Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
UK Special
  Add your Comment comment
ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും
reporter

ലണ്ടന്‍: ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയുണ്ടായ ശക്തമായ കാറ്റും മഴയും കാരണം അപ്രതീക്ഷിതമായ വെള്ളപ്പൊക്കമുണ്ടായെന്ന് റിപ്പോര്‍ട്ട് തണ്ടര്‍ സ്റ്റോം വിഭാഗത്തില്‍ പെടുന്ന കാറ്റുകളാണ് ഇവിടങ്ങളില്‍ അപ്രതീക്ഷിതമായ ആഞ്ഞടിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പലയിടങ്ങളിലും റോഡ് തടസ്സങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സോമര്‍സെറ്റിലെ നോര്‍ത്ത് കാഡ്ബറിയില്‍ 18 പ്രോപ്പര്‍ട്ടികളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവങി പേരെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നിരിക്കുന്നത്. ഇന്നലെ ഉച്ചക്ക് ശേഷം ഡേവനിലുണ്ടായ അപ്രതീക്ഷിത മഴ കാരണം വെള്ളം കുത്തിയൊലിക്കുകയും പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി പലവിധ ബുദ്ധിമുട്ടുകളുണ്ടാവുകയും ചെയ്തുവെന്നാണ് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നത്. ഇതിനെ തുടര്‍ന്ന് സൗത്തിലും സൗത്ത് വെസ്റ്റിലും ഈസ്റ്റ് ആംന്‍ഗ്ലിയയിലും മിഡ്ലാന്‍ഡ്സിന്റെ ഭാഗങ്ങളിലും കടുത്ത കാറ്റുകളുണ്ടാകുമെന്ന മുന്നറിയിപ്പ് ശക്തമായിരുന്നു. ഇന്നലെ ബ്രിട്ടീഷ് സമയം രാത്രി പത്ത് മണിയോടെയായിരുന്നു ഈ മുന്നറിയിപ്പുയര്‍ത്തിയിരുന്നത്.

ഇതിന് പുറമെ പലയിടങ്ങളിലായി മെറ്റ് ഓഫീസ് വെള്ളപ്പൊക്ക മുന്നറിയിപ്പുകളുമുയര്‍ത്തിയിരുന്നു. ഗ്രാമത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നോര്‍ത്ത് കാഡ്ബറിയിലെ നിരവധി കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ 1.2 മീറ്റര്‍ വരെ വെള്ളം കയറിയിരുന്നുവെന്നാണ് ഇവിടുത്തെ വില്ലേജ് ഹാള്‍ ചെയര്‍മാനായ ജെയിംസ് വാട്ട്സ് പറയുന്നത്. ബര്‍ട്ടനിലും വിന്‍കാന്റണിലും നിരവധി റോഡുകളില്‍ വെള്ളം കയറി തടസ്സങ്ങളുണ്ടായെന്നാണ് സോമര്‍ സെറ്റില്‍ നിന്നുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വെളിപ്പെടുത്തുന്നത്. എക്സെസ്റ്ററിന് സമീപമുള്ള ടിപ്ടണ്‍ ജോണ്‍ പ്രൈമറി സ്‌കൂളും വുഡ് ബറി സാള്‍ട്ടര്‍ടണ്‍ പ്രൈമറി സ്‌കൂളും വെള്ളപ്പൊക്കത്താല്‍ വലഞ്ഞിരുന്നുവെന്നും ഇവിടെ കാറ്റുകള്‍ ഭീഷണിയുയര്‍ത്തിയിരുന്നുവെന്നുമാണ് ഡേവന്‍ ആന്‍ഡ് സോമര്‍സെറ്റ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് പറയുന്നത്. എക്സെസ്റ്ററിലെ റോഡുകളിലെ വെള്ളപ്പൊക്കം വാനഹങ്ങള്‍ക്ക് കടുത്ത ഭീഷണിയുയര്‍ത്തിയിരുന്നുവെന്നാണ് ഡേവന്‍ കൗണ്ടി കൗണ്‍സിലിന്റെ ഹൈവേസ് ബോസുമാര്‍ വെളിപ്പെടുത്തുന്നത്.

 
Other News in this category

 
 




 
Close Window