Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
ഇന്ത്യ/ കേരളം
  28-11-2025
രാഹുല്‍ മാങ്കൂട്ടത്തിനെതിരേ യുവതി നല്‍കിയിട്ടുള്ളത് 10 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന പരാതികള്‍
യുവതിയുടെ പരാതിയില്‍ 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ലൈംഗികപീഡന പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ്. രാഹുല്‍ കേരളം വിട്ടെന്ന നിഗമനത്തില്‍ രാജ്യം വിടുന്നതു തടയാന്‍ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ബിഎന്‍എസ് 64, 89, 116, 316, 329, 351 വകുപ്പുകളും ഐടി നിയമത്തിലെ 66സി അടക്കമുള്ള വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്.
ഇതും വായിക്കുക: പാലക്കാട് എം എല്‍എയെ കാണാനില്ല; വിമാനത്താവളങ്ങളില്‍ ലുക്ക്ഔട്ട് നോട്ടീസ്
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വലിയമല പോലീസ് കേസെടുത്ത് നേമം സ്റ്റേഷനിലേക്കു കൈമാറി.
Full Story
  27-11-2025
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മുഖ്യമന്ത്രിയെ കണ്ട് യുവതി നേരിട്ട് പരാതി നല്‍കി: ഇന്നു തന്നെ കേസെടുക്കുമെന്നു സൂചന
പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയില്‍ ഇന്ന് തന്നെ കേസെടുക്കുമെന്ന് സൂചന. യുവതിയുടെ മൊഴി ഉടന്‍ തന്നെ രേഖപ്പെടുത്തും. അറസ്റ്റിലേക്ക് ഉടന്‍ കടക്കുന്നതും ആലോചനയിലാണ്. DGP യുടെ മുന്നില്‍ ഔദ്യോഗികമായി പരാതിയെത്തി.

യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിന് ശേഷം രാഹുല്‍ ഒളിവിലാണെന്നാണ് സൂചന. പാലക്കാട്ടെ എംഎല്‍എ ഓഫീസ് അടഞ്ഞു കിടക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും പേഴ്സണല്‍ സ്റ്റാഫിന്റെയും ഫോണ്‍ സ്വിച്ച് ഓഫാണ്. ഇന്ന് വൈകുന്നേരം പാലക്കാട് നഗരത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പരാതി നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ ഓഫീസ് അടച്ച് പോയത്. പരാതിയെ നിയമപരമായി പോരാടും എന്ന് രാഹുല്‍ ഫേസ്ബുക്കില്‍
Full Story
  26-11-2025
ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍
തൃശൂരിനു സമീപം വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20) ആണ് മരിച്ചത്. ഉച്ചതിരിഞ്ഞ് നാലുമണിയോടെ ഇവരുടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍വെച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്ന് കരുതുന്നു. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അംഗന്‍വാടിയില്‍നിന്ന് കൊണ്ടുവരാന്‍ ഷരോണിന്റെ അമ്മ പോയിരുന്നു. ഇവര്‍ തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടത്. നാളെ രാവിലെ ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. വരന്തരപ്പിള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. ആറുമാസം മുന്‍പാണ് ഷാരോണും
Full Story
  26-11-2025
ഒമ്പതര വര്‍ഷത്തിനിടെ കിഫ്ബി വഴി 90,562 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു: മുഖ്യമന്ത്രി
കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ അന്യമാണെന്ന കാലം വിസ്മൃതിയിലായി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കിഫ്ബി വഴി അഭൂതപൂര്‍വ്വമായ വികസന മുന്നേറ്റത്തിനാണ് നാട് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനിടെ 90,562 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നത് ഈ വികസനക്കുതിപ്പിന്റെ ബാഹുല്യം വെളിപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓരോ വര്‍ഷമെടുത്താല്‍ 9603 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളെന്നാണ് കണക്ക്. അപ്രകാരം ഓരോ ദിവസവും 26 കോടി രൂപയുടെ വികസന പ്രവര്‍ത്തങ്ങള്‍ നടക്കുന്നുവെന്ന് ചുരുക്കം. പശ്ചാത്തല സൗകര്യ മേഖലയിലും നൂതന സംവിധാനങ്ങളുടെ കാര്യത്തിലും സ്വപ്നസദൃശമായ മാറ്റങ്ങള്‍. കേരളത്തിന്റെ വളര്‍ച്ച
Full Story
  26-11-2025
പത്തനംതിട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്കു മറിഞ്ഞ് രണ്ടു കുട്ടികള്‍ മരിച്ചു
പത്തനംതിട്ടയ്ക്കു സമീപം തൂമ്പാക്കുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് മരണം രണ്ടായി. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ആദിലക്ഷ്മി (8), അപകടത്തില്‍പെട്ട് കാണാതായ നാലുവയസുകാരന്‍ യദുകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഫയര്‍ ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് നാലുവയസുകാരനെ കണ്ടെത്തിയത്. ആറ് വിദ്യാര്‍ത്ഥികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. ഒരു വിദ്യാര്‍ത്ഥി പരിക്കില്ലാതെ രക്ഷപ്പെട്ടു.
പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി ചികിത്സയിലാണ്. പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചപ്പോള്‍ തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. 50 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോറിക്ഷ
Full Story
  25-11-2025
രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ ഏറ്റവും ശക്തമായ നടപടിയാണ് പാര്‍ട്ടി എടുത്തത്. ആരോപണം വന്നപ്പോള്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തു. പ്രചരണം നോക്കേണ്ടത് പാര്‍ട്ടി പ്രാദേശിക നേതാക്കന്മാരാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

