Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
UK Special
  24-02-2024
ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കുന്നതിനായി യുകെയിലെ നൂറു വര്‍ഷം പഴക്കമുള്ള നിയമം മാറ്റിയെതാന്‍ എംപിമാരുടെ നീക്കം
ദൂരവ്യാപകമായ പ്രതിഷേധത്തിന് വഴിയൊരുക്കാന്‍ സാധ്യതയുള്ള നിയമ പരിഷ്‌കാരത്തിന് യുകെയിലെ ഒരു പറ്റം എംപിമാരുടെ നീക്കം. നൂറു വര്‍ഷം പഴക്കമുള്ള 'അബോര്‍ഷന്‍ നിരോധന നിയമം' മാറ്റിയെതാന്‍ എംപിമാര്‍ തീരുമാനിച്ചിരിക്കുന്നു. 1861 ഒഫെന്‍സസ് എഗെയിന്‍സ്റ്റി ദി പേഴ്സണ്‍ ആക്ട് പ്രകാരം 24 ആഴ്ചയിലെ പരിധി കഴിഞ്ഞ് ഗര്‍ഭം അലസിപ്പിക്കാന്‍ രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരം നിര്‍ബന്ധമാണ്. നിയമം ലംഘിക്കുന്നവര്‍ ജയില്‍ ശിക്ഷയ്ക്കു വിധേയരാകും. യുകെയില്‍ നൂറോളം യുവതികള്‍ ഈ നിയമ പ്രകാരം കേസിന്റെ പരിധിയിലായിട്ടുണ്ട്. ഇതില്‍ ഒരു യുവതിയെ ശിക്ഷിച്ചു. ഈ നിയമം ഭേദഗതി ചെയ്താല്‍ യുകെയിലെ പുരോഗമനവാദികളായ സ്ത്രീകളുടെ പിന്‍തുണ കിട്ടുമെന്നാണ് ഒരുവിഭാഗം എംപിമാരുടെ പ്രതീക്ഷ.



എന്നാല്‍ ലേബര്‍ എംപി ഡെയിം ഡയാന ജോണ്‍സണ്‍ മുന്നോട്ട്
Full Story
  24-02-2024
ഗര്‍ഭം അലസിപ്പിക്കല്‍ ഇനി ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റമല്ലാതാകും, ചരിത്രതീരുമാനം അടുത്ത മാസം ഉണ്ടായേക്കും

ലണ്ടന്‍: ബ്രിട്ടന്‍ അടുത്ത മാസം സുപ്രധാനമായ, ചരിത്രപരമായ ഒരു തീരുമാനത്തിലേക്ക് ചുവടുവെയ്ക്കും. രാജ്യത്ത് അബോര്‍ഷനുകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റാനാണ് എംപിമാര്‍ വോട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്. നിയമപരമായ പരിധിക്ക് ശേഷം ഗര്‍ഭം അവസാനിപ്പിച്ചാല്‍ സ്ത്രീകളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന 19-ാം നൂറ്റാണ്ടിലെ നിയമമാണ് പൊളിച്ചെഴുതുന്നത്. 1861 ഒഫെന്‍സസ് എഗെയിന്‍സ്റ്റി ദി പേഴ്സണ്‍ ആക്ട് പ്രകാരം 24 ആഴ്ചയിലെ പരിധി കഴിഞ്ഞ് ഗര്‍ഭം അലസിപ്പിക്കാന്‍ രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരം ഉണ്ടാകണം. മറിച്ചായാല്‍ സ്ത്രീകളെ അകത്താക്കാനാണ് വകുപ്പ്. 2019 മുതല്‍ ഈ നിയമം ഉപയോഗിച്ച് നൂറോളം സ്ത്രീകളെയാണ് അന്വേണവിധേയമാക്കിയത്. കഴിഞ്ഞ വര്‍ഷം ഒരാളെ ജയിലിലാക്കുകയും

Full Story
  24-02-2024
ബ്രിട്ടനിലെ വോട്ടര്‍മാര്‍ പ്രഥമ പരിഗണന നല്‍കുന്നത് എന്‍എച്ച്എസ് വിഷയം

ലണ്ടന്‍: ബ്രിട്ടനിലെ വോട്ടര്‍മാര്‍ പ്രഥമ പരിഗണന നല്‍കുന്ന വിഷയം ഏതാണ്? വിലക്കയറ്റത്തെ വരെ മറികടന്ന് അത് വീണ്ടും എന്‍എച്ച്എസില്‍ എത്തിനില്‍ക്കുന്നുവെന്നാണ് പുതിയ സര്‍വ്വെയിലെ ഞെട്ടിക്കുന്ന കണ്ടെത്തല്‍. യുകെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഹെല്‍ത്ത് സര്‍വ്വീസിന്റെ സമ്മര്‍ദങ്ങളാണെന്നാണ് വോട്ടര്‍മാരുടെ വിലയിരുത്തല്‍. ശനിയാഴ്ച രാവിലെ ആരംഭിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങളെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ്. 10 മാസത്തിനിടെ പതിനൊന്നാം തവണയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. അഞ്ച് ദിവസത്തെ പുതിയ പണിമുടക്ക് ആരോഗ്യ സേവനങ്ങളില്‍ ഞെട്ടല്‍ സമ്മാനിക്കുമെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ശൈത്യകാല

