Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
UK Special
  11-08-2026
ബ്രിട്ടനിലെ ഹൈസ്ട്രീറ്റുകളില്‍ വേപ്പ് കടകള്‍ക്കും ബെറ്റിങ് ഷോപ്പുകള്‍ക്കും നിയന്ത്രണം; കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ അധികാരം

ലണ്ടന്‍: ബ്രിട്ടനിലെ ഹൈസ്ട്രീറ്റുകളില്‍ പുതിയ വേപ്പ് കടകളും ബെറ്റിങ് ഷോപ്പുകളും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീക്കം. പുതിയ സ്ഥാപനങ്ങള്‍ തുറക്കുന്നത് തടയുന്നതിനായി പ്രാദേശിക കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുമെന്ന് പ്രധാനമന്ത്രി ആന്‍ഡി ബേണെം പ്രഖ്യാപിച്ചു. പുതിയ വേപ്പ് കട തുറക്കുന്നതിന് ഇനി പ്രാദേശിക കൗണ്‍സിലിന്റെ പ്ലാനിങ് അനുമതി നിര്‍ബന്ധമാക്കും. കണ്‍വീനിയന്‍സ് സ്റ്റോര്‍ പോലുള്ള മറ്റൊരു പേരില്‍ പ്രവര്‍ത്തിച്ച് നിയമം മറികടക്കാനുള്ള ശ്രമങ്ങളും തടയുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ ബെറ്റിങ് ഷോപ്പുകള്‍ക്കും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ചൂതാട്ട മെഷീന്‍ കേന്ദ്രങ്ങള്‍ക്കും അനുമതി നല്‍കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിലും

Full Story
  11-08-2026
രോഗിസുരക്ഷയില്‍ വീഴ്ച മുതല്‍ വ്യവസ്ഥകള്‍ ലംഘിച്ച് ജോലി വരെ; യുകെയിലെ നഴ്‌സുമാര്‍ക്കും കെയറര്‍മാര്‍ക്കും എന്‍എംസി നടപടികള്‍ ശക്തമായ മുന്നറിയിപ്പ്

ലണ്ടന്‍: യുകെയില്‍ നഴ്‌സായും കെയററായും ജോലി ചെയ്യുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പായി മാറുകയാണ് സമീപകാലത്ത് നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (എന്‍എംസി) സ്വീകരിച്ച ചില പ്രഫഷനല്‍ നടപടികള്‍. രോഗികളുടെ സുരക്ഷയില്‍ വീഴ്ച വരുത്തുക, മരുന്ന് കൈകാര്യം ചെയ്യുന്നതില്‍ പിഴവ് സംഭവിക്കുക, മെഡിക്കല്‍ രേഖകള്‍ കൃത്യമായി സൂക്ഷിക്കാതിരിക്കുക, ജോലിസ്ഥലത്ത് പ്രഫഷനല്‍ പെരുമാറ്റം പാലിക്കാതിരിക്കുക തുടങ്ങിയവയ്‌ക്കൊപ്പം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മറികടന്ന് ജോലി ചെയ്യുന്നതും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും റജിസ്‌ട്രേഷന്‍ നഷ്ടപ്പെടുന്നതുവരെ എത്തിച്ചേക്കാമെന്നാണ് കേസുകള്‍ വ്യക്തമാക്കുന്നത്. സമീപകാലത്തെ ഒരു എന്‍എംസി നടപടിയില്‍ രോഗിയെ ആവശ്യമായ

Full Story
  11-08-2026
ന്യൂ ഫോറസ്റ്റ് കാട്ടുതീ നിയന്ത്രണത്തില്‍; മൂന്നാം ദിവസവും അണയ്ക്കല്‍ തുടരുന്നു, എ31 അടഞ്ഞുതന്നെ

ലണ്ടന്‍: യുകെയിലെ ഹാംഷെയറില്‍ ന്യൂ ഫോറസ്റ്റ് മേഖലയിലുണ്ടായ വന്‍ കാട്ടുതീ നിയന്ത്രണവിധേയമാക്കിയെങ്കിലും തീ പൂര്‍ണമായി അണയ്ക്കാനുള്ള ശ്രമങ്ങള്‍ മൂന്നാം ദിവസവും തുടരുന്നു. വരണ്ട കാലാവസ്ഥയും കാറ്റിന്റെ ദിശയില്‍ സംഭവിക്കുന്ന മാറ്റങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നതിനാല്‍ ചൊവ്വാഴ്ച കൂടുതല്‍ വിപുലമായ അഗ്‌നിശമന നടപടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. റിങ്വുഡിന് സമീപം എ31 റോഡില്‍ ഞായറാഴ്ച വൈകിട്ട് ഒരു വാനിന് തീപിടിച്ചതോടെയാണ് തീ സമീപത്തെ ഹീത്ത്ലാന്‍ഡിലേക്ക് പടര്‍ന്നത്. തീ അതിവേഗം വ്യാപിച്ചതോടെ 23 ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടിവന്നതായി പൊലീസ് അറിയിച്ചു. ഫോറസ്ട്രി ഇംഗ്ലണ്ടിന്റെ കണക്കനുസരിച്ച് 100

