Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8196 INR  1 EURO=110.424 INR
ukmalayalampathram.com
Sat 18th Jul 2026
UK Special
  08-07-2026
എഐയെ അമിതമായി ആശ്രയിക്കുന്നത് സാമ്പത്തിക തകര്‍ച്ചയ്ക്ക് വഴിവെച്ചേക്കാം; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി

ലണ്ടന്‍: ശക്തമായ നിര്‍മ്മിതബുദ്ധി (എഐ) മോഡലുകളുടെ ഉപയോഗത്തില്‍ അടിയന്തര പുനഃപരിശോധന വേണമെന്ന മുന്നറിയിപ്പുമായി ബ്രിട്ടനിലെ ഉന്നത സാമ്പത്തികകാര്യ നിയന്ത്രണ ഏജന്‍സിയുടെ തലവന്‍. ധനകാര്യ മേഖല ഏതാനും ടെക് കമ്പനികളുടെ എഐ മോഡലുകളെയും ക്ലൗഡ് സേവനങ്ങളെയും സാങ്കേതിക അടിസ്ഥാനസൗകര്യങ്ങളെയും അമിതമായി ആശ്രയിച്ചാല്‍ വലിയ തോതിലുള്ള സംവിധാന തകരാറിനും സാമ്പത്തിക പ്രതിസന്ധിക്കും വഴിവെച്ചേക്കാമെന്ന് ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയുടെ (FCA) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷെല്‍ഡണ്‍ മില്‍സ് മുന്നറിയിപ്പ് നല്‍കി. ആന്ത്രോപിക്കിന്റെ 'ക്ലോഡ് മിത്തോസ്' മോഡലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകളാണ് പുതിയ മുന്നറിയിപ്പിന് പിന്നിലെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. രാജ്യങ്ങളുടെ

Full Story
  08-07-2026
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍: വിദേശ മദ്യത്തിന് വില കുറയും; സ്‌കോച്ചിന് 5 മുതല്‍ 10 ശതമാനം വരെ ഇളവിന് സാധ്യത

ന്യൂഡല്‍ഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ വരുന്ന 15-ാം തീയതി പ്രാബല്യത്തില്‍ വരുന്നതോടെ ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യങ്ങളുടെ വിലയില്‍ കുറവുണ്ടാകാന്‍ സാധ്യത. വിസ്‌കി, ജിന്‍ തുടങ്ങിയ മദ്യങ്ങളുടെ നിലവിലെ 150 ശതമാനം ഇറക്കുമതി തീരുവ കരാര്‍ നടപ്പിലാകുന്നതോടെ ആദ്യഘട്ടത്തില്‍ 75 ശതമാനമായി കുറയും. തുടര്‍ന്ന് പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് 40 ശതമാനമായി താഴ്ത്താനാണ് തീരുമാനം. എന്നാല്‍ ഇറക്കുമതി തീരുവ പകുതിയായി കുറയുന്നുവെന്നതിനാല്‍ അതേ അനുപാതത്തില്‍ മദ്യവില ഉടന്‍ കുറയുമെന്ന് പ്രതീക്ഷിക്കാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഉപഭോക്താവ് നല്‍കുന്ന അന്തിമ വിലയില്‍ ഇറക്കുമതി തീരുവ ഒരു ഘടകം മാത്രമാണ്. സംസ്ഥാന എക്സൈസ് ഡ്യൂട്ടി, വാറ്റ്,

Full Story
  08-07-2026
ബ്രിട്ടനില്‍ സാമൂഹിക ഐക്യം കടുത്ത സമ്മര്‍ദത്തില്‍; മുസ്ലിംകള്‍ക്ക് പൂര്‍ണമായി ലയിക്കാനാകില്ലെന്ന് 42% പേര്‍

