Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
UK Special
  12-04-2026
ഇറാന്‍ യുദ്ധം ബ്രിട്ടനില്‍ പുതിയ വഴിത്തിരിവ്: സ്റ്റാര്‍മര്‍

ലണ്ടന്‍: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി രാജ്യം നേരിട്ട ആഗോള പ്രതിസന്ധികള്‍ക്ക് ശേഷം ബ്രിട്ടന്‍ പുതിയൊരു വികസന പാത സ്വീകരിക്കേണ്ട സമയമായെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. ഇറാന്‍ യുദ്ധം ബ്രിട്ടീഷ് ചരിത്രത്തിലെ നിര്‍ണ്ണായക വഴിത്തിരിവാകണമെന്നും, കൂടുതല്‍ അപകടകരമായ ലോകസാഹചര്യങ്ങളെ നേരിടാന്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയും സൈനികശക്തിയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. 'ദി ഗാര്‍ഡിയന്‍' പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് സ്റ്റാര്‍മര്‍ തന്റെ നയം വ്യക്തമാക്കിയത്. 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യം, ബ്രെക്‌സിറ്റ്, കോവിഡ് മഹാമാരി, റഷ്യ-യുക്രെയ്ന്‍ യുദ്ധം എന്നിവയ്ക്ക് ശേഷം ഇറാന്‍ യുദ്ധം കൂടി വന്നതോടെ രാജ്യം വലിയ

Full Story
  12-04-2026
എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ മരണനിരക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്

സമരങ്ങളുടെയും സേവനത്തിലെ സമ്മര്‍ദ്ദങ്ങളുടെയും പശ്ചാത്തലത്തില്‍ ബ്രിട്ടനിലെ എന്‍എച്ച്എസ് ട്രസ്റ്റുകള്‍ രോഗികള്‍ക്ക് സേവനം നല്‍കാന്‍ കഷ്ടപ്പെടുകയാണ്. ഇതിനിടയിലും ചില ട്രസ്റ്റുകളില്‍ ശരാശരിയേക്കാള്‍ കൂടുതലായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. 2024 ഡിസംബര്‍ മുതല്‍ കഴിഞ്ഞ നവംബര്‍ വരെയുള്ള കാലയളവില്‍ ഒന്‍പത് എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ട്രസ്റ്റുകളില്‍ രോഗികളുടെ മരണനിരക്ക് 30 ശതമാനത്തോളം ഉയര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡിസ്ചാര്‍ജ്ജ് ചെയ്ത് 30 ദിവസത്തിനകം മരിച്ചവരെയും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സേവനത്തിലെ ന്യൂനതയല്ലെങ്കിലും കൂടുതല്‍ അന്വേഷണം ആവശ്യമാണ് എന്ന് എന്‍എച്ച്എസ് വ്യക്തമാക്കുന്നു.

Full Story
  12-04-2026
ബ്രിട്ടനിലെ ഭവനവിപണിയെ 'ട്രംപ്ഫ്ളേഷന്‍' ബാധിക്കുന്നു

മിഡില്‍ ഈസ്റ്റില്‍ ഇറാനുമായി ബന്ധപ്പെട്ട യുദ്ധം ലോകത്തിന്റെ ഊര്‍ജ്ജവിതരണത്തെ വലിയ തോതില്‍ തടസ്സപ്പെടുത്തിയതോടെ ബ്രിട്ടനിലും ഇന്ധന-ഗ്യാസ് ക്ഷാമം വിലക്കയറ്റത്തിനും സാമ്പത്തിക ഞെരുക്കത്തിനും കാരണമായി. ഈ അവസ്ഥയെ വിദഗ്ധര്‍ 'ട്രംപ്ഫ്ളേഷന്‍' എന്ന് വിശേഷിപ്പിക്കുന്നു. ഡെച്ച് ബാങ്ക് പുറത്തിറക്കിയ വിലയിരുത്തലില്‍ പ്രകാരം, നിലവിലെ സാഹചര്യങ്ങള്‍ ഭവന വിപണിയില്‍ വലിയ ആഘാതം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്നു. ഉയര്‍ന്ന പലിശ നിരക്കുകള്‍ കാരണം വീടുവാങ്ങുന്നവരുടെ ചെലവ് വര്‍ദ്ധിക്കുകയും, ഫസ്റ്റ്ടൈം ബയേഴ്സ് വിപണിയില്‍ നിന്നും പിന്മാറുകയും ചെയ്യുമെന്നാണ് പ്രവചനം. വീട് മാറാന്‍ ഉദ്ദേശിക്കുന്നവരും തല്‍ക്കാലം ആഗ്രഹം ഒതുക്കുമെന്നാണ് ബാങ്കിന്റെ ചീഫ് യുകെ ഇക്കണോമിസ്റ്റ്

