Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6143 INR  1 EURO=109.4092 INR
ukmalayalampathram.com
Mon 08th Jun 2026
രാഷ്ട്രീയ വിചാരം
  04-05-2026
ബംഗാളില്‍ ബിജെപിയുടെ തേരോട്ടം; പ്രതീക്ഷിച്ചത് 185, ജനങ്ങള്‍ നല്‍കിയത് 190
പശ്ചിമ ബംഗാളില്‍ നാലാം തവണയും ഭരണത്തിലേറാന്‍ ഒരുങ്ങിയ മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടി. അവിടെ ബിജെപിയുടെ മുന്നേറ്റം. 190ല്‍ കൂടുതല്‍ സീറ്റുകളില്‍ ബിജെപി. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി. ബിജെപിയുടെ വിജയം വികസനത്തിന്റെയും ദേശീയതയുടെയും പുതിയൊരു യുഗത്തിന് ബംഗാളില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. മമത നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടതിന് പുറമേ, സീറ്റെണ്ണവും കൂപ്പുകൂത്തിയത് തോല്‍വിയുടെ ആഘാതം ഇരട്ടിയാക്കി. സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരവും അഴിമതി ആരോപണങ്ങളും അടക്കം ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
Full Story
  04-05-2026
കേരളത്തിലെ പതിമൂന്ന് മന്ത്രിമാര്‍ പരാജയപ്പെട്ടു; തകര്‍ന്ന് വലിയ പരാജയം നേരിട്ട് ഇടതുപക്ഷം
സുരക്ഷിതമെന്ന് കരുതിയ പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പരാജയപ്പെട്ടു. സിപിഐഎം സംസ്ഥാനസെക്രട്ടറിയുടെ സിറ്റിംഗ് മണ്ഡലത്തിലും പാര്‍ട്ടി പരാജയത്തിന്റെ കയ്പറിഞ്ഞു.

കഴിഞ്ഞ തവണ അരലക്ഷം ഭൂരിപക്ഷമുണ്ടായിരുന്ന പിണറായി വിജയന്‍ ഇക്കുറി കടന്നുകൂടിയത് കടുത്ത സമ്മര്‍ദത്തിലൂടെയാണ്. ഭൂരിപക്ഷം ഇരുപതിനായിരത്തില്‍ താഴെ മാത്രം. ആദ്യ അഞ്ച് റൗണ്ടിലും വി പി അബ്ദുല്‍റഷീദിന് പിന്നിലായി പിണറായി. മന്ത്രിമാരില്‍ പതിമൂന്ന് പേര്‍ പരാജയപ്പെട്ടത് എല്‍ഡിഎഫിന് വലിയ നാണക്കേടായി. പതിനൊന്ന് സിപിഐഎം മന്ത്രിമാരില്‍ പി രാജീവ്, എം ബി രാജേഷ്, വീണാ ജോര്‍ജ്, ഡോക്ടര്‍ ആര്‍ ബിന്ദു, വി ശിവന്‍കുട്ടി, ഒ ആര്‍ കേളു, വി എന്‍ വാസവന്‍ എന്നീ ഏഴ് പേര്‍ തോല്‍വിയറിഞ്ഞു.

മുഖ്യമന്ത്രിക്ക് പുറമെ പി എ മുഹമ്മദ് റിയാസ്, സജി
Full Story
  21-04-2026
ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍; അമേരിക്ക നാവിക ഉപരോധം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി
ഹോര്‍മുസ് വീണ്ടും തുറന്നത് ഇന്നലെ ആയിരുന്നു. ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് നേരെയുള്ള ഉപരോധം അമേരിക്ക തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് വ്യക്തമാക്കിയിരുന്നു. ഹോര്‍മുസ് തുറന്നതോടെ ഇന്ത്യയിലേക്കുള്‍പ്പടെ കപ്പലുകള്‍ അവശ്യസാധനങ്ങളുടെ എത്തുകയുണ്ടായിരുന്നു. കൂടാതെ എണ്ണ വില 120 ഡോളറില്‍ നിന്ന് കുറഞ്ഞതുമായിരുന്നു.

