Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
രാഷ്ട്രീയ വിചാരം
  02-06-2026
നോപ്പാളും ഇന്ത്യയുമായുള്ള പ്രശ്‌നത്തില്‍ മൂന്നാമതൊരു രാജ്യം ഇടപെടണ്ട: നയം വ്യക്തമാക്കി ഇന്ത്യ
നേപ്പാളുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്ന് വ്യക്തമാക്കി ഇന്ത്യ. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കുന്നതിന് ചൈനയുടെയും യുകെയുടെയും ഇടപെടല്‍ നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ തേടിയതിന് മറുപടിയായാണ് പ്രതികരണം. അതിര്‍ത്തി പ്രശ്നത്തിന്റെ എല്ലാ വശങ്ങളും പരിഹരിക്കുന്നതിനായി ഇന്ത്യയും നേപ്പാളും ഉഭയകക്ഷി സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയെക്കുറിച്ചുള്ള നേപ്പാള്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളും തുടര്‍ന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തില്‍ പുറപ്പെടുവിച്ച പ്രസ്താവനയും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അദ്ദേഹം
Full Story
  02-06-2026
തമിഴ്‌നാട്ടില്‍ ബിജെപിയുടെ കരുത്തനായ നേതാവ് അണ്ണാമലൈ രാജിവച്ചു: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ നീക്കം വന്‍ രാഷ്ട്രിയ ചര്‍ച്ച
കെ അണ്ണാമലൈ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാര്‍ട്ടിയില്‍ നിന്നുള്ള തന്റെ രാജി സമര്‍പ്പിച്ചു. തമിഴ്നാട് ബിജെപി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റപ്പെടുകയും പകരം നൈനാര്‍ നാഗേന്ദ്രന്‍ ചുമതലയേല്‍ക്കുകയും ചെയ്തതു മുതല്‍ അണ്ണാമലൈ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ബിജെപിയില്‍ ഇനി തനിക്ക് ഭാവിയൊന്നുമില്ലെന്ന് അദ്ദേഹം കരുതുന്നതായും, പാര്‍ട്ടി വിടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതായും നേരത്തെ ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു.
മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് കെ അണ്ണാമലൈ. നിലവില്‍ തമിഴ്‌നാട്ടിലെ 5 അസംബ്ലി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്, ഇത് വരും മാസങ്ങളില്‍ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം
Full Story
  27-05-2026
തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ബുധനാഴ്ച ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
ഈ മാസം ആദ്യം അധികാരമേറ്റ ശേഷം തമിഴക വെട്രി കഴകം തലവന്റെ ആദ്യത്തെ ഔദ്യോഗിക ഡല്‍ഹി സന്ദര്‍ശനമാണിത്. കൂടിക്കാഴ്ചയില്‍ തമിഴ്നാടിന്റെ ദീര്‍ഘകാല ആവശ്യങ്ങളായ ക്ഷേമ-അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കുള്ള സാമ്പത്തിക സഹായം, പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതികള്‍, തര്‍ക്കമായി തുടരുന്ന മേക്കാദാട്ടു ജലവിഷയത്തിലെ കേന്ദ്ര ഇടപെടല്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നിവേദനം വിജയ് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.
നിലവിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കേന്ദ്ര സഹായവും നഗര വികസനം, ഗതാഗതം, വ്യവസായ വിപുലീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകള്‍ക്ക് വേഗത്തിലുള്ള അനുമതിയും തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
Full Story
  26-05-2026
ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനാണ് തീരുമാനം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍
സംസ്ഥാനത്ത് ഉണ്ടായ തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നു, ഈ തോല്‍വിയോടെ ഇടത് മുന്നണിയാകെ തീര്‍ന്നുപോയി എന്ന് ചില വലത് പക്ഷ കേന്ദ്രങ്ങള്‍ ആഘോഷിക്കുന്നുണ്ട്. അങ്ങനെയങ്ങ് കരുതേണ്ടതില്ല.

102 സീറ്റിന് മേല്‍ LDF ന് ഇനി ഭാവി ഉണ്ടാകില്ലന്ന് പറയുന്നവര്‍ എ.കെ. ആന്റണി പറഞ്ഞത് ഓര്‍ത്താല്‍ മതി. ജനങ്ങളാണ് അന്തിമ വിധികര്‍ത്താക്കള്‍. ഞങ്ങളെ ജനം എന്തുകൊണ്ട് ഇത്തവണ മാറ്റി നിര്‍ത്തി എന്ന് പരിശോധിച്ച് വരികയാണ്. കുറ്റവും കുറവും ദൗര്‍ബല്യങ്ങളും കണ്ടെത്തി തിരുത്തും. ജനങ്ങളോടൊപ്പം നില്‍ക്കുന്നത് കൊണ്ടാണ് ആ സമീപനം.

