Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.8322 INR  1 EURO=104.9208 INR
ukmalayalampathram.com
Sat 20th Dec 2025
വാടക ഗര്‍ഭപാത്രം വഴി 100 കുട്ടികളുടെ അച്ഛനായി

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വാടക ഗര്‍ഭധാരണം ലോകത്തെമ്പാടും പ്രചാരം നേരിയിരുന്നു. എന്നാല്‍, വാടക ഗര്‍ഭധാരണ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി ഒരാള്‍ തന്നെ ഡസന്‍ കണക്കിന് കുട്ടികളുടെ അച്ഛനായാലോ? അതുവഴി ഒരു വലിയ കൂടുംബം തന്നെ സൃഷിച്ചാല്‍? അതെ, യുഎസിലെ വാടക ഗര്‍ഭധാരണ നിയമത്തെ പിന്‍പറ്റി ഒരു ചൈനീസ് കോടീശ്വരന്‍ വാടക ഗര്‍ഭധാരണത്തിലൂടെ 100 അധികം കുട്ടികളെ അച്ഛനായി. അതേസമയം ഒരാള്‍ മാത്രമല്ലെന്നും നിരവധി ചൈനീസ് പൗരന്മാര്‍ യുഎസില്‍ ഇത്തരത്തില്‍ നിരവധി കുട്ടികളുടെ അച്ഛന്മാരായിട്ടുണ്ടെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നു. ഇതോടെ വാടക ഗര്‍ഭധാരണത്തെ കുറിച്ച് നിയമപരമായും ധാര്‍മികമായും പല ചോദ്യങ്ങളും ഉയര്‍ന്നുവന്നു.

'സറോഗസി' അഥവാ വാടക ?ഗര്‍ഭധാരണം എന്നത് മറ്റുള്ളവര്‍ക്കായി ഒരു സ്ത്രീ ഗര്‍ഭം ധരിച്ചു കുഞ്ഞിനെ പ്രസവിക്കുന്ന രീതിയാണ്. രണ്ട് രീതിയിലാണ് വാടക ?ഗര്‍ഭധാരണം നടക്കുന്നത്. വാടകമാതാവിന്റെ അണ്ഡം പിതാവിന്റെ ബീജവുമായി ചേര്‍ത്ത് ബീജസങ്കലനം നടത്തുന്നതാണ് ആദ്യ രീതി. രണ്ടാമത്തെ രീതി അനുസരിച്ച് അണ്ഡവും ബീജവും ദാതാക്കളില്‍ നിന്ന് സ്വീകരിക്കുന്നു. ഇതില്‍ രണ്ടാമത്തെ മാര്‍?ഗത്തിലൂടെ നടത്തുന്ന ?ഗര്‍ഭധാരണത്തില്‍ താന്‍ ?ഗര്‍ഭപാത്രത്തില്‍ ചുമക്കുന്ന കുഞ്ഞുമായി വാടക മാതാവിന് ജൈവികമായ ബന്ധമുണ്ടാകില്ല. ഈ രീതിയില്‍ ഗര്‍ഭധാരണം പണം നല്‍കി വാങ്ങുന്ന ഒരു സേവനമായി മാത്രം കണക്കാക്കുന്നു.

ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ചൈനീസ് വീഡിയോ ഗെയിം സംരംഭകനും ദുയോയി നെറ്റ്വര്‍ക്ക് സ്ഥാപകനുമായ ക്‌സു ബോയുടെ വെളിപ്പെടുത്തലാണ്. അമേരിക്കയില്‍ വാടക ഗര്‍ഭധാരണത്തിലൂടെ തനിക്ക് നൂറിലധികം കുട്ടികളുണ്ടെന്ന് അദ്ദേഹം പരസ്യമായി സമ്മതിച്ചു. തന്റെ ബിസിനസ്സ് സാമ്രാജ്യം ഏറ്റെടുക്കാന്‍ വലിയൊരു കുടുംബ പരമ്പരയെത്തന്നെ കെട്ടിപ്പടുത്തിട്ടുണ്ടെന്നും ക്‌സു ബോ അവകാശപ്പെടുന്നു. അതേസമയം വിവിധ രാജ്യങ്ങളിലായി വാടക ഗര്‍ഭധാരണത്തിലൂടെ ക്‌സു ബോയ്ക്ക് 300 അധികം കുട്ടികളുണ്ടെന്നാണ് അദ്ദേഹത്തിന്റെ മുന്‍ കാമുകി ആരോപിച്ചത്. എന്നാല്‍ അത് ഊരിപ്പെരുപ്പിച്ച കണക്കാണെന്നും യുഎസില്‍ ഏതാണ്ട് 100 കൂടുതല്‍ കുട്ടികള്‍ മാത്രമാണ് ഉള്ളതെന്നും ദുയോയി നെറ്റ്വര്‍ക്ക് പ്രതികരിച്ചു.

ചൈനയില്‍ വാടകഗര്‍ഭധാരണം നിയമവിരുദ്ധമാണ്. ഇതാണ് ചൈനയിലെ സമ്പന്നരായ ദമ്പതികളെയും വ്യക്തികളെയും അമേരിക്കയിലെ ക്ലിനിക്കുകളെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്. അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വാഭാവികമായും യു.എസ്. പൗരത്വം ലഭിക്കുമെന്നതും ഈ പ്രവണതയുടെ ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നു.

ഒരു കുട്ടിക്ക് ലക്ഷക്കണക്കിന് ഡോളര്‍ ചിലവ് വരുന്ന ഈ പ്രക്രിയയില്‍, കൃത്യമായ നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും അഭാവം പലപ്പോഴും വെല്ലുവിളിയാകുന്നു. കുട്ടികളെ വെറും ചരക്കുകളായി കാണുന്നുവെന്നും വാടക മാതാക്കളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്നും വിമര്‍ശകര്‍ വാദിക്കുന്നു. എന്തായാലും വാടക ഗര്‍ഭധാരണത്തെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിനുള്ള ആലോചനയിലാണ് അമേരിക്ക.


 
Other News in this category

  • ദില്ലിയില്‍ ജീവിക്കാന്‍ കഴിയില്ല, രക്തം ഛര്‍ദ്ദിക്കും
  • വാടക ഗര്‍ഭപാത്രം വഴി 100 കുട്ടികളുടെ അച്ഛനായി
  • വിവാഹം മുടങ്ങി, എഐയെ വിവാഹം ചെയ്ത് യുവതി
  • വഴിയില്‍ വീണ ഭര്‍ത്താവിനെ രക്ഷിക്കാന്‍ കേണപേക്ഷിച്ച് യുവതി
  • യുപിയില്‍ മദ്യശാല അടിച്ചുതകര്‍ത്ത് യുവതികള്‍




  •  
    Close Window