Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
യുപിയില്‍ മദ്യശാല അടിച്ചുതകര്‍ത്ത് യുവതികള്‍

ഇന്ത്യയിലെ പല പ്രദേശങ്ങളിലും മദ്യ വില്പനശാലകള്‍ സ്ത്രീകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പൂട്ടേണ്ടി വന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലുള്ള മഹുവ ഗ്രാമത്തില്‍ മദ്യവില്‍പ്പന ശാലയ്ക്കെതിരെ കഴിഞ്ഞ ദിവസം അവിടുത്തെ സ്ത്രീകള്‍ വലിയ പ്രതിഷേധം അഴിച്ചു വിട്ടു. ഗ്രാമത്തിലെ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം ഈ മദ്യശാലയാണെന്ന് ആരോപിച്ചായിരുന്നു നൂറുകണക്കിന് സ്ത്രീകള്‍ ബുധനാഴ്ച പ്രതിഷേധവുമായി എത്തിയത്. പിന്നാലെ അവര്‍ മദ്യശാല ഏതാണ്ട് പൂര്‍ണ്ണമായും അടിച്ച് തകര്‍ത്തു.

ആഗ്ര- ജയ്പൂര്‍ ഹൈവേയില്‍ കിരാവലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മദ്യശാലയ്ക്ക് മുന്നിലായിരുന്നു സംഭവം. പ്രതിഷേധം അക്രമാസക്തമായതോടെ സ്ത്രീകള്‍ കടയ്ക്കുള്ളില്‍ കയറി മദ്യക്കുപ്പികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. റോഡിലിട്ട് കുപ്പികള്‍ ഓരോന്നായി തല്ലി തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കടയുടെ ബോര്‍ഡും സ്ത്രീകള്‍ അടിച്ച് തകര്‍ത്തു. സ്ത്രീകള്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചെത്തിയതോടെ ജീവനക്കാരന്‍ കടയുടെ ഉള്ളില്‍ കയറി വാതിലടച്ചു.

കടയിലെ മദ്യമെല്ലാം വലിച്ച് പുറത്തിട്ട് വലിയ വടികള്‍ ഉപയോഗിച്ച് അവ തല്ലിപ്പൊട്ടിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ ചില പുരുഷന്മാരും കുപ്പിപൊട്ടിക്കാന്‍ കൂടുന്നുണ്ട്. ചില പുരുഷന്മാര്‍ ഇതിനിടെ മദ്യ കുപ്പിയുമായി മുങ്ങാന്‍ ശ്രമിക്കുമ്പോള്‍ അവരെ സ്ത്രീകള്‍ പിടികൂടുന്നതും കാണാം. മദ്യത്തിന്റെ അമിത ലഭ്യത കുടുംബങ്ങളില്‍ സ്ഥിരമായി വഴക്കിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകുന്നുവെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ ആരോപിച്ചു. ബന്ധപ്പെട്ട അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് തങ്ങള്‍ക്ക് നേരിട്ട് രംഗത്തിറങ്ങേണ്ടി വന്നതെന്നും അവര്‍ വ്യക്തമാക്കി. നൂറുകണക്കിന് ഗ്രാമവാസികള്‍ നോക്കി നില്‍ക്കുന്നതിനിടെയായിരുന്നു സംഭവം.

എന്നാല്‍, പ്രതിഷേധം കനത്തതോടെ പോലീസ് സംഭവ സ്ഥലത്തേക്ക് എത്തി. പിന്നാലെ പ്രതിഷേധക്കാരായ സ്ത്രീകളെ പിരിച്ചുവിടാനുള്ള നടപടികളിലേക്ക് പോലീസ് കടന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു. ജനങ്ങളുടെ പരാതികള്‍ ന്യായമാണെങ്കിലും നിയമം കൈയിലെടുക്കുന്നത് ശരിയല്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിക്കുകയാണ്.

 
Other News in this category

  • ദില്ലിയില്‍ ജീവിക്കാന്‍ കഴിയില്ല, രക്തം ഛര്‍ദ്ദിക്കും
  • വാടക ഗര്‍ഭപാത്രം വഴി 100 കുട്ടികളുടെ അച്ഛനായി
  • വിവാഹം മുടങ്ങി, എഐയെ വിവാഹം ചെയ്ത് യുവതി
  • വഴിയില്‍ വീണ ഭര്‍ത്താവിനെ രക്ഷിക്കാന്‍ കേണപേക്ഷിച്ച് യുവതി
  • യുപിയില്‍ മദ്യശാല അടിച്ചുതകര്‍ത്ത് യുവതികള്‍




  •  
    Close Window