എന്നും ജനങ്ങള്‍ക്ക് ഒപ്പമാണ്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള എല്ലാ പുരോഗമന നടപടികളെ പിന്തുണക്കും.എല്‍ഡിഎഫ് ശക്തമായി തിരിച്ചുവരും. ജനങ്ങളുടെ ക്ഷേമത്തിന് ഉതകുന്ന എല്ലാ പദ്ധതികളെയും പ്രതിപക്ഷം
Full Story
  26-05-2026
യൂത്ത് കോണ്‍ഗ്രസ് - കെഎസ്യു പ്രവര്‍ത്തകരെ വഴിയില്‍ തല്ലിയ 5 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
നവകേരള യാത്രയ്ക്കിടയിലെ വിവാദമായ 'രക്ഷാപ്രവര്‍ത്തന'വുമായി ബന്ധപ്പെട്ട് 5 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. യൂത്ത് കോണ്‍ഗ്രസ് - കെഎസ്യു പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കുമാര്‍, സന്ദീപ്, വിപിന്‍, ഷൈജു, അരുണ്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡിജിപിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
അഞ്ച് പോലീസുകാരെ പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെയാണ് നടപടി. ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് അഞ്ച് പോലീസുകാര്‍ കുറ്റക്കാരാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. പ്രതികള്‍ ഗുരുതര ചട്ടലംഘനം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നവകേരള
Full Story
  24-05-2026
ഇന്ത്യക്കു മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍
കേരള ഫിലിം ഇന്‍ഡസ്ട്രിയുടെ ആസ്ഥാനമാക്കി കൊച്ചിയെ മാറ്റണം. ഈ സര്‍ക്കാര്‍ സിനിമാരംഗത്ത് കയ്യൊപ്പ് ചാര്‍ത്തുമെന്ന് വിഡി സതീശന്‍ പറഞ്ഞു. എറണാകുളം ഡിസിസിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജീവിതത്തിലെ ധന്യമായ മുഹൂര്‍ത്തത്തിലൂടെ കടന്നുപോകുന്നു. അധികാരത്തിന്റെ പത്രാസില്‍ പെട്ടുപോയാല്‍ പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. അതിനെ മറികടക്കാന്‍ കഴിയണം. മാറ്റമുണ്ടാക്കാന്‍ കഴിയും എന്ന് ആത്മവിശ്വാസം ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനകാര്യവകുപ്പ് ഏറ്റെടുത്തത് ഒരു വെല്ലുവിളിയായാണ്. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ മെച്ചപ്പെടുത്തണം. സമ്പത്തിന്റെ നീതിപൂര്‍വ്വമായ വിതരണം നടക്കും. ജനങ്ങളുടെ ജീവിതം നിലവാരത്തില്‍ സാരമായ
Full Story
  23-05-2026
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം; 24 മണിക്കൂറും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഏറ്റെടുക്കൂ; ജഗദീഷ്
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന് നടന്‍ ജഗദീഷ്. പരിഗണിച്ചതില്‍ വലിയ അഭിമാനം. യോഗ്യരായ പലരും സിനിമ മേഖലയില്‍ തന്നെ ഉണ്ട്. താനാരുടേയും പേര് നിര്‍ദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ സമീപിച്ചിരുന്നു. അഭിനയത്തില്‍ തന്നെ തുടരാനാണ് താത്പര്യം. 24 മണിക്കൂറും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അങ്ങനെ ഒരു സ്ഥാനം ഏറ്റെടുക്കൂ. സര്‍ക്കാര്‍ മാറിയ പശ്ചാത്തലത്തിലാണ് റസൂല്‍ പൂക്കുട്ടി രാജിക്കത്ത് കൈമാറിയത്. പദവികള്‍ വേണ്ടെന്ന് ജഗദീഷ് പറയുന്നുണ്ടെങ്കിലും ചര്‍ച്ചയില്‍ പേരുണ്ട്.

റസൂല്‍ പൂക്കുട്ടിയോട് സ്ഥാനത്ത് തുടരണമെന്ന നിര്‍ദേശം യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ചെയര്‍മാന്‍ സ്ഥാനത്തേക്ക് പല പേരുകള്‍ സംസ്ഥാന
Full Story
  23-05-2026
രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ച് ഉത്തരവിറങ്ങി
നിലവില്‍ കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് രത്തന്‍ യു ഖേല്‍ക്കര്‍. 2003 ബാച്ചിലെ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് രത്തന്‍ യു ഖേല്‍ക്കര്‍. കണ്ണൂര്‍ കളക്ടറായും കേരള മെഡിക്കല്‍ മിഷന്‍ ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
വി ഡി സതീശനാണ് രത്തന്‍ ഖേല്‍ക്കറിന്റെ പേര് നിര്‍ദേശിച്ചത്. നിയമനത്തിനെതിരെ സിപിഐഎം ഉള്‍പ്പടെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. നേരത്തേ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകളെ നിയമിച്ച് ഉത്തരവിറക്കിയിരുന്നു. 20 പേരെയാണ് പേഴ്സണല്‍ സ്റ്റാഫായിട്ട് നിയമിച്ചിട്ടുള്ളത്. ശ്രീകുമാര്‍ ടിയെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായും സിജി ജി എസിനെ പ്രസ് സെക്രട്ടറിയായും നിയമിച്ചു.
Full Story
[1][2][3][4][5]
 
-->




 
Close Window