Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
UK Special
  17-08-2026
ഇംഗ്ലണ്ടില്‍ അനുമതിയില്ലാത്ത ട്രാവലര്‍ കാരവാനുകള്‍ കുതിച്ചുയരുന്നു; ആറുവര്‍ഷത്തിനിടെ 73% വര്‍ധന

ലണ്ടന്‍: ഇംഗ്ലണ്ടില്‍ പ്ലാനിങ് അനുമതിയില്ലാതെ സ്ഥാപിക്കുന്ന ജിപ്‌സി-ട്രാവലര്‍ കാരവാനുകളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നു. 2020 ജനുവരിയില്‍ 2,860 ആയിരുന്ന അനുമതിയില്ലാത്ത കാരവാനുകളുടെ എണ്ണം 2026 ജനുവരിയില്‍ 4,950 ആയി ഉയര്‍ന്നു. ആറുവര്‍ഷത്തിനിടെ 73 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അനുമതിയുള്ള ട്രാവലര്‍ സൈറ്റുകളുടെ കുറവും പ്ലാനിങ് നിയമലംഘനങ്ങളും ഒരുപോലെ ചര്‍ച്ചയാകുന്നതിനിടെ പ്രാദേശിക കൗണ്‍സിലുകള്‍ കടുത്ത നടപടികളിലേക്കും നീങ്ങുകയാണ്. ബാങ്ക് ഹോളിഡേ വാരാന്ത്യങ്ങള്‍ പോലുള്ള സമയങ്ങളില്‍ കൗണ്‍സില്‍ ഓഫിസുകള്‍ അടഞ്ഞിരിക്കുമ്പോള്‍ ഭൂമിയില്‍ അതിവേഗം കാരവാനുകളും അനുബന്ധ സൗകര്യങ്ങളും സ്ഥാപിക്കുന്ന സംഭവങ്ങള്‍ ഹര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, എസ്സെക്‌സ്,

Full Story
  17-08-2026
ജേസണ്‍ ആര്‍ഡേയുടെ മരണം 'വലിയ ദുരന്തം'; പീഡനവും വംശീയ അധിക്ഷേപവും അന്വേഷിക്കണമെന്ന് ആവശ്യം

ലണ്ടന്‍: മുന്‍ കേംബ്രിജ് സര്‍വകലാശാല പ്രഫസര്‍ ജേസണ്‍ ആര്‍ഡേയുടെ മരണത്തില്‍ പ്രതികരിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ആന്‍ഡി ബേണം. 41 വയസ്സുകാരനായ ആര്‍ഡേയുടെ മരണം ''പല തലങ്ങളിലും വലിയ ദുരന്തമാണ്'' എന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പെട്ടെന്ന് വിധിയെഴുതേണ്ട സമയമല്ലെന്നും, കാര്യങ്ങള്‍ എങ്ങനെ ഈ അവസ്ഥയിലെത്തിയെന്ന് ഗൗരവമായി പരിശോധിക്കുകയും ആത്മപരിശോധന നടത്തുകയും വേണമെന്നും ബേണം വ്യക്തമാക്കി.

ആര്‍ഡേ നേരിട്ടതായി ആരോപിക്കപ്പെടുന്ന പീഡനവും വംശീയ അധിക്ഷേപവും വിശദമായി അന്വേഷിക്കണമെന്ന് യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ജോ ഗ്രേഡി ആവശ്യപ്പെട്ടു. ആര്‍ഡേയ്ക്കെതിരെ നടന്നത് പൊതുസമൂഹത്തിന് മുന്നിലെ ക്രൂരമായ

Full Story
  16-08-2026
യുകെയില്‍ ക്രൈസ്തവ പുരോഹിതയായി മലയാളി വനിത: ഏയ്ഞ്ചല്‍ ജമീമ പോള്‍ ഇനി ലീഡ്സ് റിവൈവല്‍ ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്റ്റര്‍
യുകെയിലെ ലീഡ്സ് റിവൈവല്‍ ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്റ്ററായി മലയാളി വനിതയായ ഏയ്ഞ്ചല്‍ ജമീമ പോള്‍ നിയമിതമായി. സഭാ ശൂശ്രൂഷാ രെഗത്ത് വനിതകളുടെ നേതൃത്വത്തിന് കൂടുതല്‍ പ്രോത്സാഹനമാകുന്ന ഈ നിയമനം മലയാളി ക്രൈസ്തവ സമൂഹം സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

വചന ശുശ്രൂഷയിലും അത്മീയ നേതൃത്വത്തിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഏയ്ഞ്ചല്‍ ജമീമ പോള്‍ ഇനി മുതല്‍ ലീഡ്സ് റിവൈവല്‍ ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്റ്റര്‍ എന്ന നിലയില്‍ സഭയുടെ വിവിധ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഈ നിയമനം യുകെയിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിനും സഭാ നേതൃത്വത്തില്‍ സേവനമനുഷ്ഠിക്കുന്ന വനിതകള്‍ക്കും പ്രചോദനമേകുന്നതാണെന്ന് സഭാ വിശ്വാസികള്‍ അഭിപ്രായപ്പെട്ടു.

