Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
ഇന്ത്യ/ കേരളം
  12-03-2025
പാലക്കാട് റെയില്‍വേ ട്രാക്കിനു കുറുകേ നടന്ന അച്ഛനും മകനും ട്രെയിന്‍ തട്ടി മരിച്ചു
പാലക്കാട് ലക്കിടിയില്‍ ട്രെയിന്‍ തട്ടി രണ്ടുമരണം. ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അച്ഛനും കുഞ്ഞുമാണ് ട്രെയിന്‍ തട്ടി മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭു (24) വും മകനും (2) ആണ് മരിച്ചത്. ലക്കിടി ഗേറ്റിന് സമീപത്ത് വൈകീട്ട് 4.30 നാണ് അപകടം ഉണ്ടായത്.

യുവാവും കുഞ്ഞും പാളം മുറിച്ച് കടക്കുമ്പോള്‍ ട്രെയിന്‍ തട്ടുകയായിരുന്നു. ചെനക്കത്തൂര്‍ പൂരം കാണാനെത്തിയതായിരുന്നു ഇവരെന്നാണ് വിവരം. മൃതദേഹങ്ങള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Full Story
  11-03-2025
പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസില്‍: പപ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം
രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മൗറീഷ്യസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്. മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കും. രാജ്യത്തെ പ്രധാന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

ചൊവ്വാഴ്ച അതിരാവിലെയാണ് പ്രധാനമന്ത്രി മൗറീഷ്യസിലെത്തിയത്. 200 വിശിഷ്ടാതിഥികള്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രാംഗൂലം അദ്ദേഹത്തെ മാലയിട്ട് വരവേറ്റു. മൗറീഷ്യസ് ഉപപ്രധാനമന്ത്രി, മൗറീഷ്യസ് ചീഫ് ജസ്റ്റിസ്, ദേശീയ അസംബ്ലി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, വിദേശകാര്യമന്ത്രി, കാബിനറ്റ് സെക്രട്ടറി, ഗ്രാന്‍ഡ്പോര്‍ട്ട് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍, മറ്റ് നിരവധി ഉന്നത ഉദ്യോഗസ്ഥര്‍
Full Story
  11-03-2025
ജോലി വാഗ്ദാനം ചെയ്ത് മലയാളി ഡോക്ടറെ കബളിപ്പിച്ച് രണ്ടേ കാല്‍ കോടി രൂപ തട്ടിയെടുത്തു
ഡോക്ടറെ കബളിപ്പിച്ച് 2.23 കോടി രൂപ തട്ടിയെടുത്ത പ്രധാനപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫുഡ് ഡെലിവറി ഏജന്റും ബൈക്ക് ടാക്‌സി ഡ്രൈവറുമായ സുനില്‍ കുമാര്‍ ജെന്‍വര്‍ (24) എന്നയാളെയാണ് രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നും കാസര്‍ഗോഡ് സൈബര്‍ ക്രൈം പൊലീസ് പിടികൂടിയത്. ഡോക്ടറെ ടെലിഗ്രാം വഴിയും ഫോണ്‍ വഴിയും ബന്ധപ്പെട്ട് പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വിശ്വസിപ്പിച്ച് 2,23,949,93 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.

ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി പി സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീദാസന്‍ എം വി, എ എസ് ഐ പ്രശാന്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നാരായണന്‍, ദിലീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടാനായി രാജസ്ഥാനിലെത്തിയത്. പ്രതിയെ തേടി
Full Story
  11-03-2025
കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒരു ലക്ഷത്തിലേറെ കുട്ടികളുടെ കുറവ്: ജനനനിരക്കില്‍ ഉണ്ടായ കുറവാണു കാരണമെന്നു വിദ്യാഭ്യാസമന്ത്രി
കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഒരു ലക്ഷത്തിലേറെ കുട്ടികളുടെ കുറവു വന്നിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ജനനനിരക്കില്‍ വന്ന കുറവാണ് വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2023-24 അധ്യയനവര്‍ഷത്തെ അപേക്ഷിച്ച് 2024-25ല്‍ 1,17,049 കുട്ടികളുടെ കുറവാണ് ഉണ്ടായത്. 15 വര്‍ഷം മുന്‍പ് ജനിച്ച കുട്ടികളാണ് 2024 മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 2009ല്‍ 5.5 ലക്ഷമാണ് രജിസ്റ്റര്‍ ചെയ്ത ജനനം. 2024-25ല്‍ ഒന്നാം ക്ലാസില്‍ എത്തിയത് 2019ല്‍ ജനിച്ച കുട്ടികളാണ്. 2019ല്‍ റജിസ്റ്റര്‍ ചെയ്ത ജനനം ഏകദേശം 4.8 ലക്ഷമാണ്.

