Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 14th May 2024
 
 
UK Special
  Add your Comment comment
ക്യാന്‍സര്‍ രോഗികളുടെ സ്തനങ്ങളില്‍ കയറിപ്പിടിച്ചു, ലൈംഗികമായി ആക്രമിച്ചു, മലയാളി ജിപിക്കെതിരേ ഗുരുതര ആരോപണം
reporter

ലണ്ടന്‍: ഗുരുതരമായി ക്യാന്‍സര്‍ രോഗം ബാധിച്ച സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേരെ ഫാമിലി ഡോക്ടര്‍ ലൈംഗികമായി അക്രമിച്ചെന്ന് കോടതി വിചാരണ. ക്യാന്‍സര്‍ ബാധിതയുടെ സ്തനങ്ങളില്‍ കയറിപ്പിടിക്കവെ 'നിങ്ങളെ സഹായിക്കുകയാണെന്നായിരുന്നു', ഡോക്ടറുടെ വാക്കുകള്‍. മരണത്തിന് കീഴടങ്ങിയ ഈ രോഗി ഇതിന് മുന്‍പ് പാലിയേറ്റീവ് കെയര്‍ നഴ്സിനോടാണ് മലയാളി ജിപി മോഹന്‍ ബാബുവിന്റെ പ്രവൃത്തികളെ കുറിച്ച് വെളിപ്പെടുത്തിയത്. തന്റെ സ്തനങ്ങളെ പ്രശംസിച്ച ഡോക്ടര്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും, പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ സംബന്ധിച്ച കണ്‍സള്‍ട്ടേഷനുകളില്‍ പല തവണ കയറിപ്പിടിക്കുകയും ചെയ്തെന്നാണ് രോഗി വെളിപ്പെടുത്തിയത്. മുന്‍പ് ഡോ. ബാബു ജോലി ചെയ്തിരുന്ന സര്‍ജറിയിലെ റിസപ്ഷനിസ്റ്റും തന്നെ കയറിപ്പിടിച്ചെന്ന് പരാതിപ്പെട്ടിരുന്നു. തന്നെ സിംഹത്തെ പോലെ കഴിക്കാന്‍ പോകുകയാണെന്ന് ഇയാള്‍ പറഞ്ഞെന്നും യുവതി പറയുന്നു.

2019-ല്‍ ഹാംപ്ഷയറിലെ ഹവാന്റിലുള്ള സ്റ്റോണ്‍ടണ്‍ സര്‍ജറിയില്‍ എത്തിയപ്പോഴാണ് 47-കാരനായ മോഹന്‍ ബാബു രോഗികളെ ലക്ഷ്യംവെയ്ക്കാന്‍ തുടങ്ങിയതെന്നാണ് ആരോപണം. ഇതേ സര്‍ജറിയില്‍ ഇദ്ദേഹത്തിന്റെ ഭാര്യ 43-കാരി ഡോ. അറോളിന്‍ റോഡ്രിഗസും ജിപിയായി സേവനം അനുഷ്ഠിക്കുന്നുണ്ട്. സര്‍ജറിയില്‍ ഏറ്റവും കൂടുതല്‍ പരാതി നേരിട്ട ഡോ. ബാബുവിന് പെരുമാറ്റത്തിന്റെ പേരില്‍ പല തവണ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. 2019 ജൂണ്‍ മുതല്‍ 2021 ജൂലൈ വരെയാണ് പീഡനങ്ങള്‍ അരങ്ങേറിയത്. 19 വയസ്സുള്ള രോഗിയാണ് ഏറ്റവും പ്രായം കുറഞ്ഞ ഇര. രോഗികളോട് കെട്ടിപ്പിടിക്കാന്‍ താല്‍പര്യമുണ്ടോയെന്നും, ചുംബിക്കാമോയെന്ന് ചോദിക്കുന്നതും ഡോക്ടറുടെ പതിവ് പരിപാടിയായിരുന്നുവെന്നാണ് വിചാരണയില്‍ വ്യക്തമാകുന്നത്. തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും ഡോ. ബാബു നിഷേധിക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window