Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.91 INR  1 EURO=111.5449 INR
ukmalayalampathram.com
Sun 17th May 2026
UK Special
  04-05-2026
പൗണ്ട് കുതിപ്പ്; രൂപ താഴ്ചയില്‍ - പ്രവാസികള്‍ക്ക് നേട്ടം, വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി

ലണ്ടന്‍: ഇന്ത്യന്‍ രൂപയ്ക്കെതിരെ ബ്രിട്ടീഷ് പൗണ്ട് റെക്കോര്‍ഡ് നേട്ടവുമായി മുന്നേറുന്നു. പൗണ്ടും രൂപയും തമ്മിലുള്ള വിനിമയ നിരക്ക് ചരിത്രത്തിലെ ഉയര്‍ന്ന നിലയിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു പൗണ്ടിന്റെ മൂല്യം 128.78 രൂപവരെ എത്തിയതായാണ് അന്താരാഷ്ട്ര വിപണിയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക നേട്ടമാണ് ലഭിക്കുന്നത്. എന്നാല്‍ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും നാട്ടില്‍ നിന്ന് പണം അയയ്‌ക്കേണ്ടി വരുന്നവര്‍ക്കും ഇത് വലിയ തിരിച്ചടിയാകുന്നു. പ്രത്യേകിച്ച് യുകെയിലെ വിദ്യാര്‍ത്ഥികള്‍ക്ക് രൂപയുടെ മൂല്യം ഇടിഞ്ഞത് പഠനച്ചെലവ് വര്‍ധിക്കാന്‍ കാരണമാകുന്നു. അന്താരാഷ്ട്ര വിനിമയ

Full Story
  04-05-2026
യുകെയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കുമെന്ന് റിഫോം യുകെ

യുകെയില്‍ അധികാരത്തിലേറിയാല്‍ ബ്രിട്ടനില്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കുമെന്ന് Reform UK വ്യക്തമാക്കി. കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ക്ക് ശ്രദ്ധ നേടുന്ന പാര്‍ട്ടി, ഇത്തരത്തിലുള്ള കടുത്ത നടപടികള്‍ നടപ്പാക്കുമെന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി. നിലവില്‍, ബ്രിട്ടനില്‍ സ്ഥിരതാമസമുള്ള വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്സിറ്റി പഠനത്തിന് മുമ്പ് കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും യുകെയില്‍ താമസിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ വായ്പ ലഭ്യമാണ്. എന്നാല്‍ അധികാരത്തിലെത്തിയാല്‍ ഈ സംവിധാനം അവസാനിപ്പിക്കുമെന്നാണ് പാര്‍ട്ടിയുടെ വിദ്യാഭ്യാസകാര്യ വക്താവായ Suella Braverman വ്യക്തമാക്കിയത്.

Full Story

  04-05-2026
ദില്ലിയില്‍ നിര്‍ജ്ജലീകരണത്തില്‍ തളര്‍ന്ന പക്ഷിക്ക് ബ്രിട്ടീഷ് സഞ്ചാരിയുടെ രക്ഷ

രാജ്യമെങ്ങും തുടരുന്ന കനത്ത ചൂട് മനുഷ്യര്‍ക്കൊപ്പം മറ്റ് ജീവജാലങ്ങള്‍ക്കും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദില്ലിയില്‍ നിന്ന് പങ്കുവെച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ബ്രിട്ടീഷ് സഞ്ചാരിയായ നിക്ക് ബൂക്കറാണ് വീഡിയോ പങ്കുവെച്ചത്. ഇന്ത്യയെക്കുറിച്ചുള്ള അനുഭവങ്ങള്‍ പതിവായി സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന നിക്ക്, യാത്രയ്ക്കിടെ നിര്‍ജ്ജലീകരണം മൂലം തളര്‍ന്നുപോയ ഒരു ചക്കിപ്പരുന്തിനെ രക്ഷിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

വീഡിയോയില്‍, ദാഹം മൂലം അനങ്ങാനാവാത്ത അവസ്ഥയില്‍ കണ്ട പക്ഷിയെ നിക്ക് മരത്തിന്റെ തണലിലേക്ക് മാറ്റുകയും തുടര്‍ന്ന് വെള്ളം നല്‍കുകയും ചെയ്യുന്നു. ദാഹം

