Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
UK Special
  11-04-2026
ക്യാബിന്‍ ക്രൂ പണിമുടക്കി; യാത്രക്കാര്‍ക്കു 'പണികിട്ടി': ബര്‍മിങ്ഹാമില്‍ വലഞ്ഞത് ലുഫ്താന്‍സയില്‍ ടിക്കറ്റ് എടുത്തവര്‍
ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പണിമുടക്കിയതോടെ ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ നിന്നും ജര്‍മ്മനിയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള ഏഴ് വിമാന സര്‍വ്വീസുകള്‍ ലുഫ്താന്‍സ റദ്ദാക്കി. ഏപ്രില്‍ 9 അര്‍ദ്ധരാത്രിക്ക് ആരംഭിച്ച സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ക്രൂ അംഗങ്ങള്‍ ഇന്നലെ ജോലിയില്‍ കയറാന്‍ വിസമ്മതിച്ചത്. വേതനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ലുഫ്താന്‍സയിലേയും സഹോദര സ്ഥാപനമായ സിറ്റിലൈനിലെയും ജീവനക്കാര്‍ യു എഫ് ഒ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്കുന്നത്.

ലുഫ്താന്‍സയുടെ ഏറ്റവും വലിയ ഹബ്ബായ ഫ്രാങ്ക്ഫര്‍ട്ടില്‍ ലുഫ്താന്‍സയുടെ 350 ഓളം ഡിപ്പാര്‍ച്ചറുകളില്‍ 75 ശതമാനവും റദ്ദാക്കേണ്ടതായി വന്നു ബര്‍മിംഗ്ഹാമില്‍ റദ്ദ് ചെയ്തത് ഫ്രാങ്ക്ഫര്‍ട്ടിലേക്കും മ്യൂണിക്കിലെക്കും ഉള്ള വിമാന
Full Story
  11-04-2026
സൗത്താംപ്ടണില്‍ താമസിക്കുന്ന ബെറ്റി അന്തരിച്ചു: വിട പറഞ്ഞത് നഴ്‌സ് റീനയുടെ ഭര്‍ത്താവ്: കേരള ക്രിക്കറ്റ് ക്ലബ് അംഗം
സൗത്താംപ്ടണില്‍ താമസിക്കുന്ന സാമുവല്‍ അയ് വേലില്‍ മാത്യൂസ് ( ബെറ്റി - 48) അന്തരിച്ചു. ഭാര്യ - റീന സാമുവല്‍. നഴ്‌സാണ് റീന. ആശുപത്രിയില്‍ അഡ്മിന്‍ ജോലി നോക്കി വരുകയായിരുന്ന ബെറ്റി. മക്കള്‍ - നോഹ, നെയ്തന്‍. കാന്‍സര്‍ ബാധിതനായിരുന്നു ബെറ്റി. സൗത്താംപ്ടണ്‍ സമൂഹത്തിനിടയിലെ സജീവ സാന്നിധ്യവും കേരള ക്രിക്കറ്റ് ക്ലബിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു.
2009 മുതല്‍ സൗത്താംപ്ടണില്‍ താമസമാക്കിയിരുന്ന ബെറ്റി കഴിഞ്ഞ മൂന്ന് വര്‍ഷമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. വീട്ടില്‍ പാലിയേറ്റീവ് കെയര്‍ ടീമിന്റെ കീഴില്‍ ചികിത്സയിലായിരുന്നു ഏറെ നാളായി ഇദ്ദേഹം. ബോംബേയില്‍ ജനിച്ച വളര്‍ന്ന ബെറ്റിയുടെ സ്വദേശം പത്തനംതിട്ട വടശേരിക്കര ആണ്.
Full Story
  11-04-2026
ഇംഗ്ലീഷ് ചാനലില്‍ ദുരന്തം: നാല് കുടിയേറ്റക്കാരുടെ മരണം

ലണ്ടന്‍: ഫ്രാന്‍സിലെ കലായിസ് തീരത്ത് നിന്ന് ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ ശ്രമിച്ച നാല് കുടിയേറ്റക്കാരുടെ ജീവന്‍ ദാരുണാന്ത്യം കണ്ടു. കഴിഞ്ഞ വ്യാഴാഴ്ച ചെറിയ ബോട്ടില്‍ കയറുന്നതിനിടെയാണ് രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും മുങ്ങി മരിച്ചത്. അപകടവുമായി ബന്ധപ്പെട്ട് 27 കാരനായ സുഡാനി പൗരനെ അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് നാഷണല്‍ ക്രൈം ഏജന്‍സി (NCA) അറിയിച്ചു. പ്രതിയെ കെന്റിലെ മാന്‍സ്റ്റണ്‍ പ്രോസസ്സിംഗ് സെന്ററില്‍ നിന്നാണ് പിടികൂടിയത്.

