Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
UK Special
  23-02-2024
ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് രൂക്ഷമാകും, 46, 834 ജീവനക്കാര്‍ സിക്ക് ഓഫ്

ലണ്ടന്‍: എന്‍എച്ച്എസിലെ സമ്മര്‍ദം രൂക്ഷമാക്കി ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍. ഇന്നലെ ആരംഭിച്ച ഡോക്ടര്‍മാരുടെ പണിമുടക്ക് ഫെബ്രുവരി 29 വരെയാണ് നീളുക. ഗവണ്‍മെന്റ് 35 ശതമാനം ശമ്പളവര്‍ദ്ധന അനുവദിക്കുന്നത് വരെ പണിമുടക്ക് തുടരുമെന്ന നിലയിലാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. മന്ത്രിമാര്‍ ഈ ഓഫറിനെ അംഗീകരിക്കുന്നുമില്ല. എന്‍എച്ച്എസിലെ വിന്റര്‍ സമ്മര്‍ദങ്ങള്‍ ഇപ്പോഴും രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സമരങ്ങള്‍. കഴിഞ്ഞ ആഴ്ചയിലെ ഓരോ ദിവസവും ഫ്ളൂ ബാധിച്ച് ശരാശരി 2208 രോഗികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മുന്‍ ആഴ്ചയിലെ 2390 എന്ന നിരക്കില്‍ നിന്നും എണ്ണം കുറഞ്ഞത് മാത്രമാണ് ആശ്വാസം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ ഘട്ടത്തില്‍ 638 രോഗികള്‍ മാത്രമാണ് ഫ്ളൂ

Full Story
  23-02-2024
ഇസ്രയേലിനുള്ള ആയുധക്കയറ്റുമതി ലൈസന്‍സ് റദ്ദാക്കാനൊരുങ്ങി യുകെ

ലണ്ടന്‍: റഫയില്‍ ശക്തമായ ആക്രമണവുമായി ഇസ്രായേല്‍ മുന്നോട്ടു പോവുന്നതിനിടെ കടുത്ത നടപടിക്കൊരുങ്ങി യു.കെ. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനാണ് യു.കെ ഒരുങ്ങുന്നത്. ഗസ്സയിലെ മാനുഷിക ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവുന്നതിനിടെ കടുത്ത നടപടിയെടുക്കാന്‍ ബ്രിട്ടന് മേല്‍ സമ്മര്‍ദം ഏറുന്നതിനിടെയാണ് കയറ്റുമതി ലൈസന്‍സ് റദ്ദാക്കാനുള്ള നീക്കം.എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് യു.കെയില്‍ നിന്നുള്ള മന്ത്രിമാരെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രായേല്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ലംഘിച്ചുവെന്ന വ്യക്തമായാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.റഫയിലെ കരയാക്രമണത്തില്‍ നിന്നും

Full Story
  23-02-2024
എനര്‍ജി ബില്‍ ഏപ്രില്‍ മുതല്‍ കുറയും

ലണ്ടന്‍: ഏപ്രിലില്‍ ഊര്‍ജ്ജ വില കുത്തനെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. റെഗുലേറ്റര്‍ ഓഫ്ജെം പുതിയ വില പരിധി ഇന്ന്പ്രഖ്യാപിക്കും. കണ്‍സള്‍ട്ടന്‍സി കോണ്‍വാള്‍ ഇന്‍സൈറ്റ് 14% ഇടിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിധി പ്രഖ്യാപിക്കുന്നതോടെ ശരാശരി വാര്‍ഷിക ബില്‍ £1,656 ആയി മാറും, രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വില പരിധിയുടെ രൂപരേഖയാണ് ഇന്ന് പ്രഖ്യാപിക്കുക. അതേസമയംബില്ലുകള്‍ ഇപ്പോഴും ഉയര്‍ന്നതാണെന്നും പലരും അടയ്ക്കാന്‍ പാടുപെടുമെന്നും പ്രചാരണക്കാര്‍ പറയുന്നു. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലെ 29 ദശലക്ഷം കുടുംബങ്ങള്‍ക്ക് ഓഫ്ഗാമിന്റെ വില പരിധി ആശ്വാസമാകും.