അതേസമയം, ഇറാന്‍-അമേരിക്ക രണ്ടാംഘട്ട സമാധാനചര്‍ച്ച തിങ്കളാഴ്ച ഇസ്ലാമാബാദില്‍ നടക്കുമെന്ന് ഇറാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒരു മണിക്കൂറില്‍ ട്രംപ് ഏഴ് അവകാശവാദങ്ങള്‍ നടത്തിയെങ്കിലും ഇവയെല്ലാം തെറ്റാണെന്നും
Full Story
  20-04-2026
ബംഗാളിലെ കടയില്‍ കയറി മധുര പലഹാരം വാങ്ങിക്കഴിച്ച് പ്രധാനമന്ത്രി; തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താരമായി നരേന്ദ്രമോദി
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഞായറാഴ്ച ജാര്‍ഗ്രാമില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, റോഡരികിലെ ജാല്‍മുറി സ്റ്റാളില്‍ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തിയത് കൌതുകമായി. ജാര്‍ഗ്രാമിലെ പൊതുറാലിയെ അഭിസംബോധന ചെയ്ത ശേഷം ഹെലികോപ്റ്ററില്‍ കയറാന്‍ പോകുന്നതിനിടെയാണ് അദ്ദേഹം ഈ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്.
വാഹനത്തില്‍ നിന്നിറങ്ങിയ മോദി ജാല്‍മുറി വില്പനക്കാരനെ സമീപിക്കുകയും അവിടെ നിന്നും തയ്യാറാക്കിയ ലഘുഭക്ഷണം കഴിക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന കുട്ടികള്‍ക്ക് ജാല്‍മുറി നല്‍കിയ അദ്ദേഹം സമീപം തടിച്ചുകൂടിയ സ്ത്രീകളുമായി സംവദിക്കുകയും ചെയ്തു. ഈ ചെറിയ ഇടവേളയില്‍ പ്രധാനമന്ത്രിയും ജാല്‍മുറി രുചിച്ചു നോക്കി.ബംഗാളിന്റെ പ്രിയപ്പെട്ട തെരുവ് ഭക്ഷണമയ
Full Story
  20-04-2026
തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നു; പുതിയ പാര്‍ട്ടിയുണ്ടാക്കും - പി.വി അന്‍വര്‍.
തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നും പിവി അന്‍വര്‍. എറണാകുളത്ത് ചേര്‍ന്ന ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അന്‍വര്‍ തീരുമാനം അറിയിച്ചത്.
ദേശീയ രാഷ്ട്രീയത്തില്‍ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത്,തൃണമൂല്‍ കോണ്‍ഗ്രസ് എന്ന നിലയില്‍ മുന്നോട്ടുപോകേണ്ടതില്ല എന്ന പ്രമേയം യോഗം ഐകകണ്‌ഠ്യേന അംഗീകരിച്ചെന്നും അദ്ദേഹം അറിയിച്ചു
ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധിയും,ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോട് സമരസപ്പെടുന്ന ആശയ ഘടനയുള്ള പുതിയ മതേതര രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം
Full Story
  10-04-2026
തൊഴിലില്ലാത്ത യുവാക്കള്‍ക്ക് പ്രതിമാസം 3000 രൂപ; കേന്ദ്രമന്ത്രി അമിത് ഷാ പ്രകടന പത്രിക പുറത്തിറക്കി
പശ്ചിമബംഗാളിലെ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് പ്രതിമാസം 3000 രൂപ വേതനം. വനിതകളെയും യുവാക്കളെയും കര്‍ഷകരെയും പുതുവഴിയില്‍ നയിക്കും. വനിതകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം - പശ്ചിമബംഗാളില്‍ കേന്ദ്രമന്ത്രി അമിത് ഷാ പ്രകടന പത്രിക പുറത്തിറക്കി. നുഴഞ്ഞുകയറ്റത്തിനെതിരെയുള്ള നടപടികള്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഴിമതി തുറന്നുകാട്ടുന്ന ധവളപത്രം, ഒരു കോടി പുതിയ തൊഴിലവസരങ്ങള്‍ എന്നിവ 15 വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു. ബംഗാളില്‍ ഏക സിവില്‍ കോഡ് കൊണ്ടുവരും. ബിജെപി അധികാരത്തില്‍ വന്നാല്‍ യുസിസി നടപ്പിലാക്കും. നുഴഞ്ഞുകയറ്റം തടയുമെന്ന് അമിത് ഷാ പറഞ്ഞു.
Full Story
  10-04-2026
ഇറാനിലെ പുതിയ ഭരണാധികാരികളും തീവ്രനിലപാടുകാരെന്ന് ഇസ്രയേല്‍ സൈന്യം; യുദ്ധം തുടരേണ്ടി വരുമെന്നും മുന്നറിയിപ്പ്

