Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
രാഷ്ട്രീയ വിചാരം
  26-02-2026
അല്‍പ്പം വെള്ളം കൊടുത്തു; എന്റെ മടിയില്‍ കിടന്ന് അമ്മ മരിച്ചു': മനസ്സു തുറന്ന് മുഖ്യമന്ത്രി

മോഹന്‍ലാലുമായുള്ള അഭിമുഖത്തില്‍ സ്വന്തം ജീവിതം വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്മയുടെ വേര്‍പാട് തനിക്കുണ്ടാക്കിയ ആഘാതത്തെക്കുറിച്ചും മുഖ്യമന്ത്രി തുറന്നു പറഞ്ഞു. അമ്മയാണ് തണലായി തന്റെ കൂടെയുണ്ടായിരുന്ന ആളെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാതാപിതാക്കള്‍ വലിയ ഈശ്വരവിശ്വാസികളായിരുന്നു. ഏറെ കരുതലോടെയാണ് തന്റെ അമ്മ തന്നെ വളര്‍ത്തിയതെന്നും വിദ്യാഭ്യാസം തന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. Watch Video: അച്ഛനേക്കാള്‍ കൂടുതല്‍ അമ്മയായിരുന്നു ഇത്തരം കാര്യങ്ങളില്‍ വിശ്വാസം കൊണ്ടുനടന്നതെന്നും, അദ്ദേഹം പറഞ്ഞുവെച്ചു. അമ്മ ജീവിതത്തില്‍ വലിയ സ്വാധീനം

Full Story
  25-02-2026
കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോ?ഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കഴുത്തിന് പരുക്കേറ്റു
കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയ്യിലും പരുക്കേറ്റിട്ടുണ്ട്. പ്ലാറ്റ്‌ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതില്‍ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കി. കണ്ണൂരില്‍ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്.