Full Story
  03-05-2026
ഇംഗ്ലണ്ടില്‍ ആംബുലന്‍സ് വൈകിപ്പ് ഗുരുതരം; ഹൃദയാഘാതരോഗികള്‍ക്കും മണിക്കൂറുകള്‍ കാത്തിരിപ്പ്

ലണ്ടന്‍: അടിയന്തര ചികിത്സ ആവശ്യമായ സാഹചര്യങ്ങളില്‍ പോലും ആംബുലന്‍സ് ലഭിക്കാന്‍ രോഗികള്‍ക്ക് ദൈര്‍ഘ്യമേറിയ സമയം കാത്തിരിക്കേണ്ടിവരുന്ന ഗുരുതരാവസ്ഥ ഇംഗ്ലണ്ടില്‍ തുടരുന്നു. ഹൃദയാഘാതം പോലുള്ള അടിയന്തരാവസ്ഥയില്‍പ്പെട്ട രോഗികള്‍ക്ക് പോലും ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടിവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏകദേശം 2.44 ലക്ഷം രോഗികള്‍ക്ക് ആംബുലന്‍സ് എത്താന്‍ ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നതായി കണക്കുകള്‍ പറയുന്നു. അടിയന്തര ചികിത്സ ആവശ്യമായ 'കാറ്റഗറി 2' കേസുകളില്‍-ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ ഉള്‍പ്പെടുന്ന വിഭാഗം-ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാണ്. ജീവന്‍ അപകടത്തിലാകുന്ന കാര്‍ഡിയാക് അറസ്റ്റ് പോലുള്ള സംഭവങ്ങള്‍

Full Story
  03-05-2026
വിംബിള്‍ഡണ്‍ സ്‌കൂള്‍ അപകടം: ഡ്രൈവര്‍ക്കെതിരെ കേസ്; പുനരന്വേഷണത്തില്‍ പുതിയ തെളിവുകള്‍

ലണ്ടന്‍: ലണ്ടനിലെ വിംബിള്‍ഡണ്‍ പ്രദേശത്തെ പ്രൈമറി സ്‌കൂളിലേക്ക് കാര്‍ ഇടിച്ചുകയറി ഇന്ത്യന്‍ വംശജയായ നൂരിയ സജ്ജാദ് ഉള്‍പ്പെടെ രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു. പുനരന്വേഷണത്തെ തുടര്‍ന്ന് 49-കാരിയായ ക്ലെയര്‍ ഫ്രീമാന്റിലിനെതിരെ 'അപകടകരമായ ഡ്രൈവിംഗ്' വഴി മരണം സംഭവിക്കാനിടയാക്കിയ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 2023 ജൂലൈയില്‍ സ്റ്റഡി പ്രെപ്പ് സ്‌കൂള്‍ പരിസരത്താണ് നാടിനെ നടുക്കിയ അപകടം നടന്നത്. എട്ട് വയസ്സുകാരായ നൂരിയ സജ്ജാദ്, സെറീന ലോ എന്നിവരാണ് മരണപ്പെട്ടത്. ആദ്യഘട്ട അന്വേഷണത്തില്‍ ഇത് യാദൃശ്ചികമായ അപകടമാണെന്ന് വിലയിരുത്തി ഡ്രൈവര്‍ക്കെതിരെ കുറ്റങ്ങള്‍ ഒഴിവാക്കിയിരുന്നു.

Full Story

  03-05-2026
വന്ദേഭാരത് യാത്രയില്‍ ഞെട്ടി യുകെ ദമ്പതികള്‍; ''മാറുന്ന ഇന്ത്യയുടെ ചിത്രം''

