Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
UK Special
  25-07-2026
എസെക്‌സിലെ കടല്‍ത്തീര ദുരന്തം; അമ്മയും മകളും ജീവന്‍ നഷ്ടപ്പെടുത്തി, അപരിചിതന്‍ ജീവന്‍ പണയം വെച്ച് രക്ഷാപ്രവര്‍ത്തനം

ലണ്ടന്‍: എസെക്‌സിലെ വെസ്റ്റ് മെര്‍സിയ കടല്‍ത്തീരത്ത് നടന്ന ഹൃദയഭേദക ദുരന്തത്തില്‍ യുകെ ബംഗ്ലദേശിയായ ശാലി റഹ്‌മാന്‍ (41) മകളും സമിഹ റഹ്‌മാന്‍ (15) മകളും ജീവന്‍ നഷ്ടപ്പെടുത്തി. ഏഴ് വയസ്സുകാരനെ രക്ഷിക്കാന്‍ തിരമാലകളോട് പോരാടിയ അമ്മയും മകളും ഒടുവില്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍, അവരെ രക്ഷിക്കാന്‍ അപരിചിതനായ ക്രെയ്ഗ് ബോവ് (42) സ്വന്തം ജീവന്‍ പോലും പണയം വെച്ച പോരാട്ടം ബ്രിട്ടന്‍ സമൂഹത്തെ സ്പര്‍ശിച്ചു.

മകളുടെ പത്താം പിറന്നാള്‍ ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം കടല്‍ത്തീരത്തെത്തിയ ക്രെയ്ഗ്, വൈകിട്ട് 5.35ഓടെ കടലില്‍ നിന്നുയര്‍ന്ന നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. ആദ്യം ശാലിയെ കരയിലെത്തിച്ച അദ്ദേഹം പിന്നീട് സമിഹയെയും

Full Story
  25-07-2026
അയര്‍ലണ്ടില്‍ കാര്‍ ബോംബ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

ലണ്ടന്‍ / ഡബ്ലിന്‍: നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കാര്‍ ബോംബ് സ്‌ഫോടനം നടത്തുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുപോകുകയായിരുന്ന അതിശക്തമായ സ്‌ഫോടക ഉപകരണം അയര്‍ലന്‍ഡില്‍ പൊലീസ് പിടികൂടി. രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നുള്ള പ്രത്യേക ഓപ്പറേഷനില്‍ കൗണ്ടി മോനഗനിലെ കാരിക്ക്മാക്രോസിന് സമീപമുള്ള എന്‍-2 ദേശീയപാതയില്‍ ബോംബുമായി സഞ്ചരിച്ച വാഹനം തടഞ്ഞു. സംഭവത്തില്‍ ഇരുപതുകളിലുള്ള ഒരു സ്ത്രീയെയും നാല്‍പ്പതുകളിലുള്ള ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതായി അയര്‍ലന്‍ഡ് പൊലീസ് (ഗാര്‍ഡ) അറിയിച്ചു. വാഹനത്തില്‍ നിന്ന് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായ സ്‌ഫോടക ഉപകരണമാണ് കണ്ടെത്തിയതെന്ന് പൊലീസ് കമ്മിഷണര്‍ ജസ്റ്റിന്‍ കെല്ലി വ്യക്തമാക്കി. ഡിറ്റണേറ്റര്‍, വൈദ്യുത പവര്‍ യൂണിറ്റ്,

Full Story
  25-07-2026
ഐല്‍ ഓഫ് വൈറ്റില്‍ കാട്ടുതീ; ഹെലികോപ്റ്റര്‍ വഴി കടല്‍വെള്ളം ഒഴിച്ച് നിയന്ത്രണ ശ്രമം

