Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.564 INR  1 EURO=107.5038 INR
ukmalayalampathram.com
Sun 28th Jun 2026
രാഷ്ട്രീയ വിചാരം
  20-04-2026
തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നു; പുതിയ പാര്‍ട്ടിയുണ്ടാക്കും - പി.വി അന്‍വര്‍.
തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നും പിവി അന്‍വര്‍. എറണാകുളത്ത് ചേര്‍ന്ന ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അന്‍വര്‍ തീരുമാനം അറിയിച്ചത്.
ദേശീയ രാഷ്ട്രീയത്തില്‍ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത്,തൃണമൂല്‍ കോണ്‍ഗ്രസ് എന്ന നിലയില്‍ മുന്നോട്ടുപോകേണ്ടതില്ല എന്ന പ്രമേയം യോഗം ഐകകണ്‌ഠ്യേന അംഗീകരിച്ചെന്നും അദ്ദേഹം അറിയിച്ചു
ദേശീയതലത്തില്‍ രാഹുല്‍ ഗാന്ധിയും,ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോട് സമരസപ്പെടുന്ന ആശയ ഘടനയുള്ള പുതിയ മതേതര രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം
Full Story
  10-04-2026
തൊഴിലില്ലാത്ത യുവാക്കള്‍ക്ക് പ്രതിമാസം 3000 രൂപ; കേന്ദ്രമന്ത്രി അമിത് ഷാ പ്രകടന പത്രിക പുറത്തിറക്കി
പശ്ചിമബംഗാളിലെ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് പ്രതിമാസം 3000 രൂപ വേതനം. വനിതകളെയും യുവാക്കളെയും കര്‍ഷകരെയും പുതുവഴിയില്‍ നയിക്കും. വനിതകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം - പശ്ചിമബംഗാളില്‍ കേന്ദ്രമന്ത്രി അമിത് ഷാ പ്രകടന പത്രിക പുറത്തിറക്കി. നുഴഞ്ഞുകയറ്റത്തിനെതിരെയുള്ള നടപടികള്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ അഴിമതി തുറന്നുകാട്ടുന്ന ധവളപത്രം, ഒരു കോടി പുതിയ തൊഴിലവസരങ്ങള്‍ എന്നിവ 15 വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു. ബംഗാളില്‍ ഏക സിവില്‍ കോഡ് കൊണ്ടുവരും. ബിജെപി അധികാരത്തില്‍ വന്നാല്‍ യുസിസി നടപ്പിലാക്കും. നുഴഞ്ഞുകയറ്റം തടയുമെന്ന് അമിത് ഷാ പറഞ്ഞു.
Full Story
  10-04-2026
ഇറാനിലെ പുതിയ ഭരണാധികാരികളും തീവ്രനിലപാടുകാരെന്ന് ഇസ്രയേല്‍ സൈന്യം; യുദ്ധം തുടരേണ്ടി വരുമെന്നും മുന്നറിയിപ്പ്

ഇറാനിലെ പുതിയ ഭരണക്കാര്‍ പഴയ ഭരണക്കാരെക്കാള്‍ തീവ്രനിലപാട് ഉള്ളവരാണ്. വരും ദിവസങ്ങളില്‍ യുദ്ധം പുനരാരംഭിക്കാന്‍ സാധ്യതയുണ്ട് - ഇസ്രയേല്‍ സൈന്യം. ഇസ്രയേല്‍ പാര്‍ലമെന്റിന്റെ വിദേശകാര്യ - പ്രതിരോധ കമ്മിറ്റിക്ക് മുന്നിലാണ് ഐ ഡി എഫിന്റെ വെളിപ്പെടുത്തല്‍. ഇസ്രയേലി മാധ്യമങ്ങള്‍ തന്നെയാണ് ഐഡിഎഫിന്റെ വെളിപ്പെടുത്തല്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. വരും ദിവസങ്ങളില്‍ യുദ്ധം പുനരാരംഭിച്ചേക്കുമെന്നും ഐഡിഎഫ് അറിയിച്ചു. ആയത്തുള്ള അലി ഖമനയി ഉള്‍പ്പെടെയുള്ളവര്‍ തീവ്രനിലപാടുള്ളവരാണെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയും ഇസ്രയേലും തങ്ങളുടെ സംയുക്ത സൈനിക ആക്രമണത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചത്. അലി ഖമനയി വധത്തിനുശേഷം വന്ന പുതിയ ഭരണാധികാരികള്‍ പഴയ ഭരണാധികാരികളേക്കാള്‍

Full Story
  10-04-2026
'ഞങ്ങള്‍ യുദ്ധത്തിന് വഴിതുറന്നിട്ടില്ല, അത് ആഗ്രഹിക്കുന്നുമില്ല - ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയി

അവകാശങ്ങള്‍ സംരക്ഷിക്കും, അമേരിക്കയുമായും ഇസ്രായേലുമായും യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല - ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയി. 'എങ്കിലും ഒരു സാഹചര്യത്തിലും ഞങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ ഉപേക്ഷിക്കില്ല. ഈ കാര്യത്തില്‍ 'പ്രതിരോധ മുന്നണി'യെ ഞങ്ങള്‍ ഒന്നായി കാണുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോര്‍മുസ് കടലിടുക്കിന്റെ മാനേജ്മെന്റ് ഒരു പുതിയ ഘട്ടത്തിലേക്ക് മാറ്റുമെന്നും യുദ്ധത്തിലുണ്ടായ എല്ലാ നഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. വിശാലമായ പ്രതിരോധ മുന്നണിയെ ഒരു ഏകീകൃത ശക്തിയായി കണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. യുദ്ധത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 28-ന് പിതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട് ആഴ്ചകള്‍ക്ക് ശേഷം

