Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6945 INR  1 EURO=109.4092 INR
ukmalayalampathram.com
Sun 07th Jun 2026
ഇന്ത്യ/ കേരളം
  12-06-2025
തകര്‍ന്നത് എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ വിമാനം: വിശ്വസിക്കാന്‍ കഴിയാതെ വ്യോമയാന യാത്രക്കാര്‍
അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ തകര്‍ന്നു വീണത് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ171 ഡ്രീംലൈനര്‍ വിമാനം. പറന്നുയര്‍ന്ന ഉടന്‍തന്നെയാണ് വിമാനം തകര്‍ന്നത്.
അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിലെ എയര്‍ഹോസ്റ്റസിന്റെ വീട്ടില്‍ നിന്നുള്ള ഹൃദയഭേദകമായ ദൃശ്യങ്ങള്‍ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ പങ്കുവെച്ചു. എയര്‍ഹോസ്റ്റസ് നഗന്തോയ് ശര്‍മ്മ കോങ്‌ബ്രൈലറ്റ്പമിന്റെ കുടുംബാംഗങ്ങള്‍ അപകട വിവരം അറിഞ്ഞ് ദുഃഖം പങ്കുവെയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. നഗന്‍തോയ് ശര്‍മ്മയുടെ കുടുംബാംഗങ്ങള്‍ ചുവന്ന ടൈലുകള്‍ പാകിയ തറയില്‍ ഒത്തുകൂടുന്നതും അപകടത്തെക്കുറിച്ച് അറിഞ്ഞ് പരസ്പരം വിലപിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കുടുംബാംഗങ്ങള്‍ തറയില്‍ മുട്ടുകുത്തി ഇരുന്ന് കൊണ്ട്
Full Story
  12-06-2025
വിമാനം ഇടിച്ചിറങ്ങിയത് ലേഡീസ് ഹോസ്റ്റലില്‍ ഭക്ഷണ സമയം ആയതിനാല്‍ കൂടുതല്‍ മരണം ഒഴിവായി
വിമാനം ഇടിച്ചിറങ്ങിയ കോളേജ് ഹോസ്റ്റലില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നാല് മെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥികളും ഒരു പിജി റെസിഡന്റുമാണ് മരിച്ചത്. വിമാനം ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്ക് വീണ് കത്തുകയായിരുന്നു. വിദ്യാര്‍ത്ഥികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണത് ബി.ജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ പരിസരത്ത് തീപടര്‍ന്നതിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അഞ്ചുപേര്‍ വെന്തുമരിച്ചു. എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ ഭക്ഷണം കഴിക്കുന്ന സമയത്താണ് വിമാനം ഹോസ്റ്റല്‍ പരിസരത്തേക്ക് ഇടിച്ചിറങ്ങിയത്. അപകടത്തില്‍ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നു. ഡോക്ടര്‍മാരുടെ താമസസ്ഥലങ്ങള്‍ക്കും വലിയ
Full Story
  10-06-2025
കെനിയയില്‍ ബസ് മറിഞ്ഞ് മരിച്ചവരില്‍ 5 പേര്‍ മലയാളികള്‍: കനത്ത മഴയില്‍ ബസ് മറിഞ്ഞെന്ന് റിപ്പോര്‍ട്ട്
കെനിയയില്‍ ബസ് അപകടത്തില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. പാലക്കാട് കോങ്ങാട് മണ്ണൂര്‍ പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍ (41), മകള്‍ ടൈറ (എട്ട്), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ജസ്ന കുറ്റിക്കാട്ടുചാലില്‍ (29), മകള്‍ റൂഹി മെഹ്റിന്‍ (ഒന്നര മാസം), തിരുവനന്തപുരം സ്വദേശിനിയായ ഗീത ഷോജി ഐസക് (58)എന്നിവരാണ് മരിച്ച മലയാളികള്‍.

ഗീത ഷോജി ഹോപ് ഖത്തര്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ജോയല്‍,ഏബിള്‍ എന്നിവര്‍ മക്കളാണ്. ഖത്തറില്‍ ജോലി ചെയ്യുന്ന ഷോജി ഐസക്കാണ് ഭര്‍ത്താവ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ഷോജനും മകന്‍ ഏബിളും കെനിയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശക്തമായ മഴയില്‍ സംഘം സഞ്ചരിച്ച വാഹനത്തിന്റെ
Full Story
  10-06-2025
ഭാരതീയനായി ഭാരതത്തിനു വേണ്ടി സംസാരിക്കാന്‍ പോയി; അതായിരുന്നു എന്റെ കടമ: വിദേശ പര്യടനം കഴിഞ്ഞ് ശശി തരൂര്‍ നയം വ്യക്തമാക്കി
വിദേശരാജ്യങ്ങളില്‍ ഭാരതീയന്‍ എന്ന നിലയിലാണ് താന്‍ സംസാരിച്ചതെന്ന് ശശി തരൂര്‍. ഒരു ഭാരതീയനായി ഭാരതത്തിനു വേണ്ടി സംസാരിക്കാന്‍ പോയി അതായിരുന്നു തന്റെ കടമ, അത് താന്‍ നിറവേറ്റി.രാഷ്ട്രീയ വിവാദങ്ങള്‍ക്ക് സമയമാകുമ്പോള്‍ മറുപടി നല്‍കും. പറയാനുള്ളതെല്ലാം കേള്‍ക്കേണ്ടവരെ കേള്‍പ്പിക്കണമെന്നതായിരുന്നു ലക്ഷ്യം - ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ വിദേശപര്യടനം നടത്തിയ ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയെത്തിയ ശേഷം പറഞ്ഞു.