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരത്തിന് സമീപമുള്ള ഐല്‍ ഓഫ് വൈറ്റിലെ വെസ്റ്റ് വൈറ്റിലെ ഹെഡണ്‍ വാറന്‍ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ പടര്‍ന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കടല്‍വെള്ളം ഒഴിക്കുന്ന പ്രത്യേക ദൗത്യം തുടരുന്നു. പാറക്കെട്ടുകളും ദുര്‍ഘടമായ ഭൂപ്രദേശവുമുള്ള ഭാഗങ്ങളിലേക്ക് അഗ്‌നിശമനസേനയ്ക്ക് നേരിട്ട് എത്താനാകാത്തതിനാലാണ് ആകാശമാര്‍ഗമുള്ള ജലവിതരണം ആരംഭിച്ചത്. തീയില്‍ ഇതുവരെ ഏകദേശം 25 ഹെക്ടര്‍ വനഭൂമി കത്തിനശിച്ചതായി അധികൃതര്‍ അറിയിച്ചു. ദേശീയ പൈതൃക സംരക്ഷണ സംഘടനയായ നാഷനല്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള പ്രദേശത്താണ് തീപിടിത്തമുണ്ടായത്.

ഹാംപ്ഷയര്‍ ആന്‍ഡ് ഐല്‍ ഓഫ് വൈറ്റ്

Full Story
  25-07-2026
സൗത്ത്‌പോര്‍ട്ട് കൊലപാതക പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ലണ്ടന്‍: യുകെയിലെ സൗത്ത്‌പോര്‍ട്ടില്‍ മൂന്ന് പെണ്‍കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 52 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുന്ന പ്രതി ആക്‌സല്‍ റുഡാകുബാനയെ ഹൈ സെക്യൂരിറ്റി മാനസികാരോഗ്യ കേന്ദ്രമായ ബ്രോഡ്മൂരിലേക്കു മാറ്റി. 2025 ജൂലൈ 29-ന് 17 വയസ്സുകാരനായ റുഡാകുബാന, ബീബി കിങ് (6), എല്‍സി ഡോട്ട് സ്റ്റാന്‍കോംബ് (7), ആലിസ് ദ സില്‍വ അഗ്യുയാര്‍ (9) എന്നിവരെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. ആക്രമണത്തില്‍ എട്ട് കുട്ടികള്‍ക്കും രണ്ട് മുതിര്‍ന്നവര്‍ക്കും പരുക്കേറ്റിരുന്നു. മൂന്ന് കൊലപാതകങ്ങള്‍ ഉള്‍പ്പെടെ 16 കുറ്റകൃത്യങ്ങളില്‍ താന്‍ പങ്കാളിയാണെന്ന് പ്രതി പിന്നീട് ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ്

Full Story
  24-07-2026
യുകെയില്‍ വേള്‍ഡ് കപ്പ് കണ്ടിരുന്ന ഭാര്യാ ഭര്‍ത്താക്കന്മാരില്‍ 50 ശതമാനം പേര്‍ വഴക്കിട്ടു, തല്ലുകൂടി: പോലീസ് സ്‌റ്റേഷനില്‍ 2300 പരാതികള്‍
ഫിഫ ലോകകപ്പ് 2026 മത്സരങ്ങളോടനുബന്ധിച്ച് യുകെയില്‍ ഗാര്‍ഹിക പീഡന പരാതികളില്‍ വലിയ തോതില്‍ വര്‍ധനയുണ്ടായതായി യുകെ ഫുട്ബോള്‍ പൊലീസിംഗ് യൂണിറ്റിന്റെ വിലയിരുത്തല്‍. ലോകകപ്പ് കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളില്‍ ഗണ്യമായ പങ്കും ഗാര്‍ഹിക പീഡന കേസുകളാണെന്ന് അധികൃതര്‍ വ്യക്തമാക്കി.ലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ട അമിത മദ്യപാനമാണ് പരാതികള്‍ വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളിലൊന്നെന്ന് യുകെ ഫുട്ബോള്‍ പൊലീസിംഗിന്റെ ദേശീയ മേധാവി ചീഫ് കോണ്‍സ്റ്റബിള്‍ മാര്‍ക്ക് റോബര്‍ട്‌സ് പറഞ്ഞു.

