Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
UK Special
  Add your Comment comment
സ്‌കോട്ട്‌ലന്‍ഡിലെ എന്‍എച്ച്എസ് ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്
reporter

ലണ്ടന്‍: സ്‌കോട്ട്ലണ്ടില്‍ മെച്ചപ്പെട്ട ശമ്പള വര്‍ദ്ധന ഓഫര്‍ മുന്നോട്ട് വെച്ച ഗവണ്‍മെന്റ് തീരുമാനം അംഗീകരിച്ച് രണ്ട് പ്രധാന എന്‍എച്ച്എസ് യൂണിയനുകള്‍. യുണൈറ്റ്, യുണീഷന്‍ എന്നിങ്ങനെയുള്ള ഹെല്‍ത്ത് സര്‍വ്വീസ് യൂണിയന്‍ അംഗങ്ങളുടെ പണിമുടക്കാണ് ഇതോടെ ഒഴിവാകുന്നത്. എന്നാല്‍ റോയല്‍ കോളേജ് ഓഫ് നഴ്സിംഗ്, ജിഎംബി, ചാര്‍ട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി അംഗങ്ങള്‍ ബാലറ്റുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. റെക്കോര്‍ഡ് പേ ഓഫര്‍ സ്വീകരിച്ച യുണൈറ്റ്, യുണീഷന്‍ തീരുമാനത്തെ ഹെല്‍ത്ത് സെക്രട്ടറി ഹംസ യൂസഫ് സ്വാഗതം ചെയ്തു. കഴിഞ്ഞ മാസമാണ് സ്‌കോട്ടിഷ് ഗവണ്‍മെന്റ് ഡീല്‍ മെച്ചപ്പെടുത്തി ശരാശരി 7.5 ശതമാനമാക്കി ഉയര്‍ത്തി ഹെല്‍ത്ത് സര്‍വ്വീസ് ജീവനക്കാര്‍ക്ക് മുന്നില്‍ ഓഫര്‍ വെച്ചത്. ഇതോടെ സ്‌കോട്ട്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ 2200 പൗണ്ടിന് മുകളില്‍ വര്‍ദ്ധന ലഭിക്കും.

ഏകദേശം 1500 സ്‌കോട്ടിഷ് ആംബുലന്‍സ് സര്‍വ്വീസ് ജീവനക്കാരെ പ്രതിനിധീകരിക്കുന്നവരാണ് യുണൈറ്റ്. പാരാമെഡിക്കുകള്‍, അഡ്വാന്‍സ്ഡ് പ്രാക്ടീഷണര്‍, പ്ലാനര്‍, അഡ്മിനിസ്ട്രേറ്റീവ് ജോലിക്കാര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും. തങ്ങളുടെ 64% അംഗങ്ങള്‍ പദ്ധതി സ്വീകരിക്കാന്‍ തയ്യാറായെന്ന് യുണൈറ്റ് സ്ഥിരീകരിച്ചു. സ്‌കോട്ട്ലണ്ടിലെ ഏറ്റവും വലിയ എന്‍എച്ച്എസ് യൂണിയനായ യുണീഷനിലെ 57% ആരോഗ്യ ജീവനക്കാരാണ് ഓഫര്‍ സ്വീകരിക്കാന്‍ തയ്യാറായത്. നഴ്സുമാരും, മിഡ്വൈഫുമാരും, സപ്പോര്‍ട്ട് സ്റ്റാഫും ഉള്‍പ്പെടെ 50,000 എന്‍എച്ച്എസ് ജീവനക്കാര്‍ ഉള്‍പ്പെടുന്നതാണ് യുണീഷന്‍ സ്‌കോട്ട്ലണ്ട്. യുണൈറ്റും, യുണീഷനും ഓഫര്‍ സ്വീകരിച്ചത് സ്‌കോട്ട്ലണ്ട് ഗവണ്‍മെന്റിന് താല്‍ക്കാലിക ആശ്വാസമേകുന്ന തീരുമാനമാണ്. എന്നിരുന്നാലും എന്‍എച്ച്എസ് സമരഭീഷണി പൂര്‍ണ്ണമായി ഒഴിഞ്ഞിട്ടില്ല. തങ്ങളുടെ അംഗങ്ങള്‍ പദ്ധതി സ്വീകരിച്ചോയെന്ന് ബുധനാഴ്ച അറിയാമെന്ന് ജിഎംപി വ്യക്തമാക്കി. റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ബാലറ്റ് തിങ്കളാഴ്ച വരെ തുടരും.

 
Other News in this category

 
 




 
Close Window