Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
UK Special
  Add your Comment comment
കോവിഡ് വാക്‌സിനേഷന്‍ ഏറ്റവും വലിയ കുറ്റകൃത്യമെന്ന് ബ്രിട്ടീഷ് എംപി
reporter

ലണ്ടന്‍: ഹോളോകോസ്റ്റിന് ശേഷം മനുഷ്യകുലത്തിനെതിരെ ഉണ്ടായ ഏറ്റവും വലിയ അക്രമമാണ് വാക്സിന്‍ എന്ന പാര്‍ട്ടി എംപിയുടെ അഭിപ്രായം വിവാദത്തില്‍. സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി പ്രധാനമന്ത്രി ഋഷി സുനക് രംഗത്തെത്തി. നോര്‍ത്ത് വെസ്റ്റ് ലെസ്റ്റര്‍ഷയറിലെ എം പി ആന്‍ഡ്രൂ ബ്രിഡ്ജനാണ് ട്വിറ്ററിലൂടെ ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായും ഋഷി അറിയിച്ചു. രാഷ്ട്രീയ നേതാക്കള്‍, യഹൂദ സംഘടനകള്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവര്‍ പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നു. കുറച്ചുകാലമായി ജനപ്രതിനിധി സഭ ചേംബറിലും സോഷ്യല്‍മീഡിയയിലും വാക്സിനെതിരെ ഇദ്ദേഹം പ്രസ്താവന നടത്തിയിരുന്നു.

ഇന്നലെ ഫൈസര്‍ മൊഡേണ വാക്സിനുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് യു എസ് ഹെല്‍ത്ത് ഏജന്‍സികളുടേതെന്ന് അവകാശപ്പെടുന്ന ഒരു ലേഖനം ഷെയര്‍ ചെയ്തതോടെയാണ് നടപടികള്‍ ഉണ്ടായത്. മനുഷ്യവംശം ഹോളോകോസ്റ്റിനു ശേഷം കണ്ട ഏറ്റവും വലിയ കുറ്റകൃത്യമാണ് ഇതെന്ന് ഒരു കാര്‍ഡിയോളജിസ്റ്റ് തന്നോട് പറഞ്ഞതായി അദ്ദേഹം എഴുതിയിരുന്നു. പിന്നീട് ഡിലിറ്റ് ചെയ്ത ട്വീറ്റില്‍ വിവാദം തുടരുകയാണ്. വാക്സിന്‍ എടുത്ത ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതാണ് ഈ നടപടി.പെയ്ഡ് ലോബീയിംഗുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചതിന് ഇപ്പോള്‍ അഞ്ചു ദിവസത്തേക്ക് ജനപ്രതിനിധി സഭയില്‍ നിന്നുള്ള് നിരോധനം നേരിടുകയാണ് ഈ എം പി. രണ്ട് മണിക്കൂറിനുള്ളില്‍ 1.5 ലക്ഷം പേരാണ് ആ ട്വീറ്റ് കണ്ടത്. നിരവധി കമന്റുകളാണ് ഇതിന് താഴെയെത്തിയത്. അറുപത് ലക്ഷത്തോളം പേര്‍ ദാരുണമായി കൊല ചെയ്യപ്പെട്ട ഒരു ദുരന്ത സംഭവത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ക്ഷമിക്കാന്‍ ആകില്ലെന്ന് വിവിധ യഹൂദ സംഘടനാ പ്രതിനിധികള്‍ പറയുന്നു. വന്‍ രോഷം ഉയര്‍ന്നതോടെ ഋഷി സുനക് അതൃപ്തിയുമായി രംഗത്തെത്തി. ഉടന്‍ നടപടി സ്വീകരിക്കുകയാണ്.

 
Other News in this category

 
 




 
Close Window