ഇറാനിലെ പുതിയ ഭരണക്കാര്‍ പഴയ ഭരണക്കാരെക്കാള്‍ തീവ്രനിലപാട് ഉള്ളവരാണ്. വരും ദിവസങ്ങളില്‍ യുദ്ധം പുനരാരംഭിക്കാന്‍ സാധ്യതയുണ്ട് - ഇസ്രയേല്‍ സൈന്യം. ഇസ്രയേല്‍ പാര്‍ലമെന്റിന്റെ വിദേശകാര്യ - പ്രതിരോധ കമ്മിറ്റിക്ക് മുന്നിലാണ് ഐ ഡി എഫിന്റെ വെളിപ്പെടുത്തല്‍. ഇസ്രയേലി മാധ്യമങ്ങള്‍ തന്നെയാണ് ഐഡിഎഫിന്റെ വെളിപ്പെടുത്തല്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. വരും ദിവസങ്ങളില്‍ യുദ്ധം പുനരാരംഭിച്ചേക്കുമെന്നും ഐഡിഎഫ് അറിയിച്ചു. ആയത്തുള്ള അലി ഖമനയി ഉള്‍പ്പെടെയുള്ളവര്‍ തീവ്രനിലപാടുള്ളവരാണെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയും ഇസ്രയേലും തങ്ങളുടെ സംയുക്ത സൈനിക ആക്രമണത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചത്. അലി ഖമനയി വധത്തിനുശേഷം വന്ന പുതിയ ഭരണാധികാരികള്‍ പഴയ ഭരണാധികാരികളേക്കാള്‍

Full Story
  10-04-2026
'ഞങ്ങള്‍ യുദ്ധത്തിന് വഴിതുറന്നിട്ടില്ല, അത് ആഗ്രഹിക്കുന്നുമില്ല - ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയി

അവകാശങ്ങള്‍ സംരക്ഷിക്കും, അമേരിക്കയുമായും ഇസ്രായേലുമായും യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല - ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയി. 'എങ്കിലും ഒരു സാഹചര്യത്തിലും ഞങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ ഉപേക്ഷിക്കില്ല. ഈ കാര്യത്തില്‍ 'പ്രതിരോധ മുന്നണി'യെ ഞങ്ങള്‍ ഒന്നായി കാണുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് കടലിടുക്കിന്റെ മാനേജ്മെന്റ് ഒരു പുതിയ ഘട്ടത്തിലേക്ക് മാറ്റുമെന്നും യുദ്ധത്തിലുണ്ടായ എല്ലാ നഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വിശാലമായ പ്രതിരോധ മുന്നണിയെ ഒരു ഏകീകൃത ശക്തിയായി കണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. യുദ്ധത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 28-ന് പിതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട് ആഴ്ചകള്‍ക്ക് ശേഷം

Full Story
[1][2][3][4][5]
 
-->




 
Close Window