Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.2992 INR  1 EURO=112.2083 INR
ukmalayalampathram.com
Tue 19th May 2026
രാഷ്ട്രീയ വിചാരം
  17-05-2026
21 മന്ത്രിമാര്‍; മുഖ്യമന്ത്രി വി.ഡി. സതീശന്റെ മന്ത്രിസഭ നാളെ (18/05/2026) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ഉള്‍പ്പെടെ 21 അം?ഗങ്ങളുള്ള സമ്പൂര്‍ണ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുതിയ നിയമസഭാ സ്പീക്കറാകും. നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് പുതിയ യുഡിഎഫ് സര്‍ക്കാര്‍ മന്ത്രിമാരുടെ അന്തിമപട്ടിക പൂര്‍ത്തിയാക്കിയത്.
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ രാജ്ഭവനിലെത്തി ?ഗവര്‍ണര്‍ക്ക് മന്ത്രിമാരുടെ പട്ടിക കൈമാറി. ഇതിന് ശേഷമാണ് മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ടത്.

വി.ഡി സതീശന്‍, 2 രമേശ് ചെന്നിത്തല (ഹരിപ്പാട്), കെ മുരളീധരന്‍(വട്ടിയൂര്‍കാവ്), സണ്ണി ജോസഫ്(പേരാവൂര്‍), ടി സിദ്ധിക്ക്(കല്‍പ്പറ്റ), റോജി എം ജോണ്‍(അങ്കമാലി), എം ലിജു(കായംകുളം), എ പി അനില്‍കുമാര്‍(വണ്ടൂര്‍), പി സി വിഷ്ണുനാഥ്(കുണ്ടറ), ഒ ജെ
Full Story
  12-05-2026
വിജയ് മുഖ്യമന്ത്രി ആയപ്പോള്‍ തൃഷയാണ് ചര്‍ച്ചയില്‍ നിറയുന്നത്: സത്യപ്രതിജ്ഞാ ചടങ്ങിലും താരമായി തൃഷ
ചടങ്ങില്‍ പങ്കടുക്കാന്‍ തൃഷ എത്തുന്നതിന്റെ വിഡിയോകള്‍ സെക്കന്റുകള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പിന്നീട് സ്റ്റേഡിയത്തിലെത്തിയ തൃഷയിലേക്ക് ക്യാമറക്കണ്ണുകള്‍ പല തവണ ചലിച്ചു. വിജയ് സത്യപ്രതിജ്ഞ ചെയ്യുന്‌പോള്‍ പലരും തേടിയ ഒരു മുഖമുണ്ട്. ഒടുവില്‍ ട്രഡീഷണല്‍ ബ്ലൂ സാരിയില്‍ മുല്ലപ്പൂവ് ചൂടി ആ സര്‍പ്രൈസ് എത്തി-മറ്റാരുമല്ല തൃഷ കൃഷ്ണന്‍. തൃഷ തെരഞ്ഞെടുത്ത സ്‌റ്റൈലും ചര്‍ച്ചയാകുന്നു. തികച്ചും ട്രഡീഷണല്‍ ലുക്കിലായിരുന്നു നടി എത്തിയത്. നീല സില്‍ക്ക് സാരി, ഗോള്‍ഡന്‍ എംബ്രോയ്ഡറി ചെയ്ത ഓഫ് വൈറ്റ് ബ്ലൗസ്, ബണ്‍ ഹെയര്‍ സ്‌റ്റൈലിന് അലങ്കാരമായി മുല്ലപ്പൂ, വജ്രാഭരണങ്ങള്‍, മിനിമല്‍ മേക്ക് അപ് ഇവയൊക്കെ ക്യാമറകള്‍ പകര്‍ത്തിക്കൊണ്ടേയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന മേയ് 4 തൃഷയുടെ
Full Story
  07-05-2026
വിജയ് നയിക്കുന്ന 108 സീറ്റുകളുള്ള പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണം - കമല്‍ ഹാസന്‍
ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നു കമല്‍ഹാസന്‍. ജനങ്ങളുടെ തീരുമാനത്തെയും തമിഴ്‌നാടിനെയും അപമാനിക്കുന്ന നിലപാട്. 108 സീറ്റുകളുള്ള ടി വി കെ യെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണം. - കമല്‍ ഹാസന്‍ എക്‌സില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് വേളയില്‍ ഡിഎംകെയ്ക്കെപ്പമായിരുന്നു കമല്‍ഹാസന്‍. ഇതുവരേയും സത്യപ്രതിജ്ഞ നടത്താന്‍ സാധിച്ചിട്ടില്ലെന്നത് നാണക്കേടാണെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. തമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇതുവരേയും ഒരു പാര്‍ട്ടിയ്ക്ക് മാത്രമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ജനങ്ങള്‍ നല്‍കിയിട്ടില്ല. ചരിത്രത്തില്‍ കേട്ടുകേള്‍വില്ലാത്തതാണ് ഇത്. എന്റെ സഹോദരനായ എംകെ സ്റ്റാലിന്‍ പറഞ്ഞത് ഞങ്ങള്‍ ജനങ്ങളുടെ വിധി മാനിക്കുന്നുവെന്നും
