Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
UK Special
  01-06-2023
ബ്രെക്‌സിറ്റിന് ശേഷം യുകെയിലെ വിവിധ തൊഴില്‍മേഖലകളില്‍ യൂറോപ്യന്‍മാരേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാരെത്തി

ലണ്ടന്‍: യുകെയില്‍ ബ്രെക്സിറ്റിന് ശേഷം വിവിധ തൊഴില്‍ മേഖലകളിലേക്ക് യൂറോപ്യന്‍മാരേക്കാള്‍ കൂടുതല്‍ പകരം ഇന്ത്യക്കാരടക്കമുള്ള നോണ്‍ യൂറോപ്യന്‍മാര്‍ കൂടുതലായെത്തിയെന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നു. ബ്രെക്സിറ്റിന് ശേഷം യൂറോപ്യന്‍മാര്‍ കൂടുതലായി ഇവിടം വിട്ട് പോകുകയും ഇവിടേക്ക് വരുന്നത് കുറഞ്ഞതുമാണ് ഈ മാറ്റത്തിന് പ്രധാന കാരണം. ദി ഗാര്‍ഡിയന്‍ നടത്തിയ വിശകലനമനുസരിച്ച് 2022ലാണ് യുകെയിലെ ചില നിര്‍ണായക മേഖലകളില്‍ നോണ്‍ യൂറോപ്യന്‍മാര്‍ യൂറോപ്യന്മാരെ ആദ്യമായി മറികടന്നിരിക്കുന്നത്. ഇത് പ്രകാരം കഴിഞ്ഞ വര്‍ഷം യുകെയില്‍ 2.7 മില്യണ്‍ നോണ്‍ യൂറോപ്യന്‍മാര്‍ ജോലി ചെയ്യുന്നുവെങ്കില്‍ യൂറോപ്യന്‍മാരുടെ എണ്ണം 2.5 മില്യണായാണ് കുറഞ്ഞിരിക്കുന്നത്. അക്കൊമഡേഷന്‍, ഫുഡ്

Full Story
  01-06-2023
വര്‍ഷന്തോറും രാജ്യത്ത് താപനില വര്‍ധിക്കുന്നു, പുതിയ ഹീറ്റ് ഹെല്‍ത്ത് അലേര്‍ട്ട് സിസ്റ്റവുമായി മെറ്റ് ഓഫിസ്

ലണ്ടന്‍: യുകെയില്‍ വര്‍ഷം തോറും ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ ഉഷ്ണതരംഗങ്ങളെ തുടര്‍ന്നുള്ള മരങ്ങളേറി വരുന്നുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ഇത്തരം മരണങ്ങളൊഴിവാക്കാന്‍ പുതിയ ഹീറ്റ് ഹെല്‍ത്ത് അലേര്‍ട്ട് സിസ്റ്റം ഇംഗ്ലണ്ടില്‍ ഈ സമ്മറില്‍ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. പരിധി വിട്ടുയരുന്ന താപനില തങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുമെന്ന് ആളുകള്‍ക്ക് മുന്നറിയിപ്പേകുന്ന അലേര്‍ട്ട് സിസ്റ്റമാണിത്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും മെറ്റ് ഓഫീസും ചേര്‍ന്നാണ് പുതിയ സിസ്റ്റം നടപ്പിലാക്കുന്നത്. പരിധി വിട്ടുയരുന്ന താപ കാലാവസ്ഥയില്‍ ഏറ്റവും വള്‍നറബിളായവരുടെ രോഗങ്ങളേറുന്നതും തല്‍ഫലമായി അവര്‍ മരിക്കുന്ന സാഹര്യങ്ങളും കുറയ്ക്കുകയെന്നതാണ് പുതിയ അലേര്‍ട്ട്

Full Story
  01-06-2023
ഒരു ദശാബ്ദത്തിനിടെ യുകെയില്‍ ശരാശരി മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ 39 ശതമാനം വര്‍ധന

ലണ്ടന്‍: യുകെയില്‍ കഴിഞ്ഞ ദശാബ്ദത്തില്‍ ശരാശരി മോര്‍ട്ട്ഗേജ് തിരിച്ചടവില്‍ 39 ശതമാനം വര്‍ധവുണ്ടായെന്ന് റിപ്പോര്‍ട്ട്. ഒക്ടാനെ കാപിറ്റല്‍ നിരത്തുന്ന പുതിയ കണക്കുകള്‍ പ്രകാരം മാസത്തില്‍ 314 പൗണ്ടിന്റെ വര്‍ധനവാണ് മോര്‍ട്ട്ഗേജ് തിരിച്ചടവില്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം വര്‍ധനവുമുണ്ടായിരിക്കുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലാണ്. നിലവിലെ ശരാശരി വീട് വിലയായ 285,009 പൗണ്ട്, ടിപ്പിക്കല്‍ മോര്‍ട്ട്ഗേജ് നിരക്കായ 3.85 ശതമാനം, 25 വര്‍ഷത്തെ ലോണിനുള്ള 25 ശതമാനം ഡിപ്പോസിറ്റ്, മാസത്തിലെ ശരാശരി മോര്‍ട്ട്ഗേജ് റീപേമെന്റായ 1111 പൗണ്ട് എന്നിവയെ അടിസ്ഥാനമാക്കിയാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നതെന്ന് ഒക്ടാനെ കാപിറ്റല്‍ നടത്തിയ ഇത് സംബന്ധിച്ച ഗവേഷണം

