Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.238 INR  1 EURO=109.8418 INR
ukmalayalampathram.com
Fri 07th Aug 2026
രാഷ്ട്രീയ വിചാരം
  30-07-2026
തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം
തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്കെതിരെ കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകയില്‍ പ്രതിഷേധം. കാവേരി നദി ജലം വിട്ടു നല്‍കുന്നതിനെതിരെയാണ് കര്‍ഷകരുടെയും കന്നഡ സംഘടനകളുടെയും പ്രതിഷേധം. മാണ്ഡ്യയില്‍ സി ജോസഫ് വിജയ് അഭിനയിച്ച ജനനായകന്‍ സിനിമയുടെ പോസ്റ്റര്‍ വലിച്ചുകീറി.സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിയ്ക്കില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

ആഗസ്റ്റ് മൂന്നിന് കാവേരി വിഷയത്തില്‍ മുഖ്യമന്ത്രി സി ജോസഫ് വിജയും കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മില്‍ ബംഗളൂരുവില്‍ ചര്‍ച്ച നടക്കാനിരിയ്‌ക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്. നേരത്തെ, തമിഴ്‌നാടിന് അടുത്ത 15 ദിവസത്തേയ്ക്ക് 3500 ക്യുസെക്‌സ് വീതം ജലം നല്‍കാന്‍ കാവേരി വാട്ടര്‍ റഗുലേഷന്‍ കമ്മിറ്റി നിര്‍ദേശം
Full Story
  30-07-2026
എന്റെ പേരില്‍ ക്രെഡിറ്റ് വേണ്ട: സര്‍ക്കാര്‍ ഫണ്ട് മുടക്കി പൊതു സ്ഥലത്ത് പേരെഴുതി വയ്ക്കില്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ
എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന പ്രവൃത്തികള്‍ക്ക് മുന്നില്‍ തന്റെ പേര് എഴുതി വെയ്ക്കില്ലെന്ന് പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ എം.ജെ. പൂഞ്ഞാറില്‍ ആര്‍. ശങ്കര മെമ്മോറിയല്‍ യുപി സ്‌കൂളില്‍ നടന്ന പരിപാടിക്കിടെയായിരുന്നു എംഎല്‍എയുടെ ഈ വേറിട്ട പ്രഖ്യാപനം.
കിണര്‍ കുത്തുവാന്‍ രൂപ അനുവദിക്കുക, റോഡ് ടാര്‍ ചെയ്തിട്ട് ചെണ്ട കൊട്ടി പേര് എഴുതി വയ്ക്കുക. ഈ പണികള്‍ ഒന്നും എന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല. എംഎല്‍എ ഫണ്ട് നല്‍കുമ്പോള്‍ തന്റെ പേര് അവിടെ എഴുതി വെയ്ക്കലൊന്നും വേണ്ട എന്ന് മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരോട് പറഞ്ഞിട്ടുണ്ടെന്നും എം.എല്‍.എ പ്രസംഗത്തില്‍ പറയുന്നു.
Full Story
  25-07-2026
ഇന്ത്യ യഥാര്‍ഥത്തില്‍ ഒരു 'വിശ്വഗുരു' ആകുന്നത് എങ്ങനെയെന്ന് ജെന്‍ സികള്‍ കാണിച്ചു തന്നു: സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി
ഒരു മാസത്തിലേറെയായി ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ വിദ്വേഷമില്ലാത്ത ധൈര്യവും അക്രമമില്ലാത്ത കരുത്തും അന്ധമായ അനുസരണ കാണിക്കാത്ത രാജ്യസ്നേഹം പ്രകടിപ്പിച്ചെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ. ഇന്ത്യ യഥാര്‍ഥത്തില്‍ ഒരു 'വിശ്വഗുരു' ആകുന്നത് എങ്ങനെയെന്ന് കാണിച്ചുതന്നത് രാജ്യത്തെ ജെന്‍ സികള്‍ ആണെന്ന് അവര്‍ എക്സില്‍ കുറിച്ചു.നീറ്റ് ഉള്‍പ്പെടെയുള്ള വിവിധ മത്സരപരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും മുന്‍നിര്‍ത്തി ആഴ്ചകളായി രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടന്നു വരുന്നത്. ഇതേത്തുടര്‍ന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചത്.

