Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
ഇന്ത്യ/ കേരളം
  12-12-2025
നടിയെ ആക്രമിച്ച കേസില്‍ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവും പിഴയും; റിമാന്‍ഡ് കാലത്തെ ജയില്‍വാസം ഇളവു ചെയ്തു
നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം തടവും പിഴയും. പള്‍സര്‍ സുനിയെ കൂടാതെ, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ക്കാണ് 20 വര്‍ഷം തടവും 50000 രൂപ പിഴയും വിധിച്ചത്. പ്രതികള്‍ക്ക് റിമാന്‍ഡ് കാലത്തെ തടവ് ഇളവു ചെയ്തു കൊടുത്തു. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് വൈകിട്ടു നാലരയ്ക്ക് ശേഷം വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതിക്ക് ഐടി ആക്ട് അനുസരിച്ച് 5 വര്‍ഷത്തെ ശിക്ഷയും ലഭിച്ചു. എന്നാല്‍ എല്ലാ ശിക്ഷയും കൂടി ഒരുമിച്ചു അനുഭവിച്ചാല്‍ മതി. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷംകൂടി തടവു ശിക്ഷ
Full Story
  11-12-2025
കേരളത്തില്‍ രണ്ടു ഘട്ടങ്ങളിലായി വോട്ടിങ് പൂര്‍ത്തിയായി: വോട്ടെണ്ണല്‍ ശനിയാഴ്ച
കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകുന്നേരം ആറര വരെയുള്ള കണക്കുകള്‍ പ്രകാരം 75.38% പോളിങ് രേഖപ്പെടുത്തി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലാണ് വ്യാഴാഴ്ച രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്നത്. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. തൃശൂരിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.

തെക്കന്‍ കേരളത്തില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 70.9 % പോളിങ് രേഖപ്പെടുത്തിയിരുന്നു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,167 വാര്‍ഡുകളിലേക്ക് ചൊവ്വാഴ്ചയായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.
ശനിയാഴ്ച രാവിലെയാണ് വോട്ടെണ്ണല്‍
Full Story
  11-12-2025
ഒളിവില്‍ കഴിഞ്ഞിരുന്ന രാഹുല്‍ വോട്ട് ചെയ്യാന്‍ പാലക്കാട്ടെത്തി; സത്യം പുറത്തു വരുമെന്നു മാത്രം പ്രതികരണം
പാലക്കാട് കുന്നത്തൂര്‍ മേട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുല്‍ എത്തി വോട്ട് ചെയ്തത്. വൈകിട്ട് 4.40ഓടെയാണ് രാഹുല്‍ എത്തിയത്. രാഹുലിനെതിരെ പ്രതിഷേധവുമായി യുവജനസംഘടനകള്‍ പോളിങ് ബൂത്തിലേക്ക് എത്തി. പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് എല്ലാം കോടതിയിലുണ്ടല്ലോ എന്നായിരുന്നു മറുപടി. ഒളിവുജീവിതത്തിന്റെ ക്ഷീണമൊന്നും കൂടാതെ പ്രസന്ന വദനനായാണ് രാഹുല്‍ കാണപ്പെട്ടത്. പര്‍പ്പിള്‍ കളര്‍ ഷര്‍ട്ടും ഉടുപ്പും ധരിച്ച് മുടിയെല്ലം വെട്ടിയൊതുക്കിയ നിലയിലാണ് രാഹുല്‍ എത്തിയത്.

എംഎല്‍എയുടെ ഔദ്യോഗിക കാറിലാണ് പോളിങ് ബൂത്തിനു മുന്നിലെത്തിയത്. വോട്ട് ചെയ്യാന്‍ എത്തുന്നതിനു മുന്‍പോ ശേഷമോ പ്രതികരിക്കാന്‍ രാഹുല്‍ തയാറായില്ല. കേസ് കോടതിയുടെ മുന്‍പിലുണ്ടെന്നും കോടതി
Full Story
  10-12-2025
ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ എട്ടംഗ മേല്‍നോട്ട സമിതിയെ നിയമിച്ചു
ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഡിജിസിഎ എട്ടംഗ മേല്‍നോട്ട സമിതിയെ നിയമിച്ചു. പ്രതിസന്ധികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് സംഘത്തെ രൂപീകരിച്ചത്. പ്രതിസന്ധികള്‍ പരിഹരിക്കുംവരെ സംഘത്തിലെ രണ്ട് അംഗങ്ങള്‍ പൂര്‍ണമായും ഇന്‍ഡിഗോയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ ദിവസവും നിലയുറപ്പിക്കുo. പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവയാണ് ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാന്‍ അനുവദിച്ചു. വിമാനക്കൂലി 40,000 രൂപ വരെ കൂടി. തടയാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സ്ഥിതിഗതികള്‍ ആശങ്കാജനകമെന്നും ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായ പറഞ്ഞു.
Full Story
  10-12-2025
ചിത്രപ്രിയയെ തലയ്ക്ക് അടിച്ചുവെന്ന് സുഹൃത്ത് അലന്‍; ഇരുവരും ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യം തുമ്പായി
മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചിത്രപ്രിയയുടേത് കൊലപാതകം. ചിത്രപ്രിയയെ മദ്യലഹരിയില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്റെ കുറ്റസമ്മതം. ചിത്രപ്രിയയുമായി വഴക്കുണ്ടായുപ്പോള്‍ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ചുവെന്നാണ് അലന്‍ പോലീസിനോട് പറഞ്ഞത്.