ലീഡ്സ് റിവൈവല്‍ ചര്‍ച്ച് യുകെയിലെ
Full Story
  16-08-2026
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്നലെ യുകെ എന്ന രാജ്യത്തെ അധിക്ഷേപിച്ചത് ഇങ്ങനെ
യുകെയെ 'ഇസ്ലാമിക് റിപബ്ലിക് ഓഫ് ബ്രിട്ടനെന്ന്' മുദ്രകുത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആണവായുധങ്ങള്‍ കൈവശമുള്ള ആദ്യത്തെ ഇസ്ലാമിക റിപബ്ലിക് ബ്രിട്ടനാണെന്ന പരിഹാസവും നെതന്യാഹു ഉന്നയിച്ചു.

ഇറാന്റെ കൈയില്‍ ആണവായുധങ്ങള്‍ എത്തുന്നത് തടയാനുള്ള തങ്ങളുടെ ലക്ഷ്യത്തെ കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ബ്രിട്ടനെ പരിഹസിച്ചത്. ആണവായുധങ്ങള്‍ കൈവശമുള്ള ആദ്യത്തെ ഇസ്ലാമിക റിപബ്ലിക്ക് ബ്രിട്ടനാണെന്ന് തമാശയായി പറയാറുണ്ട്. അതുപോലെ മറ്റൊരു രാജ്യമായി ഇറാനെ മാറ്റാതെ തടയുകയാണ് ലക്ഷ്യം, നെതന്യാഹു വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മുതല്‍ യുകെ- ഇസ്രയേല്‍ ബന്ധം വഷളാകാന്‍ തുടങ്ങിയിരുന്നു. ഗാസയിലെ യുദ്ധവും, ബ്രിട്ടന്‍ പലസ്തീനെ രാജ്യമായി അംഗീകരിച്ചതുമാണ് പ്രധാന വിഷയങ്ങള്‍. കീര്‍ സ്റ്റാര്‍മര്‍
Full Story
  15-08-2026
38.1 ഡിഗ്രിയില്‍ വെന്തുരുകി യുകെ; കാട്ടുതീയും വരള്‍ച്ചയും രൂക്ഷം, ആരോഗ്യസംവിധാനത്തിനും കനത്ത സമ്മര്‍ദം

ലണ്ടന്‍: കൊടുംചൂടില്‍ വെന്തുരുകി യുകെ. പടിഞ്ഞാറന്‍ ലണ്ടനിലെ ക്യൂ ഗാര്‍ഡന്‍സില്‍ ഓഗസ്റ്റ് 13ന് താപനില 38.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതോടെ 2026ലെ രാജ്യത്തെ ഏറ്റവും ചൂടേറിയ ദിവസമായി വ്യാഴാഴ്ച മാറി. മെറ്റ് ഓഫിസിന്റെ കണക്കനുസരിച്ച് യുകെയുടെ രേഖപ്പെടുത്തിയ ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും ഉയര്‍ന്ന താപനില കൂടിയാണിത്. 38.1 ഡിഗ്രി എന്ന കണക്ക് നിലവില്‍ താത്കാലികമാണെന്നും പരിശോധനയ്ക്കുശേഷമേ അന്തിമമായി സ്ഥിരീകരിക്കൂവെന്നും മെറ്റ് ഓഫിസ് അറിയിച്ചു. മധ്യ, തെക്കന്‍ ഇംഗ്ലണ്ടിലെ 40 കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ 36 ഡിഗ്രിയോ അതിലധികമോ രേഖപ്പെടുത്തി. വോര്‍സെസ്റ്റര്‍ഷയറിലെ പെര്‍ഷോറില്‍ 38 ഡിഗ്രിയും സറേയിലെ ചാര്‍ള്‍വുഡില്‍ 37.8 ഡിഗ്രിയും രേഖപ്പെടുത്തി. ഈ വര്‍ഷം ഇതിനകം

Full Story
  15-08-2026
ഹെയര്‍ ഡ്രയറിന്റെ അമിതചൂടേറ്റ് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; അമ്മയ്ക്ക് ആറുവര്‍ഷം തടവ്

