Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
ഇന്ത്യ/ കേരളം
  07-03-2025
മുംബൈ ഭീകരാക്രമണത്തിലെ പ്രതിയുടെ ആവശ്യം അമേരിക്കന്‍ സുപ്രീംകോടതി തള്ളി: റാണയെ ഇന്ത്യയില്‍ എത്തിക്കും
ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണ സമര്‍പ്പിച്ച അടിയന്തര അപേക്ഷ യുഎസ് സുപ്രീ കോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ റാണയെ കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് യുഎസ് സുപ്രീം കോടതിയുടെ നടപടി.

64 കാരനായ റാണയ്ക്ക് ലഷ്‌കര്‍ -ഇ-തൊയ്ബ ഭീകരന്‍ ഡേവിഡ് ഹെഡ്ലിയുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് റാണ നല്‍കിയ അടിയന്തര അപേക്ഷ സുപ്രീം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് ഇലേന കഗന്‍ ആണ് റാണയുടെ അപേക്ഷ തള്ളിയത്.
പരസ്യം ചെയ്യല്‍

മുംബൈ ഭീകരാക്രമണ കേസുമായി
Full Story
  07-03-2025
മാര്‍ച്ച് 8 - വനിതാദിനത്തില്‍ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത് വനിതാ ഓഫീസര്‍മാര്‍: ചരിത്രത്തില്‍ ഇത് ആദ്യ സംഭവം
ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിന്റെ സുരക്ഷ മുഴുവനും വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കുന്നത്. മാര്‍ച്ച് 8ന് ഗുജറാത്തിലെ നവസാരിയിലെ വാന്‍സി ബോര്‍സി ഗ്രാമത്തില്‍ നടക്കുന്ന പ്രധാനമന്ത്രിയുടെ അന്താരാഷ്ട്ര വനിതാ ദിന പരിപാടി പൂര്‍ണ്ണമായും നിയന്ത്രിക്കുന്നത് ഗുജറാത്ത് പോലീസിലെ വനിതാ ഉദ്യോഗസ്ഥരായിരിക്കും.

2,145 വനിതാ കോണ്‍സ്റ്റബിള്‍മാര്‍, 187 വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 61 വനിതാ ഇന്‍സ്‌പെക്ടര്‍മാര്‍, 16 വനിതാ ഡെപ്യൂട്ടി എസ്.പിമാര്‍, അഞ്ച് വനിതാ എസ്.പിമാര്‍, ഒരു വനിതാ ഐജി, ഒരു വനിതാ എഡിജിപി എന്നിവര്‍ പ്രധാനമന്ത്രി ഇറങ്ങുന്ന ഹെലിപാഡ് മുതല്‍ വേദി വരെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ഗുജറാത്തിലെ വനിതാ ആഭ്യന്തര
Full Story
  06-03-2025
മലപ്പുറത്തു നിന്ന് 2 പെണ്‍കുട്ടികളെ കാണാതായി: മുംബൈയില്‍ ഇവരെ കണ്ടെന്നു വ്യക്തമാക്കി വിഡിയോകള്‍
മലപ്പുറം താനൂരില്‍ നിന്ന് ഇന്നലെ കാണാതായ രണ്ട് പെണ്‍കുട്ടികളും മുംബൈയില്‍ എത്തിയതിന് തെളിവായി നിര്‍ണായക ദൃശ്യങ്ങള്‍. പെണ്‍കുട്ടികള്‍ മുംബൈയിലെ ഒരു സലൂണില്‍ പോയി മുടി വെട്ടിയതായുള്ള ദൃശ്യങ്ങള്‍ ലഭിച്ചു. സലൂണ്‍ ജീവനക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെണ്‍കുട്ടികളുടെ കൈയില്‍ ആവശ്യത്തിന് പണമുണ്ടെന്ന് സലൂണ്‍ ജീവനക്കാരി പറഞ്ഞു.

റഹീം അസ്ലം എന്നയാളാണ് മുംബൈ വരെ പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നത്. ഇവര്‍ നേത്രാവതി എക്സ്പ്രസ്സില്‍ പന്‍വേലില്‍ വന്നിറങ്ങി. മൂന്നരയോടെ പന്‍വേലില്‍ എത്തി. അവിടെനിന്ന് സബര്‍ബന്‍ ട്രെയിനില്‍ സിഎസ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് എത്തി. പിന്നീട് പെണ്‍കുട്ടികളുമായി പിരിഞ്ഞെന്ന് യുവാവ് അറിയിച്ചു. പെണ്‍കുട്ടികളെ തനിക്ക് ഇന്‍സ്റ്റഗ്രാം വഴി പരിചയമുണ്ടെന്നാണ്
Full Story
  05-03-2025
രാജ്യവിരുദ്ധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് എസ്ഡിപിഐക്ക് ലഭിച്ചെന്ന് ദേശീയ അന്വേഷണ ഏജന്‍സി
എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും ദൈനംദിന പ്രവര്‍ത്തനത്തിന് പണം നല്‍കുന്നതും പോപ്പുലര്‍ ഫ്രണ്ട് ആണെന്നാണ് വെളിപ്പെടുത്തല്‍. പണം പിരിച്ചതിന്റെയും വിനിയോഗിച്ചതിന്റെയും തെളിവുകള്‍ ഇ ഡിയ്ക്ക് ലഭിച്ചു.

