Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
ലണ്ടനിലും കേംബ്രിഡ്ജിലും വീട് വില താങ്ങാന്‍ കഴിയുന്നില്ല, സമീപ പ്രദേശങ്ങളിലേക്ക് ചേക്കേറി പ്രവാസികള്‍
reporter

ലണ്ടന്‍: യുകെയില്‍ എത്തിപെടുക എന്നത് പലരുടേയും സ്വപ്നമാണ്. എന്നാല്‍ അതിന് തടസ്സമാകുക വര്‍ദ്ധിച്ചുവരുന്ന താമസ ചെലവുകളും മറ്റ് അനുബന്ധ ചെലവുകളുമാണ്. പല പ്രമുഖ നഗരങ്ങളിലും വാടകയ്ക്ക് താമസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും വാടകയിനത്തില്‍ നല്‍കേണ്ടിവരുന്നതാണ് കാരണം. ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെ ക്ഷാമം ഈ പ്രദേശങ്ങളില്‍ രൂക്ഷമാണ്. കാരണം ലഭിക്കുന്ന വരുമാനത്തിന്റെ അധിക ഭാഗം വാടക നല്‍കിയാല്‍ മിച്ചമൊന്നും കാണില്ല. വിദേശ രാജ്യങ്ങളിലേക്കോ ചെലവു കുറഞ്ഞ പ്രദേശങ്ങളിലേക്കോ ജോലി മാറുകയാണ് ഇത്തരക്കാര്‍. കേംബ്രിഡ്ജ്, ലണ്ടന്‍ ,ഓക്സ്ഫോഡ് എന്നിവിടങ്ങളില്‍ താമസിക്കാന്‍ മടിക്കുകയാണ് പലരും. ജോലി ഓഫര്‍ കിട്ടിയാലും ഈ പ്രദേശങ്ങളില്‍ വീടു കിട്ടുക പ്രയാസമാണ്. ചെലവും ഏറെയാണ്. ഉള്‍പ്രദേശങ്ങളും ജീവിത ചെലവ് കുറഞ്ഞതുമായ പ്രദേശങ്ങളിലേക്ക് ചേക്കേറുകയാണ് നഴ്സായി ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ ഒരു വിഭാഗം. ലണ്ടന്‍, ഓക്സ്ഫോഡ്, കേംബ്രിഡ്ജ് എന്നിവിടങ്ങളില്‍ 1300 പൗണ്ടിന് മുകളിലാണ് വാടക മാത്രം. വെള്ളം, വൈദ്യുതി, കൗണ്‍സില്‍ ടാക്സ്, കാര്‍ ഇന്ധനം, വീട്ടിലെ ചിലവ് ഒക്കെ കൂടിയാകുമ്പോള്‍ സാധാരണക്കാരന് താങ്ങാന്‍ പറ്റുന്നതിനും അപ്പുറമാണ് ചിലവ്. കുട്ടികളുടെ മറ്റ് ചെലവുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ കുടുംബ ബജറ്റ് താളം തെറ്റും. വില കുതിച്ചുയരുന്നതില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് സാധാരണക്കാരുടെ അഭ്യര്‍ത്ഥന.

ഇതിനിടെ ബ്രിട്ടനിലെ ഭവനവിലയുടെ കുതിപ്പിന് കുരുക്കിട്ട് പലിശ നിരക്ക് വര്‍ദ്ധനവുകള്‍. ഏറ്റവും ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തില്‍ ഭവനവില കാല്‍ശതമാനത്തോളം താഴേക്ക് പോകുമെന്നാണ് മോര്‍ട്ട്ഗേജ് ലെന്‍ഡര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.30 വര്‍ഷത്തിനിടെ ഏറ്റവും വലിയ പലിശ നിരക്ക് വര്‍ദ്ധനവിന്റെ ആഘാതം നേരിട്ട ഭവനഉടമകള്‍ക്കാണ് ഈ മുന്നറിയിപ്പ് ലഭിക്കുന്നത്. ഇവരുടെ മോര്‍ട്ട്ഗേജ് പേയ്മെന്റുകളിലേക്ക് നൂറുകണക്കിന് പൗണ്ട് കൂട്ടിച്ചേര്‍ക്കപ്പെടുമ്പോഴാണ് ഈ തിരിച്ചടി പിന്നാലെ വരുന്നത്. 'ഭവനവില വര്‍ദ്ധന മെല്ലെപ്പോക്കിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് ഏറെ. എന്നാല്‍ ഏറ്റവും മോശം സാഹചര്യത്തില്‍ വില 30 ശതമാനം വരെ ഇടിയാം, ഇത് രണ്ടും രണ്ട് ധ്രുവങ്ങളിലാണ്', കോമണ്‍സ് ട്രഷറി കമ്മിറ്റി മുന്‍പാകെ നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി ചീഫ് ഫിനാന്‍സ് ഓഫീസര്‍ ക്രിസ് റോഡ്സ് പറഞ്ഞു.ശരാശരി 8 ശതമാനം മുതല്‍ 10 ശതമാനം വരെ വില ഇടിയുമെന്നാണ് താന്‍ കണക്കാക്കുന്നതെന്ന് റോഡ്സ് വ്യക്തമാക്കി. ഇത് ഒരു തരത്തിലും പ്രവചനമല്ലെന്നാണ് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നത്.ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 3 ശതമാനത്തിലേക്ക് ഉയര്‍ത്തിയ ഘട്ടത്തില്‍ ഈ പ്രവചനങ്ങള്‍ സംഭവിക്കാന്‍ സാധ്യത ഏറുകയാണ്. പണപ്പെരുപ്പം കുതിച്ചുയരുമ്പോള്‍ 33 വര്‍ഷത്തിനിടെ നടത്തുന്ന ഏറ്റവും വലിയ ഒറ്റത്തവണ വര്‍ദ്ധനവാണ് ഇക്കുറിയിലേത്. 15 മാസത്തിനിടെ ആദ്യമായി ഒക്ടോബറില്‍ മാസാമാസ കണക്കുകളില്‍ 0.9 ശതമാനത്തിന്റെ വിലയിടിവാണ് വിപണിയില്‍ നേരിട്ടതെന്ന് നേഷന്‍വൈഡ് വ്യക്തമാക്കുന്നു. മഹാമാരി തുടങ്ങിയ ശേഷം ഏറ്റവും കുത്തനെയുള്ള ഇടിവാണിത്.വാര്‍ഷിക ഭവനവില വളര്‍ച്ച ഒക്ടോബറില്‍ 7.2 ശതമാനത്തില്‍ പതുങ്ങി നില്‍ക്കുകയാണ്. സെപ്റ്റംബറിലെ 9.5 ശതമാനത്തില്‍ നിന്നാണ് ഈ തളര്‍ച്ച. യുകെയില്‍ ഒക്ടോബറിലെ ശരാശരി ഭവനങ്ങളുടെ വില 268,282 പൗണ്ടാണ്.

 
Other News in this category

 
 




 
Close Window