Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ കുടുംബ ബജറ്റ് താളം തെറ്റും, എനര്‍ജി ബില്‍ പിന്തുണ അവസാനിപ്പിക്കുന്നു
reporter

ലണ്ടന്‍: ബ്രിട്ടനില്‍ രണ്ട് വര്‍ഷം നീളുന്ന ജീവിതച്ചെലവ് പ്രതിസന്ധികളുടെ പാതി മാത്രമാണ് ജനങ്ങള്‍ അനുഭവിച്ച് കഴിഞ്ഞതെന്ന് മുന്നറിയിപ്പ്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ കൂടി കൈയില്‍ കിട്ടുന്ന വരുമാനത്തില്‍ 7 ശതമാനത്തിന്റെ കുറവ് നേരിടുമെന്നാണ് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ്.അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ശരാശരി കുടുംബങ്ങളുടെ വരുമാനത്തില്‍ 2100 പൗണ്ടിന്റെ കുറവ് നേരിടുമെന്നാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ ബുദ്ധികേന്ദ്രം നടത്തിയ പഠനത്തില്‍ പറയുന്നു. ഭവനച്ചെലവുകള്‍ കഴിഞ്ഞുള്ള ജോലി ചെയ്യുന്ന കുടുംബങ്ങളുടെ വരുമാനത്തില്‍ മാര്‍ച്ച് അവസാനത്തോടെ 3 ശതമാനവും, പിന്നീടുള്ള 12 മാസങ്ങളില്‍ 4 ശതമാനം ഇടിവും രേഖപ്പെടുത്തുമെന്നാണ് കണക്കുകൂട്ടല്‍.

ഒരു ദശകം മുന്‍പുണ്ടായ സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ കഠിനമായിരിക്കും 7 ശതമാനം ഇടിവെന്ന് പ്രവചനം വ്യക്തമാക്കുന്നു. പ്രതിസന്ധിക്ക് ശേഷമുള്ള ഞെരുക്കം 2010 മുതല്‍ 2012 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ അഞ്ച് ശതമാനമായാണ് ചുരുങ്ങിയത്. മഹാമാരിക്ക് മുന്‍പുള്ള സ്ഥിതിയേക്കാള്‍ 2028 വരെയുള്ള വര്‍ഷങ്ങള്‍ പരിതാപകരമായി മാറുമെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കി. പ്രതിസന്ധി ഇപ്പോഴും പാതിദൂരം പോലും പിന്നിട്ടിട്ടില്ല. ഇപ്പോള്‍ തന്നെ ചെലവുകള്‍ അധികരിക്കുന്നതിനാല്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെടുകയാണ്.ഇതിനിടെ 11 ശതമാനം പേര്‍ കൈയില്‍ പണമില്ലാത്തതിനാല്‍ വിശന്നിരിക്കുന്നതായി സര്‍വ്വെയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി. മഹാമാരിക്ക് മുന്‍പ് 5 ശതമാനം പേര്‍ക്ക് മാത്രമായിരുന്നു ബാധിച്ചത്.

 
Other News in this category

 
 




 
Close Window