Full Story

  23-02-2024
യുകെയില്‍ മോര്‍ട്ട്‌ഗേജ് വിപണിയില്‍ മാറ്റങ്ങള്‍ വേഗത്തിലാക്കുന്നു

ലണ്ടന്‍: വര്‍ഷത്തിന്റെ ആരംഭം മുതല്‍ തുടരുന്ന മോര്‍ട്ട്ഗേജ് വിപണിയിലെ മാറ്റങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുന്നു. എന്നാല്‍ ഇക്കുറി പുതിയ ഫിക്സഡ് മോര്‍ട്ട്ഗേജ് ഡീലുകളുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനാണ് നിരവധി മോര്‍ട്ട്ഗേജ് സേവനദാതാക്കള്‍ തയ്യാറായത്. വെള്ളിയാഴ്ച കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ ലെന്‍ഡര്‍മാര്‍ നിരക്കുകള്‍ കുത്തനെ കുറയ്ക്കാന്‍ തയ്യാറായിരുന്നു. ഇതോടെ ഈ വര്‍ഷം റീമോര്‍ട്ട്ഗേജ് ചെയ്യുന്ന 1.6 മില്ല്യണ്‍ ജനങ്ങള്‍ക്ക് അല്‍പ്പം ആശ്വാസത്തിനും വഴിയൊരുങ്ങി. ഇപ്പോള്‍ മോര്‍ട്ട്ഗേജ് നല്‍കാനായി കൂടുതല്‍ ഫണ്ട് ആവശ്യമായി വന്നതോടെ അടുത്ത ദിവസങ്ങളിലായി വീണ്ടും നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍

Full Story
  22-02-2024
യുകെയിലെ റസ്റ്ററന്റ് മാനേജര്‍ വിഘ്‌നേഷിന്റെ മരണം: ഏഴു പേര്‍ അറസ്റ്റില്‍; വാഹനം ഇടിച്ച നിലയിലാണ് വിഘ്‌നേഷിന്റെ മൃതദേഹം കണ്ടെത്തിയത്
റെസ്റ്റോറന്റ് മാനേജറുടെ മരണവുമായി ബന്ധപ്പെട്ട് എട്ടു പേര്‍ അറസ്റ്റിലായെന്ന് സൗത്ത് ഇംഗ്ലണ്ട് പോലീസ്. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റിന്റെ മാനേജരായ 36 വയസ്സുകാരന്‍ വിഘ്‌നേഷ് പട്ടാഭിരാമനാണ് മരിച്ചത്. ഇദ്ദേഹം തമിഴ് വംശജനാണ്. സൗത്ത്-ഈസ്റ്റ് ഇംഗ്ലണ്ടിലെ വെല്ലിലെ റെസ്റ്റോറന്റില്‍ നിന്ന് ഈ മാസം 14ന് ജോലി കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങിയ വിഗ്നേഷ് പട്ടാഭിരാമന്‍ (36) ആണ് വാഹനമിടിച്ച് മരിച്ചത്.
സംഭവത്തില്‍ ഷസെബ് ഖാലിദ് (24) ആണ് ആദ്യം അറസ്റ്റിലായത്. പിന്നാലെ 20, 21, 24, 27, 31, 41, 48 വയസ്സ് പ്രായമുള്ള ഏഴ് പേര്‍ കൂടി അറസ്റ്റിലായി. പ്രധാനപ്രതിയെ സംരക്ഷിച്ചുവെന്ന സംശയത്തിലാണ് ഇവരെ തീംസ് വാലി പോലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഷസെബ് ഖാലിദിന് ജാമ്യം
Full Story
  22-02-2024
യുകെയിലെ ഇപ്‌സവിച്ചില്‍ താമസിക്കുന്ന ബിനു മോന്‍ അന്തരിച്ചു: രണ്ടു ദിവസത്തിനിടെ മലയാളി സമൂഹത്തില്‍ 4 മരണം
ഇപ്സ്വിച്ചില്‍ താമസിക്കുന്ന ബിനുമോന്‍ അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. കോട്ടയം പൊന്‍കുന്നം സ്വദേശിയാണ് മഠത്തില്‍ചിറയില്‍ ബിനു. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. 17 വര്‍ഷം മുന്‍പ് 2007ലാണ് ബിനുവും കുടുംബവും യുകെയില്‍ എത്തിയത്. ഭാര്യ - ജ്യോതി. ഇവര്‍ക്ക് ഒരു മകനാണുള്ളത്.
ബിനുവിന്റെ അസുഖ വിവരം അറിഞ്ഞ് ലണ്ടനിലും കാനഡയിലുമുള്ള സഹോദരങ്ങള്‍ ആശുപത്രിയിലേക്ക് എത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യം. മൃതദേഹം യുകെയില്‍ തന്നെ സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
മാഞ്ചസ്റ്ററിലെ രാഹുല്‍, വിസ്റ്റണിലെ ജോമോള്‍, വാറിംഗ്ടണിലെ മെറീന ബാബു എന്നിവരുടെ മരണ വാര്‍ത്തയ്ക്കു തൊട്ടു പിന്നാലെയാണ് ഇപ്‌സവിച്ചില്‍ നിന്നു ബിനുവിന്റെ വേര്‍പാട് വിവരം
Full Story
  22-02-2024
വാഹനമോടിക്കുമ്പോള്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചാല്‍ ഉടനടി വിലക്ക്

