Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
UK Special
  04-11-2022
രണ്ടു വര്‍ഷത്തേക്ക് ബ്രിട്ടനില്‍ സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടന്‍ എക്കാലത്തെയും നീണ്ട സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് എത്തിയിരിക്കുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. യുകെ വളരെ വെല്ലുവിളി നിറഞ്ഞ രണ്ടു വര്‍ഷങ്ങളെയാണ് അഭിമുഖീകരിക്കാന്‍ പോകുന്നതെന്നും 2025 ഓടെ തൊഴിലില്ലായ്മ ഇരട്ടിയാകും എന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കി. പലിശ നിരക്കുകള്‍ 2.25 ശതമാനത്തില്‍ നിന്നും 3 ശതമാനത്തിലേക്ക് ബാങ്ക് ഉയര്‍ത്തി. 1989 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് വര്‍ദ്ധനവാണ് ഇത്. ജീവിത ചെലവുകളുടെ വര്‍ദ്ധന ക്രമാതീതമായി വര്‍ദ്ധിക്കുന്നത് തടയുവാനാണ് ബാങ്ക് ഇന്‍ട്രസ്റ്റ് റേറ്റുകള്‍ ഉയര്‍ത്തിയിരിക്കുന്നത്.ഉക്രൈന്‍ യുദ്ധം മൂലം അവശ്യസാധനങ്ങളുടെ വില വര്‍ധനവ് ബ്രിട്ടനിലെ ഭവനങ്ങളെയാകെ വലച്ചിട്ടുണ്ട്.

Full Story
  04-11-2022
പലിശ നിരക്ക് വര്‍ധന സാധാരണക്കാരനെ എങ്ങനെ ബാധിക്കും

ലണ്ടന്‍: 2.25 ശതമാനത്തില്‍ നിന്ന ബേസ് റേറ്റ് 3 ശതമാനത്തിലേക്ക് ഉയര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത് പണപ്പെരുപ്പത്തെ ചാക്കിട്ട് പിടിക്കുകയാണ്. 1989 ഒക്ടോബറിന് ശേഷം ആദ്യമായാണ് ഈ തോതില്‍ ബാങ്ക് ബേസ് റേറ്റില്‍ മാറ്റം വരുത്തുന്നത്. ആ ഘട്ടത്തില്‍ 13.75 ശതമാനത്തില്‍ നിന്നും 1.13 ശതമാനം പോയിന്റ് വര്‍ദ്ധനവാണ് വരുത്തിയത്. 2021 ഡിസംബറിന് ശേഷം തുടര്‍ച്ചയായ എട്ടാം തവണയാണ് മോണിറ്ററി പോളിസി കമ്മിറ്റി ബേസ് റേറ്റ് വര്‍ദ്ധിപ്പിക്കുന്നത്. ഈ തീരുമാനങ്ങള്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്താനും, സേവിംഗ് റേറ്റ് വര്‍ദ്ധിപ്പിക്കാനും ഇടയാക്കിയിട്ടുണ്ട്. നിലവില്‍ 10.1 ശതമാനത്തിലുള്ള പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് തലവേദനയാണ്. റീട്ടെയില്‍ പ്രൈസ് പണപ്പെരുപ്പം 12.6 ശതമാനം എത്തിയതോടെ

Full Story
  04-11-2022
ലണ്ടനിലും കേംബ്രിഡ്ജിലും വീട് വില താങ്ങാന്‍ കഴിയുന്നില്ല, സമീപ പ്രദേശങ്ങളിലേക്ക് ചേക്കേറി പ്രവാസികള്‍

ലണ്ടന്‍: യുകെയില്‍ എത്തിപെടുക എന്നത് പലരുടേയും സ്വപ്നമാണ്. എന്നാല്‍ അതിന് തടസ്സമാകുക വര്‍ദ്ധിച്ചുവരുന്ന താമസ ചെലവുകളും മറ്റ് അനുബന്ധ ചെലവുകളുമാണ്. പല പ്രമുഖ നഗരങ്ങളിലും വാടകയ്ക്ക് താമസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും വാടകയിനത്തില്‍ നല്‍കേണ്ടിവരുന്നതാണ് കാരണം. ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെ ക്ഷാമം ഈ പ്രദേശങ്ങളില്‍ രൂക്ഷമാണ്. കാരണം ലഭിക്കുന്ന വരുമാനത്തിന്റെ അധിക ഭാഗം വാടക നല്‍കിയാല്‍ മിച്ചമൊന്നും കാണില്ല. വിദേശ രാജ്യങ്ങളിലേക്കോ ചെലവു കുറഞ്ഞ പ്രദേശങ്ങളിലേക്കോ ജോലി മാറുകയാണ് ഇത്തരക്കാര്‍. കേംബ്രിഡ്ജ്, ലണ്ടന്‍ ,ഓക്സ്ഫോഡ് എന്നിവിടങ്ങളില്‍ താമസിക്കാന്‍ മടിക്കുകയാണ് പലരും. ജോലി ഓഫര്‍ കിട്ടിയാലും ഈ