ചിത്രപ്രിയ അലനോടൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. രണ്ട് ദിവസമായി ചിത്രപ്രിയക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളില്‍ രക്തവും പുരണ്ടിരുന്നു. ഇതോടെ വെട്ടുകല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപാതകം നടത്തിയതാകാം എന്ന നിഗമനത്തില്‍ പോലീസ് ഇന്നലെ എത്തിയിരുന്നു.

മലയാറ്റൂര്‍
Full Story
  10-12-2025
പ്രഥമദൃഷ്ട്യാ ബലാത്സംഗത്തിന് തെളിവില്ല; മൊഴിയില്‍ വൈരുധ്യങ്ങളുണ്ടെന്നും കോടതി - രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്ത്. പരാതിക്ക് പിന്നില്‍ സമ്മര്‍ദമുണ്ടെന്ന വാദം തള്ളാനാകില്ലെന്നും പരാതി നല്‍കുന്നതില്‍ വൈകയതിനെക്കുറിച്ചുള്ള വാദങ്ങള്‍ വ്യത്യസ്തമാണെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. പ്രഥമദൃഷ്ട്യാ ബലാത്സംഗത്തിന് തെളിവില്ലെന്നും പരാതിയിലും പിന്നീട് യുവതി നല്‍കിയ മൊഴിയിലും വൈരുധ്യങ്ങളുണ്ടെന്നും കോടതി ഉത്തരവിലുണ്ട്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് നസീറയുടേതാണ് ഉത്തരവ്.
എഫ്‌ഐആറില്‍ പറയുന്നതല്ല മൊഴിയിലുള്ളതെന്നും കെപിസിസി പ്രസിഡന്റിന് നല്‍കിയ പരാതിയിലെ ആവശ്യം ആരോപണ വിധേയനെ
Full Story
  07-12-2025
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സഹായിയെ കസ്റ്റഡിയിലെടുത്തു: ഇയാളെ പാലക്കാട് എത്തിക്കുമെന്നു സൂചന
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സഹായി കസ്റ്റഡിയില്‍. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് സഹായി ഉള്ളത്. ഇയാളെ എസ്‌ഐടി സംഘം ഉടന്‍ പാലക്കാട് എത്തിക്കും. രാഹുലിനെ എത്രയും വേഗം പിടികൂടുക എന്നതാണ് പൊലീസിന് നിര്‍ണായകം. പാലക്കാട്, കോയമ്പത്തൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ അന്വേഷണ സംഘം രാഹുലിനായി വലവിരിച്ചിരിക്കുകയാണ്. ഇന്നലെ അര്‍ധരാത്രിയും ബെംഗളൂരു നഗരത്തില്‍ രാഹുലിനായി പരിശോധനകള്‍ നടന്നിരുന്നു. പത്തനംതിട്ട കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. രാഹുലിന്റെ പത്തനംതിട്ടയിലും അടൂരിലുമുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനാണ് നീക്കം.

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. പൊലീസ് കേസ് എടുത്തതിന് പിന്നാലെ
Full Story
  07-12-2025
രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; ജാമ്യപേക്ഷ തള്ളി
അതിജീവിതകള്‍ക്കെതിരെ ഇട്ട പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തെന്ന് രാഹുല്‍ കോടതിയെ ബോധ്യപ്പെടുത്തി. ക്ലൗഡില്‍ നിന്ന് പിന്‍വലിക്കാമെന്നും രാഹുല്‍ കോടതിയില്‍ അറിയിച്ചു.

നിരാഹാരമിരുന്നതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയായതിനാല്‍ 10 ന് കസ്റ്റഡി വേണം. ഫോണും ലാപ്‌ടോപ്പിന്റെ പാസ് വേര്‍ഡും നല്‍കിയില്ല. ഫോണ്‍ വീണ്ടെടുക്കുന്നതിനിടക്കം കസ്റ്റഡി വേണമെന്നും ആവശ്യമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. അന്വേഷണത്തോട് രാഹുല്‍ സഹകരിക്കുന്നില്ല എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. കസ്റ്റഡി അപേക്ഷ 10 നു പരിഗണിക്കും.
Full Story
[31][32][33][34][35]
 
-->




 
Close Window