Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
UK Special
  Add your Comment comment
യുകെയിലെ വര്‍ക്ക് പാര്‍ട്ടികളില്‍ മദ്യം പരിമിതപ്പെടുത്തണമെന്ന മുന്നറിയിപ്പുമായി ചാര്‍ട്ടേഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്
reporter

ലണ്ടന്‍: യുകെയിലെ വര്‍ക്ക് പാര്‍ട്ടികളില്‍ മദ്യം പരിമിതപ്പെടുത്തണമെന്ന മുന്നറിയിപ്പ് സ്ഥാപനങ്ങള്‍ക്ക് നല്‍കി ചാര്‍ട്ടേഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎംഐ) രംഗത്തെത്തി. തങ്ങള്‍ നടത്തിയ ഇത് സംബന്ധിച്ച പുതിയ പോളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഎംഐ പുതിയ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഇത്തരം പാര്‍ട്ടികളില്‍ വച്ച് മൂന്നിലൊന്ന് മാനേജര്‍മാര്‍ക്കും ആക്രമണങ്ങള്‍ അല്ലെങ്കില്‍ മോശപ്പെട്ട പെരുമാറ്റം നേരിടേണ്ടി വന്നുവെന്നാണ് പുതിയ പോളിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പാര്‍ട്ടികളില്‍ വച്ച് മോശം അനുഭവങ്ങള്‍ നേരിടുന്ന കാര്യത്തില്‍ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ മുമ്പിലാണെന്നും ഈ പോളിലൂടെ വെളിപ്പെട്ടിട്ടുണ്ട്. ഇതിനാല്‍ ഇത്തരം പാര്‍ട്ടികളില്‍ ആല്‍ക്കഹോള്‍ ആവശ്യമില്ലെന്നാണ് സിഎംഐ ബോസ് അഭിപ്രായപ്പെടുന്നത്. ഇത്തരത്തിലുള്ള പാര്‍ട്ടികളില്‍ വച്ച് തങ്ങള്‍ക്ക് മോശപ്പെട്ട അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി നിരവധി യുവതികള്‍ രംഗത്തെത്തിയിട്ടുണ്ട്.

തന്റെ ഇന്റസ്ട്രിയില്‍ ഇത്തരം വൈല്‍ഡ് പാര്‍ട്ടികള്‍ ഇപ്പോഴും നടക്കുന്നുവെന്നും ഇതില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നുമാണ് ഫൈനാന്‍സില്‍ വര്‍ക്ക് ചെയ്യുന്ന 27കാരിയായ സാറാ ബിബിസിയോട് വെളിപ്പെടുത്തിയിരിക്കുന്നത്.മാനേജ്മെന്റ്, ലീഡര്‍ഷിപ്പ്, എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പ്രഫഷണല്‍ ബോഡിയെന്ന നിലയില്‍ സിഎംഐ മുന്നോട്ട് വച്ച പുതിയ നിര്‍ദേശം നിര്‍ണായകമാണ്. പുതിയ സര്‍വേയുടെ ഭാഗമായി സിഎംഐ ആയിരത്തിലധികം മാനേജര്‍മാരില്‍ നിന്നും ഏപ്രില്‍ മാസം അവസാനം വിവരങ്ങള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. മദ്യം കലര്‍ന്ന വര്‍ക്ക് പാര്‍ട്ടികളില്‍ ഇത്തരം മോശം പെരുമാറ്റങ്ങള്‍ക്ക് തങ്ങള്‍ സാക്ഷികളായിരുന്നുവെന്നാണ് മൂന്നിലൊന്ന് അല്ലെങ്കില്‍ 29 ശതമാനം മാനേജര്‍മാര്‍ പ്രസ്തുത പോളില്‍ സിഎംഐയോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം മോശം അനുഭവങ്ങള്‍ ലിക്വര്‍ പാര്‍ട്ടികളില്‍ നിന്നുണ്ടായിട്ടുണ്ടെന്നാണ് 33 ശതമാനം സ്ത്രീകളും 26 ശതമാനം പുരുഷന്‍മാരും പ്രതികരിച്ചിരിക്കുന്നത്. ആല്‍ക്കഹോള്‍ ഇല്ലാത്ത വര്‍ക്ക് പാര്‍ട്ടികളാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ട് സര്‍വേയില്‍ പങ്കെടുത്ത 42 ശതമാനം പേര്‍ പ്രതികരിച്ചിട്ടുണ്ട്. 16 വയസ്സിനും 34 വയസ്സിനും ഇടയിലുള്ളവര്‍ ഈ അഭിപ്രായക്കാരാണ്.

 
Other News in this category

 
 




 
Close Window