Full Story
  07-05-2026
വി.ഡി മുഖ്യമന്ത്രിയാകണം; കെ.സി. മുഖ്യമന്ത്രിയാകണം: ജയിച്ച കോണ്‍ഗ്രസുകാര്‍ പക്ഷം തിരിഞ്ഞ് തെരുവില്‍ പ്രകടനം
അതേസമയം ആരാകണം മുഖ്യമന്ത്രിയെന്ന കാര്യം തീരുമാനിക്കാന്‍ എ ഐ സി സി നിരീക്ഷകരുടെ നേതൃത്വത്തില്‍ നിര്‍ണായക ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ പോരും കനക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല പക്ഷങ്ങള്‍ അരയും തലയും മുറുക്കിയിരിക്കുകയാണ്. എം എല്‍ എമാരുടെ പിന്തുണ കെ സി പക്ഷത്തിനാണ് കൂടുതലെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനായി തെരുവിലിറങ്ങി പ്രവര്‍ത്തകര്‍. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രകടനം നടന്നു. പടനയിച്ചവര്‍ നാട് ഭരിക്കട്ടെയെന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രകടനം. അതേസമയം നേതാക്കള്‍ക്കായി
Full Story
  05-05-2026
പിണറായി, സ്റ്റാലിന്‍, മമത: ഒരേ ദിവസം മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ ഇരുത്തം വന്ന 3 നേതാക്കള്‍
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്‍ - ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളായ ഇരുത്തം വന്ന 3 നേതാക്കള്‍ ഒരേ ദിവസം മുഖ്യമന്ത്രി സ്ഥാനത്തു നിന്നു പുറത്തായി.
മുഖ്യമന്ത്രി സ്ഥാനം നഷ്ടമായെങ്കിലും മമതയും സ്റ്റാലിനും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി തുടരും. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും അദ്ദേഹം തല്‍ക്കാലം പിന്മാറില്ലെന്ന സൂചനയാണ് നല്‍കുന്നത്. പിണറായി വിജയന്‍ എത്ര കണ്ട് സജീവമാകും എന്ന് ഇപ്പോള്‍ വ്യക്തമല്ല.
കേരളത്തില്‍ ഇടതുപക്ഷ മുന്നണിക്ക് പകരം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ എത്തുമെങ്കിലും ദേശിയ തലത്തില്‍ ഇനി ഇടതു നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരുണ്ടാകില്ല.
Full Story
  04-05-2026
ബംഗാളില്‍ ബിജെപിയുടെ തേരോട്ടം; പ്രതീക്ഷിച്ചത് 185, ജനങ്ങള്‍ നല്‍കിയത് 190
പശ്ചിമ ബംഗാളില്‍ നാലാം തവണയും ഭരണത്തിലേറാന്‍ ഒരുങ്ങിയ മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടി. അവിടെ ബിജെപിയുടെ മുന്നേറ്റം. 190ല്‍ കൂടുതല്‍ സീറ്റുകളില്‍ ബിജെപി. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി. ബിജെപിയുടെ വിജയം വികസനത്തിന്റെയും ദേശീയതയുടെയും പുതിയൊരു യുഗത്തിന് ബംഗാളില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. മമത നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടതിന് പുറമേ, സീറ്റെണ്ണവും കൂപ്പുകൂത്തിയത് തോല്‍വിയുടെ ആഘാതം ഇരട്ടിയാക്കി. സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരവും അഴിമതി ആരോപണങ്ങളും അടക്കം ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
Full Story
  04-05-2026
കേരളത്തിലെ പതിമൂന്ന് മന്ത്രിമാര്‍ പരാജയപ്പെട്ടു; തകര്‍ന്ന് വലിയ പരാജയം നേരിട്ട് ഇടതുപക്ഷം
സുരക്ഷിതമെന്ന് കരുതിയ പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പരാജയപ്പെട്ടു. സിപിഐഎം സംസ്ഥാനസെക്രട്ടറിയുടെ സിറ്റിംഗ് മണ്ഡലത്തിലും പാര്‍ട്ടി പരാജയത്തിന്റെ കയ്പറിഞ്ഞു.