Full Story
  24-02-2024
ഷമീമ ബീഗത്തിന് ബ്രിട്ടീഷ് പൗരത്വം തിരിച്ചു നല്‍കേണ്ടതില്ലെന്ന് ബ്രിട്ടീഷ് കോടതി

ലണ്ടന്‍: ഐഎസ്‌ഐഎസില്‍ ചേര്‍ന്ന് സിറിയയ്ക്ക് വേണ്ടി പോരാടാന്‍ പോയ ബ്രിട്ടീഷ് പൗരത്വമുണ്ടായിരുന്ന ഷമീമ ബീഗത്തിന് ഇനി ബ്രിട്ടീഷ് പൗരത്വം തിരിച്ചുനല്‍കില്ലെന്ന് ബ്രിട്ടനിലെ കോടതി വിധിച്ചു. അപകടകാരിയായ ഷമീമ ബീഗത്തെ വീണ്ടും ബ്രിട്ടനിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് ബ്രിട്ടീഷ് ഉന്നത കോടതി വിധിച്ചത്.ബ്രിട്ടീഷ് പൗരത്വം തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഷമീമ ബീഗം നല്‍കിയ കേസിലാണ് ബ്രിട്ടനിലെ ഉന്നത കോടതി വിധി പുറപ്പെടുവിച്ചത്. ബ്രിട്ടനിലെ ആഭ്യന്തരസെക്രട്ടറിയായ സാജിദ് ജാവിദ് തന്നെയാണ് ഷമീമ ബീഗം അപകടകാരിയാണെന്ന നിലപാടെടുത്തതെന്നും അതാണ് കോടതി പരിഗണിച്ചതെന്നും ഷമീമ ബീഗത്തില്‍ അപ്പീലില്‍ വാദം കേട്ട മേല്‍കോടതി പറഞ്ഞു. ഷമീമ ബീഗത്തിന് പൗരത്വം

Full Story
  24-02-2024
യുകെ പാര്‍ലമെന്റില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി കശ്മീരി ആക്ടിവിസ്റ്റ് യാന മിര്‍

ലണ്ടന്‍: അന്താരാഷ്ട്ര തലത്തില്‍ ഭാരതത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ പാകിസ്ഥാന്‍ നടത്തുന്ന കുപ്രചാരണത്തെ പൊളിച്ചടുക്കി കശ്മീരി ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ യാന മിര്‍. ഭാരതത്തിന്റെ ഭാഗമായ കശ്മീരില്‍ താന്‍ പൂര്‍ണ്ണമായും സുരക്ഷിതയും സ്വതന്ത്രയുമാണെന്ന് അവര്‍ യുകെ പാര്‍ലമെന്റില്‍ പറഞ്ഞു.ഞാന്‍ മലാല യൂസുഫ്സായി അല്ല, കാരണം എന്റെ രാജ്യമായ ഇന്ത്യയില്‍ ഞാന്‍ സ്വതന്ത്രയും സുരക്ഷിതയുമാണ്. എന്റെ ജന്മനാട്ടില്‍, ഇന്ത്യയുടെ ഭാഗമായ കാശ്മീരില്‍ നിന്നും എനിക്ക് ഒരിക്കലും നിങ്ങളുടെ രാജ്യത്ത് ഓടി അഭയം തേടേണ്ട ആവശ്യമില്ല. ഞാന്‍ ഒരിക്കലും മലാല യൂസുഫ്സായി ആകില്ല, എന്നാല്‍ എന്റെ രാജ്യത്തെ, എന്റെ പുരോഗമന മാതൃഭൂമിയെ അടിച്ചമര്‍ത്തപ്പെട്ടതാണെന്ന് വിളിച്ച്

Full Story
  24-02-2024
കാന്റീനില്‍ അവശേഷിച്ചിരുന്ന സാന്‍ഡ് വിച്ച് എടുത്തതിന് ഇന്ത്യക്കാരിയായ ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു, നിയമനടപടിയുമായി യുവതി

