Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
ശൈത്യകാലത്ത് പീക്ക് സമയങ്ങളില്‍ ഉപയോഗം കുറച്ചാല്‍ 100 പൗണ്ട് ലഭിക്കും
reporter

ലണ്ടന്‍: ഇക്കുറി വിന്ററില്‍ പീക്ക് സമയങ്ങളില്‍ ഏതാനും ദിവസങ്ങള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ തയ്യാറാകുന്ന സ്മാര്‍ട്ട് മീറ്ററുള്ള വീടുകള്‍ക്ക് പണം നല്‍കാനുള്ള പദ്ധതി തയ്യാര്‍. നാഷണല്‍ ഗ്രിഡിന്റെ എനര്‍ജി സേവിംഗ് സ്‌കീമിന് എനര്‍ജി റെഗുലേറ്റര്‍ പച്ചക്കൊടി വീശിയതോടെ പദ്ധതിയുമായി മുന്നോട്ട് പോകും.പവര്‍കട്ടുകള്‍ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി. പരിമിതമായ സ്‌കീമിലൂടെ വീടുകള്‍ക്ക് 100 പൗണ്ട് വരെ ലാഭിക്കാന്‍ അവസരം ലഭിക്കുമെന്ന് നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍ വ്യക്തമാക്കി. വിന്റര്‍ മാസങ്ങളില്‍ വൈദ്യുതി ഉപയോഗം ചുരുക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് 240 പൗണ്ട് വരെ ലാഭിക്കാന്‍ കഴിയുമെന്ന് എനര്‍ജി സ്ഥാപനമായ ഒക്ടോപസ് കണക്കാക്കിയിരുന്നു. എനര്‍ജി റെഗുലേറ്ററായ ഓഫ്ജെം ഇപ്പോള്‍ നാഷണല്‍ ഗ്രിഡ് ഇലക്ട്രിസിറ്റി സിസ്റ്റം ഓപ്പറേറ്ററുടെ പദ്ധതി തുടങ്ങുന്നതിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

ഡിമാന്‍ഡ് ഫ്ളെക്സിബിലിറ്റി സര്‍വ്വീസ് എന്നുപേരിട്ട പദ്ധതി നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് നടപ്പിലാക്കുക.വരും ദിവസങ്ങളില്‍ സര്‍വ്വീസിന്റെ ആദ്യ ടെസ്റ്റ് ഇഎസ്ഒ നടത്തും. ഇത് ബിസിനസ്സുകള്‍ക്കും ലഭ്യമായിരിക്കും. 12 ദിവസങ്ങളിലാണ് ടെസ്റ്റ് നീളുക. ഏത് വിധത്തിലാണ് കസ്റ്റമേഴ്സ് പ്രതികരിക്കുകയെന്ന് ഇതുവഴി നിരീക്ഷിക്കും. സ്മാര്‍ട്ട് മീറ്ററുള്ള കസ്റ്റമേഴ്സിന് മാത്രമാണ് ഇതില്‍ പങ്കെടുക്കാന്‍ കഴിയുക.ചില ദിവസങ്ങളില്‍ കുടുംബങ്ങളോട് ഉപയോഗം മാറ്റിവെയ്ക്കാനും ഗ്രിഡ് ആവശ്യപ്പെടും. കസ്റ്റമേഴ്സിനെ പദ്ധതിയിലേക്ക് ഒപ്പുവെച്ച ഏക സപ്ലയര്‍ നിലവില്‍ ഒക്ടോപസ് എനര്‍ജിയാണ്. ഈ വിന്ററില്‍ 13 തവണയെങ്കിലും പദ്ധതി ഉപയോഗപ്പെടുത്തി ഗ്രിഡില്‍ എനര്‍ജി ക്ഷാമം നേരിടുന്നത് തടയുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നാഷണല്‍ ഗ്രിഡ് ഇത്തരം കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.

 
Other News in this category

 
 




 
Close Window