Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.564 INR  1 EURO=107.5038 INR
ukmalayalampathram.com
Sun 28th Jun 2026
രാഷ്ട്രീയ വിചാരം
  14-06-2026
ശബരിമല സ്വര്‍ണ്ണക്കൊള്ള: പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴത്തെ ഭാഗവും എസ്‌ഐടി സംഘം പരിശോധിക്കും
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പരിശോധനകള്‍ക്കായി SIT സംഘം പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴത്തെ ഭാഗവും ഇളക്കി പരിശോധിക്കും. ഇത്തവണ പ്രഭാമണ്ഡലം അടക്കം ഇളക്കിയാണ് സാമ്പിള്‍ ശേഖരണം. കട്ടളപ്പാളിയുടെ മുകള്‍ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ഭാഗമാണ് പ്രഭാമണ്ഡലം. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് നടപടി. കട്ടളപ്പാളിയുടെ താഴ്ഭാഗവും ഇളക്കി സാമ്പിള്‍ ശേഖരിക്കും. കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

കട്ടിളപ്പാളികള്‍ക്ക് മുകളില്‍ ശിവരൂപവും വ്യാളീ രൂപവുമടങ്ങുന്ന പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും ദ്വാരപാലക ശില്‍പ്പങ്ങളോടൊപ്പം വേര്‍ത്തിരിച്ചെടുത്തെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. കട്ടിളപ്പാളികളില്‍ ഘടിപ്പിച്ച ദശാവതാരങ്ങള്‍ ആലേഖനം ചെയ്ത രണ്ട് പാളികള്‍,
Full Story
  14-06-2026
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് ഫ്രഞ്ച് പ്രസിഡന്റ് കുറിച്ചത് ഇങ്ങനെ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ഒരു സെല്‍ഫി ചിത്രം പങ്കുവെച്ചു. 'നൈസ്!' (Nice!) എന്ന ഒരൊറ്റ വാക്കുള്ള അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്. ജി7 ഉച്ചകോടിക്ക് മുന്നോടിയായി ഒരു തമാശ നിറഞ്ഞ ഇരട്ട അര്‍ത്ഥം ഉളവാക്കുന്നതായിരുന്നു ഈ ക്യാപ്ഷന്‍. ഒരു വശത്ത് അത് ആ സുന്ദര നിമിഷത്തോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം പ്രകടിപ്പിക്കുമ്പോള്‍, മറുവശത്ത് ഇത്തവണത്തെ ജി7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഫ്രഞ്ച് റിവിയേര നഗരമായ 'നീസിനെ' (Nice) അത് സൂചിപ്പിക്കുന്നു.മാക്രോണിന്റെ ഈ സോഷ്യല്‍ മീഡിയ പോസ്റ്റ് വളരെ വേഗത്തിലാണ് ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചത്. മെഡിറ്ററേനിയന്‍ തീരത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ഈ ചിത്രത്തില്‍ ഇരു നേതാക്കളും

Full Story
  13-06-2026
അലമാരയില്‍ സ്ഥലം ഇല്ലാത്തതിനാല്‍ മമത ബാനര്‍ജി എഴുതിയ പുസ്തകങ്ങള്‍ ബംഗാളിലെ ലൈബ്രറികളില്‍ നിന്ന് നീക്കം ചെയ്യുന്നു
ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എഴുതിയ പുസ്തകങ്ങള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതുഗ്രന്ഥശാലകളില്‍ നിന്ന് ഒഴിവാക്കുന്നു. ഗ്രന്ഥശാലകളിലെ പുസ്തകശേഖരം വിപുലമായി പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ലൈബ്രറി സര്‍വീസ് മന്ത്രി ഗൗരി ശങ്കര്‍ ഘോഷ് സൂചന നല്‍കി. മമത എഴുതിയ പുസ്തകങ്ങള്‍ ഇപ്പോള്‍ ബംഗാള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്.
അറിവും ബൗദ്ധിക വികാസവും ദേശീയ ചിന്താഗതിയും വളര്‍ത്തുന്ന പുസ്തകങ്ങള്‍ക്കാണ് ലൈബ്രറികളില്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് ആജ് തക് ബംഗ്ലയോട് സംസാരിക്കവേ മന്ത്രി ഗൗരി ശങ്കര്‍ ഘോഷ് പറഞ്ഞു. 'എപാങ് ഓപാങ് ഝപാങ്' (Epang Opang Jhapang) പോലുള്ള പുസ്തകങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന ലൈബ്രറികളില്‍ സ്ഥാനമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വായന
Full Story
  13-06-2026
ഇറാന്റെ പരമോന്നത നേതാവിന്റെ ഖബറടക്കം ജൂലൈയില്‍: 100 ദിവസം പിന്നിട്ട ശേഷം ആയത്തുള്ള ഖമനേയിക്ക് യാത്രാമൊഴി
ഇറാന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പരമോന്നത നേതാവ് അലി ഖമനയിയുടെ മൃതദേഹം ജൂലൈ ഒന്‍പതിന് സംസ്‌കരിക്കും. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ട് 100 ദിവസം പിന്നിടുമ്പോഴാണ് അന്ത്യയാത്ര. ജൂലൈ നാല് മുതല്‍ ആരംഭിക്കുന്ന ബഹുദിന വിലാപയാത്രകള്‍ക്കും ചടങ്ങുകള്‍ക്കും ശേഷമായിരിക്കും ഖബറടക്കം. യുദ്ധസാഹചര്യങ്ങള്‍ കാരണം മുന്‍പ് മാര്‍ച്ച് മാസത്തില്‍ നടത്താനിരുന്ന സംസ്‌കാര ചടങ്ങുകള്‍ മാറ്റിവെക്കുകയായിരുന്നു. വടക്കുകിഴക്കന്‍ ഇറാനിലെ വിശുദ്ധ നഗരവും ഖമനയിയുടെ ജന്മനാടുമായ മഷാദിലാണ് സംസ്‌കാരം നടക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് മുന്നോടിയായി ജൂലൈ നാല് മുതല്‍ മൂന്ന് ദിവസം ടെഹ്റാനിലും,
Full Story
  06-06-2026
ഡല്‍ഹിയില്‍ കൊക്രോച്ച് പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനം ; നേതാവ് അഭിജിത് അമേരിക്കയില്‍ നിന്ന് സമരത്തിനെത്തി
കൊക്രോച്ച് പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്ലക്കാര്‍ഡുകളും ബാനറുകളുമായി നൂറുകണക്കിനു പേര്‍ പങ്കാളികളായി എത്തി. പ്രതിഷേധക്കാരുടെ നേതാവ് അഭിജിത് ദീപ്കെ അമേരിക്കയില്‍ നിന്ന് സമരത്തിനായി ഡല്‍ഹിയില്‍ എത്തി. നീണ്ട പോരാട്ടമാണെന്നും തങ്ങളെ ഇവിടെനിന്ന് തുടച്ചുമാറ്റാനാവില്ലെന്നും ജനക്കൂട്ടത്തെ അഭിസംബോധ ചെയ്ത് അഭിജിത് പറഞ്ഞു.രാവിലെ 10 മണിക്കാണ് ജന്തര്‍ മന്തറില്‍ പ്രതിഷേധം ആരംഭിച്ചത്. യുഎസില്‍നിന്നു രാവിലെ ഡല്‍ഹിയിലെത്തിയ സിജെപി സ്ഥാപകന്‍ അഭിജിത്തിന് ഡല്‍ഹി പൊലീസില്‍നിന്ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു. വൈകിട്ട് 5 മണിവരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാം.