അയ്യപ്പന്റെ സ്വര്‍ണം കട്ട കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കെതിരെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എന്തുകൊണ്ടാണ് നിലപാട് എടുക്കാത്തതിനും വേണുഗോപാല്‍ ചോദിച്ചു. രാഷ്ട്രീയ സംരക്ഷണമില്ലാതെ കൊള്ള നടക്കില്ല. തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാവും. ദൈവതുല്യരായ ആളുകള്‍ ആരെന്ന് പുറത്തു വരണം. CPM മറുപടി പറയണമെന്ന് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
Full Story
  25-11-2025
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ്: ജീവനക്കാരികള്‍ തട്ടിയെടുത്തത് 65 ലക്ഷത്തോളം രൂപ
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം തയാറാക്കി
65 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ ചേര്‍ന്ന് തട്ടിയെടുത്തത്. ദിയ അറിയാതെ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ജീവനക്കാരികള്‍ പണം പങ്കിട്ടെടുത്തു. കുറ്റപത്രത്തില്‍ നാല് പേര്‍ പ്രതികളാണ്. സ്ഥാപനത്തിലെ ജീവനക്കാരികളായ ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭര്‍ത്താവ് ആദര്‍ശ് എന്നിവരാണ് പ്രതികള്‍.ജൂണ്‍ മാസത്തില്‍ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു.
12 മാസക്കാലത്തിനിടെ ഷോറൂമിലെ മൂന്ന് വനിതാ ജീവനക്കാര്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് ബുട്ടീക്കില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നാണ് പോലീസ് കേസ്. ദിയയുടെ നിര്‍ദ്ദേശപ്രകാരം നികുതി വെട്ടിക്കാന്‍ സഹായിച്ചെന്നും പ്രതികളായ സ്ത്രീകള്‍
Full Story
  25-11-2025
പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യ രാമക്ഷേത്രത്തിന്റെ ശിഖരത്തില്‍ കാവി പതാക ഉയര്‍ത്തി
രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ പ്രതീകമായാണു പതാക ഉയര്‍ത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, 10 അടി ഉയരവും 20 അടി നീളവുമുള്ള വലത് കോണുള്ള ത്രികോണാകൃതിയിലുള്ള പതാകയില്‍ ശ്രീരാമന്റെ തേജസ്സും വീര്യവും പ്രതീകപ്പെടുത്തുന്ന ഒരു പ്രഭാപൂരിത സൂര്യന്റെ ചിത്രം ഉണ്ട്.
കോവിദാര വൃക്ഷത്തിന്റെ ചിത്രത്തോടൊപ്പം 'ഓം' എന്ന അക്ഷരവും ഇതില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

ധ്വജാരോഹണ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും രാം ദര്‍ബാറില്‍ പ്രാര്‍ത്ഥന നടത്തി. ക്ഷേത്രത്തിലെ 191 അടി ഉയരമുള്ള ശിഖരത്തിനു മുകളില്‍ അദ്ദേഹം കാവി പതാക ഉയര്‍ത്തും. ധ്വജാരോഹണ ചടങ്ങില്‍ ഉയര്‍ത്തുന്ന പതാകയ്ക്ക് 10 അടി ഉയരവും 22 അടി
Full Story
[33][34][35][36][37]
 
-->




 
Close Window