ലണ്ടന്‍/എഡിന്‍ബറോ: ഹെയര്‍ ഡ്രയറില്‍നിന്നുള്ള അമിതചൂടേറ്റ് മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയ്ക്ക് ആറുവര്‍ഷം തടവുശിക്ഷ. അബര്‍ഡീന്‍ഷെയറിലെ പീറ്റര്‍ഹെഡ് സ്വദേശിനി കോര്‍ട്ട്നി ഗാര്‍ഷോറിനെയാണ് മകള്‍ ഡാലിയ-റോസ് ഗാര്‍ഷോറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതി ശിക്ഷിച്ചത്. കുഞ്ഞിനെ മനഃപൂര്‍വം കൊലപ്പെടുത്തിയതല്ലെങ്കിലും ഗുരുതരമായ അശ്രദ്ധയാണ് മരണത്തിലേക്ക് നയിച്ചതെന്ന് കോടതി കണ്ടെത്തി. 2023 സെപ്റ്റംബര്‍ 30ന് പീറ്റര്‍ഹെഡിലെ കിങ് സ്ട്രീറ്റിലുള്ള വീട്ടിലായിരുന്നു സംഭവം. അന്ന് ഡാലിയ-റോസ് അമ്മയുടെ പരിചരണത്തിലായിരുന്നു. ഹെയര്‍ ഡ്രയറില്‍നിന്നുള്ള ശക്തമായ ചൂട് കുഞ്ഞിന്റെ ശരീരത്തില്‍ ദീര്‍ഘനേരം പതിച്ചതിനെ തുടര്‍ന്ന് ശരീരത്തിന്റെ ഏകദേശം 18

Full Story
  15-08-2026
യുകെയില്‍ മലയാളി തിളക്കം; നീഡം മാര്‍ക്കറ്റ് ടൗണ്‍ കൗണ്‍സിലറായി കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു

ഇപ്‌സ്വിച്ച്: യുകെയിലെ പ്രാദേശിക ഭരണരംഗത്ത് മലയാളിക്ക് ശ്രദ്ധേയ നേട്ടം. പത്തനംതിട്ട കോന്നി സ്വദേശിയായ ആശിഷ് ജോസഫ് മാത്യു സഫോക്ക് കൗണ്ടിയിലെ നീഡം മാര്‍ക്കറ്റ് ടൗണ്‍ കൗണ്‍സിലിലേക്ക് ടൗണ്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലില്‍ നിലവിലുണ്ടായിരുന്ന ഒഴിവ് നികത്തുന്നതിനായി നടത്തിയ കോ-ഓപ്ഷന്‍ (co-option) നടപടിയിലൂടെയാണ് ആശിഷിനെ പുതിയ കൗണ്‍സിലറായി തിരഞ്ഞെടുത്തത്. നിലവില്‍ നീഡം മാര്‍ക്കറ്റ് പ്രദേശത്ത് താമസിക്കുന്ന ആശിഷ്, പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും അടുത്തറിഞ്ഞ് ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കി.

പ്രദേശവാസികളുമായി കൂടുതല്‍ അടുത്ത്

Full Story
  15-08-2026
ക്ലാക്ടണില്‍ വീണ്ടും ഫാരേജ്; 63 ശതമാനം വോട്ടോടെ വന്‍ ജയം, രണ്ടാം സ്ഥാനത്ത് കൗണ്ട് ബിന്‍ഫേസ്

ലണ്ടന്‍: ബ്രിട്ടനിലെ ക്ലാക്ടണ്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ റിഫോം യുകെ നേതാവ് നൈജല്‍ ഫാരേജ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. 22,239 വോട്ടുകള്‍ നേടിയ ഫാരേജിന് ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 63.34 ശതമാനം ലഭിച്ചു. 12,784 വോട്ടാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം. ഓഗസ്റ്റ് 13ന് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം 14നാണ് പ്രഖ്യാപിച്ചത്. ആക്ഷേപഹാസ്യ സ്ഥാനാര്‍ഥിയായ കൗണ്ട് ബിന്‍ഫേസ് 9,455 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി. 26.93 ശതമാനം വോട്ടാണ് ബിന്‍ഫേസിന് ലഭിച്ചത്. ലേബര്‍, കണ്‍സര്‍വേറ്റീവ് ഉള്‍പ്പെടെയുള്ള പ്രധാന വെസ്റ്റ്മിന്‍സ്റ്റര്‍ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്ന തിരഞ്ഞെടുപ്പില്‍ ആകെ 34 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. വോട്ടെടുപ്പ് ശതമാനം 44.37 ആയിരുന്നു.

Full Story
[7][8][9][10][11]
 
-->




 
Close Window