പുസ്തകവും ത്രിവര്‍ണ പതാകയുമായി സമരത്തിനെത്തണമെന്ന് ദീപ്കെ ട്വീറ്റ് ചെയ്തു.
Full Story
  04-06-2026
കര്‍ണാടകയില്‍ ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രി
കര്‍ണാടകയില്‍ ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയായി. ഉപമുഖ്യമന്ത്രി ആയിരുന്ന ഡി കെ ശിവകുമാര്‍ കോണ്‍ഗ്രസിന്റെ ദക്ഷിണേന്ത്യയിലെ ട്രബിള്‍ഷൂട്ടറായ നേതാവ് എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതൃനിര ഒന്നായി എത്തിച്ചേര്‍ന്നിരുന്നു. ലോക്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും കെ സി വേണുഗോപാലും ഒരോ കാറിലാണ് സത്യപ്രതിജ്ഞ നടക്കുന്ന ലോക്ഭവനിലേയ്ക്ക് എത്തിയത്.
Full Story
  02-06-2026
നോപ്പാളും ഇന്ത്യയുമായുള്ള പ്രശ്‌നത്തില്‍ മൂന്നാമതൊരു രാജ്യം ഇടപെടണ്ട: നയം വ്യക്തമാക്കി ഇന്ത്യ
നേപ്പാളുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്ന് വ്യക്തമാക്കി ഇന്ത്യ. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കുന്നതിന് ചൈനയുടെയും യുകെയുടെയും ഇടപെടല്‍ നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ തേടിയതിന് മറുപടിയായാണ് പ്രതികരണം. അതിര്‍ത്തി പ്രശ്നത്തിന്റെ എല്ലാ വശങ്ങളും പരിഹരിക്കുന്നതിനായി ഇന്ത്യയും നേപ്പാളും ഉഭയകക്ഷി സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയെക്കുറിച്ചുള്ള നേപ്പാള്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളും തുടര്‍ന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തില്‍ പുറപ്പെടുവിച്ച പ്രസ്താവനയും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് അദ്ദേഹം
Full Story
  02-06-2026
തമിഴ്‌നാട്ടില്‍ ബിജെപിയുടെ കരുത്തനായ നേതാവ് അണ്ണാമലൈ രാജിവച്ചു: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ നീക്കം വന്‍ രാഷ്ട്രിയ ചര്‍ച്ച
കെ അണ്ണാമലൈ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാര്‍ട്ടിയില്‍ നിന്നുള്ള തന്റെ രാജി സമര്‍പ്പിച്ചു. തമിഴ്നാട് ബിജെപി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റപ്പെടുകയും പകരം നൈനാര്‍ നാഗേന്ദ്രന്‍ ചുമതലയേല്‍ക്കുകയും ചെയ്തതു മുതല്‍ അണ്ണാമലൈ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ബിജെപിയില്‍ ഇനി തനിക്ക് ഭാവിയൊന്നുമില്ലെന്ന് അദ്ദേഹം കരുതുന്നതായും, പാര്‍ട്ടി വിടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നതായും നേരത്തെ ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു.
മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് കെ അണ്ണാമലൈ. നിലവില്‍ തമിഴ്‌നാട്ടിലെ 5 അസംബ്ലി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്, ഇത് വരും മാസങ്ങളില്‍ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം
Full Story
[1][2][3][4][5]
 
-->




 
Close Window