Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8196 INR  1 EURO=110.424 INR
ukmalayalampathram.com
Sat 18th Jul 2026
UK Special
  04-07-2026
ഗ്രൂമിങ് ഗ്യാങ് തലവനെ തിരിച്ചെടുക്കണം; പാകിസ്ഥാനെതിരെ വിസ നിയന്ത്രണം ഉള്‍പ്പെടെ കടുത്ത നടപടികള്‍ പരിഗണിച്ച് ബ്രിട്ടന്‍

ലണ്ടന്‍: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിച്ച് മോചിതനായ ഗ്രൂമിങ് ഗ്യാങ് തലവന്‍ ഷബീര്‍ അഹമ്മദിനെ തിരിച്ചെടുക്കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍. വിസ നിയന്ത്രണങ്ങള്‍, സാമ്പത്തിക ഉപരോധം, വിദേശസഹായം വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ സാധ്യതകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഷബീര്‍ അഹമ്മദ് വ്യാഴാഴ്ച എച്ച്എംപി ലീഡ്‌സ് ജയിലില്‍ നിന്ന് മോചിതനായിരുന്നു. കുട്ടികള്‍ക്കെതിരായ ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ക്ക് 22 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നെങ്കിലും 14 വര്‍ഷം ശിക്ഷ അനുഭവിച്ച ശേഷമാണ് മോചനം

Full Story
  04-07-2026
ദിവസവും 30 മിനിറ്റ് നടക്കാം; സമ്മാനങ്ങളും വൗച്ചറുകളും നേടാം: 'മാരത്തണ്‍ എ മന്ത്' പദ്ധതിയുമായി എന്‍എച്ച്എസ്

ലണ്ടന്‍: ദിവസവും 30 മിനിറ്റ് നടക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതിയുമായി എന്‍എച്ച്എസ് ഇംഗ്ലണ്ട്. അടുത്ത വര്‍ഷം 'മാരത്തണ്‍ എ മന്ത്' എന്ന പേരില്‍ ആരംഭിക്കുന്ന പദ്ധതിയിലൂടെ ശാരീരിക പ്രവര്‍ത്തനം വര്‍ധിപ്പിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. ദിവസവും അരമണിക്കൂര്‍ വീതം നടന്നാല്‍ ഒരു മാസത്തിനിടെ ഏകദേശം 42 കിലോമീറ്റര്‍ അഥവാ 26 മൈല്‍ പിന്നിടാനാകും. ഒരു മാരത്തണിന്റെ ദൂരത്തിന് സമാനമാണിത്. മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തം രേഖപ്പെടുത്തുന്നവര്‍ക്ക് പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ വിവിധ സമ്മാനങ്ങള്‍, വൗച്ചറുകള്‍, ഡിസ്‌കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍

Full Story
  04-07-2026
ഇംഗ്ലണ്ട്‌മെക്‌സിക്കോ പോരാട്ടം: പുലര്‍ച്ചെ 5 വരെ പബുകള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ പൊലീസ്

ലണ്ടന്‍: മെക്‌സിക്കോയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ മത്സരം കണക്കിലെടുത്ത് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണി വരെ പബുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരെ പൊലീസ് രംഗത്ത്. തീരുമാനം വളരെ വൈകിയാണ് പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടി നാഷനല്‍ പൊലീസ് ചീഫ്‌സ് കൗണ്‍സില്‍ (എന്‍പിസിസി) വിമര്‍ശനം ഉന്നയിച്ചു. സര്‍ക്കാരിന്റെ അപ്രതീക്ഷിത തീരുമാനത്തെ തുടര്‍ന്ന് പൊലീസുകാര്‍ക്ക് അധികസമയം ജോലി ചെയ്യേണ്ടിവരുമെന്നും മറ്റു പ്രധാന ചുമതലകളില്‍ നിന്ന് ഉദ്യോഗസ്ഥരെ മാറ്റിനിയോഗിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും എന്‍പിസിസി വ്യക്തമാക്കി. മത്സരദിനത്തില്‍ ആരാധകര്‍ മദ്യപാനം നിയന്ത്രിക്കണമെന്നും