'ഇന്ത്യ ഒരു വിശ്വഗുരു ആകുന്നത് എങ്ങനെയെന്ന്
Full Story
  25-07-2026
തെരുവില്‍ പൊരുതിയ വിദ്യാര്‍ഥികളെ ഓര്‍ത്ത് അഭിമാനിക്കുന്നു, അവര്‍ ധീരരാണ് - രാഹുല്‍ ഗാന്ധി
വിദ്യാര്‍ഥികളെ പ്രശംസിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യത്തിനായി തെരുവില്‍ പൊരുതിയ വിദ്യാര്‍ഥികളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അവര്‍ ധീരരാണെന്നും എക്സില്‍ പങ്കുവച്ച വിഡിയോ സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സിജെപി എന്ന് പരാമര്‍ശിക്കാതെയാണ് രാഹുലിന്റെ പോസ്റ്റ്.

വിദ്യാഭ്യാസ രംഗത്തെ പുനര്‍നിര്‍മിക്കാനുള്ള പ്രധാനപ്പെട്ട ചുവടുവയ്പ്പാണ് ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തങ്ങളുടേയും രാജ്യത്തിന്റേയും ഭാവിയ്ക്കായി, ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി, ഭരണഘടനയ്ക്കായി പൊരുതിയ ഓരോ വിദ്യാര്‍ഥിയേയും അഭിനന്ദിക്കുന്നു. സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും ഭരണകൂടം
Full Story
  14-06-2026
ശബരിമല സ്വര്‍ണ്ണക്കൊള്ള: പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴത്തെ ഭാഗവും എസ്‌ഐടി സംഘം പരിശോധിക്കും
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പരിശോധനകള്‍ക്കായി SIT സംഘം പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴത്തെ ഭാഗവും ഇളക്കി പരിശോധിക്കും. ഇത്തവണ പ്രഭാമണ്ഡലം അടക്കം ഇളക്കിയാണ് സാമ്പിള്‍ ശേഖരണം. കട്ടളപ്പാളിയുടെ മുകള്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ഭാഗമാണ് പ്രഭാമണ്ഡലം. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് നടപടി. കട്ടളപ്പാളിയുടെ താഴ്ഭാഗവും ഇളക്കി സാമ്പിള്‍ ശേഖരിക്കും. കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

കട്ടിളപ്പാളികള്‍ക്ക് മുകളില്‍ ശിവരൂപവും വ്യാളീ രൂപവുമടങ്ങുന്ന പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ദ്വാരപാലക ശില്‍പ്പങ്ങളോടൊപ്പം വേര്‍ത്തിരിച്ചെടുത്തെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. കട്ടിളപ്പാളികളില്‍ ഘടിപ്പിച്ച ദശാവതാരങ്ങള്‍ ആലേഖനം ചെയ്ത രണ്ട് പാളികള്‍,
Full Story
  14-06-2026
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് ഫ്രഞ്ച് പ്രസിഡന്റ് കുറിച്ചത് ഇങ്ങനെ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ഒരു സെല്‍ഫി ചിത്രം പങ്കുവെച്ചു. 'നൈസ്!' (Nice!) എന്ന ഒരൊറ്റ വാക്കുള്ള അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. ജി7 ഉച്ചകോടിക്ക് മുന്നോടിയായി ഒരു തമാശ നിറഞ്ഞ ഇരട്ട അര്‍ത്ഥം ഉളവാക്കുന്നതായിരുന്നു ഈ ക്യാപ്ഷന്‍. ഒരു വശത്ത് അത് ആ സുന്ദര നിമിഷത്തോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം പ്രകടിപ്പിക്കുമ്പോള്‍, മറുവശത്ത് ഇത്തവണത്തെ ജി7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഫ്രഞ്ച് റിവിയേര നഗരമായ 'നീസിനെ' (Nice) അത് സൂചിപ്പിക്കുന്നു.മാക്രോണിന്റെ ഈ സോഷ്യല്‍ മീഡിയ പോസ്റ്റ് വളരെ വേഗത്തിലാണ് ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചത്. മെഡിറ്ററേനിയന്‍ തീരത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ഈ ചിത്രത്തില്‍ ഇരു നേതാക്കളും