മുപ്പത്തിയെട്ട് പേരെ ഫ്രഞ്ച് തീരത്തേക്ക് തിരിച്ചയച്ചപ്പോള്‍, 74 പേര്‍ യുകെയിലേക്ക് കടന്നതായി എന്‍സിഎ വ്യക്തമാക്കി. യാത്രക്കാരെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഫ്രഞ്ച്

Full Story
  11-04-2026
ഇന്ധന വിലക്കയറ്റം: ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധനയ്ക്കെതിരെ മുന്നറിയിപ്പ്

ലണ്ടന്‍: ഇന്ധന വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഫ്യൂവല്‍ ടാക്സ് വേട്ടയ്ക്ക് ഇറങ്ങരുതെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സിന് മുന്നറിയിപ്പ്. ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധിപ്പിച്ചാല്‍ ആയിരക്കണക്കിന് ബിസിനസ്സുകള്‍ തകര്‍ച്ചയുടെ വക്കിലെത്തുമെന്നും, ഭക്ഷണച്ചെലവുകള്‍ കുതിച്ചുയരുന്നതോടെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഭാരം വഹിക്കേണ്ട ഗതികേടിലാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അഞ്ഞൂറോളം ഹോളേജ് മേധാവികള്‍ ചേര്‍ന്ന് അയച്ച കത്തില്‍, ''പമ്പുകളില്‍ വില കുതിച്ചുയരുമ്പോള്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധനയ്ക്ക് പറ്റിയ സമയമല്ല'' എന്ന് ഓര്‍മ്മിപ്പിച്ചു. ഇതിനകം തന്നെ 40 ശതമാനത്തോളം ഇന്ധനവില ഉയര്‍ന്നിട്ടുണ്ടെന്നും, പുതിയ നീക്കം ഉപഭോക്താക്കളുടെ ജീവിതത്തിലേക്ക് കൂടുതല്‍

Full Story
  11-04-2026
ഇംഗ്ലണ്ടില്‍ റെസിഡന്റ് ഡോക്ടര്‍മാരുടെ സമരം: സര്‍ക്കാര്‍ നിലപാട് വിവാദത്തില്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാനുള്ള അവസരം സര്‍ക്കാര്‍ തന്നെ ഇല്ലാതാക്കിയെന്നാണ് ഡോക്ടര്‍മാരുടെ ആരോപണം. അവസാന സമയത്ത് സര്‍ക്കാര്‍ നയം മാറ്റിയതാണ് തര്‍ക്കം രൂക്ഷമാകാന്‍ കാരണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ റെസിഡന്റ് ഡോക്ടേഴ്സ് കമ്മറ്റിയുടെ ചെയര്‍മാന്‍ ഡോ. ജാക്ക് ഫ്ലെച്ചര്‍ വ്യക്തമാക്കി.

''സര്‍ക്കാര്‍ കളിക്കുകയാണ്, അതുകൊണ്ടാണ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക് പോകേണ്ടിവന്നത്. എന്‍എച്ച്എസിന് നേരിടുന്ന പ്രതിസന്ധി സര്‍ക്കാരിന്റെ നിലപാടുകൊണ്ടാണ്,'' എന്ന് ഫ്ലെച്ചര്‍ വിമര്‍ശിച്ചു. ആരോഗ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം

Full Story
  11-04-2026
വാറ്റ്‌ഫോര്‍ഡില്‍ 'ആന്റി' വിവാദം: ഇന്ത്യന്‍ വംശജ നഴ്‌സിന് നഷ്ടപരിഹാരം

