Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
മൂന്നു പതിറ്റാണ്ടിലെ ഏറ്റവും വലിയ പലിശ നിരക്ക് പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്
reporter

ലണ്ടന്‍: മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പലിശ നിരക്ക് വര്‍ദ്ധന ബാങ്ക് ഓഫ് ഇംഗ്ലണ്ട് അവതരിപ്പിച്ചതിനാല്‍ രണ്ട് വര്‍ഷത്തെ സാമ്പത്തിക പ്രതിസന്ധി തുടരുമെന്ന് ചാന്‍സലര്‍ ജറമി ഹണ്ട്. കുതിച്ചുയരുന്ന പണപ്പെരുപ്പം നേരിടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്ക് 2.25 ശതമാനത്തില്‍ നിന്ന് 3 ശതമാനമായി ഉയര്‍ത്തി. എന്നാല്‍ ഈ നടപടിക്കൊപ്പം യുകെ ഇതിനകം മാന്ദ്യത്തിലാണെന്നും 2024ന്റെ മധ്യം വരെ സാമ്പത്തിക പ്രതിസന്ധി തുടരുമെന്നും ചാന്‍സലര്‍ മുന്നറിയിപ്പ് നല്‍കി.മോര്‍ട്ട്ഗേജുകള്‍ എടുത്തിട്ടുള്ള കുടുംബങ്ങള്‍ക്ക് കനത്ത ആഘാതമാണ് ഈ തീരുമാനം. ഫിക്സ് ചെയ്യാത്ത മോര്‍ട്ട്ഗേജ് ബില്ലുകള്‍ ആയിരക്കണക്കിന് പൗണ്ട് വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും. ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ ഈ സാമ്പത്തിക പ്രതിസന്ധി 1920-കള്‍ക്ക് ശേഷം ഏറ്റവും ദൈര്‍ഘ്യമേറിയതാകും.

2025-ഓടെ തൊഴിലില്ലായ്മ നിലവിലെ 3.5 ശതമാനത്തില്‍ നിന്നും 6.5 ശതമാനത്തിലേക്ക് ഉയരുമെന്നും ബാങ്ക് പ്രവചിക്കുന്നു.2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പലിശ നിരക്കുകള്‍. 7-2 എന്ന നിലയിലാണ് മോണിറ്ററി പോളിസി കമ്മിറ്റി തുടര്‍ച്ചയായ എട്ടാം തവണയും നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത്. ഇതോടെ 200,000 സ്റ്റാന്‍ഡേര്‍ വേരിയബിള്‍ മോര്‍ട്ട്ഗേജിലുള്ള തിരിച്ചടവുകള്‍ പ്രതിവര്‍ഷം 1000 പൗണ്ടിലേറെ കുതിച്ചുചാട്ടം നടത്തും.മോര്‍ട്ട്ഗേജ് എടുത്ത കുടുംബങ്ങള്‍ക്ക് ഈ നീക്കം കഠിനമായി മാറുമെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട് സമ്മതിച്ചു. എന്നാല്‍ ഭാവിയില്‍ കൂടുതല്‍ ക്രൂരമായ ചുവടുവെയ്പ്പുകള്‍ ഒഴിവാക്കാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ 17ന് ഓട്ടം സ്റ്റേറ്റ്മെന്റ് നടത്താന്‍ ഒരുങ്ങുന്ന ചാന്‍സലര്‍ നികുതി വര്‍ദ്ധനവുകളും, ചെലവ് ചുരുക്കല്‍ നടപടികളുമായി 50 ബില്ല്യണ്‍ പൗണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ്.അതേസമയം മുന്‍ പ്രവചനങ്ങളെ അപേക്ഷിച്ച് പലിശനിരക്ക് താഴ്ന്ന നിലയില്‍ തന്നെ എത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആന്‍ഡ്രൂ ബെയ്ലി പറയുന്നത്. മുന്‍ പ്രവചനങ്ങള്‍ ആറു ശതമാനത്തിന് മുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

 
Other News in this category

 
 




 
Close Window