Full Story
  11-04-2026
ക്യാബിന്‍ ക്രൂ പണിമുടക്കി; യാത്രക്കാര്‍ക്കു 'പണികിട്ടി': ബര്‍മിങ്ഹാമില്‍ വലഞ്ഞത് ലുഫ്താന്‍സയില്‍ ടിക്കറ്റ് എടുത്തവര്‍
ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പണിമുടക്കിയതോടെ ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ നിന്നും ജര്‍മ്മനിയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള ഏഴ് വിമാന സര്‍വ്വീസുകള്‍ ലുഫ്താന്‍സ റദ്ദാക്കി. ഏപ്രില്‍ 9 അര്‍ദ്ധരാത്രിക്ക് ആരംഭിച്ച സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ക്രൂ അംഗങ്ങള്‍ ഇന്നലെ ജോലിയില്‍ കയറാന്‍ വിസമ്മതിച്ചത്. വേതനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ലുഫ്താന്‍സയിലേയും സഹോദര സ്ഥാപനമായ സിറ്റിലൈനിലെയും ജീവനക്കാര്‍ യു എഫ് ഒ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്കുന്നത്.

ലുഫ്താന്‍സയുടെ ഏറ്റവും വലിയ ഹബ്ബായ ഫ്രാങ്ക്ഫര്‍ട്ടില്‍ ലുഫ്താന്‍സയുടെ 350 ഓളം ഡിപ്പാര്‍ച്ചറുകളില്‍ 75 ശതമാനവും റദ്ദാക്കേണ്ടതായി വന്നു ബര്‍മിംഗ്ഹാമില്‍ റദ്ദ് ചെയ്തത് ഫ്രാങ്ക്ഫര്‍ട്ടിലേക്കും മ്യൂണിക്കിലെക്കും ഉള്ള വിമാന
Full Story
  11-04-2026
സൗത്താംപ്ടണില്‍ താമസിക്കുന്ന ബെറ്റി അന്തരിച്ചു: വിട പറഞ്ഞത് നഴ്‌സ് റീനയുടെ ഭര്‍ത്താവ്: കേരള ക്രിക്കറ്റ് ക്ലബ് അംഗം
സൗത്താംപ്ടണില്‍ താമസിക്കുന്ന സാമുവല്‍ അയ് വേലില്‍ മാത്യൂസ് ( ബെറ്റി - 48) അന്തരിച്ചു. ഭാര്യ - റീന സാമുവല്‍. നഴ്‌സാണ് റീന. ആശുപത്രിയില്‍ അഡ്മിന്‍ ജോലി നോക്കി വരുകയായിരുന്ന ബെറ്റി. മക്കള്‍ - നോഹ, നെയ്തന്‍. കാന്‍സര്‍ ബാധിതനായിരുന്നു ബെറ്റി. സൗത്താംപ്ടണ്‍ സമൂഹത്തിനിടയിലെ സജീവ സാന്നിധ്യവും കേരള ക്രിക്കറ്റ് ക്ലബിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു.
2009 മുതല്‍ സൗത്താംപ്ടണില്‍ താമസമാക്കിയിരുന്ന ബെറ്റി കഴിഞ്ഞ മൂന്ന് വര്‍ഷമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. വീട്ടില്‍ പാലിയേറ്റീവ് കെയര്‍ ടീമിന്റെ കീഴില്‍ ചികിത്സയിലായിരുന്നു ഏറെ നാളായി ഇദ്ദേഹം. ബോംബേയില്‍ ജനിച്ച വളര്‍ന്ന ബെറ്റിയുടെ സ്വദേശം പത്തനംതിട്ട വടശേരിക്കര ആണ്.
Full Story
  11-04-2026
ഇംഗ്ലീഷ് ചാനലില്‍ ദുരന്തം: നാല് കുടിയേറ്റക്കാരുടെ മരണം

