Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.564 INR  1 EURO=107.5038 INR
ukmalayalampathram.com
Sun 28th Jun 2026
UK Special
  11-06-2026
എഐ പിഴച്ചാല്‍ ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്കോ? എന്‍എച്ച്എസില്‍ ആശങ്ക ശക്തം

ലണ്ടന്‍: ആരോഗ്യരംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം വര്‍ധിക്കുന്നതിനിടെ, എഐ സംവിധാനങ്ങള്‍ വരുത്തുന്ന പിഴവുകളുടെ നിയമബാധ്യത ഡോക്ടര്‍മാരുടെയും എന്‍എച്ച്എസിന്റെയും തലയില്‍ വീഴുമെന്ന ആശങ്ക ശക്തമാകുന്നു. രോഗനിര്‍ണയത്തിനും ചികിത്സാ നിര്‍ദേശങ്ങള്‍ക്കും എഐ ടൂളുകളെ ആശ്രയിക്കുന്ന സാഹചര്യത്തില്‍, അവയുടെ പിഴവുകള്‍ മൂലം രോഗികള്‍ക്ക് ഗുരുതരമായ ദോഷമോ മരണമോ സംഭവിച്ചാല്‍ ക്ലിനിക്കല്‍ നെഗ്ലിജന്‍സ് കേസുകള്‍ ഡോക്ടര്‍മാര്‍ക്കെതിരെയോ ആരോഗ്യസേവന സംവിധാനത്തിനെതിരെയോ വരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന മെഡിക്കല്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റിയാണ് മന്ത്രിമാര്‍ക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പ്

Full Story
  11-06-2026
എന്‍എച്ച്എസ് അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കാന്‍ ഡിജിറ്റല്‍ ട്രിയാജ്; പരീക്ഷണം 18 ആശുപത്രികളില്‍

ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ തിരക്കും കാത്തിരിപ്പ് സമയവും കുറയ്ക്കാന്‍ പുതിയ ഡിജിറ്റല്‍ ട്രിയാജ് സംവിധാനം നടപ്പിലാക്കാന്‍ നീക്കം. ഇംഗ്ലണ്ടിലെ 18 ആശുപത്രികളിലാണ് പദ്ധതി നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ നേരിട്ട് എത്തുന്ന രോഗികള്‍ ആദ്യം അവരുടെ രോഗലക്ഷണങ്ങളും അടിസ്ഥാന വിവരങ്ങളും ഡിജിറ്റല്‍ സംവിധാനത്തില്‍ രേഖപ്പെടുത്തണം. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ രോഗിയുടെ അവസ്ഥ വിലയിരുത്തി ഉടന്‍ അടിയന്തര ചികിത്സ ആവശ്യമാണോ, മറ്റൊരു സേവനത്തിലേക്ക് റഫര്‍ ചെയ്യാമോ എന്നത് തീരുമാനിക്കും.

ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഉടന്‍ അത്യാഹിത പരിചരണം നല്‍കും.

Full Story
  11-06-2026
കുട്ടികളുടെ ഫോണുകളില്‍ നഗ്നചിത്രങ്ങള്‍ക്ക് വിലക്ക് വേണം; ഗൂഗിളിനും ആപ്പിളിനും മൂന്ന് മാസത്തെ സമയം നല്‍കി സ്റ്റാര്‍മര്‍

ലണ്ടന്‍: കുട്ടികളുടെ സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്ലെറ്റുകളിലും നഗ്നചിത്രങ്ങള്‍ എടുക്കുന്നതും അയക്കുന്നതും സ്വീകരിക്കുന്നതും കാണുന്നതും തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഗൂഗിളിനോടും ആപ്പിളിനോടും ആവശ്യപ്പെട്ടു. ലണ്ടന്‍ ടെക് വീക്കില്‍ സംസാരിക്കവെയാണ് ടെക് കമ്പനികള്‍ക്ക് അദ്ദേഹം കര്‍ശന മുന്നറിയിപ്പ് നല്‍കിയത്. മൂന്ന് മാസത്തിനകം കമ്പനികള്‍ സ്വമേധയാ നിയന്ത്രണങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍, നിയമനിര്‍മാണത്തിലൂടെ ഇത് നിര്‍ബന്ധമാക്കുമെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി. 18 വയസ്സിന് താഴെയുള്ളവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ നഗ്നമോ ലൈംഗിക സ്വഭാവമുള്ളതോ ആയ ചിത്രങ്ങളും വീഡിയോകളും തടയുന്ന സാങ്കേതിക