ലണ്ടന്‍: മദ്യവും, മയക്കുമരുന്നും ഉപയോഗിച്ച് യുകെ റോഡുകളില്‍ പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരെ ഉടനടി വിലക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതം. പരിധി കടന്ന് ഇവ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ കോടതി ഹിയറിംഗിന് പോലും കാത്തുനില്‍ക്കാതെ ലൈസന്‍സുകള്‍ പിടിച്ചെടുക്കാന്‍ കഴിയണമെന്നാണ് പോലീസ് മേധാവികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന് പുറമെ മദ്യവും, മയക്കുമരുന്നും ഉപയോഗിച്ച് അപകടം ഉണ്ടാക്കി ആളുകളെ കൊല്ലുന്ന ഡ്രൈവര്‍മാര്‍ക്ക് എതിരെ കൊലപാതക കുറ്റം ചുമത്താനും കഴിയണമെന്ന് ഉന്നത സസെക്സ് പോലീസ് ഉദ്യോഗസ്ഥ ജോ ഷൈനര്‍ പറഞ്ഞു. ക്രിസ്മസ് ദിവസം നടത്തിയ 56,000 ടെസ്റ്റുകളില്‍ 6616 ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Full Story

  22-02-2024
ബജറ്റില്‍ നികുതികള്‍ കുറയ്ക്കാന്‍ സാധ്യത, ജനങ്ങളുടെ ബാധ്യത കുറഞ്ഞേക്കും

ലണ്ടന്‍: മെച്ചപ്പെട്ട സാമ്പത്തിക കണക്കുകള്‍ പുറത്തുവന്നതോടെ ബജറ്റ് നികുതി കുറവുകളുമായി മുന്നോട്ട് പോകാന്‍ ജെറമി ഹണ്ട് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇളവുകളില്‍ 13 ബില്ല്യണ്‍ പൗണ്ടിന്റെ ഹെഡ്റൂം ലഭിച്ചതോടെ ഹണ്ട് സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് നേരത്തെ പ്രതീക്ഷിച്ചതിലും കുറവാണ്. ഇത് കൊണ്ട് തന്നെ മുന്‍പത്തെ അപേക്ഷിച്ച് ഇളവുകളുടെ ആധിക്യം കുറയാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം വാര്‍ഷിക കടമെടുപ്പ് മുന്‍പ് പ്രവചിച്ചതിനേക്കാള്‍ 10 ബില്ല്യണ്‍ പൗണ്ട് കുറവായിരിക്കുമെന്ന ഔദ്യോഗിക കണക്കുകള്‍ ട്രഷറി ഉത്തേജനം നല്‍കും. ജനുവരിയിലെ അധികം ആവശ്യമുള്ള തുക 16.7 ബില്ല്യണ്‍

Full Story
[512][513][514][515][516]
 
-->




 
Close Window