Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
സൗദി അറേബ്യയില്‍ സ്ത്രീകള്‍ മാറി. നിയമം കര്‍ശനമാക്കും തോറും യുവതികള്‍ കൂടുതല്‍ ഫാഷനിലേക്ക് ഇറങ്ങുന്നു
Reporter
സൗദി അറേബ്യയില്‍ സ്ത്രീകള്‍ ഹിജാബ് ഒഴിവാക്കാന്‍ ധൈര്യപ്പെട്ട് മുന്നോട്ടു വരുന്നു. സ്ത്രീകള്‍ ഹിജാബ് ധരിച്ച് വേണം നിരത്തിലിറങ്ങാന്‍ എന്ന രീതി ഇപ്പോഴും സൗദി അറേബ്യ തുടരുകയാണ്. എന്നാല്‍ പ്രതിഷേധക്കാരായ ചില സ്ത്രീകള്‍ തലമുണ്ട് ഒഴിവാക്കിക്കൊണ്ട് സാമൂഹ്യസ്വാതന്ത്ര്യം ലക്ഷ്യം വെച്ച് ധൈര്യത്തോടെയാണ് പുറത്തിറങ്ങുന്നത്. പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരമേറ്റതോടെ ഇത്തരം കാര്യങ്ങളില്‍ ചില ഇളവുകള്‍ വന്നു. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി ലഭിച്ചു. നിയന്ത്രിതമായിട്ടാണെങ്കിലും. ഫുട്‌ബോള്‍ മൈതാനങ്ങളിലേക്ക് അവര്‍ക്ക് പ്രവേശനം ലഭിച്ചു. വസ്ത്രം, ഭാഷ, വിശ്വാസം എന്നീ കാര്യങ്ങളില്‍ സൗദി അറേബ്യയിലെ ചെറിയ മാറ്റം പോലും ഏറെ ചര്‍ച്ചയാകുന്നത് നിലവിലെ യാഥാസ്ഥിതിക സ്ഥിതിയില്‍ അത് അത്രമാത്രം പ്രതിഫലനങ്ങള്‍ ഉണ്ടാക്കും.


സ്ത്രീകളെല്ലാം ഹിജാബ് ധരിച്ച് വേണം നിരത്തിലിറങ്ങാന്‍ എന്ന രീതി ഇപ്പോഴും സൗദി അറേബ്യ തുടരുകയാണ്. എന്നാല്‍ പ്രതിഷേധക്കാരായ ചില സ്ത്രീകള്‍ തലമുണ്ട് ഒഴിവാക്കിക്കൊണ്ട് സാമൂഹ്യസ്വാതന്ത്ര്യം ലക്ഷ്യം വെച്ച് ധൈര്യത്തോടെയാണ് പുറത്തിറങ്ങുന്നത്.

ഫുട്‌ബോള്‍ മൈതാനങ്ങളിലേക്ക് പ്രവേശിക്കാന്‍ അനുമതി കിട്ടിയതും വാഹനമോടിക്കാന്‍ അനുമതി കിട്ടിയതിലും അവര്‍ ഇപ്പോള്‍ സന്തോഷവദികളാണ്.
സൗദി റോഡുകളില്‍ യുവതികള്‍ മുഖം കാണിച്ചു കൊണ്ടും മികച്ച വസ്ത്രം ധരിച്ചു പുറത്തിറങ്ങുന്ന അവസ്ഥ സ്ത്രീകള്‍ക്ക് ഇപ്പോഴാണ് സാധ്യമായത്. കുറച്ച് കാലം മുന്‍പ് ഇങ്ങനെയുള്ളവരെ പൊതുസ്ഥലങ്ങളില്‍ പ്രവേശിപ്പിക്കുകയില്ലായിരുന്നു.
കൂടാതെ സൗദിയിലെ മത പൊലീസ് അറസ്റ്റ് ചെയ്യുന്നതും സ്ഥിരമായിരുന്നു.
കണ്ണ് മാത്രം വെളിയില്‍ കാണിച്ച് സ്വന്തം ശരീരത്തെ പൂര്‍ണ്ണമായും മറച്ച്, പുരുഷന്റെ നിഴലിനും പുറകില്‍ നില്‍ക്കാനായിരുന്നു ഇതുവരെ അവളുടെ സ്ഥാനം.
മനാഹെല്‍ അല്‍ ഒട്ടൈബി (25), സാമൂഹ്യ പ്രവര്‍ത്തക. സൗദി നിരത്തിലൂടെ ഹിജാബില്ലാതെ യാത്ര ചെയ്യുന്നു.
പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരമേറ്റതോടെ ഇത്തരം കാര്യങ്ങളില്‍ ചില ഇളവുകള്‍ വന്നു. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി ലഭിച്ചു. നിയന്ത്രിതമായിട്ടാണെങ്കിലും. ഫുട്‌ബോള്‍ മൈതാനങ്ങളിലേക്ക് അവര്‍ക്ക് പ്രവേശനം ലഭിച്ചു.
ഹ്യൂമന്‍ റിസോഴ്‌സ് സ്‌പെഷ്യലിസ്റ്റായ മഷേല്‍ അല്‍ ജലൂദ് (33) ഓറഞ്ച് നിറത്തിലുള്ള ടോപ് ധരിച്ചാണ് പുറത്തിറങ്ങിയത്. വ്യക്തമായ നിയമങ്ങളും സംരക്ഷണവും ഇല്ലാത്തിടത്തോളം തനിക്ക് അപകടസാധ്യത ഉണ്ടാകാമെന്നും രാജ്യത്തെ മതഭ്രാന്തന്മാരില്‍ നിന്ന് ആക്രമണത്തിന് വിധേയമാകാമെന്നും ജലൗദ് പറയുന്നു.
ജലൂദിനെ കണ്ടതോടെ മാളിലിരുന്നവര്‍ പുരികം ചുളിച്ച് രൂക്ഷമായും നോക്കാന്‍ ആരംഭിച്ചു. ചിലര്‍ നിങ്ങള്‍ സെലിബ്രിറ്റിയാണോയെന്ന് വരെ ചോദിച്ചു. എന്നാല്‍ താന്‍ സെലിബ്രിറ്റിയല്ലെന്നും ഒരു സാധാരണ സൗദി പൗരനാണെന്നും ജലൗദിന് പറയേണ്ടിവന്നു. പക്ഷേ ഇതേ സമയം തന്നെ തനിക്ക് മോശമായ അനുഭവമുണ്ടായെന്നും അവര്‍ പറഞ്ഞു.
സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ജോലി ചെയ്യുന്നവരെല്ലാം ശരീരം പൂര്‍ണമായും മൂടിയിരിക്കണം. സുതാര്യമായതൊന്നും തന്നെ ധരിക്കാന്‍ പാടില്ല.
പല രീതിയില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് പ്രാബല്യത്തില്‍ കൊണ്ട് വരുന്നതില്‍ ഇപ്പോഴും കാലതാമസമുണ്ടാകാറുണ്ട്.
ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്നതും അടുത്ത കാലങ്ങളായി മാത്രം നിര്‍ബന്ധമായിത്തീര്‍ന്നതുമായ ഒന്നാണ് സൗദിയിലെ ഈ നിയമം. രാജ്യത്തെ മത പൊലീസിന്റെ നിര്‍ബന്ധമാണ് ശരീയത്ത് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ കാരണം.
 
Other News in this category

 
 




 
Close Window