Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
UK Special
  25-06-2025
രഞ്ജിതയ്ക്ക് അന്ത്യവിശ്രമം നിര്‍മാണം പൂര്‍ത്തിയാകാത്ത വീടിനു സമീപം: തേങ്ങലടങ്ങാതെ മക്കളും രഞ്ജിതയുടെ അമ്മയും
വിമാനാപകടത്തില്‍ മരിച്ച നഴ്‌സ് രഞ്ജിതയ്ക്ക് കണ്ണീരോടെ വിട നല്‍കി ജന്മനാട്. പൂര്‍ത്തിയാകാത്ത തന്റെ സ്വപ്നഭവനത്തിന് സമീപം ആയിരുന്നു രഞ്ജിതയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയിരുന്നത്. ചിതയ്ക്ക് മകന്‍ ഇന്ദുചൂഡന്‍, സഹോദരങ്ങളുടെ പുത്രന്മാരായ കാശിനാഥ്, ശ്രീറാം എന്നിവര്‍ ചേര്‍ന്ന് അഗ്‌നിപകര്‍ന്നു. ആയിരകണക്കിന് പേരാണ് രഞ്ജിതയ്ക്ക് അന്ത്യാഞ്ജലി അര്‍ പ്പിക്കാനെത്തിയത്.

കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു രഞ്ജിത. ഒറ്റ നിമിഷം കൊണ്ടാണ് രഞ്ജിതയുടെ രണ്ട് മക്കളും, രഞ്ജിതയുടെ അമ്മയും അനാഥരായത്.
പത്താം ക്ലാസില്‍ പഠിക്കുകയാണ് രഞ്ജിതയുടെ മകന്‍ ഇന്ദുചൂഡന്‍. ഏഴാം ക്ലാസിലാണ് മകള്‍ ഇതിക.

2014 ല്‍ സലാലയില്‍ നഴ്സ് ആയി ജോലി തുടങ്ങി. അതിനിടെ പി.എസ്.സി പഠനം. 2019 ല്‍ ആരോഗ്യ വകുപ്പില്‍ ജോലി കിട്ടി. ഏഴുമാസം മുന്‍പാണ്
Full Story
  25-06-2025
എയര്‍ ഇന്ത്യയുടെ ലണ്ടന്‍-മുംബൈ വിമാനത്തിലെ അഞ്ച് യാത്രക്കാര്‍ക്കും രണ്ടു ജീവനക്കാര്‍ക്കും ദേഹാസ്വാസ്ഥ്യം

ലണ്ടന്‍: തിങ്കളാഴ്ച ലണ്ടനിലെ ഹീത്രോയില്‍ നിന്നും മുംബൈയിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനത്തിലെ അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനം മുംബൈയിലേക്ക് പോകുന്നതിനിടയില്‍ ഏഴ് പേര്‍ക്ക് തലക്കറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതായി എയര്‍ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ 130 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് വിമാനം പറക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്.

അതേസമയം വിമാനം മുംബൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. രോഗികള്‍ക്കുള്ള സഹായവുമായി മെഡിക്കല്‍ സംഘം മുംബൈ വിമാനത്താവളത്തില്‍ തയ്യാറായിരുന്നു. ലാന്‍ഡ് ചെയ്ത ശേഷവും ബുദ്ധിമുട്ട് നേരിട്ട രണ്ട്

Full Story
  25-06-2025
യുകെയില്‍ നിന്ന് സൗദി അറേബ്യ വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഇനി സുരക്ഷാ പരിശോധന ഇല്ല

ദുബൈ: യുകെയില്‍ നിന്ന് സൗദി അറേബ്യ വഴി യാത്ര ചെയ്യുന്നവര്‍ക്ക് ഇനി ലേ ഓവര്‍ സമയത്ത് വീണ്ടും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാകേണ്ടി വരില്ല. യുകെ സര്‍ക്കാരും സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും (GACA) തമ്മില്‍ ഒപ്പുവെച്ച പുതിയ 'വണ്‍-സ്റ്റോപ്പ് സെക്യൂരിറ്റി എഗ്രിമെന്റ്' ആണ് ഈ മാറ്റം സാധ്യമാക്കുന്നത്. ഈ മാറ്റം യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും, പ്രത്യേകിച്ച് സൗദി വിമാനത്താവളങ്ങള്‍ വഴി ഏഷ്യ, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ എടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട യാത്രാനുഭവം നല്‍കുകയും ചെയ്യും.