Full Story
  04-11-2022
മൂന്നു പതിറ്റാണ്ടിലെ ഏറ്റവും വലിയ പലിശ നിരക്ക് പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലണ്ടന്‍: മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പലിശ നിരക്ക് വര്‍ദ്ധന ബാങ്ക് ഓഫ് ഇംഗ്ലണ്ട് അവതരിപ്പിച്ചതിനാല്‍ രണ്ട് വര്‍ഷത്തെ സാമ്പത്തിക പ്രതിസന്ധി തുടരുമെന്ന് ചാന്‍സലര്‍ ജറമി ഹണ്ട്. കുതിച്ചുയരുന്ന പണപ്പെരുപ്പം നേരിടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്ക് 2.25 ശതമാനത്തില്‍ നിന്ന് 3 ശതമാനമായി ഉയര്‍ത്തി. എന്നാല്‍ ഈ നടപടിക്കൊപ്പം യുകെ ഇതിനകം മാന്ദ്യത്തിലാണെന്നും 2024ന്റെ മധ്യം വരെ സാമ്പത്തിക പ്രതിസന്ധി തുടരുമെന്നും ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കി.മോര്‍ട്ട്ഗേജുകള്‍ എടുത്തിട്ടുള്ള കുടുംബങ്ങള്‍ക്ക് കനത്ത ആഘാതമാണ് ഈ തീരുമാനം. ഫിക്സ് ചെയ്യാത്ത മോര്‍ട്ട്ഗേജ് ബില്ലുകള്‍ ആയിരക്കണക്കിന് പൗണ്ട് വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും. ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ ഈ

Full Story
  03-11-2022
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് മൂന്നു ശതമാനം വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് മൂന്ന് ശതമാനമായി ഉയര്‍ത്തിയേക്കുമെന്ന് സൂചനകള്‍ പുറത്ത് വന്നു. 1989 ന് ശേഷമുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന നിരക്കിലെ ഏറ്റവും വലിയ വര്‍ദ്ധനവായിരിക്കും ഇന്ന് പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വ്യാഴാഴ്ച കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ദര്‍ കണക്കുകൂട്ടുന്നു. അടുത്ത വസന്തകാലം വരെ പണപ്പെരുപ്പ നിരക്ക് ഇരട്ടിയായി തുടരുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്ക് കൂട്ടുന്നത്. പണപ്പെരുപ്പ നിരക്ക് കുറയ്ക്കാന്‍ പലിശ നിരക്ക് കുറയ്ക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് അധികൃതര്‍ പറയുന്നു.തുടര്‍ച്ചയായ എട്ടാമത്തെ പലിശനിരക്ക് വര്‍ദ്ധനയെ അടയാളപ്പെടുത്തിക്കൊണ്ട്, ബാങ്ക് ഓഫ്

Full Story
  03-11-2022
ഇംഗ്ലണ്ടിലും വെയില്‍സിലും താമസിക്കുന്ന ആറിലൊരാള്‍ വിദേശി, ഒന്നാം സ്ഥാനം ഇന്ത്യക്കാര്‍ക്ക് തന്നെ

