Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
ഇന്ത്യ/ കേരളം
  14-10-2025
ശബരിമല സ്വര്‍ണ്ണ കൊള്ള വിവാദത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിന് സസ്‌പെന്‍ഷന്‍
ദേവസ്വം ബോര്‍ഡ് യോ?ഗത്തിലാണ് തീരുമാനം എടുത്തത്. പ്രതി പട്ടികയില്‍ സുനില്‍ കുമാറിന്റെ പേരുകൂടെ വന്നതോടെയാണ് നടപടി. നേരത്തെ പുറത്ത് വന്ന ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് അടക്കം ഇന്നത്തെ യോ?ഗം ചര്‍ച്ച ചെയ്തു. സുനില്‍ കുമാറിന്റെ ഭാ?ഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.

പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നവരില്‍ രണ്ട് പേരാണ് ഇപ്പോഴും സര്‍വീസില്‍ തുടരുന്നത്. നേരത്തെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കൂടുതല്‍ ഉദ്യോ?ഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ വിശദമായ ചര്‍ച്ച വേണമെന്നാണ് ദേവസ്വം ബോര്‍ഡ് യോ?ഗം
Full Story
  13-10-2025
വിജയുടെ റാലിക്കിടെ കൂട്ടമരണം: രേഖകള്‍ സിബിഐക്ക് കൈമാറണമെന്ന് സുപ്രീംകോടതി
കരൂര്‍ ദുരന്തത്തില്‍ സുപ്രീംകോടതി ഉത്തരവിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. തമിഴ്‌നാട് സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണവും തടഞ്ഞു. രേഖകള്‍ സിബിഐക്ക് കൈമാറാനും സുപ്രീംകോടതി ഉത്തരവില്‍ നിര്‍ദേശം. സിബിഐ അന്വേഷണത്തോട് സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കണമെന്ന് നിര്‍ദേശം.

സര്‍ക്കാര്‍ നിയോഗിച്ച വിരമിച്ച ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തില്‍ ഉള്ള ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണമാണ് തടഞ്ഞത്. പ്രതിമാസം സിബിഐ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മേല്‍നോട്ട സമിതിക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നെ തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടിന് തിരിച്ചടിയാണ് സുപ്രീംകോടതി വിധി.
Full Story
  13-10-2025
ഹിജാബ് ധരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം; സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിന് പൊലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി
ഹിജാബ് ധരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിന് പൊലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പ്രശ്‌നത്തെ തുടര്‍ന്ന് സ്‌കൂള്‍ രണ്ടു ദിവസമായി അടച്ചിരിക്കുകയാണ്.
ഒക്ടോബര്‍ ഏഴിന് സ്‌കൂളിലെ ഒരു വിദ്യാര്‍ഥി യൂണിഫോമില്‍ അനുവദിക്കാത്ത രീതിയില്‍ ശിരോവസ്ത്രം ധരിച്ചുവന്നതാണ് തര്‍ക്കത്തിനു തുടക്കം. ഹിജാബ് ധരിച്ചതിന് സ്‌കൂളില്‍ മാനസിക പീഡനം നേരിടേണ്ടിവന്നുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പിതാവ് പറയുന്നത്. കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പിതാവ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കി. എന്നാല്‍ സ്‌കൂള്‍ ഡയറിയില്‍
Full Story
  13-10-2025
ഇഡി മകന് അയച്ചുവെന്നു പറയപ്പെടുന്ന സമന്‍സ് ലഭിച്ചിട്ടില്ല; മകനെതിരേയുള്ള ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
മകന്‍ വിവേക് കിരണിനെതിരായ ഇ ഡി സമന്‍സില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സുതാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് താന്‍ നടത്തുന്നതെന്നും ഇ ഡി മകന് അയച്ച സമന്‍സ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തന്റെ രണ്ട് മക്കളിലും അഭിമാനമാണുള്ളത്. ജോലി, വീട് എന്ന രീതിയില്‍ മാത്രം ജീവിക്കുന്നയാളാണ് മകന്‍. ഇ ഡി സമന്‍സ് ആര്‍ക്കാണ് അയച്ചത്? ആരുടെ കയ്യിലാണ് സമന്‍സ് കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു. ഒരു സമന്‍സും ക്ലിഫ് ഹൗസില്‍ വന്നില്ല. വിവേക് അത്തരമൊരു കാര്യം പറഞ്ഞിട്ടുമില്ലെന്നും പിണറായി വിജയന്‍ ആവര്‍ത്തിച്ചു.
അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്റെ ഭരണത്തില്‍ അനുവദിക്കില്ല. അതിനാലാണ് ഉന്നതതല അഴിമതി അവസാനിപ്പിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം
Full Story
  12-10-2025
സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം ശബരിമലയില്‍: സ്വര്‍ണം കാണാതായ സംഭവത്തെക്കുറിച്ച് തെളിവെടുപ്പ്
ശബരിമല സ്വര്‍ണമോഷണത്തില്‍ പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് എത്തി. വിവാദവുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് പിടിച്ചെടുത്ത രേഖകള്‍ എസ്‌ഐടിക്ക് കൈമാറി. സി ഐയുടെ നേത്യത്വത്തിലുള്ള സംഘമാണ് ഉച്ചയോടുകൂടി സന്നിധാനത്ത് എത്തിയത്.