Full Story
  10-08-2026
മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക്; വെയില്‍സില്‍ രക്ഷപ്പെട്ട അപൂര്‍വ കടലാമ റോഷിക്ക് 5000 മൈല്‍ മടക്കയാത്ര

ലണ്ടന്‍: മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന റോഷിക്ക് ഇനി സ്വന്തം കടലിലേക്കുള്ള മടക്കയാത്ര. വെയില്‍സിലെ കടല്‍ത്തീരത്ത് അതീവ അവശനിലയില്‍ കണ്ടെത്തി രണ്ടര വര്‍ഷത്തിലേറെ പരിചരിച്ച് ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന അപൂര്‍വ കെംപ്‌സ് റിഡ്ലി കടലാമയായ റോഷിയാണ് ഏകദേശം 5000 മൈല്‍ അകലെയുള്ള മെക്‌സിക്കോ ഉള്‍ക്കടലിലേക്ക് മടങ്ങുന്നത്. 2023 ഡിസംബറിലായിരുന്നു ആംഗ്ലസിയിലെ റോസ്‌നൈഗ്രിന് സമീപത്തെ കടല്‍ത്തീരത്ത് റോഷിയെ കണ്ടെത്തിയത്. മെഗ് എന്ന നായയാണ് മണലില്‍ കിടന്നിരുന്ന കടലാമയെ ആദ്യം കണ്ടത്. അന്ന് ജീവന്‍ രക്ഷപ്പെടുമോയെന്ന് പോലും സംശയിക്കാവുന്നത്ര ഗുരുതരമായിരുന്നു റോഷിയുടെ അവസ്ഥ. സാധാരണയായി ചൂടുള്ള കടലുകളില്‍ ജീവിക്കുന്ന കെംപ്‌സ് റിഡ്ലി കടലാമ

Full Story
  10-08-2026
ബ്രിട്ടനില്‍ വീണ്ടും ചൂട് കനക്കും; അഞ്ചാം ഉഷ്ണതരംഗത്തിന് സാധ്യത, വരള്‍ച്ചയും ജലനിയന്ത്രണവും വ്യാപിക്കും

ലണ്ടന്‍: ബ്രിട്ടനില്‍ വീണ്ടും ചൂട് ശക്തമാകുന്നു. ഈ വര്‍ഷത്തെ അഞ്ചാമത്തെ ഉഷ്ണതരംഗത്തിന് സാധ്യത ഉയരുന്നതിനിടെ രാജ്യത്തിന്റെ കൂടുതല്‍ പ്രദേശങ്ങള്‍ വരള്‍ച്ചയുടെ പിടിയിലാകുമെന്നും വെള്ളത്തിന്റെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്നും മുന്നറിയിപ്പ്. അടുത്ത ആഴ്ചയോടെ ചില മേഖലകളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. ഇംഗ്ലണ്ടില്‍ തുടര്‍ച്ചയായ ഏഴാം ആഴ്ചയും 10 മില്ലിമീറ്ററില്‍ താഴെ മഴ മാത്രമാണ് ലഭിച്ചത്. കിഴക്കന്‍, തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ കഴിഞ്ഞ ആഴ്ച ലഭിച്ച മഴ ഒരു മില്ലിമീറ്ററില്‍ താഴെയായിരുന്നു. തുടര്‍ച്ചയായ മഴക്കുറവ് ജലസംഭരണികളെയും നദികളെയും ഭൂഗര്‍ഭജലനിരപ്പിനെയും ബാധിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ജലസംഭരണികളിലെ ശരാശരി

Full Story
  10-08-2026
ജീവിതച്ചെലവ് പ്രതിസന്ധിക്ക് ആശ്വാസനടപടികളുമായി ബ്രിട്ടീഷ് സര്‍ക്കാര്‍; രാജ്യവ്യാപക പര്യടനത്തിന് പ്രധാനമന്ത്രി ആന്‍ഡി ബേണെം