Full Story
  09-04-2026
നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍
ജനവികാരം കൃത്യമായി ബോധ്യപ്പെട്ടു. തട്ടിക്കൂട്ടിയ സര്‍വേകളില്‍ മാത്രമാണ് യുഡിഎഫ് പിന്നില്‍. രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ജനം യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. പോസ്റ്റല്‍ വോട്ട് പലര്‍ക്കും ചെയ്യാനായില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കുറച്ച്കൂടി ജാഗ്രത പുലര്‍ത്തണമായിരുന്നു എന്നും വി ഡി സതീശന്‍ പറഞ്ഞു.

വോട്ട് ചെയ്യാതെ ആരും മാറി നില്‍ക്കരുത്. എല്ലാവരും ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. പൂര്‍ണ ആത്മവിശ്വാസത്തിലാണെന്ന് അദേഹം പറഞ്ഞു. ദേശീയ സര്‍വേകളില്‍ യുഡിഎഫ് വിജയം പ്രവചിച്ചു. കേരളത്തിലെ ചില മാധ്യമങ്ങള്‍ വിശ്വാസ്യത കളഞ്ഞുകുളിച്ചെന്ന് വിഡി സതീശന്‍ പറഞ്ഞു. നൂറിലധികം സീറ്റുമായി അധികാരത്തിലേക്ക് യുഡിഎഫ് തിരികെ വരുമെന്ന കാര്യത്തില്‍
Full Story
  08-04-2026
ലെബനനില്‍ ആക്രമണം നടത്തി ഇസ്രയേല്‍: 100 ഇടങ്ങളില്‍ ആക്രമണം: വലിയ കെട്ടിടങ്ങള്‍ തകര്‍ന്നു
ലെബനനില്‍ ഇസ്രയേല്‍ ആക്രമണം. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ശക്തമായ ബോംബാക്രമണമാണ് ലബനനില്‍ നടന്നത്. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം നടത്തിയത്. ബെയ്‌റൂത്ത് , തെക്കന്‍ ലെബനന്‍, ബെക്ക താഴ്വര തുടങ്ങി നൂറിലധികം കേന്ദ്രങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ബെക്ക താഴ്വരയില്‍ നടന്ന ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. പൗരന്മാര്‍ക്ക് നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നതെന്ന് ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം പറഞ്ഞു.ജനത്തിരക്കുള്ള തെരുവുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം. നഗരത്തിലെ ആശുപത്രികള്‍ പരുക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
Full Story
  08-04-2026
യുദ്ധം ജയിച്ചെന്ന് ഇറാന്‍; ലക്ഷ്യം നേടിയെന്ന് ട്രംപ് - രണ്ടാഴ്ചത്തെ താത്കാലിക വെടിനിര്‍ത്തലില്‍ അഭിപ്രായം ഇങ്ങനെ
ഇറാന്‍-അമേരിക്ക യുദ്ധത്തില്‍ രണ്ടാഴ്ചത്തെ താത്കാലിക വെടിനിര്‍ത്തല്‍. യുദ്ധത്തിലെ തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചതായും ശത്രുപക്ഷം മാസങ്ങളായി വെടിനിര്‍ത്തലിനായി യാചിക്കുകയായിരുന്നുവെന്നുമാണ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അവകാശപ്പെടുന്നത്. അമേരിക്കയെ ചരിത്രപരമായ നിസ്സഹായതയിലേക്കും പരാജയത്തിലേക്കും എത്തിച്ച ശേഷമാണ് തങ്ങള്‍ ഈ തീരുമാനമെടുത്തതെന്നും ഇറാന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതേസമയം, തങ്ങളുടെ സൈനിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റെ ഫലമാണ് ഈ വെടിനിര്‍ത്തലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീറും നടത്തിയ നിര്‍ണ്ണായകമായ നയതന്ത്ര
Full Story
  07-04-2026
ഇറാനില്‍ ആണവ ആക്രമണം ഉണ്ടാകില്ല: വ്യക്തത വരുത്തി അമേരിക്കന്‍ വൈറ്റ് ഹൗസ്
ഇറാനെതിരെ യുഎസ് ആണവ ആക്രമണമുണ്ടാകുമെന്ന സൂചനയുണ്ടായിരുന്നില്ലെന്ന് വൈറ്റ് ഹൗസ്. ഇറാനിലെ സൈനിക നടപടികളെക്കുറിച്ചുള്ള പ്രസ്താവനക്കിടെ വാന്‍സിന്റെ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് വിശദീകരണം. ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ആയുധം ഉപയോഗിക്കുമെന്നായിരുന്നു വാന്‍സ് പറഞ്ഞത്. എന്നാല്‍ അത് ആണവായുധം അല്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഇറാന്‍ നാഗരികതയെ ഇന്ന് രാത്രി തന്നെ ഇല്ലാതാക്കുമെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ മുഴുവന്‍ നാഗരികതയും ഇന്ന് രാത്രി മരിക്കുമെന്നും അവര്‍ ഒരിക്കലും തിരിച്ചുവരില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍. ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി ഇന്ന് രാത്രി മാറുമെന്നും ട്രംപ്.
Full Story
[2][3][4][5][6]
 
-->




 
Close Window