ലണ്ടന്‍: ബ്രിട്ടനില്‍ സാമൂഹിക ഐക്യവും ദേശീയ സ്വത്വവും ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസവും കടുത്ത സമ്മര്‍ദത്തിലാണെന്ന് മുന്നറിയിപ്പ് നല്‍കി പുതിയ പഠന റിപ്പോര്‍ട്ട്. മുന്‍ ബ്രിട്ടിഷ് തീവ്രവാദ വിരുദ്ധ കമ്മീഷണര്‍ ഡെയിം സാറാ ഖാന്‍ സഹരചയിതാവായ 'Britain Under Strain: The Broken Social Contract, Democratic Distrust and the Mainstreaming of Extremism' എന്ന റിപ്പോര്‍ട്ടിലാണ് രാജ്യത്തെ ആഴത്തിലുള്ള സാമൂഹിക ഭിന്നതകള്‍ വെളിപ്പെടുത്തുന്ന കണ്ടെത്തലുകള്‍ പുറത്തുവന്നത്. 4,094 പേരില്‍ നടത്തിയ സര്‍വേയില്‍ 42 ശതമാനം ബ്രിട്ടീഷുകാരും മുസ്ലിംകള്‍ക്ക് ബ്രിട്ടിഷ് സമൂഹത്തില്‍ പൂര്‍ണമായി സംയോജിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് വിശ്വസിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം, രാജ്യത്തെ വര്‍ധിച്ചുവരുന്ന വൈവിധ്യം ബ്രിട്ടന്റെ

Full Story
  08-07-2026
14 വയസ്സുകാരിയെ കാണാനെത്തിയെന്ന ആരോപണം; ഇന്ത്യക്കാരനെ കാന്റര്‍ബറിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്

കാന്റര്‍ബറി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക സ്വഭാവമുള്ള ഓണ്‍ലൈന്‍ സംഭാഷണം നടത്തിയശേഷം നേരില്‍ കാണാനെത്തിയെന്ന ആരോപണത്തില്‍ ഇന്ത്യക്കാരനെ ബ്രിട്ടനിലെ കാന്റര്‍ബറിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നതായി അവകാശപ്പെടുന്ന ഒരു വിജിലാന്റി സംഘം ഇയാളെ തടഞ്ഞുവയ്ക്കുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്‌തെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ കാണുന്നത്. സംഭവത്തിന്റെ നാലു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 14 വയസ്സുള്ള പെണ്‍കുട്ടിയാണെന്ന് വിശ്വസിച്ച ഒരാളെ കാണാനെത്തിയ വ്യക്തിയെ സംഘം ചോദ്യം

Full Story
  08-07-2026
സാമ്പത്തിക വിവാദങ്ങള്‍ക്കിടെ എംപി സ്ഥാനം രാജിവെച്ച് ഫാരേജ്; ക്ലാക്ടണില്‍ വീണ്ടും ജനവിധി തേടും

ലണ്ടന്‍: ബ്രിട്ടനിലെ കുടിയേറ്റവിരുദ്ധ രാഷ്ട്രീയത്തിന്റെ ഏറ്റവും ശ്രദ്ധേയ മുഖങ്ങളിലൊരാളും വലതുപക്ഷ ജനകീയ പാര്‍ട്ടിയായ റിഫോം യുകെയുടെ നേതാവുമായ നൈജല്‍ ഫാരേജ് വീണ്ടും ബ്രിട്ടിഷ് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി. സാമ്പത്തിക സഹായങ്ങളും വ്യക്തിപരമായ ആനുകൂല്യങ്ങളും വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളും പാര്‍ലമെന്ററി അന്വേഷണവും ശക്തമാകുന്നതിനിടെ, ക്ലാക്ടണ്‍ മണ്ഡലത്തിലെ എംപി സ്ഥാനം രാജിവെച്ച് വീണ്ടും ജനവിധി തേടുമെന്ന് ഫാരേജ് പ്രഖ്യാപിച്ചു. ''എന്നെ മാധ്യമങ്ങളോ രാഷ്ട്രീയ എതിരാളികളോ അല്ല, ക്ലാക്ടണിലെ ജനങ്ങളാണ് വിലയിരുത്തേണ്ടത്. ഞാന്‍ ഒരു നിയമവും ലംഘിച്ചിട്ടില്ല,'' എന്ന നിലപാടാണ് ഫാരേജ് സ്വീകരിച്ചത്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെ 'ജനങ്ങളും സ്ഥാപിത

Full Story
  07-07-2026
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാര്‍ സമരത്തിലേക്ക്; 76 ശതമാനം പേര്‍ അനുകൂലമായി വോട്ട് ചെയ്തു