തന്റെ കഴുത്തിന് പരുക്കേറ്റതായി മന്ത്രി പറഞ്ഞു. മന്ത്രിക്കൊപ്പം അതെ ട്രെയിനില്‍ തന്നെ യാത്രചെയ്യാനെത്തിയ സ്പീക്കര്‍ എ എന്‍ ഷംസീറും ഇക്കാര്യമാണ് സ്ഥിരീകരിച്ചു. റെയില്‍വേസ്റ്റേഷനില്‍ വെച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം
Full Story
  16-02-2026
കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍
കേരളത്തിലെ പുരോഗമന മുന്നേറ്റങ്ങള്‍ക്ക് തുടര്‍ച്ച ആവശ്യമാണെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടുതന്നെ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓര്‍മ ലിറ്ററേച്ചര്‍ ഫെസ്റ്റ് 2026-ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഊഴം വെച്ചു മാറേണ്ട ഒന്നാണ് ഭരണ സംവിധാനമെന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് യോഗത്തില്‍ മുഖ്യാതിഥിയായിരുന്ന കരിവള്ളൂര്‍ മുരളി ചൂണ്ടിക്കാട്ടി. അത് ജനങ്ങളുടെ പരമാധികാരത്തോടും ജനാധിപത്യാവകാശത്തോടുള്ള നിഷേധമാണെന്നും അദ്ദേഹം പറഞ്ഞു.
ഹാംപ്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വേദിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ പി എന്‍
Full Story
  15-02-2026
യുകെയില്‍ ചര്‍ച്ചയാകുന്നതു തവള വിഷം: പരാതിയുമായി മുന്നോട്ടു നീങ്ങാനാണ് തീരുമാനമെന്ന് യുകെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്
റഷ്യന്‍ പ്രതിപക്ഷ നേതാവായ അലക്‌സി നവല്‍നിയുടെ ശരീരത്തില്‍ ഡാര്‍ട്ട് ഫ്രോഗില്‍ നിന്നുള്ള എപ്പിബാറ്റിഡിന്‍ എന്ന വിഷം കണ്ടെത്തിയതായി ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്‍, നെതര്‍ലണ്ട്‌സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. 2024 ഫെബ്രുവരി 16നാണ് നവല്‍നിയെ മരിച്ച നിലയില്‍ ജയിലില്‍ കണ്ടെത്തിയത്. കൂടാതെ റഷ്യയെ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊഹിബിറ്റേഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും യുകെ മുന്നറിയിപ്പ് നല്‍കി
വിഷപ്രയോഗത്തിലൂടെയാണ് നവല്‍നിയെ റഷ്യ വധിച്ചതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ജയിലില്‍ കൊല്ലപ്പെട്ടത് വിഷത്തവളയില്‍ നിന്നും വികസിപ്പിച്ചെടുത്ത വിഷം ഉപയോഗിച്ചാണെന്നാണു കണ്ടെത്തല്‍.
പുടിന്റെ ശക്തനായ വിമര്‍ശകനായ
Full Story
  03-02-2026
'ദിസ് ഗവണ്‍മെന്റ് ഈസ് ഇന്‍സള്‍ട്ടിങ് മൈ ഫ്രണ്ട് സുരേഷ് ഗോപി: ജോണ്‍ബ്രിട്ടാസ് എംപി രാജ്യസഭയില്‍
കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തതിലൂടെ കേന്ദ്രസര്‍ക്കാര്‍ മന്ത്രി സുരേഷ് ഗോപിയെ തുടര്‍ച്ചയായി അപമാനിക്കുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. വാഗ്ദാനങ്ങള്‍ പാലിക്കാത്തത് കേരളത്തോടുള്ള അവഗണനയാണെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു. കേരളത്തിന് എയിംസ് അനുവദിക്കാത്തതിലൂടെ എന്റെ സുഹൃത്തായ സുരേഷ് ഗോപിയെ സര്‍ക്കാര്‍ നിരന്തരം അപമാനിക്കുകയാണ്. എയിംസ് വരുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കിലും 24 മണിക്കൂറും 36 മണിക്കൂറും പിന്നിട്ടിട്ടും അത് എവിടെയാണെന്ന് ബ്രിട്ടാസ് പരിഹാസരൂപേണ ചോദിച്ചു.
സുരേഷ് ഗോപിയെ ആദരിക്കണമെന്ന് താന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നതായും എന്നാല്‍ അദ്ദേഹം വീണ്ടും വീണ്ടും അപമാനിക്കപ്പെടുകയാണെന്നും ബ്രിട്ടാസ് പറയുന്നു. മന്ത്രിയുടെ അന്തസ്സ്
Full Story
  03-02-2026
മണിപ്പൂരില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തിരികെ വരുന്നു: മണിപ്പൂര്‍ ബിജെപി നിയമസഭാ കക്ഷി നേതാവായി യുമ്‌നം ഖേംചന്ദ് സിംഗ്
ഇതോടെ സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹം ചുമതലയേല്‍ക്കാന്‍ വഴിയൊരുങ്ങി. ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഏകദേശം ഒരു വര്‍ഷത്തോളമായി രാഷ്ട്രപതി ഭരണത്തിന് കീഴിലായിരുന്ന മണിപ്പൂരില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ തിരികെ വരുന്നതിലേക്കുള്ള സുപ്രധാന നീക്കമാണിത്.
നിയമസഭാ കക്ഷി നേതാവായി സിംഗിനെ തിരഞ്ഞെടുത്തതോടെ, ബിജെപി ഉടന്‍ തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. രാഷ്ട്രീയ അനിശ്ചിതത്വത്തെയും ഭരണപരമായ വെല്ലുവിളികളെയും തുടര്‍ന്ന് 2025 ഫെബ്രുവരി മുതലാണ് മണിപ്പൂരില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്തിയത്.
ഈ തീരുമാനത്തെ സ്വാഗതം ചെയ്ത ബിജെപി എംഎല്‍എ തോക്‌ചോം രാധേശ്യാം സിംഗ്, തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ വരുന്നത് ഏറെ
Full Story
  20-01-2026
ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റിനെ അഭിനന്ദിക്കുന്നു: നിതിന്‍ നബിന് നരേന്ദ്രമോദിയുടെ അഭിനന്ദനം
പുതിയ ബിജെപി ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റെടുത്ത നിതിന്‍ നബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 'നിതിന്‍ നബിന്‍ ഇനി എന്റെ ബോസ് ആയിരിക്കും, ഞാന്‍ ഒരു പ്രവര്‍ത്തകനും,'' പ്രധാനമന്ത്രി മോദി പറഞ്ഞു. 'ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടിയുടെ(ബിജെപി) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നിതിന്‍ നബിനെ ഞാന്‍ അഭിനന്ദിക്കുന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ സംഭാവന നല്‍കിയ എല്ലാ മുന്‍ അധ്യക്ഷന്മാര്‍ക്കും ഞാന്‍ നന്ദി പറയുന്നു,' അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ദേശീയ അധ്യക്ഷനായി നബിന്‍ ചൊവ്വാഴ്ച ഔദ്യോഗികമായി ചുമതലയേറ്റു. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ പദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അദ്ദേഹം. കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ പിന്‍ഗാമിയായാണ്
Full Story
  14-01-2026
ഞങ്ങളെയോര്‍ത്ത് ആരും കരയണ്ട; ഇടതുപക്ഷത്തിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ജോസ് കെ. മാണി
ജോസ് കെ. മാണി നിലപാട് വ്യക്തമാക്കി. എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുമെന്നും ആരാണ് ഈ ചര്‍ച്ച നടത്തുന്നതെന്നു ചോദിച്ച അദ്ദേഹം തങ്ങളെയോര്‍ത്ത് ആരും കരയേണ്ടെന്നും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം ) എവിടെയാണോ ഭരണം അവിടെ ആയിരിക്കുമെന്നും ജോസ് കെ. മാണി അവകാശപ്പെട്ടു.
ആശുപത്രിയില്‍ കഴിയുന്ന ദുബായിലെ സുഹൃത്തിനെ കാണാനാണ് കുടുംബസമേതം പോയത്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തിങ്കളാഴ്ച എല്‍ഡിഎഫ് സത്യാഗ്രഹത്തില്‍ പാര്‍ട്ടിയുടെ മുഴുവന്‍ എംഎല്‍എമാരും പങ്കെടുത്തെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ജോസ് കെ മാണി നയിക്കുന്ന കേരളാ കോണ്‍ഗ്രസ് യുഡിഎഫിലേക്ക് പോകുമോ എന്നതില്‍ അനിശ്ചിതാവസ്ഥ നീങ്ങി.
Full Story
[1][2][3][4][5]
 
-->




 
Close Window