കഴിഞ്ഞ തവണ അരലക്ഷം ഭൂരിപക്ഷമുണ്ടായിരുന്ന പിണറായി വിജയന്‍ ഇക്കുറി കടന്നുകൂടിയത് കടുത്ത സമ്മര്‍ദത്തിലൂടെയാണ്. ഭൂരിപക്ഷം ഇരുപതിനായിരത്തില്‍ താഴെ മാത്രം. ആദ്യ അഞ്ച് റൗണ്ടിലും വി പി അബ്ദുല്‍റഷീദിന് പിന്നിലായി പിണറായി. മന്ത്രിമാരില്‍ പതിമൂന്ന് പേര്‍ പരാജയപ്പെട്ടത് എല്‍ഡിഎഫിന് വലിയ നാണക്കേടായി. പതിനൊന്ന് സിപിഐഎം മന്ത്രിമാരില്‍ പി രാജീവ്, എം ബി രാജേഷ്, വീണാ ജോര്‍ജ്, ഡോക്ടര്‍ ആര്‍ ബിന്ദു, വി ശിവന്‍കുട്ടി, ഒ ആര്‍ കേളു, വി എന്‍ വാസവന്‍ എന്നീ ഏഴ് പേര്‍ തോല്‍വിയറിഞ്ഞു.

മുഖ്യമന്ത്രിക്ക് പുറമെ പി എ മുഹമ്മദ് റിയാസ്, സജി
Full Story
  21-04-2026
ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍; അമേരിക്ക നാവിക ഉപരോധം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി
ഹോര്‍മുസ് വീണ്ടും തുറന്നത് ഇന്നലെ ആയിരുന്നു. ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് നേരെയുള്ള ഉപരോധം അമേരിക്ക തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് വ്യക്തമാക്കിയിരുന്നു. ഹോര്‍മുസ് തുറന്നതോടെ ഇന്ത്യയിലേക്കുള്‍പ്പടെ കപ്പലുകള്‍ അവശ്യസാധനങ്ങളുടെ എത്തുകയുണ്ടായിരുന്നു. കൂടാതെ എണ്ണ വില 120 ഡോളറില്‍ നിന്ന് കുറഞ്ഞതുമായിരുന്നു.

അതേസമയം, ഇറാന്‍-അമേരിക്ക രണ്ടാംഘട്ട സമാധാനചര്‍ച്ച തിങ്കളാഴ്ച ഇസ്ലാമാബാദില്‍ നടക്കുമെന്ന് ഇറാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒരു മണിക്കൂറില്‍ ട്രംപ് ഏഴ് അവകാശവാദങ്ങള്‍ നടത്തിയെങ്കിലും ഇവയെല്ലാം തെറ്റാണെന്നും
Full Story
[1][2][3][4][5]
 
-->




 
Close Window