ജൂണില്‍ ഒന്നാം ക്ലാസില്‍ എത്തിയത് 2,50,986 കുട്ടികളാണ്. 2024-25ല്‍ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 1 മുതല്‍ 10
Full Story
  10-03-2025
ക്രിസ്ത്യാനികള്‍ 24 വയസിനു മുന്‍പു പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയ്യാറാകണമെന്നു പി.സി ജോര്‍ജ്
ക്രിസ്ത്യാനികള്‍ 24 വയസിനു മുന്‍പു പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയ്യാറാകണമെന്നു പി.സി. ജോര്‍ജ്. കേരളത്തില്‍ ലൗ ജിഹാദ് വര്‍ദ്ധിക്കുന്നുവെന്നാണ് പി സി ജോര്‍ജിന്റെ ആരോപണം. പാലായില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലൗ ജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമായിരുന്നു തിരിച്ചു കിട്ടിയത്.
യാഥാര്‍ഥ്യം മനസിലാക്കി രക്ഷിതാക്കള്‍ പെരുമാറണമെന്നുമായിരുന്നു പി സിയുടെ പ്രസംഗം. മുസ്ലീം പെണ്‍കുട്ടികള്‍ ഇങ്ങനെ പോകുന്നില്ല. അതിനുള്ള കാരണം, 18 വയസ്സാകുമ്പോഴേ അവരെ കെട്ടിച്ചു വിടും. ക്രിസ്ത്യാനികള്‍ എന്തെങ്കിലും ജോലിയുണ്ടെങ്കില്‍ 28 വയസ്സായാലും കെട്ടിക്കില്ല. ശമ്പളം ഇങ്ങുപോരട്ടെ, ഊറ്റിയെടുക്കാമല്ലോ എന്ന വിചാരമാണ്
Full Story
  10-03-2025
ഇടുക്കിയിലെ പരുന്തുംപാറയില്‍ കയ്യേറിയ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് റവന്യൂസംഘം പൊളിച്ചു നീക്കി : പരുന്തുംപാറയില്‍ നിരോധനാജ്ഞ
ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്. കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയില്‍ അറിയിച്ചു. രണ്ട് മാസത്തേക്ക് പരുന്തുംപാറയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയെന്നും 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കല്‍ നടപടിക്കായി നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു.

സജിത് ജോസഫ് നിര്‍മിച്ച റിസോര്‍ട്ടിനോട് ചേര്‍ന്നാണ് കുരിശ് സ്ഥാപിച്ചത്. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം സ്റ്റോപ്പ് മെമ്മോ നല്‍കിയ ശേഷമാണ് കുരിശ് പണിതത്. പണികള്‍ക്ക് ഉദ്യോഗസ്ഥര്‍ മൗനാനുവാദം നല്‍കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിരോധനാജ്ഞ ലംഘിച്ചിട്ടും സജിത്തിനെതിരെ റവന്യൂ വകുപ്പ് പൊലീസില്‍ പരാതി നല്‍കിയില്ല. പരുന്തുംപാറ, വാഗമണ്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ
Full Story
  08-03-2025
തിരുവല്ലയില്‍ മയക്കു മരുന്ന് മാഫിയ തലവന്‍: 10 വയസ്സുള്ള മകനെ മുന്നില്‍ നിര്‍ത്തി ലഹരി മരുന്ന് കച്ചവടം
പത്തനംതിട്ട തിരുവല്ലയില്‍ മയക്കുമരുന്ന് മാഫിയ തലവന്‍ പിടിയില്‍. തിരുവല്ല ദീപ ജംഗ്ഷനില്‍ കോവൂര്‍ മലയില്‍ വീട്ടില്‍ മുഹമ്മദ് ഷെമീര്‍ (39) ആണ് പിടിയിലായത്. പത്ത് വയസുകാരനായ മകനെ മറയാക്കി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നല്‍കിയിരുന്നതാണ് ഇയാളുടെ രീതി. ഇയാളില്‍ നിന്നും 3.78 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

പത്തു വയസുകാരനായ മകന്റെ ശരീരത്തില്‍ സെല്ലോ ടേപ്പ് അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് എംഡിഎംഎ ഒട്ടിച്ചുവെയ്ക്കും. പ്രതിയുടെ പക്കല്‍ കൂടുതല്‍ എംഡിഎംഎ ഉള്ളതായി പൊലീസ് സംശയിക്കുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യും.മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കാണ് പ്രധാനമായും ഇയാള്‍ ലഹരി എത്തിച്ചു നല്‍കിയതെന്നും ഭാര്യവീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും കൂടുതല്‍
Full Story
  08-03-2025
മഹാകുംഭമേളയ്ക്കിടെ തിക്കും തിരക്കും കാരണമുണ്ടായ അപകടം ദൗര്‍ഭാഗ്യകരം - യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ആ നിര്‍ണായക ദിവസത്തില്‍ മേളയില്‍ പങ്കെടുക്കാന്‍ വരുന്ന എട്ട് കോടിയോളം ഭക്തരുടെ സുരക്ഷയിലായിരുന്നു സര്‍ക്കാരിന്റെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൗനി അമാവാസി സ്നാനത്തില്‍ പങ്കെടുക്കാന്‍ എട്ട് കോടി ഭക്തര്‍ എത്തുമെന്നാണ് തങ്ങള്‍ കണക്കാക്കിയിരുന്നതെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. ജനത്തിരക്ക് നിയന്ത്രിക്കാന്‍ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട് കോടിയോളം ഭക്തരെ തടയേണ്ടതായും വന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഈ സ്ഥലങ്ങളിലെല്ലാം ഭക്തര്‍ക്കായി ഞങ്ങള്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഭക്തരുടെ യാത്രാസൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായപ്പോള്‍, ഉത്തരവാദിത്തപ്പെട്ട
Full Story
[46][47][48][49][50]
 
-->




 
Close Window