പാകിസ്താന്റെ ഒരു അജണ്ടയും ആഗോളതലത്തില്‍ നടപ്പാക്കാന്‍ ആയിട്ടില്ല. ആരും അവരെ കേള്‍ക്കാന്‍ തയ്യാറായില്ല. ഇന്ത്യ പാക് വെടിനിര്‍ത്തലില്‍ അമേരിക്ക മധ്യസ്ഥത വഹിച്ചു എന്ന വാദങ്ങളെ ശശി തരൂര്‍ തള്ളി.യു എസ് പ്രതിനിധികളുമായി സംസാരിക്കുമ്പോള്‍ ആരും
Full Story
  08-06-2025
വെള്ളക്കെട്ടില്‍ നിന്നു ഷോക്കേറ്റ് മരിച്ച അനന്തുവിന് കണ്ണീരോടെ യാത്രാമൊഴി: ദുരന്തം വരുത്തിയത് അനധികൃത ഫെന്‍സിങ്
നിലമ്പൂര്‍ വെള്ളക്കെട്ടയില്‍ ഷോക്കേറ്റ് മരിച്ച പതിനഞ്ചുകാരന്‍ അനന്തുവിന് കണ്ണീരോടെ നാട് വിടനല്‍കുകയാണ്. വീടിന് സമീപത്തെ കുട്ടിക്കുന്ന് ശ്മശാനത്തിലാണ് സംസ്‌കാരം. പ്രിയപ്പെട്ടവന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് ഒഴുകിയെത്തിയത്. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് അനന്തുവിന്റെ മൃതദേഹം വഴിക്കടവിലെ വീട്ടിലെത്തിച്ചത്. തുടര്‍ന്നായിരുന്നു സംസ്‌കാരം.
അനന്തുവിന്റെ മരണം വൈദ്യുതി ആഘാതമേറ്റെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍ പൊള്ളലേറ്റ മുറിവുകളുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടപടി. സംഭവത്തില്‍ അറസ്റ്റിലായ പ്രതി വിനീഷ് കുറ്റം സമ്മതിച്ചെന്ന് നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാം പറഞ്ഞു.വീടിന് സമീപത്തെ
Full Story
  02-06-2025
പി.വി. അന്‍വറിന്റെ ആകെ ആസ്തി - 52 കോടിയോളം രൂപ; സ്വരാജിന്റെ ആസ്തി - 13 ലക്ഷം രൂപ, ആര്യാടന്‍ ഷൗക്കത്തിന്റ ആസ്തി - 8 കോടിയോളം രൂപ
നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത് 12 സ്ഥാനാര്‍ഥികള്‍. ഇവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
യുഡിഎഫിന് വേണ്ടി ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫിനു വേണ്ടി എം സ്വരാജ്, എന്‍ഡിഎ സ്ഥാനാര്‍ഥിയായി മോഹന്‍ ജോര്‍ജ്, ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി സ്ഥാനാര്‍ഥിയായി പി വി അന്‍വര്‍ ഇതാണ് നിലമ്പൂരില്‍ തെളിയുന്ന മത്സരചിത്രം.
പ്രധാന സ്ഥാനാര്‍ഥികളുടെ സ്വത്തു വിവരങ്ങള്‍ ഇങ്ങനെ:
പി.വി. അന്‍വറിന്റെ ആകെ ആസ്തി - 52 കോടിയോളം രൂപ. 20 കോടി രൂപയുടെ ബാധ്യത.
സിപിഎം സ്ഥാനാര്‍ത്ഥി സ്വരാജിന്റെ ആസ്തി - 13 ലക്ഷം രൂപ. 9 ലക്ഷം രൂപയുടെ ബാധ്യത. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റ ആസ്തി - 8 കോടിയോളം രൂപ. 72 ലക്ഷം രൂപയുടെ ബാധ്യത.
Full Story
  02-06-2025
100 സീറ്റുകളോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍
2026 ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിലമ്പൂരില്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍.

അന്തിമ പോരാട്ടത്തിന് മുഴുവന്‍ പേരും ഒന്നിച്ചു നില്‍ക്കണമെന്നും പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ എന്റെ ഗുരുനാഥന്‍. മറ്റാര്‍ക്കും പറഞ്ഞ് കൊടുക്കാത്ത കാര്യങ്ങളാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

പാലാരിവട്ടം പാലത്തിന്റെ പേരില്‍ ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കിയവര്‍ ദേശീയ പാത തകര്‍ന്നപ്പോള്‍ മിണ്ടുന്നില്ല. ആശുപത്രിയില്‍ മരുന്നില്ല. വിതരണക്കാര്‍ക്ക് പണം നല്‍കിയില്ല. മാവേലി സ്റ്റോറില്‍ സാധനങ്ങള്‍ ഇല്ല. ആശ വര്‍ക്കര്‍മാരുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല.

പാചക തൊഴിലാളികള്‍ക്ക്
Full Story
[47][48][49][50][51]
 
-->




 
Close Window