Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=119.0902 INR  1 EURO=104.9208 INR
ukmalayalampathram.com
Sun 21st Dec 2025
രാഷ്ട്രീയ വിചാരം
  25-09-2025
മൂന്നാം തവണയും സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി. രാജ; ഒറ്റക്കെട്ടായ തീരുമാനത്തിന്റെ ഭാഗമെന്ന് ഡി.രാജ
സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി. രാജക്ക് മൂന്നാമൂഴം. സിപിഐ ദേശീയ കൗണ്‍സിലിലാണ് തീരുമാനം. പ്രായപരിധിയില്‍ ഇളവ് നല്‍കിക്കൊണ്ടാണ് ഡി രാജയെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. തന്നെ തിരഞ്ഞെടുത്തത് ഒറ്റക്കെട്ടായ തീരുമാനത്തിന്റെ ഭാഗമായെന്ന് ഡി രാജ പ്രതികരിച്ചു. സിപിഐ ദേശീയ സെക്രട്ടറിയേറ്റിലേക്ക് കേരളത്തില്‍ നിന്ന് കെ പ്രകാശ് ബാബുവും ,രാജ്യസഭ എംപി പി സന്തോഷ് കുമാറും തിരഞ്ഞെടുക്കപ്പെട്ടു. 31 അംഗങ്ങളാണ് സിപിഐയുടെ പുതിയ ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്ളത്. കെ പി രാജേന്ദ്രന്‍ നിര്‍വാഹക സമിതിയില്‍ തുടരും. 11 അംഗ ദേശീയ സെക്രട്ടറിയേറ്റ്, 31 അംഗ എക്‌സിക്യൂട്ടിവ്, 136 അംഗ കൗണ്‍സില്‍ എന്നിവ നിലവില്‍ വന്നു.
Full Story
  22-09-2025
ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറു ഭാഗത്ത് പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടില്ല: യുകെയുടെ നിലപാടിന് നെഹന്യാഹുവിന്റെ മറുപടി
പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച യുകെ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ പ്രഖ്യാപനത്തെ എതിര്‍ത്ത് ഇസ്രയേല്‍. തീരുമാനം ഏകപക്ഷീയമാണെന്നും ഈ നീക്കം മേഖലയെ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്നും സമാധാനപരമായ പരിഹാരത്തിനുള്ള സാധ്യതകളെ ദുര്‍ബലപ്പെടുത്തുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി.
'ഒക്ടോബര്‍ 7 ലെ ഭീകരമായ കൂട്ടക്കൊലയ്ക്ക് ശേഷം ഒരു പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന നേതാക്കള്‍ക്ക് നല്‍കാന്‍ എനിക്ക് വ്യക്തമായ സന്ദേശമുണ്ട്. നിങ്ങള്‍ ഭീകരതയ്ക്ക് വലിയ പ്രതിഫലം നല്‍കുന്നു. എനിക്ക് നിങ്ങള്‍ക്കായി മറ്റൊരു സന്ദേശമുണ്ട്: അത് സംഭവിക്കില്ല. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഒരു പലസ്തീന്‍ രാഷ്ട്രവും സ്ഥാപിക്കപ്പെടില്ല,' യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലെ നേതാക്കളെ അഭിസംബോധന ചെയ്ത
Full Story
  13-09-2025
യുവാക്കളുടെ കലാപം ആളിപ്പടര്‍ന്ന നേപ്പാളിന് പുതുതായി വനിതാ പ്രധാനമന്ത്രി; സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസാണ് സുശീല കാര്‍ക്കി
നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി നാടകീയമായ വഴിത്തിരിവിലേക്ക്. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.സത്യപ്രതിജ്ഞ ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് രാമചന്ദ്ര പൗഡലും സുശീല കാര്‍ക്കിയും ജെന്‍-സി പ്രതിഷേധ പ്രസ്ഥാനത്തിന്റെ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രഖ്യാപനം.
സത്യപ്രതിജ്ഞയ്ക്ക് ശേഷം സുശീല കാര്‍ക്കി താല്‍ക്കാലിക മന്ത്രിമാരുടെ സമിതി രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ശീതള്‍ നിവാസില്‍ ഇതിനകം ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിയമന കത്തിന്റെ കരട് തയ്യാറാക്കല്‍, സത്യപ്രതിജ്ഞാ ചടങ്ങ്, മന്ത്രിസഭയുടെ ആദ്യ യോഗം എന്നിവയ്ക്ക് ചീഫ് സെക്രട്ടറി ഏക് നാരായണ്‍ ആര്യാലാണ് മേല്‍നോട്ടം
Full Story
  13-09-2025
സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരണം: പ്രമേയത്തെ പിന്തുണച്ച 142 രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ചേര്‍ന്നു
സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് ഇന്ത്യ അനുകൂലിച്ച് വോട്ട് ചെയ്തു. പലസ്തീന്‍ വിഷയത്തില്‍ സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരവും നിര്‍ദേശിക്കുന്ന ന്യൂയോര്‍ക്ക് പ്രഖ്യാപനത്തെയാണ് ഇന്ത്യ അനുകൂലിച്ചത്. വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ പ്രമേയത്തെ പിന്തുണച്ച 142 രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ചേര്‍ന്നു.
10 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. അതേസമയം, 12 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ട് കൊണ്ടുപോകാനും അടിയന്തര അന്താരാഷ്ട്ര നടപടി ആവശ്യപ്പെടുന്നതാണ് പ്
Full Story
  10-09-2025
ഖത്തറിലെ ഹമാസ് മേധാവി ഖലീല്‍ അല്‍ ഹയ്യ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും മാധ്യമങ്ങള്‍
അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സുരക്ഷിതരാണ് എന്ന് ഹമാസ് പറയുന്നു.ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചയിലെ ഹമാസിന്റെ പ്രധാന ചര്‍ച്ചക്കാരനായിരുന്നു ഖലീല്‍ അല്‍ ഹയ്യ.
ഹമാസിന്റെ നേതാക്കളെ ലോകത്തെവിടെയായാലും ലക്ഷ്യമിടുമെന്ന് ഇസ്രായേല്‍ സൈനിക മേധാവി നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദോഹയിലെ ആക്രമണം. ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഈ സംഭവം നടന്നത്. ഖത്തര്‍ ഈ ചര്‍ച്ചകളില്‍ പ്രധാനപ്പെട്ട ഒരു മധ്യസ്ഥ രാജ്യമാണ്. ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള ഗുരുതരമായ ലംഘനമാണിതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്
Full Story
  31-08-2025
ചൈനയുമായി കൈകോര്‍ത്ത് ഇന്ത്യ; ചൈനയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി

ഇന്ത്യയില്‍ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം സമാധാനപരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൈലാസ് മനസരോവര്‍ യാത്ര പുനരാരംഭിച്ചു. ഷാങ്ഹായ് സഹകരണ ഉച്ചകോടി യുടെ സംഘടനത്തിനു ചൈനയെ മോദി അഭിനന്ദിക്കുകയും ചെയ്തു. അതേസമയം നരേന്ദ്രമോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച ആരംഭിച്ചു. ഇന്ത്യാ-ചൈനാ ബന്ധം ഊഷ്മളമാക്കിയാണ് കൂടിക്കാഴ്ച നടക്കുന്നത്. ടിയാന്‍ജിനില്‍ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ് 55 മിനിറ്റ് നീണ്ടു നിന്നു. അതിര്‍ത്തി സംഘര്‍ഷം, വാണിജ്യ സഹകരണം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയായത്. ടിയാന്‍ജിനില്‍ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്. ദ്വിദിന സന്ദര്‍ശനത്തിനായാണ്

Full Story
  31-08-2025
ഇന്ത്യക്കെതിരേ തീരുവ കൂട്ടിയത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍

50 ശതമാനം തീരുവ ബുധനാഴ്ച ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നു. ഈ മാസം ആദ്യം പ്രഖ്യാപിച്ച 25 ശതമാനത്തിനുപുറമേ രണ്ടാമതായി പ്രഖ്യാപിച്ച 25 ശതമാനം തീരുവ കൂടി ഇതില്‍ ഉള്‍പ്പെടുന്നു. ഉയര്‍ന്ന തീരുവ ചുമത്തികൊണ്ട് റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇന്ത്യയെ ശിക്ഷിക്കുക എന്നതാണ് പ്രസിഡന്റ് ട്രംപ് ഉദ്ദേശിക്കുന്നത്. പക്ഷേ അമേരിക്കന്‍ ഉപഭോക്താക്കള്‍, ബിസിനസുകാര്‍, സര്‍വകലാശാലകള്‍ എന്നിവര്‍ക്ക് ഇത് കാര്യമായ നഷ്ടം വരുത്തുമെന്ന് അമേരിക്കയില്‍ നിന്നുള്ള നിരവധി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്നും വില്‍പ്പനയ്ക്കായി യുഎസില്‍ എത്തിക്കുന്നതോ വെയര്‍ഹൗസില്‍ നിന്ന് കൊണ്ടുപോകുന്നതോ ആയ ഏതൊരു ഇന്ത്യന്‍ ഉത്പന്നത്തിനും ഉയര്‍ന്ന തീരുവ ബാധകമാകുമെന്ന് യുഎസ്

Full Story
  29-08-2025
ജാതിയുടെ പേരിലുള്ള ദുരഭിമാന കൊലപാതകം തടയാന്‍ നിയമം പാസാക്കണം: വിജയ് യുടെ പാര്‍ട്ടി സുപ്രീംകോടതിയില്‍
ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാന കൊലകള്‍ തടയാന്‍ പ്രത്യേക നിയമം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). നിലവിലുള്ള നിയമ വ്യവസ്ഥ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ പര്യാപ്തമല്ലെന്ന് വാദിച്ചുകൊണ്ടാണ് നീക്കം. ടിവികെ തിരഞ്ഞെടുപ്പ് വിഭാഗം ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന ഹര്‍ജി സമര്‍പ്പിച്ചത്.

27 കാരനായ ദളിത് സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ കവിന്‍ സെല്‍വഗണേഷിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ടിവികെയുടെ നിര്‍ണായക നീക്കം.
ദുരഭിമാന കൊലകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നത് രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുമ്പോള്‍ തന്നെ വിജയ്യുടെ പ്രധാന ആവശ്യമായിരുന്നു. ഇക്കഴിഞ്ഞ മധുരൈ സമ്മേളനത്തിലും വിഷയം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിക്കാന്‍
Full Story
[2][3][4][5][6]
 
-->




 
Close Window