Full Story
  04-07-2026
ഇംഗ്ലണ്ട്‌മെക്‌സിക്കോ ലോകകപ്പ് പോരാട്ടം; പുലര്‍ച്ചെ 5 വരെ പബുകള്‍ തുറക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുമതി

ലണ്ടന്‍: ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടും മെക്‌സിക്കോയും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ മത്സരം കാണാന്‍ ആരാധകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കി ബ്രിട്ടീഷ് സര്‍ക്കാര്‍. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പബുകള്‍ക്ക് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണി വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പ്രത്യേക അനുമതി നല്‍കി. മെക്‌സിക്കോ സിറ്റിയില്‍ നടക്കുന്ന മത്സരം ബ്രിട്ടീഷ് സമയം പുലര്‍ച്ചെ ഒരു മണിക്കാണ് ആരംഭിക്കുന്നത്. മത്സരം കുറഞ്ഞത് പുലര്‍ച്ചെ മൂന്ന് മണിവരെയെങ്കിലും നീളാന്‍ സാധ്യതയുള്ളതിനാലാണ് പബുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ മദ്യശാലകളുടെ പ്രവര്‍ത്തനസമയവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കൂടുതല്‍ ഇളവ്

Full Story
  03-07-2026
കീ സ്റ്റേജ് 2 സാറ്റ്‌സ് ഫലപ്രഖ്യാപനം വൈകും; സാങ്കേതിക തകരാറില്‍ ക്ഷമാപണം നടത്തി പിയേഴ്‌സണ്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ ലക്ഷക്കണക്കിന് ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ എഴുതിയ കീ സ്റ്റേജ് 2 സാറ്റ്‌സ് പരീക്ഷയുടെ ഫലപ്രഖ്യാപനം ഒരാഴ്ചയിലേറെ വൈകും. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജൂലൈ 7-ന് പ്രസിദ്ധീകരിക്കാനിരുന്ന ഫലം ജൂലൈ 16-ലേക്ക് മാറ്റിയതായി പരീക്ഷാ ബോര്‍ഡായ പിയേഴ്‌സണ്‍ അറിയിച്ചു. സംഭവത്തില്‍ വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും സ്‌കൂളുകളോടും പിയേഴ്‌സണ്‍ നിരുപാധികം ക്ഷമാപണം നടത്തി. അതേസമയം, ജിസിഎസ്ഇ, എ-ലെവല്‍ ഉള്‍പ്പെടെയുള്ള മറ്റു പൊതുപരീക്ഷകളുടെ ഫലപ്രഖ്യാപനത്തെ ഈ പ്രശ്‌നം ബാധിക്കില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. ഫലപ്രഖ്യാപനം വൈകിയത് സ്‌കൂളുകളെ പ്രതിസന്ധിയിലാക്കിയെന്ന് നാഷനല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേഴ്‌സ് വിമര്‍ശിച്ചു. ഫലങ്ങളുടെ വിശ്വാസ്യത

Full Story
  03-07-2026
സ്ത്രീകളെ പീഡിപ്പിച്ച മുന്‍ പൊലീസ് ഉദ്യോഗസ്ഥന് 10 വര്‍ഷം തടവ്; ശിക്ഷ വിധിച്ച് എഡിന്‍ബറോ ഹൈക്കോടതി

എഡിന്‍ബറോ: രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും മറ്റൊരു സ്ത്രീയെ വര്‍ഷങ്ങളോളം ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ സ്‌കോട്ലന്‍ഡ് പൊലീസ് മുന്‍ ഉദ്യോഗസ്ഥന്‍ കാമറണ്‍ റോസിന് പത്ത് വര്‍ഷം തടവുശിക്ഷ. എഡിന്‍ബറോ ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. ഇന്‍വര്‍നെസിലും വെസ്റ്റേണ്‍ ഐല്‍സിലുമായി സ്ത്രീകള്‍ക്കെതിരെ നടത്തിയ ലൈംഗിക അതിക്രമങ്ങളും അക്രമങ്ങളും സംബന്ധിച്ച കേസില്‍ മേയ് 25-ന് ഇതേ കോടതിയിലെ ജൂറി റോസിനെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് തടവുശിക്ഷ മാത്രമാണ് ഉചിതമെന്ന് ജഡ്ജി അലിസണ്‍ സ്റ്റര്‍ലിങ് വ്യക്തമാക്കി. 2012-ലും 2014-ലും ഐല്‍ ഓഫ് ലൂയിസിലെ സ്റ്റോര്‍നോവെയില്‍ വെച്ചാണ് റോസ് രണ്ട് സ്ത്രീകളെ