Full Story
  13-06-2026
അലമാരയില്‍ സ്ഥലം ഇല്ലാത്തതിനാല്‍ മമത ബാനര്‍ജി എഴുതിയ പുസ്തകങ്ങള്‍ ബംഗാളിലെ ലൈബ്രറികളില്‍ നിന്ന് നീക്കം ചെയ്യുന്നു
ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എഴുതിയ പുസ്തകങ്ങള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതുഗ്രന്ഥശാലകളില്‍ നിന്ന് ഒഴിവാക്കുന്നു. ഗ്രന്ഥശാലകളിലെ പുസ്തകശേഖരം വിപുലമായി പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ലൈബ്രറി സര്‍വീസ് മന്ത്രി ഗൗരി ശങ്കര്‍ ഘോഷ് സൂചന നല്‍കി. മമത എഴുതിയ പുസ്തകങ്ങള്‍ ഇപ്പോള്‍ ബംഗാള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്.
അറിവും ബൗദ്ധിക വികാസവും ദേശീയ ചിന്താഗതിയും വളര്‍ത്തുന്ന പുസ്തകങ്ങള്‍ക്കാണ് ലൈബ്രറികളില്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് ആജ് തക് ബംഗ്ലയോട് സംസാരിക്കവേ മന്ത്രി ഗൗരി ശങ്കര്‍ ഘോഷ് പറഞ്ഞു. 'എപാങ് ഓപാങ് ഝപാങ്' (Epang Opang Jhapang) പോലുള്ള പുസ്തകങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന ലൈബ്രറികളില്‍ സ്ഥാനമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വായന
Full Story
  13-06-2026
ഇറാന്റെ പരമോന്നത നേതാവിന്റെ ഖബറടക്കം ജൂലൈയില്‍: 100 ദിവസം പിന്നിട്ട ശേഷം ആയത്തുള്ള ഖമനേയിക്ക് യാത്രാമൊഴി
ഇറാന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പരമോന്നത നേതാവ് അലി ഖമനയിയുടെ മൃതദേഹം ജൂലൈ ഒന്‍പതിന് സംസ്‌കരിക്കും. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ട് 100 ദിവസം പിന്നിടുമ്പോഴാണ് അന്ത്യയാത്ര. ജൂലൈ നാല് മുതല്‍ ആരംഭിക്കുന്ന ബഹുദിന വിലാപയാത്രകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷമായിരിക്കും ഖബറടക്കം. യുദ്ധസാഹചര്യങ്ങള്‍ കാരണം മുന്‍പ് മാര്‍ച്ച് മാസത്തില്‍ നടത്താനിരുന്ന സംസ്‌കാര ചടങ്ങുകള്‍ മാറ്റിവെക്കുകയായിരുന്നു. വടക്കുകിഴക്കന്‍ ഇറാനിലെ വിശുദ്ധ നഗരവും ഖമനയിയുടെ ജന്മനാടുമായ മഷാദിലാണ് സംസ്‌കാരം നടക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് മുന്നോടിയായി ജൂലൈ നാല് മുതല്‍ മൂന്ന് ദിവസം ടെഹ്റാനിലും,
Full Story
[1][2][3][4][5]
 
-->




 
Close Window