Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
UK Special
  Add your Comment comment
യുകെയില്‍ താപനില 32 ഡിഗ്രി സെല്‍ഷ്യസിലേക്ക്, താപനില ഇനിയും ഉയരുമെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഈ ആഴ്ചയുടെ മധ്യത്തില്‍ താപനില 32 ഡിഗ്രി സെല്‍ഷ്യസ് വരെ കുതിച്ചുയരുന്ന സാഹചര്യത്തില്‍ കടുത്ത ഹീറ്റ് ഹെല്‍ത്ത് അലേര്‍ട്ട് ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും പ്രഖ്യാപിച്ച് അധികൃതര്‍ രംഗത്തെത്തി. ദി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയാണ് ഇത് സംബന്ധിച്ച യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി ഒമ്പത് മണി വരെയാണ് ഇംഗ്ലണ്ടിലെ ഏഴ് റീജിയണുകളിലുടനീളം ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രായമായവരും നേരത്തെ തന്നെ ആരോഗ്യപ്രശ്‌നങ്ങളുള്ളവരും ഈ അവസരത്തില്‍ അധികം മുന്‍കരുതലുകളെടുക്കണമെന്നാണ് ആരോഗ്യ മുന്നറിയിപ്പ്. രാജ്യത്തെ ചൂട് ക്രമാതീതമായി ഉയരുന്ന അവസരത്തില്‍ വെയില്‍സിലും സ്‌കോട്ട്‌ലന്‍ഡിന്റെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെയും ഭാഗങ്ങളിലും താപനില വര്‍ധിപ്പിക്കുമെന്ന് മുന്നറിയിപ്പുണ്ട്.ലണ്ടന്‍, ദി സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് - വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ്, യോര്‍ക്ക്‌ഷെയര്‍, ഹംബര്‍ എന്നീ റീജിയണുകളിലാണ് അധികൃതര്‍ ഈ അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

തിങ്കളാഴ്ച സതേണ്‍ ഇംഗ്ലണ്ട്, സൗത്ത് ഈസ്റ്റ് വെയില്‍സ്, എന്നിവിടങ്ങളില്‍ താപനില 30 ഡിഗ്രിയിലെത്തുമെന്നാണ് മെറ്റ് ഓഫീസ് പ്രവചിച്ചിരിക്കുന്നത്. യുകെയുടെ മിക്ക ഭാഗങ്ങളും കടുത്ത സമ്മറിന് വിധേയമായതില്‍ നിന്നും മോചനം നേടുന്നതിന് മുമ്പാണ് വീണ്ടും കടുത്ത താപനിലയെത്തുന്നതെന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.ജൂലൈയില്‍ സാധാരണത്തേതിനേക്കാള്‍ നനഞ്ഞതും തണുത്തതുമായ കാലാവസ്ഥയായിരുന്നു രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലുമുണ്ടായിരുന്നത്. ആ അവസരത്തില്‍ താപനില 20 ഡിഗ്രിയായിരുന്നു. ജൂണിലാകട്ടെ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ജൂണ്‍ താപനിലയായിരുന്നു അനുഭവപ്പെട്ടിരുന്നത്.ചൊവ്വാഴ്ച രാജ്യത്തെ മിക്കയിടങ്ങളിലെയും താപനില 31 ഡിഗ്രിയിലെത്തുമെന്നാണ് മെറ്റ് ഓഫീസ് പ്രവചിച്ചിരിക്കുന്നത്. ബുധനാഴ്ചയും വ്യാഴാഴ്ചയും രാജ്യത്ത് താപനില 31 ഡിഗ്രിയിലെത്തുമെന്നാണ് മെറ്റ് ഓഫീസ് വക്താവായ ഓലി ക്ലേഡോന്‍ പി എ ന്യൂസ് ഏജന്‍സിയോട് വെളിപ്പെടുത്തിയിരിക്കുന്നത്. വെസ്റ്റേണ്‍ അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള ഉഷ്ണക്കാറ്റുകളും ന്യൂനമര്‍ദവും ഇതിനെ തുടര്‍ന്ന് ജെറ്റ് സ്ട്രീം ത്വരിതപ്പെടുന്നതും രാജ്യത്തെ ചൂടുയരുന്നതിന് കാരണമായി വര്‍ത്തിക്കുമെന്നാണ് മെറ്റ് ഓഫീസ് വിശദീകരിച്ചിരിക്കുന്നത്.

 
Other News in this category

 
 




 
Close Window