Full Story
  01-06-2023
യുകെയില്‍ വീട് വാങ്ങുകയെന്ന സ്വപ്‌നം ഇനി മലയാളികള്‍ക്ക് അപ്രാപ്യം, കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 20 ശതമാനം നികുതി തിരിച്ചടിയാകും

ലണ്ടന്‍: യുകെയില്‍ സ്വന്തമായൊരു വീട് വാങ്ങുകയെന്നത് ഭൂരിഭാഗം യുകെ മലയാളികളുടെയും എക്കാലത്തെയും ആഗ്രഹമാണ്. എന്നാല്‍ പലര്‍ക്കും ഇവിടെ ജോലി ചെയ്ത് കിട്ടുന്ന പണം കൊണ്ട് അതിന് സാധിക്കാറില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വദേശത്ത് നിന്ന് അഥവാ ഇന്ത്യയില്‍ നിന്ന് വസ്തുവകകള്‍ വിറ്റ് കിട്ടുന്ന പണമോ മറ്റോ ഇവിടേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് അത് ഡിപ്പോസിറ്റ് ചെയ്താണ് മിക്കവരും യുകെയില്‍ പ്രോപ്പര്‍ട്ടി വാങ്ങി വന്നിരുന്നത്. എന്നാല്‍ ആ വഴിയും അടയാന്‍ പോവുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. ഇന്ത്യാ ഗവണ്‍മെന്റ് ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ബഡ്ജറ്റ് പ്രകാരം ഇന്ത്യയില്‍ നിന്നും ഇത്തരത്തില്‍ വിദേശങ്ങളിലേക്ക്

Full Story
  31-05-2023
മുപ്പതിനായിരം പൗണ്ട് കയ്യിലുണ്ടോ? യുകെയുടെ സമീപത്ത് ഒരു കൊട്ടാരം വില്‍പനയ്ക്ക് വച്ചിരിക്കുന്നു: കുറച്ച് പൗണ്ട് മുടക്കിയാല്‍ റിസോര്‍ട്ട് ആക്കി മാറ്റാം
സ്‌കോട്ട്‌ലന്‍ഡിലെ ഫെറ്റ്‌ലാര്‍ ദ്വീപിലുള്ള കൊട്ടാരം വാങ്ങാന്‍ വെറും 30 ലക്ഷം രൂപ. 200 വര്‍ഷം പഴക്കമുള്ള, 40 ഏക്കര്‍ ഭൂമിയില്‍ നിലകൊള്ളുന്ന കൊട്ടാരം വാങ്ങാന്‍ 30,000 പൗണ്ട് മാത്രമാണ് (ഏകദേശം 30 ലക്ഷത്തില്‍ 71,872 രൂപ) മുടക്കേണ്ടത്. എന്നാല്‍, ഒരു ചെറിയ പ്രശ്‌നം. കൊട്ടാരത്തിലെ അറ്റകുറ്റപ്പണികള്‍ക്കായി മുടക്കേണ്ടത് കോടികളാണ്.

പൊളിഞ്ഞുവീഴാറായ നിലയിലുള്ള കെട്ടിടങ്ങള്‍ പുതുക്കിപ്പണിയാനും അറ്റകുറ്റപ്പണികള്‍ക്കുമായി 12 മില്ല്യണ്‍ പൗണ്ട് (ഏകദേശം 122 കോടി 95 ലക്ഷത്തി 57,129 രൂപ) മുടക്കണം. ബ്രോ ലോഡ്ജ് ട്രസ്റ്റിനു കീഴിലാണ് ഈ കൊട്ടാരമുള്ളത്. കൊട്ടാരം ലോകോത്തര നിലവാരത്തിലുള്ള റിട്രീറ്റ് സെന്റര്‍ ആക്കാന്‍ സാധിക്കുമെന്ന് ഇവര്‍ പറയുന്നു. യോഗ റിട്രീറ്റുകള്‍ക്ക് പറ്റിയ സ്ഥലത്താണ് കൊട്ടാരമെന്ന് ഇവര്‍ പറയുന്നു.