ലണ്ടന്‍: യുകെയ്ക്ക് പുറത്ത് ജനിച്ച് ബ്രിട്ടീഷ് പൗരത്വം നേടിയവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. യുകെ ജനസംഖ്യയുടെ 1.5%, അതായത് 925,000 ഇന്ത്യക്കാരാണ് ബ്രിട്ടനില്‍ സ്ഥിരതാമസം ഉറപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ബ്രിട്ടനെ പ്രതിസന്ധി ഘട്ടത്തില്‍ മുന്നോട്ട് നയിക്കുന്ന വര്‍ത്തമാനങ്ങള്‍ക്കിടെയാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് സെന്‍സസ് കണക്കുകള്‍ പുറത്തുവിടുന്നത്.ഇംഗ്ലണ്ടിലും, വെയില്‍സിലും താമസിക്കുന്ന ആറില്‍ ഒരാള്‍ വീതം യുകെയ്ക്ക് പുറത്ത് ജനിച്ചവരാണെന്ന് സെന്‍സസ് വ്യക്തമാക്കുന്നു. പത്ത് മില്ല്യണ്‍ വരുന്ന യുകെ ഇതര പൗരന്‍മാര്‍ക്കാണ് ഇപ്പോള്‍ ബ്രിട്ടന്‍ സ്വന്തം രാജ്യമായി മാറിയിരിക്കുന്നത്. അതേസമയം റൊമാനിയക്കാരുടെ

Full Story
  03-11-2022
ബ്രിട്ടനില്‍ പ്രതിദിനം 33 പേര്‍ ഹൃദ്രോഗം ബാധിച്ചുമരിക്കുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ ഓരോ ദിവസവും 33 പേര്‍ അധികമായി ഹൃദ്രോഗം ബാധിച്ച് മരിക്കുന്നു. ചികിത്സ വൈകുന്നത് കൊണ്ട് മാത്രമാണ് ഇത്രയും പേര്‍ക്ക് ദിവസേന മരണത്തിന് കീഴടങ്ങുന്നത്. ഹൃദയാരോഗ്യ പ്രശ്നങ്ങളുമായി ദിവസേന 33 പേര്‍ മരിക്കുന്നതിന് കാരണം ചികിത്സകള്‍ വൈകുന്നതാണെന്നാണ് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ നല്‍കുന്ന മുന്നറിയിപ്പ്. ആംബുലന്‍സുകള്‍ക്കായുള്ള കാത്തിരിപ്പ് നീളുന്നതും, ജീവന്‍ രക്ഷിക്കുന്ന ആശുപത്രി ടെസ്റ്റുകളും, പ്രൊസീജ്യറുകളും വൈകുന്നതും ചേര്‍ന്നാണ് ആഴ്ചയില്‍ 230 പേരുടെ ജീവന്‍ അധികമായി പോകുന്നതെന്ന് ബിഎച്ച്എഫ് മുന്നറിയിപ്പില്‍ വ്യക്തമാക്കി.മഹാമാരിയുടെ തുടക്കം മുതല്‍ ഏകദേശം 30,000 പേരാണ് ഹൃദയപ്രശ്നങ്ങളുമായി അനാവശ്യമായി മരണത്തെ പുല്‍കിയതെന്ന് ഈ ചാരിറ്റി

Full Story
  03-11-2022
മോര്‍ട്ട്‌ഗേജ് ഉയര്‍ന്നതോടെ വാടക വീടുകള്‍ക്ക് ക്ഷാമം, ഉന്നത വിദ്യാഭ്യാസത്തിന് എത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ വെട്ടിലാകും

ലണ്ടന്‍: മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് അടുത്ത രണ്ടു വര്‍ഷങ്ങളില്‍ വാടകയ്ക്ക് ലഭ്യമാകുന്ന വീടുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് എംപിമാരുടെ കമ്മിറ്റിയുടെ മുന്‍പില്‍ എത്തിയിരിക്കുകയാണ്. നിരക്കുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ''ബൈ -ടു -ലെറ്റ് ' പ്രോപ്പര്‍ട്ടികള്‍ വാങ്ങുവാന്‍ ഭൂവുടമകള്‍ വിമുഖത കാണിക്കുമെന്നും ഇത് വാടകയ്ക്ക് ലഭ്യമാകുന്ന ഭവനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടാക്കുമെന്നും ജോണ്‍ ചാര്‍കോളിലെ മോര്‍ട്ട്‌ഗേജ് ബ്രോക്കറായ റേ ബൗള്‍ജര്‍ കമ്മിറ്റിക്ക് മുന്‍പില്‍ വ്യക്തമാക്കി. ലണ്ടനിലും തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലും ആണ് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുള്ളതെന്ന് അദ്ദേഹം

Full Story
[392][393][394][395][396]
 
-->




 
Close Window