ടൂര്‍ണമെന്റ് കാലയളവില്‍ ആകെ 2,322 ഫുട്ബോള്‍ അനുബന്ധ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 384 കേസുകള്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടവയാണ്. ആകെ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളുടെ ഏകദേശം 17 ശതമാനവും ഗാര്‍ഹിക പീഡന
Full Story
  24-07-2026
യുകെയിലെ നോട്ടിങ്ഹാമില്‍ താമസിക്കുന്ന മലയാളി യുവാവ് അന്തരിച്ചു: 39-ാം വയസ്സില്‍ വിട പറഞ്ഞത് നഴ്‌സ് ലിപികയുടെ ഭര്‍ത്താവ്
യുകെയില്‍ താമസിക്കുന്ന വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഇരുളം സ്വദേശി മനോജ് കാവുങ്കല്‍ (39) ആണ് വിടപറഞ്ഞത്. ഭാര്യ - ലിപിക, നോട്ടിങ്ഹാമിലെ ക്വീന്‍സ് മെഡിക്കല്‍ സെന്ററില്‍ നഴ്‌സായി സേവനം അനുഷ്ഠിക്കുന്നു. സിയോണ ഏകമകളാണ്. സുല്‍ത്താന്‍ബത്തേരി ഇരുളം സെന്റ് സെബാസ്റ്റ്യന്‍സ് ആര്‍.സി. ചര്‍ച്ച് ഇടവകാംഗമായ മനോജ്, സുല്‍ത്താന്‍ബത്തേരി ഇരുളം കാവുങ്കല്‍ വീട്ടില്‍ ജോസ് കാവുങ്കല്‍, ഓമന ജോസ് ദമ്പതികളുടെ മകനാണ്.
ഒരു വര്‍ഷം മുമ്പ് കാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന മനോജ്, രോഗത്തിനെതിരെ ആത്മവിശ്വാസത്തോടെ പോരാടി ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. ആറുമാസം മുമ്പ് നടത്തിയ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ വിജയകരമായതിനെ
Full Story
  24-07-2026
കാന്‍സര്‍ ചികിത്സയ്ക്കിടെ അണുബാധ; യുകെയില്‍ വയനാട് സ്വദേശി അന്തരിച്ചു

ലണ്ടന്‍/വയനാട്: കാന്‍സര്‍ ചികിത്സയ്ക്കുശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷകള്‍ക്കിടെ വയനാട് സ്വദേശി യുകെയില്‍ അന്തരിച്ചു. സുല്‍ത്താന്‍ബത്തേരി ഇരുളം സ്വദേശി മനോജ് കാവുങ്കല്‍ (39) ആണ് നോട്ടിങ്ങാം സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഏകദേശം ഒരുവര്‍ഷം മുന്‍പാണ് മനോജിന് കാന്‍സര്‍ സ്ഥിരീകരിച്ചത്. ദീര്‍ഘകാല ചികിത്സയ്‌ക്കൊടുവില്‍ ആറുമാസം മുന്‍പ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനിടെയാണ് രണ്ടാഴ്ച മുന്‍പ് ഗുരുതരമായ അണുബാധയുണ്ടായത്. തുടര്‍ന്ന് ആരോഗ്യനില വഷളായ മനോജിനെ നോട്ടിങ്ങാം സിറ്റി ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍

Full Story
  24-07-2026
ബാങ്കോക്കിലെ ഹോട്ടല്‍ മുറിയില്‍ മലയാളി അധ്യാപകന്‍ മരിച്ചനിലയില്‍

ലണ്ടന്‍/ആലപ്പുഴ: യുകെയില്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന മലയാളിയെ ബാങ്കോക്കിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലപ്പുഴ തലവടി ആമപ്രാമ്പല്‍ തെക്ക് പുന്നശ്ശേരി സ്വദേശിയും ബക്കിങ്ങാംഷയറിലെ എയ്ല്‍സ്ബറിയില്‍ താമസക്കാരനുമായ പ്രജിത് പുഷ്പാംഗദന്‍ (49) ആണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കാനായി തായ്ലന്‍ഡിലെത്തിയ പ്രജിത്തിനെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹത്തിന് ഏകദേശം രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. മുറിയില്‍നിന്ന് ലഭിച്ച പാസ്പോര്‍ട്ടിലെ വിലാസത്തിന്റെ അടിസ്ഥാനത്തില്‍ തായ് അധികൃതര്‍ കേരള പൊലീസുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പൊലീസ് ബന്ധുക്കള്‍ക്ക് വിവരം

Full Story
[8][9][10][11][12]
 
-->




 
Close Window