ആര്‍തര്‍
Full Story
  31-05-2023
ശമ്പളവര്‍ധന ആവശ്യത്തില്‍ നഴ്സിംഗ് യൂണിയനുമായി ചര്‍ച്ചയില്ലെന്ന് യുകെയിലെ ആരോഗ്യകാര്യ മന്ത്രി
നഴ്സുമാരുടെ സമരങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന ഭീഷണി ശക്തമാകവെയാണ് സ്റ്റീവ് ബാര്‍ക്ലേ ഇക്കാര്യം വ്യക്തമാക്കിയത്. 2022/23 വര്‍ഷത്തേക്ക് 2% ശമ്പളവര്‍ദ്ധനവിന് തുല്യമായ ഒറ്റത്തവണ പേയ്മെന്റും, 2023/24 വര്‍ഷത്തേക്ക് 5% ശമ്പളവര്‍ദ്ധനവും ഓഫര്‍ ചെയ്തെങ്കിലും റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് അംഗങ്ങള്‍ ഇത് തള്ളിക്കളഞ്ഞിരുന്നു.


കൂടുതല്‍ സമരങ്ങള്‍ നടത്താന്‍ ആര്‍സിഎന്‍ ഒരുങ്ങുമ്പോഴാണ് ശമ്പളത്തുകയുടെ പേരില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തയ്യാറല്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കിയത്. അടുത്ത ആറ് മാസത്തേക്ക് സമരം നീട്ടാന്‍ തങ്ങളുടെ 3 ലക്ഷത്തോളം വരുന്ന അംഗങ്ങള്‍ക്കിടയില്‍ ആര്‍സിഎന്‍ ബാലറ്റ് നടത്തുകയാണ്. ജീവനക്കാര്‍ക്ക് മാന്യമായ ശമ്പളം നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നാണ് ആര്‍സിഎന്‍
Full Story
  31-05-2023
2026 വരെ പണപ്പെരുപ്പം കുറയില്ലെന്ന് ഉറപ്പായി, ജീവിതച്ചെലവ് ഇനിയും കൂടുമെന്നും ഉറപ്പായി

ലണ്ടന്‍: പണപ്പെരുപ്പം 2 ശതമാനമാക്കി കുറയ്ക്കണമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത നയം. എന്നാല്‍ 2026 വരെയെങ്കിലും ഈ ലക്ഷ്യം ഒരു സ്വപ്നമായി തന്നെ തുടരുമെന്നാണ് ഗോള്‍ഡ്മാന്‍ സാഷസിന്റെ പ്രവചനം. അടുത്ത മൂന്ന് വര്‍ഷവും പണപ്പെരുപ്പം ഈ നിലയിലേക്ക് താഴില്ലെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. വിലക്കയറ്റ നിരക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം ഉയര്‍ന്ന് നില്‍ക്കുമെന്നാണ് വാള്‍ സ്ട്രീറ്റ് ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഇതോടെ ബ്രിട്ടന്‍ അനുഭവിക്കുന്ന ജീവിതച്ചെലവ് പ്രതിസന്ധിയുടെ നീളവും കൂടും. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് സമ്മാനിക്കുക. പണപ്പെരുപ്പം 2 ശതമാനത്തിനുള്ളില്‍ നിലനിര്‍ത്താന്‍ യത്നിക്കുന്ന കേന്ദ്ര ബാങ്ക്

Full Story
  31-05-2023
സമരം ചെയ്യുന്നവര്‍ ചെയ്യട്ടെ, ചര്‍ച്ചയ്ക്ക് തയാറല്ലെന്ന് നഴ്‌സുമാരോട് സര്‍ക്കാര്‍

ലണ്ടന്‍: നഴ്സിംഗ് യൂണിയനുമായി ശമ്പളവര്‍ദ്ധന വിഷയത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ഹെല്‍ത്ത് സെക്രട്ടറി. നഴ്സുമാരുടെ സമരങ്ങള്‍ തുടര്‍ന്നും ഉണ്ടാകുമെന്ന ഭീഷണി ശക്തമാകവെയാണ് സ്റ്റീവ് ബാര്‍ക്ലേ ഇക്കാര്യം വ്യക്തമാക്കിയത്. 2022/23 വര്‍ഷത്തേക്ക് 2% ശമ്പളവര്‍ദ്ധനവിന് തുല്യമായ ഒറ്റത്തവണ പേയ്മെന്റും, 2023/24 വര്‍ഷത്തേക്ക് 5% ശമ്പളവര്‍ദ്ധനവും ഓഫര്‍ ചെയ്തെങ്കിലും റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് അംഗങ്ങള്‍ ഇത് വര്‍ദ്ധന തള്ളിക്കളഞ്ഞിരുന്നു. കൂടുതല്‍ സമരങ്ങള്‍ നടത്താന്‍ ആര്‍സിഎന്‍ ഒരുങ്ങുമ്പോഴാണ് ശമ്പളത്തുകയുടെ പേരില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തയ്യാറല്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കിയത്. അടുത്ത ആറ് മാസത്തേക്ക് സമരം നീട്ടാന്‍ തങ്ങളുടെ 3

Full Story
[236][237][238][239][240]
 
-->




 
Close Window