Full Story
  11-06-2026
യുകെയുടെ ആദ്യ ട്രില്യണ്‍ ഡോളര്‍ കമ്പനി ലക്ഷ്യം; അതിവേഗ വളര്‍ച്ചാ സ്ഥാപനങ്ങള്‍ക്ക് 'കോണ്‍സിയര്‍ജ് സേവനവും' വിസ ഫീസ് റീഇംബേഴ്സ്മെന്റും

ലണ്ടന്‍: രാജ്യത്തെ അതിവേഗം വളരുന്ന ബിസിനസ് സംരംഭങ്ങളെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുകയും അന്താരാഷ്ട്ര പ്രതിഭകളെ കൂടുതല്‍ ആകര്‍ഷിക്കുകയും ചെയ്യുന്നതിനായി പുതിയ പദ്ധതികളുമായി യുകെ സര്‍ക്കാര്‍. യുകെയില്‍ നിന്നുള്ള ആദ്യ ട്രില്യണ്‍ ഡോളര്‍ കമ്പനി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക 'കോണ്‍സിയര്‍ജ് സേവനവും' വിസ ഫീസ് റീഇംബേഴ്സ്മെന്റ് പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ബിസിനസ് ആന്‍ഡ് ട്രേഡ് സെക്രട്ടറി പീറ്റര്‍ കൈലും ചാന്‍സലര്‍ റേച്ചല്‍ റീവ്സും ചേര്‍ന്നാണ് പുതിയ നീക്കങ്ങള്‍ മുന്നോട്ടുവെച്ചത്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ മാത്രം ഒതുങ്ങാതെ, അവയെ വലിയ ബിസിനസ് ശൃംഖലകളായി വളര്‍ത്താനും യുകെയെ ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ ബിസിനസ്

Full Story
  10-06-2026
ബെല്‍ഫാസ്റ്റില്‍ ആക്രമണസംഭവത്തിന് പിന്നാലെ പ്രതിഷേധം അക്രമാസക്തം; ബസുകളും വീടുകളും വാഹനങ്ങളും കത്തിച്ചു

ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ തദ്ദേശീയനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് പിന്നാലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അക്രമാസക്തമായി. ബെല്‍ഫാസ്റ്റ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ തീവയ്പ്പും നശീകരണപ്രവര്‍ത്തനങ്ങളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സുഡാന്‍ സ്വദേശിയായ 30കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കിഴക്കന്‍ ബെല്‍ഫാസ്റ്റിലെ ന്യൂടൗണ്‍ആര്‍ഡ്‌സ് റോഡില്‍ പ്രതിഷേധക്കാര്‍ പൊതുഗതാഗത സംവിധാനമായ 'ഗ്ലൈഡര്‍' ബസ് തടഞ്ഞുനിര്‍ത്തി പൂര്‍ണമായി കത്തിച്ചു. മുഖംമൂടി ധരിച്ചെത്തിയ സംഘം വാണിജ്യ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള വലിയ മാലിന്യബിന്നുകള്‍ക്ക് തീയിട്ട ശേഷം അവ

Full Story
  10-06-2026
യുകെയില്‍ ചികിത്സയിലിരിക്കെ മരിച്ച നാലുവയസ്സുകാരി ഹെലന്‍ റോസിന്റെ മരണകാരണം സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്

ലണ്ടന്‍/ഇരിട്ടി: യുകെയിലെ നോര്‍ത്ത് വാല്‍ഷാമില്‍ ചികിത്സയിലിരിക്കെ അന്തരിച്ച നാലുവയസ്സുകാരി ഹെലന്‍ റോസിന്റെ മരണകാരണം വ്യക്തമാക്കുന്ന മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് ലഭിച്ചു. അടുത്തിടെ ബാധിച്ച വൈറല്‍ രോഗത്തെ തുടര്‍ന്ന് മസ്തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടാകുകയും രക്തക്കുഴലുകളില്‍ തടസ്സം രൂപപ്പെടുകയും ചെയ്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചു. കണ്ണൂര്‍ ഇരിട്ടി കാക്കയങ്ങാട് സ്വദേശികളായ അബിന്‍ ടോം - ക്ലാരിറ്റ് ജോര്‍ജ് ദമ്പതികളുടെ ഇളയമകളാണ് ഹെലന്‍ റോസ്. കുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് മരണകാരണം സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഹെലന്റെ തലയില്‍ യാതൊരുവിധ ബാഹ്യക്ഷതകളും