ലണ്ടന്‍: ഫ്രാന്‍സിലെ കലായിസ് തീരത്ത് നിന്ന് ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ ശ്രമിച്ച നാല് കുടിയേറ്റക്കാരുടെ ജീവന്‍ ദാരുണാന്ത്യം കണ്ടു. കഴിഞ്ഞ വ്യാഴാഴ്ച ചെറിയ ബോട്ടില്‍ കയറുന്നതിനിടെയാണ് രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും മുങ്ങി മരിച്ചത്. അപകടവുമായി ബന്ധപ്പെട്ട് 27 കാരനായ സുഡാനി പൗരനെ അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് നാഷണല്‍ ക്രൈം ഏജന്‍സി (NCA) അറിയിച്ചു. പ്രതിയെ കെന്റിലെ മാന്‍സ്റ്റണ്‍ പ്രോസസ്സിംഗ് സെന്ററില്‍ നിന്നാണ് പിടികൂടിയത്.

മുപ്പത്തിയെട്ട് പേരെ ഫ്രഞ്ച് തീരത്തേക്ക് തിരിച്ചയച്ചപ്പോള്‍, 74 പേര്‍ യുകെയിലേക്ക് കടന്നതായി എന്‍സിഎ വ്യക്തമാക്കി. യാത്രക്കാരെ ചോദ്യം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഫ്രഞ്ച്

Full Story
  11-04-2026
ഇന്ധന വിലക്കയറ്റം: ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധനയ്ക്കെതിരെ മുന്നറിയിപ്പ്

ലണ്ടന്‍: ഇന്ധന വില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഫ്യൂവല്‍ ടാക്സ് വേട്ടയ്ക്ക് ഇറങ്ങരുതെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സിന് മുന്നറിയിപ്പ്. ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധിപ്പിച്ചാല്‍ ആയിരക്കണക്കിന് ബിസിനസ്സുകള്‍ തകര്‍ച്ചയുടെ വക്കിലെത്തുമെന്നും, ഭക്ഷണച്ചെലവുകള്‍ കുതിച്ചുയരുന്നതോടെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഭാരം വഹിക്കേണ്ട ഗതികേടിലാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അഞ്ഞൂറോളം ഹോളേജ് മേധാവികള്‍ ചേര്‍ന്ന് അയച്ച കത്തില്‍, ''പമ്പുകളില്‍ വില കുതിച്ചുയരുമ്പോള്‍ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ധനയ്ക്ക് പറ്റിയ സമയമല്ല'' എന്ന് ഓര്‍മ്മിപ്പിച്ചു. ഇതിനകം തന്നെ 40 ശതമാനത്തോളം ഇന്ധനവില ഉയര്‍ന്നിട്ടുണ്ടെന്നും, പുതിയ നീക്കം ഉപഭോക്താക്കളുടെ ജീവിതത്തിലേക്ക് കൂടുതല്‍

Full Story
  11-04-2026
ഇംഗ്ലണ്ടില്‍ റെസിഡന്റ് ഡോക്ടര്‍മാരുടെ സമരം: സര്‍ക്കാര്‍ നിലപാട് വിവാദത്തില്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിക്കാനുള്ള അവസരം സര്‍ക്കാര്‍ തന്നെ ഇല്ലാതാക്കിയെന്നാണ് ഡോക്ടര്‍മാരുടെ ആരോപണം. അവസാന സമയത്ത് സര്‍ക്കാര്‍ നയം മാറ്റിയതാണ് തര്‍ക്കം രൂക്ഷമാകാന്‍ കാരണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ റെസിഡന്റ് ഡോക്ടേഴ്സ് കമ്മറ്റിയുടെ ചെയര്‍മാന്‍ ഡോ. ജാക്ക് ഫ്ലെച്ചര്‍ വ്യക്തമാക്കി.

''സര്‍ക്കാര്‍ കളിക്കുകയാണ്, അതുകൊണ്ടാണ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക് പോകേണ്ടിവന്നത്. എന്‍എച്ച്എസിന് നേരിടുന്ന പ്രതിസന്ധി സര്‍ക്കാരിന്റെ നിലപാടുകൊണ്ടാണ്,'' എന്ന് ഫ്ലെച്ചര്‍ വിമര്‍ശിച്ചു. ആരോഗ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം

Full Story
[9][10][11][12][13]
 
-->




 
Close Window