സംഘം കൂടുതല്‍ തെളിവെടുപ്പ് സന്നിധാനത്ത്‌നടത്തുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം. ദേവസ്വം വിജിലന്‍സ് പിടിച്ചെടുത്ത രേഖകള്‍ നേരിട്ട് എസ്‌ഐടിക്ക് കൈമാറാന്‍ കഴിയാത്തതിനാല്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ വഴിയാണ് ഓരോന്നായി കൈമാറുക. രേഖകള്‍ കൂടുതല്‍ പരിശോധിച്ച് കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും നീക്കമുണ്ട്. നേരത്തെ സന്നിധാനത്ത് എത്തി ജസ്റ്റിസ് കെ ടി ശങ്കരന്‍ വിവാദ സ്വര്‍ണപ്പാളി പരിശോധന നടത്തിയിരുന്നു.
Full Story
  12-10-2025
ബ്രാന്‍ഡിയുമായി കള്ള് ഷാപ്പിലെത്തിയവര്‍ ഷാപ്പിലെ ജോലിക്കാരനെ കൊലപ്പെടുത്തി: ക്രൂരകൊലപാതകം പാലക്കാടുള്ള കള്ള്ഷാപ്പില്‍
പാലക്കാട് കള്ള് ഷാപ്പില്‍ വിദേശ മദ്യം കുടിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഷാപ്പിലെ ജീവനക്കാരനെ മര്‍ദിച്ചു കൊലപ്പെടുത്തി. കൊഴിഞ്ഞാമ്പാറയിലെ വിദേശ മദ്യ വില്പനശാലയ്ക്ക് സമീപമായി നടത്തിയിരുന്ന കള്ള് ഷാപ്പില്‍വെച്ചാണ് സംഭവം. താത്കാലിക തൊഴിലാളിയായ മുണ്ടൂര്‍ പന്നമല എന്‍.രമേഷ് (50) ആണ് മരിച്ചത്. ഇതേ ഷാപ്പിലെ തന്നെ ജീവനക്കാരനായിരുന്ന ചള്ളപ്പാത ശാഹുല്‍ മീരാന്‍ (38) ആണ് രമേശിനെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം.

മദ്യപിക്കാന്‍ ഒരുങ്ങിയ ശാഹുലിനെ രമേശ് തടഞ്ഞതാണ് പ്രകോപനം ഉണ്ടാക്കിയത്. പിന്നീട് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാകുകയും രാത്രി എട്ടര മണിയോടെ ഷാപ്പ് പൂട്ടിയിറങ്ങിയ രമേശിനെ പ്രതി പുറകെ നിന്ന് തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. നെഞ്ചില്‍
Full Story
  12-10-2025
പിടിച്ചെടുത്ത വാഹനം വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസിന് അപേക്ഷ നല്‍കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍
ലാന്‍ഡ് റോവര്‍ ഡിഫണ്ടര്‍ വാഹനം വിട്ട് നല്‍കണം എന്നാണ് അപേക്ഷ. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച ദുല്‍ഖര്‍ സല്‍മാന്‍ അപേക്ഷ നല്‍കിയത്.

അപേക്ഷയില്‍ 10 ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിനോട് പറഞ്ഞിരുന്നു.അപേക്ഷ പരിഗണിച്ച് രേഖകള്‍ പരിശോധിച്ച ശേഷമാകും കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ അന്തിമ തീരുമാനമെടുക്കുക. വാഹനം വിട്ടുനല്‍കാന്‍ സാധിക്കില്ലെങ്കില്‍ കാരണം വ്യക്തമാക്കണമെന്ന് ഹൈക്കോടതി നേരത്തെ കസ്റ്റംസിനോട് നിര്‍ദേശിച്ചിരുന്നു.
Full Story
  11-10-2025
ശബരിമലയിലെ സ്വര്‍ണം: ഉണ്ണികൃഷ്ണന്‍ പോറ്റി പ്രതി: മൊത്തം 10 പേരെ പ്രതികളാക്കി കേസെടുത്തു
ശബരിമലയില്‍ നിന്നു സ്വര്‍ണം കടത്തിയെന്ന് ആരോപിക്കപ്പെട്ട സംഭവത്തില്‍ കേസെടുത്ത് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പടെ ദേവസ്വം ജീവനക്കാരായ 10 പേര്‍ കേസില്‍ പ്രതികളാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ചാണ് കേസെടുത്തത്. മോഷണം,വിശ്വാസ വഞ്ചന,ഗൂഡാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരായിരുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ജയശ്രീ, മുന്‍ തിരുവാഭരണം കമീഷ്ണര്‍മാരായ കെ എസ് ബൈജു, ആര്‍ ജി രാധാകൃഷ്ണന്‍, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരായ ഡി സുധീഷ് കുമാര്‍, വി എസ് രാജേന്ദ്രപ്രസാദ്, അസി. എന്‍ജിനിയര്‍ കെ
Full Story
[34][35][36][37][38]
 
-->




 
Close Window