Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.7333 INR  1 EURO=111.3462 INR
ukmalayalampathram.com
Sun 10th May 2026
രാഷ്ട്രീയ വിചാരം
  04-04-2026
രമേശ് പിഷാരടി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് മഹിള മോര്‍ച്ച: പരാതി നല്‍കി
സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് പിഷാരടിക്കെതിരെ പരാതി നല്‍കി മഹിള മോര്‍ച്ച. മഹിള മോര്‍ച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് കവിത മേനോനാണ് പരാതി നല്‍കിയത്. സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈം?ഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് പിഷാരടി മാദ്ധ്യമങ്ങളോട് നടത്തിയ പ്രതികരണം ചൂണ്ടിക്കാട്ടിയാണ് പരാതിയുമായി മഹിള മോര്‍ച്ച രം?ഗത്തെത്തിയത്.
പാലക്കാട് വടക്കന്തറയില്‍ വച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ രമേശ് പിഷാരടിയെ തടഞ്ഞതിന് ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണം പുരോ?ഗമിക്കുന്നതിനിടെയാണ് മഹിള മോര്‍ച്ചയുടെ പരാതി. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്ന വ്യക്തി പൊതുരം?ഗത്ത് ഉണ്ടാകുന്നത് ശരിയല്ലെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയില്‍
Full Story
  04-04-2026
കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ പ്രവാസികളുടെ സുരക്ഷയെ ബാധിക്കുമെന്ന് നരേന്ദ്രമോദി
ലക്ഷക്കണക്കിന് മലയാളികള്‍ ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കളുടെ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകള്‍ അവരുടെ സുരക്ഷയെ ബാധിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി. തിരുവല്ലയില്‍ നടന്ന എന്‍ഡിഎയുടെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രതിപക്ഷ നേതാക്കളുടെ ഇത്തരം പരാമര്‍ശങ്ങള്‍ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളീയരുടെ വിശ്വാസത്തെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും നിലവിലെ പ്രതിസന്ധി കോണ്‍ഗ്രസിന്റെയും അവരുടെ സഖ്യകക്ഷികളുടെയും യഥാര്‍ത്ഥ മനോഭാവം തുറന്നുകാട്ടിയെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയില്‍ കഴിയുന്ന
Full Story
  03-04-2026
ബ്രിട്ടന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഇന്ത്യ പങ്കെടുത്തു; ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ചര്‍ച്ച ചെയ്തു
ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയും ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഇന്ത്യ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് 60-ലധികം രാജ്യങ്ങള്‍ പങ്കെടുത്ത ഈ വെര്‍ച്വല്‍ യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനും സമുദ്രയാത്രയ്ക്കുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാനും യോഗം ആഹ്വാനം ചെയ്തു.
ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങളില്‍ പൗരന്മാരെ നഷ്ടപ്പെട്ട ഏക രാജ്യം ഇന്ത്യയാണെന്ന വിക്രം മിസ്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. വിദേശ കപ്പലുകളില്‍ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യന്‍ നാവികരാണ് ഇതുവരെ ഹോര്‍മുസ് മേഖലയിലുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഈ പ്രതിസന്ധി ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കുന്ന കാര്യവും അദ്ദേഹം
Full Story
  24-03-2026
ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചു: ഹോര്‍മുസ് കടലിടുക്ക് തുറന്നിടുന്നതിനെക്കുറിച്ച് സംസാരിച്ചു
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി തുറന്നിടേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും ഈ വിവരം പങ്കുവെച്ചു. ആഗോള ഊര്‍ജ്ജ വിതരണത്തെയും സമുദ്ര സുരക്ഷയെയും ബാധിക്കുന്ന നിലവിലെ പ്രതിസന്ധിയെക്കുറിച്ച് ഇരുനേതാക്കളും വിലയിരുത്തിയതായി സെര്‍ജിയോ ഗോര്‍ പറഞ്ഞു.
Full Story
  24-03-2026
കമല്‍ഹാസന്റെ പാര്‍ട്ടി മത്സരത്തിനില്ല; പകരം ഡിഎംകെയെ പിന്തുണയ്ക്കും
തമിഴ്‌നാട്ടില്‍ മക്കള്‍ നീതി മയ്യം മത്സരിക്കില്ലെന്ന് അധ്യക്ഷന്‍ കമല്‍ ഹാസന്‍. ഡി എം കെ മുന്നണിയ്ക്കായി പ്രവര്‍ത്തിക്കും. രണ്ട് സീറ്റുകള്‍ നല്‍കാമെന്ന് ഡിഎംകെ അറിയിച്ചിരുന്നുവെങ്കിലും, ഉദയസൂര്യനില്‍ മത്സരിക്കണമെന്ന നിബന്ധന മക്കള്‍ നീതി മയ്യം അംഗീകരിച്ചിരുന്നില്ല. പാര്‍ട്ടി രൂപീകരിച്ചതുമുതല്‍ എംഎന്‍എം ഒറ്റക്കായിരുന്നു തമിഴ്നാട്ടില്‍ മത്സരിച്ചിരുന്നത്. ഇത്തവണയാണ് എംഎംഎന്‍ ഡിഎംകെ മുന്നണിയിലേക്ക് എത്തിയത്.