 ലണ്ടന്‍: കാന്റീനില്‍ അവശേഷിച്ച സാന്‍ഡ്‌വിച്ച് എടുത്തതിന് ശുചീകരണ തൊഴിലാളിയെ പിരിച്ചുവിടാന്‍ ഉത്തരവിട്ട് കമ്പനി. എന്നാല്‍, അതേ കമ്പനിക്കെതിരെ ഇപ്പോള്‍ നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ് ശുചീകരണ തൊഴിലാളിയായ സ്ത്രീ. ഇക്വഡോറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ ഗബ്രിയേല റോഡ്രിഗസ് രണ്ട് വര്‍ഷമായി ഡെവോണ്‍ഷെയര്‍ സോളിസിറ്റേഴ്സിന്റെ ഓഫീസിലെ ശുചീകരണ തൊഴിലാളിയാണ്. കഴിഞ്ഞ ഡിസംബറിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ശേഷം കാന്റീനില്‍ അവശേഷിച്ച ട്യൂണ സാന്‍ഡ്വിച്ച് എടുത്തതിനാണ് കമ്പനി ഗബ്രിയേലയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്.

ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ഗബ്രിയേല പറയുന്നത് ഇങ്ങനെ, സ്റ്റാഫ് അംഗങ്ങള്‍

Full Story
  23-02-2024
യുകെയില്‍ ചികിത്സയ്ക്കിടെ രോഗികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഡോക്ടറെ സര്‍വീസില്‍ നിന്നു പുറത്താക്കി
എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന ഡോക്ടറെ അപമര്യാദയായ പെരുമാറ്റത്തിന് സര്‍വീസില്‍ നിന്നു പുറത്താക്കി. രോഗികളെ ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നു വ്യക്തമായി. മലദ്വാരത്തില്‍ ഉപദ്രവം നടത്തിയെന്നാണ് പ്രധാന കണ്ടെത്തല്‍.
തന്റെ ലൈംഗിക സംതൃപ്തിക്ക് വേണ്ടി അനാവശ്യവും ആക്രമണാത്മകവും ആയ നടപടിക്രമകള്‍ക്ക് പ്രതി രോഗികളെ വിധേയമാക്കിയതായി കണ്ടെത്തി. പല രോഗികളെയും ഒന്നിലധികം തവണ ഇയാള്‍ ഉപദ്രവിച്ചതായി സമ്മതിച്ചു. ഡോ. യുലിയു സ്റ്റാന്‍ എന്നയാളാണു പ്രതി. റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലാണു സംഭവം. വൈദ്യശാസ്ത്ര ശാഖയായ ട്രോമ, ഓര്‍ത്തോപീഡിക്സ് മേഖലയില്‍ വൈദഗ്ധ്യം നേടുന്നതിന് മുമ്പ് യുകെയില്‍ ജോലി ചെയ്തിരുന്നു. 2015 ലാണ് അദ്ദേഹം തന്റെ ഏറ്റവും ഒടുവിലെ എന്‍എച്ച്എസ് പോസ്റ്റ്
Full Story
  23-02-2024
ഒറ്റത്തവണ നല്‍കുമെന്ന് പ്രഖ്യാപിച്ച ലംപ്‌സം തുക ഇപ്പോഴും ലഭിച്ചിട്ടില്ല

ലണ്ടന്‍: കഴിഞ്ഞ മേയില്‍ ഒറ്റത്തവണയായി നല്‍കുമെന്ന് പ്രഖ്യാപിച്ച 1655 പൗണ്ട് ലംപ്സം തുക ലഭിക്കാതെ 20,000 ആരോഗ്യ പ്രവര്‍ത്തകര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തുക ലഭിക്കാതെ വന്നതോടെ ജോലിക്കാരും, തൊഴില്‍ദാതാക്കളും ഒരു പോലെ ആശങ്കയിലാണ്. 5% ശമ്പളവര്‍ദ്ധനവിനൊപ്പമാണ് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഈ ലംപ്സം തുക വാഗ്ദാനം ചെയ്തത്. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ എന്‍എച്ച്എസ് ഫ്രണ്ട്ലൈനില്‍ പ്രവര്‍ത്തിക്കുകയും, സോഷ്യല്‍ സ്ഥാപനങ്ങള്‍ നിയോഗിക്കുകയും ചെയ്ത ജീവനക്കാരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ നവംബറില്‍ ഇവരെ കൂടി ഉള്‍പ്പെടുത്താനും ഫണ്ട് നല്‍കാനും മന്ത്രിമാര്‍ സമ്മതിച്ചു. എന്നാല്‍ ഈ പേയ്മെന്റുകളുടെ ഉത്തരവാദിത്വം എന്‍എച്ച്എസ് ഇതര സ്ഥാപനങ്ങള്‍ക്കാണെന്ന്

Full Story
[511][512][513][514][515]
 
-->




 
Close Window