ലണ്ടന്‍: ശമ്പളം, തൊഴില്‍ സാഹചര്യങ്ങള്‍, പെന്‍ഷന്‍ മൂല്യം എന്നിവയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിനൊരുങ്ങി ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാര്‍. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 76 ശതമാനത്തോളം പേര്‍ വ്യവസായ നടപടിക്ക് അനുകൂലമായി വോട്ട് ചെയ്തു. ഇതോടെ അടുത്ത 12 മാസത്തിനുള്ളില്‍ സമരം പ്രഖ്യാപിക്കാന്‍ ബിഎംഎയ്ക്ക് നിയമപരമായ അധികാരം ലഭിച്ചു. റെസിഡന്റ് ഡോക്ടര്‍മാര്‍ ദീര്‍ഘകാലമായി തുടരുന്ന ശമ്പള-തൊഴില്‍ തര്‍ക്കം അവസാനിപ്പിച്ച് സര്‍ക്കാര്‍ മുന്നോട്ടുവച്ച പുതിയ കരാര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ മുതിര്‍ന്ന ഡോക്ടര്‍മാര്‍ സമരപാതയിലേക്ക് നീങ്ങുന്നത്. എന്നാല്‍ സമര

Full Story
  07-07-2026
യുകെയില്‍ മൂന്നാം ഉഷ്ണതരംഗം; ആംബര്‍ ആരോഗ്യ മുന്നറിയിപ്പ്, താപനില 34 ഡിഗ്രിയിലേക്ക്

ലണ്ടന്‍: ബ്രിട്ടനില്‍ വേനല്‍ക്കാലത്തെ മൂന്നാം ഉഷ്ണതരംഗം ശക്തമാകുമെന്ന മുന്നറിയിപ്പുമായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി. താപനില തുടര്‍ച്ചയായി 30 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരാനും ചില മേഖലകളില്‍ 34 ഡിഗ്രി വരെ ഉയരാനും സാധ്യതയുള്ളതിനാല്‍ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഹീറ്റ്-ഹെല്‍ത്ത് അലര്‍ട്ട് ആംബര്‍ തലത്തിലേക്ക് ഉയര്‍ത്തി. ജൂലൈ 8 ബുധനാഴ്ച രാവിലെ 9 മുതല്‍ ജൂലൈ 12 ഞായറാഴ്ച രാത്രി 9 വരെയാണ് ആംബര്‍ മുന്നറിയിപ്പ് നിലവിലുണ്ടാകുക. ഈസ്റ്റ് മിഡ്ലാന്‍ഡ്‌സ്, വെസ്റ്റ് മിഡ്ലാന്‍ഡ്‌സ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, ലണ്ടന്‍, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് മേഖലകളെയാണ് മുന്നറിയിപ്പ് പ്രധാനമായും ബാധിക്കുക. വടക്കന്‍ ഇംഗ്ലണ്ടിലെ ചില മേഖലകളില്‍ യെല്ലോ അലര്‍ട്ടും

Full Story
  07-07-2026
ഹാരിക്ക് ബക്കിങ്ങാം കൊട്ടാരത്തില്‍ താമസമില്ല; ക്ഷണം അവസാന നിമിഷം പിന്‍വലിച്ചെന്ന് ആരോപണം

ലണ്ടന്‍: ബ്രിട്ടന്‍ സന്ദര്‍ശനത്തിനെത്തുന്ന ഹാരി രാജകുമാരന്‍ ബക്കിങ്ങാം കൊട്ടാരത്തില്‍ താമസിക്കില്ലെന്ന് കൊട്ടാരം വ്യക്തമാക്കി. താമസത്തിനുള്ള ക്ഷണം ഹാരി സ്വീകരിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ സംഘം ആദ്യം അറിയിച്ചെങ്കിലും, നിശ്ചിത സമയപരിധിക്കുള്ളില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാത്തതിനാല്‍ ആവശ്യമായ ഒരുക്കങ്ങള്‍ നടത്താനായില്ലെന്നാണ് ബക്കിങ്ങാം കൊട്ടാരത്തിന്റെ വിശദീകരണം. പിന്നീട് ഹാരിയുടെ സമ്മതം ലഭിച്ചെങ്കിലും അത് വൈകിപ്പോയിരുന്നുവെന്നും കൊട്ടാരം അറിയിച്ചു. എന്നാല്‍ ഈ വിശദീകരണം ഹാരിയുടെ സംഘം തള്ളി. ബക്കിങ്ങാം കൊട്ടാരത്തില്‍ താമസിക്കാനുള്ള ക്ഷണം ഔദ്യോഗികമായി സ്വീകരിച്ച ശേഷമാണ് അവസാന നിമിഷം കൊട്ടാരം തീരുമാനം പിന്‍വലിച്ചതെന്നാണ് അവരുടെ വാദം. ഇതോടെ

Full Story
[6][7][8][9][10]
 
-->




 
Close Window