മുന്നണി മര്യാദയുടെ ഭാഗമായി ഒരു രാജ്യസഭാ സീറ്റ് നല്‍കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ നല്‍കാമെന്ന ധാരണയില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഡിഎംകെ ചിഹ്നത്തില്‍ മത്സരിക്കമമെന്ന നിബന്ധനയാണ് പാര്‍ട്ടിയ്ക്ക് മുന്നില്‍ വെച്ചിരുന്നത്. ഇത് അംഗീകരിക്കാന്‍
Full Story
  23-03-2026
യൂറോപ്പിനെ ആക്രമിക്കാന്‍ കഴിവുണ്ടെന്നാണ് ഇറാന്റെ അവകാശവാദമെന്ന് നെതന്യാഹു
യൂറോപ്പ് അടക്കം ആക്രമിക്കാന്‍ കഴിവുണ്ടെന്നാണ് ഇറാന്റെ അവകാശവാദമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു. ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ഇസ്രയേല്‍ പ്രസിഡന്റ് ആഹ്വാനം ചെയ്തു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം തടയല്‍, ദീര്‍ഘദൂര മിസൈല്‍ ശേഷി പ്രദര്‍ശിപ്പിക്കല്‍, അന്താരാഷ്ട്ര ഊര്‍ജ വിതരണത്തെ അപകടത്തിലാക്കല്‍, സാധാരണക്കാര്‍ക്കെതിരായ ആക്രമണം എന്നിവ ചൂണ്ടാക്കാട്ടിയാണ് നെതന്യാഹുവിന്റെ പ്രതികരണം. വിശാലമായ രാജ്യാന്തര ഇടപെടല്‍ ആവശ്യമാണെന്ന് നെതന്യാഹു പറഞ്ഞു. ഇറാന്‍ സാധാരണക്കാരെയാണ് ലക്ഷ്യമിടുന്നത് - നെതന്യാഹു വ്യക്തമാക്കി.
Full Story
  21-03-2026
ഇറാനെതിരേ ആക്രമണം കടുപ്പിക്കും; ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്
ഇസ്രായേലിനും അമേരിക്കക്കും എതിരായ എല്ലാ സുരക്ഷാ ഭീഷണികളും നീക്കം ചെയ്യും. അതുവരെ, ഇറാന്‍ ഭരണകൂടത്തിനെതിരായ ആക്രമണം തുടരുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. എല്ലാ യുദ്ധ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ അക്രമം നിര്‍ത്തില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കി.

ഇറാനിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലിന്റെ പ്രതികരണം.
Full Story
  20-03-2026
ട്വന്റി 20 സ്ഥാനാര്‍ഥി വീണാ നായര്‍ക്കു വോട്ടില്ല; ലക്ഷ്മിപ്രിയയുടെ പേരും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല

ഏറ്റുമാനൂരില്‍ ട്വന്റി - 20 സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വീണാ നായര്‍ക്ക് വോട്ടില്ല. എന്‍ഡിഎ പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തും.മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് വീണ നായര്‍ പ്രതികരിച്ചു. പകരം സ്ഥാനാര്‍ഥിയെ കണ്ടെത്തിക്കഴിഞ്ഞു. പാര്‍ട്ടി ഉടന്‍ തന്നെ പേര് പ്രഖ്യാപിക്കും. പെരുമ്പാവൂരില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയായിരുന്ന ലക്ഷ്മിപ്രിയയുടെ പേരും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല. വോട്ടില്ലാത്തതിനാല്‍ പെരുമ്പാവൂരില്‍ മത്സരിക്കാന്‍ അയോഗ്യതയായി. അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയായ ലക്ഷ്മിപ്രിയയെ പെരുമ്പാവൂരില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥിയായാണ് ട്വന്റി 20 ഇറക്കിയത്. വോട്ടര്‍പട്ടികയില്‍ പേരില്ലാതെ പോയത് എങ്ങനെ എന്ന് അറിയില്ല. പരാതി ഇതിനോടകം നല്‍കി കഴിഞ്ഞിട്ടുണ്ട്.

Full Story
[1][2][3][4][5]
 
-->




 
Close Window