യുകെ യാത്രക്കാര്‍ക്ക് എന്താണ് മാറ്റം?

Full Story
  25-06-2025
എഫ്-35 തകരാര്‍: ബ്രിട്ടന്‍ തിരുവനന്തപുരം വിമാനത്താവളത്തിന് വാടക നല്‍കേണ്ടി വരും

തിരുവനന്തപുരം: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രിട്ടിഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടിഷ് വിദഗ്ധ സംഘം വരുംദിവസങ്ങളില്‍ എത്തിയേക്കും. ബ്രിട്ടിഷ് സേനയുടെ ഭാഗമായവര്‍ കൂടി ഉള്‍പ്പെടുന്ന സംഘത്തിന്റെ യാത്രയ്ക്കാവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങള്‍ ഇരു രാജ്യങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിമാനത്താവളത്തിലെ തുറസ്സായ സ്ഥലത്തു നിന്ന് വിമാനം ഇനിയും മാറ്റിയിട്ടില്ല. വിമാനത്തിനു സിഐഎസ്എഫ് നല്‍കുന്ന സുരക്ഷ തുടരുകയാണ്. വിമാനത്താവളം ഉപയോഗിച്ച വാടക ബ്രിട്ടീഷ് അധികൃതര്‍ നല്‍കേണ്ടിവരും. എത്ര നിരക്കാണ് ഈടാക്കേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് അധികൃതര്‍

Full Story
  25-06-2025
ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ ഗള്‍ഫില്‍ കുടുങ്ങി

ലണ്ടന്‍: ഇറാന്‍- ഇസ്രയേല്‍ യുദ്ധം ഖത്തറിലേക്കും വ്യാപിച്ചതോടെ രാജ്യാന്തര വ്യോമ ഗതാഗതം താറുമാറായി. ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ വ്യോമപാതകള്‍ അടച്ചതോടെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും മിഡില്‍ ഈസ്റ്റ് വഴിയുള്ള യാത്രകള്‍ പലതും മുടങ്ങുകയോ വൈകുകയോ ചെയ്യുന്ന സ്ഥിതിയായി. ലോകത്തിലെ പത്താമത്തെ വലിയ വിമാനത്താവളമായ ഖത്തറിലെ ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് വഴി ദിവസേന യാത്രചെയ്യുന്നത് 140,000 യാത്രക്കാരാണ്. അബുദാബി, ദുബായ് വിമാനത്താവളങ്ങള്‍ അടച്ചിട്ടില്ലെങ്കിലും യുഎഇ വഴിയുള്ള യാത്രകളും ഒഴിവാക്കണമെന്ന് ബ്രിട്ടന്‍, അമേരിക്ക, ജര്‍മനി തുടങ്ങി പല രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

