നും നാളെ കോടതിയില്‍ ഹാജരാക്കുമെന്നുമാണ് വിവരം. വിവാദ വിഡിയോ അപ്ലോഡ് ചെയ്ത ഡിവൈസും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ടി ജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം. (rss leader tg mohandas in police custody)

ടി ടി ജിസ്മോന്‍ പരാതി സമര്‍പ്പിച്ചിട്ടും കേസെടുക്കുന്ന കാര്യത്തില്‍ വൈകലുണ്ടായെന്ന് ഉള്‍പ്പെടെ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ടി ജി മോഹന്‍ദാസിനെതിരെ പൊലീസ് നിര്‍ണായക നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. വിവാദ പ്രസ്താവനയ്ക്കെതിരെ ആഭ്യന്തര മന്ത്രി
Full Story
  09-08-2026
പൊലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിഞ്ഞ അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു: തലശേരി സബ് ജയിലിലേക്ക് മാറ്റും
പൊലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റും. പ്രതി ഭാഗം ജാമ്യപേക്ഷ നല്‍കിയിരുന്നില്ല. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നുമാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത്. അര്‍ജുന്‍ ആയങ്കിയ്‌ക്കെതിരെ കാപ്പാ ചുമത്താനാണ് പൊലീസ് നീക്കം.

സുഹൃത്തായ മറ്റൊരാളും അര്‍ജുനൊപ്പം ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. കണ്ണൂര്‍ സൈബര്‍ക്രൈം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. വൈദ്യപരിശോധനയ്ക്ക് ശേഷം കൂത്തുപറമ്പ് കോടതിയില്‍ അര്‍ജുനെ ഹാജരാക്കി. തുടരെ പൊലീസിനെ വെല്ലുവിളിച്ച അര്‍ജുനെ
Full Story
  08-08-2026
അര്‍ജുന്‍ ആയങ്കി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍ വളപട്ടണം പൊലീസ് ആണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്. വാഹനം കണ്ണൂര്‍ പനങ്കാവില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കാര്‍ കണ്ടെത്തിയത്. അഞ്ചാം തീയതി രാവിലെ 11. 08ന് എടപ്പാളിലെ ആയുര്‍ഗ്രീന്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ എത്തിയ അര്‍ജുന്‍ ആയങ്കി 11.55 നാണ് തിരികെ പോയത്. ഒപ്പം ഉണ്ടായിരുന്ന നാല് പേരെ കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ആയങ്കിയേ പറ്റി വിവരം ഒന്നും ലഭിച്ചില്ല. നാടെങ്ങും പൊലീസ് വലവിരിക്കുമ്പോഴും അര്‍ജുന്‍ ആയങ്കിയുടെ സമൂഹമാധ്യമ അക്കൗണ്ട് സജീവമാണ്. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയും വകുപ്പിനെ വെല്ലുവിളിച്ചും ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയെ ഇതുവരെയും പിടിക്കാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. അര്‍ജുനുമായി അടുപ്പമുള്ള 21പേരെ പലയിടങ്ങളില്‍ നിന്ന് കസ്റ്റഡിയില്‍
Full Story
  08-08-2026
സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം മുഴുവനായും ആലപിക്കണം: കേരള സര്‍ക്കാര്‍ ഉത്തരവിറക്കി
സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. വന്ദേമാതരം ആലാപനം കര്‍ശനമാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് ഔദ്യോഗികമായി കത്ത് നല്‍കിയിരിക്കുന്നത്.
വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. സംസ്ഥാന ഗീതത്തിന് ശേഷം ദേശീയ ഗീതമായ വന്ദേമാതരവും തുടര്‍ന്ന് ദേശീയ ഗാനവും എന്ന ക്രമത്തിലാണ് ചടങ്ങുകളില്‍ ആലപിക്കേണ്ടത്. സംസ്ഥാനത്തിന് സ്വന്തമായി സംസ്ഥാന ഗീതം ഇല്ലെങ്കില്‍ ആദ്യം വന്ദേമാതരവും അതിനുശേഷം ദേശീയ ഗാനവും എന്ന ക്രമം കര്‍ശനമായി പാലിക്കണമെന്നാണ് പുതിയ
Full Story
[4][5][6][7][8]
 
-->




 
Close Window