ന്യൂദല്‍ഹി: ഇന്ത്യയിലെത്തി വന്ദേഭാരത് ട്രെയിന്‍ യാത്ര ചെയ്ത യുകെയില്‍ നിന്നുള്ള ദമ്പതികള്‍ അവരുടെ അനുഭവം പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി. ഇന്ത്യയിലെ പഴയ തീവണ്ടിയാത്രയുടെ ചിത്രം പൂര്‍ണമായും മാറിയതായി അവര്‍ പറഞ്ഞു. നാറുന്ന, കരിപ്പുക തുപ്പുന്ന, ശ്വാസംമുട്ടിക്കുന്ന യാത്രയെന്ന ധാരണയാണ് ഇന്ത്യയെക്കുറിച്ച് തങ്ങള്‍ക്ക് ഉണ്ടായിരുന്നതെന്ന് ദമ്പതികള്‍ പറയുന്നു. എന്നാല്‍ വെറും 11 പൗണ്ട് (ഏകദേശം 1100 രൂപ) ചെലവില്‍ നടത്തിയ വന്ദേഭാരത് യാത്ര അവരുടെ കാഴ്ചപ്പാട് മുഴുവനായും മാറ്റിമറിച്ചു. ടിക്കറ്റ് നിരക്കിനുള്ളില്‍ തന്നെ മികച്ച ഭക്ഷണ സൗകര്യം ലഭിച്ചതാണ് ഇവരെ ഏറ്റവും അത്ഭുതപ്പെടുത്തിയത്. യാത്രയ്ക്കിടെ കൃത്യസമയത്ത് ചായ, കടികള്‍, ജ്യൂസ് എന്നിവയും തുടര്‍ന്ന് ഫ്രഷ്

Full Story
  03-05-2026
ഇംഗ്ലണ്ടില്‍ വാടക നിയമങ്ങളില്‍ വന്‍ പരിഷ്‌കാരം; 'റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട്' പ്രാബല്യത്തില്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ വാടക നിയമങ്ങളില്‍ മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പരിഷ്‌കാരങ്ങള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. വാടകക്കാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്തുകയും കൂടുതല്‍ സ്ഥിരതയും സുരക്ഷിതത്വവും ഉറപ്പാക്കുകയും ചെയ്യുന്നതിനായി കൊണ്ടുവന്ന 'റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട്' പ്രകാരം സ്വകാര്യ ഭൂവുടമകളില്‍ നിന്ന് വീട് വാടകയ്‌ക്കെടുക്കുന്ന ഏകദേശം 1.1 കോടി ആളുകള്‍ക്ക് ഗുണം ലഭിക്കും. പുതിയ നിയമപ്രകാരം 12 അല്ലെങ്കില്‍ 24 മാസത്തെ നിശ്ചിത കാലയളവുള്ള കരാറുകള്‍ നിരോധിച്ചിട്ടുണ്ട്. ഇതിന് പകരം എല്ലാ വാടക കരാറുകളും 'പീരിയോഡിക്' അഥവാ റോളിങ് അടിസ്ഥാനത്തിലായിരിക്കും. വാടകക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും രണ്ട് മാസത്തെ നോട്ടീസ് നല്‍കി വീട് ഒഴിയാം. നിലവിലുള്ള

Full Story
  03-05-2026
ലണ്ടന്‍ മാരത്തണ്‍: ചാരിറ്റിയിലും പങ്കാളിത്തത്തിലും പുതിയ റെക്കോര്‍ഡ്

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റി ഇവന്റുകളില്‍ ഒന്നായ ലണ്ടന്‍ മാരത്തണ്‍ ഇത്തവണ സമാഹരിച്ച തുകയും പങ്കെടുത്തവരുടെ എണ്ണവും കൊണ്ട് പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഈ വര്‍ഷം മാരത്തണിലൂടെ 87.5 മില്യണ്‍ പൗണ്ടാണ് സമാഹരിച്ചത്. സെപ്റ്റംബറില്‍ വിശദമായ കണക്കുകള്‍ പുറത്തുവന്നാല്‍ ഇത് 90 മില്യണ്‍ പൗണ്ടിനു മുകളിലെത്തുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം മാരത്തണിലൂടെ ആകെ സമാഹരിച്ചത് 87.3 മില്യണ്‍ പൗണ്ടായിരുന്നു. ഇതിനെ മറികടന്നാണ് ഇത്തവണ പുതിയ നേട്ടം കൈവരിച്ചത്. ജനപങ്കാളിത്തത്തിലും ഇത്തവണ മാരത്തണ്‍ ശ്രദ്ധേയമായി. കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തില്‍ 59,830 പേര്‍ പങ്കെടുത്തതായി അധികൃതര്‍ അറിയിച്ചു. ഇതോടെ പങ്കാളിത്തത്തിലും പുതിയ റെക്കോര്‍ഡ്

Full Story
[8][9][10][11][12]
 
-->




 
Close Window