യുഎഇ,

Full Story
  24-06-2025
ഹൃദ്രോഗത്തിന് ചികിത്സയ്ക്ക് വന്നയാള്‍ ബലാത്സംഗ കേസില്‍ പിടിയില്‍: ജയിലിലായത് ഒട്ടകം മേയ്ച്ചു നടന്ന നാസര്‍
യുകെയിലെ ചെല്‍സിയിലുള്ള ആശുപത്രിയില്‍ സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചത് ഖത്തര്‍ സ്വദേശി. നാസര്‍ അല്‍ ജെറാനിഖ് എന്നാണു പ്രതിയുടെ പേര്. ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് ഇയാള്‍ക്കു വിധിച്ചിരിക്കുന്നത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും.
ഇയാള്‍ ഹൃദ്രോഗ ചികിത്സയ്ക്കാണ് യുകെയിലെത്തിയത്.
ചെല്‍സിയിലെ സ്പെഷ്യലിസ്റ്റ് ഹൃദ്രോഗ ക്ലിനിക്കില്‍ സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. സ്വന്തം നാട്ടില്‍ സ്ത്രീകളുമായി അടുത്ത് ഇടപഴകാറില്ല. ഇവിടെ, യുകെയില്‍ അങ്ങനെ സാഹചര്യമുണ്ടായെന്നും അതാണ് ചെയ്ത കുറ്റത്തിനു കാരണമെന്നും ഇയാള്‍ പറഞ്ഞു. ഖത്തറിലെ യാഥാസ്ഥിതികമായ ബെദോവിന്‍ വംശത്തില്‍ പിറന്നതിനാല്‍ കുടുംബാംഗങ്ങള്‍ അല്ലാതെയുള്ള സ്ത്രീകളുമായി തനിക്ക് വലിയ
Full Story
  24-06-2025
സഹപാഠിയുടെ മുറിയില്‍ അതിക്രമിച്ചു കയറി സ്വയംഭോഗം നടത്തി, ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റില്‍

ലണ്ടന്‍: സഹപാഠിയുടെ മുറിയില്‍ അതിക്രമിച്ച് കയറി സ്വയംഭോഗം ചെയ്‌തെന്ന് സമ്മതിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഇംഗ്ലണ്ടില്‍ അറസ്റ്റ് ചെയ്തു. ന്യൂകാസിലിലെ നോര്‍ത്താംബ്രിയ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ ഉദ്കര്‍ഷ് യാദവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്ത് ഉദ്കര്‍ഷ് യാദവ് തന്റെ സഹപാഠിയായ ഒരു ബിരുദ വിദ്യാര്‍ത്ഥിനിയുടെ മുറിയില്‍ അതിക്രമിച്ച് കയറി വെറുപ്പുളവാക്കുന്ന പ്രവൃത്തി ചെയ്തതായി ക്രോണിക്കിള്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉദ്കര്‍ഷ് യാദവിന്റെ അച്ഛന് ഇന്ത്യയില്‍ കണ്‍സ്ട്രക്ഷന്‍ ബിസിനസ് ആണെന്നും 18 -കാരനായ ഇയാള്‍ നോര്‍ത്താംബ്രിയ യൂണിവേഴ്‌സിറ്റിയില്‍ എഞ്ചിനീയറിംഗിന് പഠിക്കുകയാണെന്നും

Full Story
  24-06-2025
ഡയാന രാജകുമാരിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ ഈജിപഷ്യന്‍ വ്യവസായി ചാരന്മാര്‍ക്ക് പണം നല്‍കി

ലണ്ടന്‍: 1997ലെബ്രിട്ടനിലെ ഡയാന രാജകുമാരിയുടെ (Princess Diana) മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനായി ഈജിപ്ഷ്യന്‍ വ്യവസായി മുഹമ്മദ് അല്‍ ഫായിദ് ഈജിപ്തിലെ ചാരന്മാര്‍ക്ക് ലക്ഷക്കണക്കിന് തുക നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. 2023ല്‍ ഫായിദിന്റെ മരണശേഷം നിരവധി സ്ത്രീകള്‍ ഇയാള്‍ക്കെതിരേ ബലാത്സംഗം, ലൈഗികാതിക്രമം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് രംഗത്തെത്തിയിരുന്നു.

2023ല്‍ 94ാമത്തെ വയസ്സിലായിരുന്നു ഹരോഡ്സിന്റെ ഉടമയായ അല്‍ ഫായിദിന്റെ മരണം. ലണ്ടനിലെ ഈജിപ്ഷ്യന്‍ ജനറല്‍ ഇന്‍ലിജന്റ്സ് സര്‍വീസായ മുഖാബരതിന്റെ ഏജന്റുമാര്‍ക്കും വിവരങ്ങള്‍ നല്‍കുന്നവര്‍ക്കും പണം നല്‍കുന്നതിന് തന്റെ ഹോള്‍ഡിംഗ് കമ്പനികളുടെയും

Full Story
[291][292][293][294][295]
 
-->




 
Close Window