ലണ്ടന്‍: ബ്രിട്ടനില്‍ ജീവിതച്ചെലവ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനുള്ള പുതിയ നടപടികള്‍ പ്രഖ്യാപിക്കാനൊരുങ്ങി പ്രധാനമന്ത്രി ആന്‍ഡി ബേണെം. രാജ്യത്തിന്റെ വിവിധ മേഖലകളിലൂടെ പര്യടനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കുകയും അവര്‍ നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും ചെയ്യാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. ജീവിതച്ചെലവ് കുറയ്ക്കുന്നതിനൊപ്പം നഗരങ്ങളിലെയും പട്ടണങ്ങളിലെയും ഹൈസ്ട്രീറ്റുകള്‍ വീണ്ടും സജീവമാക്കുന്നതിനുള്ള പദ്ധതികള്‍ക്കും പര്യടനത്തില്‍ പ്രാധാന്യം നല്‍കുമെന്ന് ഡൗണിങ് സ്ട്രീറ്റ് അറിയിച്ചു. സാധാരണ കുടുംബങ്ങളുടെ ദൈനംദിന ചെലവുകളില്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദത്തിന് ആശ്വാസം നല്‍കുന്ന

Full Story
  10-08-2026
13കാരനെ ഇടിച്ചുകൊന്ന ഡ്രൈവര്‍ക്ക് നേരത്തേ ജയില്‍മോചനം; പ്രതിഷേധവുമായി കുടുംബം

വെയില്‍സ്: മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും സ്വാധീനത്തില്‍ വാഹനമോടിച്ച് 13കാരന്റെ മരണത്തിനിടയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഡ്രൈവര്‍ രണ്ടുവര്‍ഷം പോലും പൂര്‍ത്തിയാകുന്നതിന് മുന്‍പ് ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്ന വിവരം പുറത്തുവന്നതോടെ പ്രതിഷേധവുമായി കുട്ടിയുടെ കുടുംബം. ഗുരുതരമായ കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ ഇത്രയും വേഗം സമൂഹത്തിലേക്ക് തിരിച്ചെത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. 2024 ഫെബ്രുവരി 29ന് റോണ്‍ഡ കനോണ്‍ ടാഫിലെ ഹിര്‍വാനിലുള്ള ബ്രെക്കണ്‍ റോഡിലായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം യുവജനകേന്ദ്രത്തിലേക്ക് നടന്നുപോകുകയായിരുന്ന 13കാരന്‍ കെയ്ലന്‍ ഹിപ്സ്ലിയെ ഹാര്‍ലി വൈറ്റ്മാന്‍

Full Story
  10-08-2026
ബര്‍മിങ്ങാം വിമാനത്താവളത്തില്‍ ബാഗേജ് സംവിധാനം തകരാറില്‍; നൂറുകണക്കിന് യാത്രക്കാര്‍ വിദേശത്ത് ലഗേജില്ലാതെ കുടുങ്ങി

ബര്‍മിങ്ങാം: ഏറെ നാളായി കാത്തിരുന്ന കുടുംബാവധി. സന്തോഷത്തോടെ വിമാനമിറങ്ങിയപ്പോള്‍ കൈയില്‍ യാത്രയ്ക്കിടെ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മാത്രം. കുട്ടികളുടെ വസ്ത്രങ്ങളും മരുന്നുകളും മറ്റ് ആവശ്യസാധനങ്ങളും ഉള്‍പ്പെടെ എല്ലാം ലഗേജില്‍. എന്നാല്‍ ബാഗുകള്‍ എവിടെയാണെന്നറിയില്ല. ബര്‍മിങ്ങാം വിമാനത്താവളത്തിലെ ബാഗേജ് കൈകാര്യം ചെയ്യുന്ന സംവിധാനത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് നൂറുകണക്കിന് യാത്രക്കാരുടെ അവധിക്കാല യാത്രയാണ് ദുരിതത്തിലായത്. വെള്ളിയാഴ്ച ബര്‍മിങ്ങാമില്‍ നിന്ന് വിവിധ വിദേശരാജ്യങ്ങളിലേക്ക് പുറപ്പെട്ട വിമാനങ്ങളിലെ യാത്രക്കാരുടെ ലഗേജുകളാണ് പ്രധാനമായും വിമാനത്താവളത്തില്‍ കുടുങ്ങിയത്. ശനിയാഴ്ച പുലര്‍ച്ചെ 5.40ഓടെയും പ്രശ്‌നം തുടരുകയാണെന്ന് വിമാനത്താവളം

Full Story
[11][12][13][14][15]
 
-->




 
Close Window