Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
രണ്ടു വര്‍ഷത്തേക്ക് ബ്രിട്ടനില്‍ സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ബ്രിട്ടന്‍ എക്കാലത്തെയും നീണ്ട സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് എത്തിയിരിക്കുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. യുകെ വളരെ വെല്ലുവിളി നിറഞ്ഞ രണ്ടു വര്‍ഷങ്ങളെയാണ് അഭിമുഖീകരിക്കാന്‍ പോകുന്നതെന്നും 2025 ഓടെ തൊഴിലില്ലായ്മ ഇരട്ടിയാകും എന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കി. പലിശ നിരക്കുകള്‍ 2.25 ശതമാനത്തില്‍ നിന്നും 3 ശതമാനത്തിലേക്ക് ബാങ്ക് ഉയര്‍ത്തി. 1989 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് വര്‍ദ്ധനവാണ് ഇത്. ജീവിത ചെലവുകളുടെ വര്‍ദ്ധന ക്രമാതീതമായി വര്‍ദ്ധിക്കുന്നത് തടയുവാനാണ് ബാങ്ക് ഇന്‍ട്രസ്റ്റ് റേറ്റുകള്‍ ഉയര്‍ത്തിയിരിക്കുന്നത്.ഉക്രൈന്‍ യുദ്ധം മൂലം അവശ്യസാധനങ്ങളുടെ വില വര്‍ധനവ് ബ്രിട്ടനിലെ ഭവനങ്ങളെയാകെ വലച്ചിട്ടുണ്ട്. അടുപ്പിച്ച് രണ്ട് മൂന്നു- മാസ കാലാവധിയുള്ള ക്വാര്‍ട്ടറുകളില്‍ സമ്പത്ത് വ്യവസ്ഥയില്‍ വളര്‍ച്ച രേഖപ്പെടുത്താതെ വരുമ്പോഴാണ് സാമ്പത്തിക മാന്ദ്യമായി കണക്കാക്കുന്നത്.

കമ്പനികള്‍ കുറച്ചു പണം സമ്പാദിക്കുന്നതും, ശമ്പളം കുറയുന്നതും തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതും എല്ലാം സാമ്പത്തിക മാന്ദ്യത്തിന്റെ അനന്തരഫലങ്ങളാണ്. ഇതുമൂലം ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതു സേവനങ്ങളില്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ പണം നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭ്യമാകാതെ വരുകയും ചെയ്യും.ഈ വര്‍ഷം അവസാനത്തോടെ ബ്രിട്ടന്‍ പൂര്‍ണ്ണമായും സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തും എന്നാണ് ബാങ്ക് മുന്‍പ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ നിലവില്‍ തന്നെ ബ്രിട്ടന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തിയതായും, ഇത് അടുത്തവര്‍ഷം മുഴുവനും 2024 ന്റെ ആദ്യ ഭാഗങ്ങളിലും തുടരുമെന്നും ബാങ്ക് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ സാമ്പത്തിക രംഗത്തെ സ്ഥിരപ്പെടുത്തുവാന്‍ ആവശ്യമായ നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ചെയ്യാനാവുന്നതെന്ന് ചാന്‍സലര്‍ ജെറെമി ഹണ്ട് വ്യക്തമാക്കി. നവംബര്‍ 17ന് പ്രഖ്യാപിക്കാന്‍ ഇരിക്കുന്ന മിനി ബഡ്ജറ്റും ഈ സാഹചര്യത്തില്‍ കൂടുതല്‍ നിര്‍ണായകമാകും.

 
Other News in this category

 
 




 
Close Window