വാറ്റ്‌ഫോര്‍ഡ്: ഇന്ത്യന്‍ വംശജയായ നഴ്‌സിനെ 'ആന്റി' എന്ന് വിളിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഇല്‍ഡ എസ്റ്റീവ്‌സ് (61) നല്‍കിയ പരാതിയിലാണ് നടപടി. നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ആവര്‍ത്തിച്ച് 'ആന്റി' എന്ന് സ്റ്റാഫ് നഴ്‌സ് ചാള്‍സ് ഒപ്പോങ്ങ് വിളിച്ചതായിട്ടാണ് ഇല്‍ഡ പരാതി നല്‍കിയത്. വെസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് 1,425.15 പൗണ്ട് (ഏകദേശം 1.76 ലക്ഷം രൂപ) നല്‍കാനാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. ഘാനയിലെ സംസ്‌കാരത്തില്‍ 'ആന്റി' മാന്യമായ പദമാണെങ്കിലും, ഇല്‍ഡയ്ക്ക് അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ലായിരുന്നതിനാല്‍ അത് നിന്ദ്യമായി തോന്നുകയും മോശമായ തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതായിട്ടാണ് ട്രൈബ്യൂണല്‍

Full Story
  11-04-2026
ബെല്‍ഫാസ്റ്റില്‍ SEAG ട്രാന്‍സ്ഫര്‍ ടെസ്റ്റുകള്‍ക്കായി 'മൈ ട്രാന്‍സ്ഫര്‍ ടീച്ചര്‍'

ബെല്‍ഫാസ്റ്റ്: നോര്‍ത്ത് അയര്‍ലന്‍ഡിലെ പ്രൈമറി 6, 7 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി SEAG (Secondary Entrance Assessment Group) ട്രാന്‍സ്ഫര്‍ ടെസ്റ്റുകള്‍ ഇനി ആത്മവിശ്വാസത്തോടെ നേരിടാം. കുട്ടികളിലെ പരീക്ഷാഭയം അകറ്റി മികച്ച വിജയം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് 'മൈ ട്രാന്‍സ്ഫര്‍ ടീച്ചര്‍' (My Transfer Teacher) എന്ന അത്യാധുനിക എഡ്യൂക്കേഷണല്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ചതായി സിസി ഇന്റര്‍നാഷണല്‍ അറിയിച്ചു.



AQE (Aossciation for Quality Education) പരീക്ഷയില്‍ നിന്ന് SEAG പരീക്ഷാ രീതിയിലേക്ക് വന്ന മാറ്റത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ മാതൃകയില്‍ പരിശീലനം നല്‍കേണ്ട സാഹചര്യം ഉണ്ടായതോടെയാണ് ഈ പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തത്. ഇംഗ്ലീഷ്, മാത്സ്

Full Story
  10-04-2026
യുകെയില്‍ ഭരണവിരുദ്ധ തരംഗം: സര്‍വേയില്‍ തൊഴിലാളി പാര്‍ട്ടിക്ക് തിരിച്ചടിയെന്ന് റിപ്പോര്‍ട്ട്
അഭിപ്രായ സര്‍വേയില്‍ കാണിക്കുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ടുചെയ്ത പല വോട്ടര്‍മാരും പാര്‍ട്ടിയുടെ ഭരണത്തില്‍ ഒട്ടും സംതൃപ്തരല്ല എന്നാണ്. ലേബര്‍ പാര്‍ട്ടിയുടെ ഉറച്ച വോട്ടര്‍മാരായിരുന്ന പലരും ഇന്ന് മറ്റു പാര്‍ട്ടികളിലേക്കാണ് നോക്കുന്നതെന്ന് ബര്‍മിംഗ്ഹാം യാര്‍ഡ്ലി മണ്ഡലത്തില്‍ നടത്തിയ ഒരു സാമ്പിള്‍ സര്‍വേയില്‍ പറയുന്നു. ഭൂരിഭാഗം പേരും ഗ്രീന്‍സിനെ തെരഞ്ഞെടുക്കുമ്പോള്‍, കടുത്ത വലതുപക്ഷ വാദികളായ റിഫോം യുകെയില്‍ ആശ്രയം കാണുന്നവരും ലേബര്‍ വോട്ടര്‍മാര്‍ക്കിടയില്‍ അപൂര്‍വ്വമായിട്ടാണെങ്കിലും ഉണ്ട്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും ഉയര്‍ത്തിയ ആശങ്ക അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിനെ കുറിച്ചായിരുന്നു. സാധനങ്ങളുടെ വില
Full Story
[10][11][12][13][14]
 
-->




 
Close Window