Full Story
  03-07-2026
ഫ്രാന്‍സില്‍ മനുഷ്യക്കടത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട 'ഗോഡ്ഫാദര്‍' ബ്രിട്ടനില്‍ അഭയാര്‍ഥി പദവിക്ക് അപേക്ഷിച്ചതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ഫ്രാന്‍സില്‍ മനുഷ്യക്കടത്ത് കേസില്‍ അഞ്ച് വര്‍ഷം തടവുശിക്ഷ അനുഭവിച്ച കുറ്റവാളി ബ്രിട്ടനില്‍ അഭയാര്‍ഥി പദവിക്കായി അപേക്ഷിച്ച് താമസിക്കുന്നതായി റിപ്പോര്‍ട്ട്. 'ഗോഡ്ഫാദര്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഇറാഖി കുര്‍ദ് സ്വദേശി ത്വാന ജമാല്‍ ആണ് ബ്രിട്ടനില്‍ കഴിയുന്നതായി കണ്ടെത്തിയത്. നിയമവിരുദ്ധമായി ജോലി ചെയ്യുകയും ലൈസന്‍സില്ലാതെ വാഹനം ഓടിക്കുകയും വ്യാജപേര് ഉപയോഗിക്കുകയും ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. 2016-ല്‍ ഫ്രാന്‍സിലെ കോടതിയാണ് ജമാലിനെ മനുഷ്യക്കടത്ത് കേസില്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. ഡന്‍കിര്‍ക്കിന് സമീപമുള്ള ഗ്രാന്‍ഡ് സിന്തെ കുടിയേറ്റ ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനമെന്ന്

Full Story
  03-07-2026
ജോലി ലഭിക്കുന്ന അഭയാര്‍ഥികള്‍ സര്‍ക്കാര്‍ ചെലവ് തിരിച്ചടയ്ക്കണം; പുതിയ നിയമനിര്‍മാണത്തിന് ബ്രിട്ടന്‍

ലണ്ടന്‍: ബ്രിട്ടനില്‍ അഭയം ലഭിച്ച ശേഷം ജോലി നേടുന്ന അഭയാര്‍ഥികള്‍ക്ക്, താമസത്തിനും ജീവിതച്ചെലവുകള്‍ക്കുമായി സര്‍ക്കാര്‍ വഹിച്ച തുക തിരിച്ചടയ്‌ക്കേണ്ടിവരുന്ന പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍. പുതിയ ഇമിഗ്രേഷന്‍ ആന്‍ഡ് അസൈലം ബില്ലിന്റെ ഭാഗമായാണ് നിര്‍ദേശം കൊണ്ടുവരുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഓരോ അഭയാര്‍ഥിക്കുമായി സര്‍ക്കാര്‍ ചെലവഴിക്കുന്ന ഏകദേശം 10,000 പൗണ്ട് വരെ ജോലി ലഭിച്ച ശേഷം ഘട്ടംഘട്ടമായി തിരിച്ചടയ്‌ക്കേണ്ടിവരും. ഇന്ത്യന്‍ രൂപയില്‍ ഇത് ഏകദേശം 12.5 ലക്ഷം രൂപയോളം വരും. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ് അവതരിപ്പിച്ച പദ്ധതിയുടെ ലക്ഷ്യം, അഭയാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ പ്രതിവര്‍ഷം ചെലവഴിക്കുന്ന വലിയ

Full Story
[9][10][11][12][13]
 
-->




 
Close Window