രണ്ട് സംഘടനകള്‍ക്കും ഒരേ നേതൃത്വവും അണികളുമെന്നും ഇ ഡി വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്. നയരൂപീകരണം, തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കല്‍, പൊതു പരിപാടികള്‍, കേഡര്‍ മൊബിലൈസേഷന്‍, എന്നിവയ്‌ക്കെല്ലാം എസ്ഡിപിഐ പിഎഫ്‌ഐയെ ആശ്രയിച്ചിരുന്നുവെന്നും ഇഡി വ്യക്തമാക്കുന്നു. കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനത്തു നിന്നും തെളിവുകള്‍ കണ്ടെത്തിയതായും ഇഡി വെളിപ്പെടുത്തി.
Full Story
  05-03-2025
കേരളത്തിലെ റാഗിങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി; റാഗിങ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി
റാഗിങ് കര്‍ശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യം. റാഗിങ് വിരുദ്ധ നിയമത്തിന് യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം. പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. റാഗിങ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ ഹര്‍ജിയില്‍ യുജിസിയെ കക്ഷി ചേര്‍ത്തു.

നിയമത്തില്‍ മാറ്റം വരുത്തുന്നതില്‍ പഠനം നടത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനായി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കണം. വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തികൊണ്ടായിരിക്കണം വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കേണ്ടത്. സംസ്ഥാന - ജില്ലാ തല റാഗിങ് വിരുദ്ധ സമിതി പ്രവര്‍ത്തിക്കുന്നുവെന്ന്
Full Story
  05-03-2025
സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത്: മാര്‍ച്ച് 6 മുതല്‍ 9 വരെയാണ് സംസ്ഥാന സമ്മേളനം
സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് കൊല്ലത്തിന്റെ മണ്ണില്‍ ചെമ്പതാക ഉയര്‍ന്നു. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് വൈകിട്ട് സ്വാഗതസംഘം ചെയര്‍മാന്‍ കെ എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തി. പതാക, ദീപശിഖ, കൊടിമര ജാഥകളുടെ സം?ഗമത്തിന് ശേഷമായിരുന്നു പതാക ഉയര്‍ത്തിയത്. സ്വാഗതസംഘം ചെയര്‍മാന്‍ കെ എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തിയശേഷം 23 രക്തസാക്ഷി കുടീരങ്ങളില്‍നിന്നുള്ള ജാഥകള്‍ സംഗമിച്ച് ടൗണ്‍ഹാളിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ദീപശിഖ സ്ഥാപിച്ചു.

പ്രതിനിധി സമ്മേളനം നടക്കുന്ന സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതിന് പതാക ഉയരും. പൊളിറ്റ്ബ്യൂറോ അംഗവും കേന്ദ്ര കമ്മിറ്റി കോ -ഓര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്യും.മാര്‍ച്ച് 6 മുതല്‍ 9 വരെയാണ്
Full Story
  24-02-2025
പി.സി. ജോര്‍ജിന് ജാമ്യം കിട്ടിയില്ല; റിമാന്‍ഡ് ചെയ്തു: തൊട്ടു പിന്നാലെ ഇസിജി മാറ്റത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി
മതവിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജ് ജയിലിലേക്ക്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈരാറ്റുപേട്ട മുനിസിഫ് മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം, കോടതിയില്‍ ഹാജരാകുന്നതിന് മുന്‍പായി നടത്തിയ വൈദ്യ പരിശോധനയില്‍ പി സി ജോര്‍ജിന് ഇസിജിയില്‍ വ്യതിയാനം ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പിസിയെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കസ്റ്റഡി അവസാനിച്ച പി സി ജോര്‍ജിന്റെ മെഡിക്കല്‍ രേഖകളടക്കം പരിശോധിച്ച് ഉറപ്പുവരുത്തിയ ജഡ്ജി അതിന് ശേഷമാണ് മെഡിക്കല്‍ കോളജിലെ സെല്ലില്‍ റിമാന്‍ഡ് ചെയ്യാനുള്ള അന്തിമ തീരുമാനം.
ഇസിജിയില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്നാണ് പാല സബ് ജയിലിലേക്ക് അയക്കാതെ ജോര്‍ജിനെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഇവിടെ വിദഗ്ധ പരിശോധനയ്ക്ക്
Full Story
  24-02-2025
തിരുവനന്തപുരത്ത് 23 വയസ്സുകാരന്‍ സ്വന്തം കുടുംബത്തിലെ 5 പേരെ കൊലപ്പെടുത്തി: പെണ്‍സുഹൃത്തിനെയും കൊന്നു: വീടുകള്‍ തോറും കയറിയിറങ്ങി കൊലപാതകം
കേരളത്തെ നടുക്കി കൊലപാതക പരമ്പര. ഉറ്റവരായ ആറു പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തി പറയുകയായിരുന്നു. അഫാന്‍ എന്ന ഇരുപത്തിമൂന്നുകാരനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ബന്ധുക്കളായ 5 പേരെ മൂന്ന് വിടുകളിലായാണ് ഇയാള്‍ കൊലപ്പെടുത്തിയതെന്നും വിവരമുണ്ട്. അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ആറാമത്തയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. മരിച്ചവര്‍- സല്‍മാ ബീവി, അഹസാന്‍, ലത്തീഫ്, ഷാഹിദ, ഹര്‍ഷാന, അമ്മ ഷമീന അതീവ ഗുരുതരാവസ്ഥയില്‍.

പിതാവിന്റെ കൂടെ വിദേശത്തായിരുന്നു പ്രതി. വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയി തിരിച്ചു വന്നതാണ്. ഉമ്മ ഷമീന കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ്. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട അനുജന്‍
Full Story
[47][48][49][50][51]
 
-->




 
Close Window