Full Story
  10-06-2026
ലണ്ടനിലെ റസിഡന്‍ഷ്യല്‍ ടവറില്‍ നിന്ന് വീണ് ഇന്ത്യന്‍ വംശജരായ ദമ്പതികളും മകനും മരിച്ചു

ലണ്ടന്‍: ലണ്ടനിലെ ആഡംബര റസിഡന്‍ഷ്യല്‍ ടവറില്‍ നിന്ന് വീണ് ഇന്ത്യന്‍ വംശജരായ ദമ്പതികളും അവരുടെ ഒമ്പത് വയസ്സുകാരനായ മകനും മരിച്ചു. നിര്‍മാണ മേഖലയിലെ മുതിര്‍ന്ന കണ്‍സള്‍ട്ടന്റായ അദിതി പരല്‍ക്കര്‍ (46), ഭര്‍ത്താവും സാമ്പത്തിക ഉപദേഷ്ടാവുമായ രാകേഷ് പൈ (47), മകന്‍ സിദ് എന്നിവരാണ് മരിച്ചത്. മേയ് 27നാണ് ദാരുണ സംഭവം നടന്നത്. 45 നിലകളുള്ള കെട്ടിടത്തിന്റെ 36-ാം നിലയിലെ ഫ്‌ലാറ്റിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഏകദേശം 400 അടി ഉയരത്തില്‍ നിന്ന് വീണ നിലയിലാണ് മൂവരെയും കണ്ടെത്തിയതെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു. അടിയന്തര സേവന വിഭാഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. മുംബൈയില്‍ നിന്ന് യുകെയിലെത്തി സ്ഥിരതാമസമാക്കിയ അദിതിയും രാകേഷും

Full Story
  10-06-2026
ഗ്രേറ്റ് യാര്‍മൗത്തില്‍ താരമായി തേന്‍വരിക്ക ചക്ക; ലേലത്തില്‍ വിറ്റത് 300 പൗണ്ടിന്

ഗ്രേറ്റ് യാര്‍മൗത്ത്: നാട്ടില്‍ ചക്കക്കാലമായാല്‍ ചക്കപ്പഴവും ചക്കപ്പുഴുക്കും ചക്കക്കുരു കറിയുമെല്ലാം മലയാളികള്‍ക്ക് പരിചിതമായ രുചികളാണ്. എന്നാല്‍ പ്രവാസി മലയാളികള്‍ക്ക് ചക്ക ഒരു സാധാരണ ഫലം മാത്രമല്ല; നാടിന്റെ മണവും ബാല്യകാല ഓര്‍മ്മകളും ഗൃഹാതുരത്വവും നിറഞ്ഞ ഒരു വികാരമാണ്. അത്തരമൊരു തേന്‍വരിക്ക ചക്കയാണ് യുകെയിലെ ഗ്രേറ്റ് യാര്‍മൗത്തില്‍ നടന്ന ഒരു മലയാളി സംഗമത്തില്‍ ശ്രദ്ധാകേന്ദ്രമായത്. നോര്‍ഫോക്ക് കൗണ്ടിയിലെ ഗ്രേറ്റ് യാര്‍മൗത്ത് മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ഡേ 2026 ന്റെ ഭാഗമായി നടന്ന ഗ്രാന്‍ഡ് ലേലത്തിലാണ് 14 കിലോഗ്രാം തൂക്കമുള്ള അസ്സല്‍ തേന്‍വരിക്ക ചക്ക താരമായത്. 50 പൗണ്ടില്‍ ആരംഭിച്ച ലേലം, പങ്കെടുത്തവരുടെ ആവേശവും ലേലക്കാരനായ

Full Story
[11][12][13][14][15]
 
-->




 
Close Window