Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
UK Special
  Add your Comment comment
യുകെയില്‍ ഇന്ത്യക്കാരി ഉള്‍പ്പെടെ രണ്ടു പേര്‍ കുത്തേറ്റു മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരുക്ക്
reporter

 ലണ്ടന്‍: ലണ്ടന്‍സ് വെബ്ലിയിലെ നീഡ് ക്രെസന്റില്‍ 27 കാരിയും ഹൈദരാബാദ് സ്വദേശിയുമായ യുവതി കുത്തേറ്റ് മരിച്ചു. ഈ യുവതി താമസിച്ചിരുന്ന അതേ ഫ്ലാറ്റില്‍ തന്നെ താമസിക്കുന്നയാളാണ് കൊലപാതകിയെന്നാണ് റിപ്പോര്‍ട്ട്. കൊന്‍താം തേജസ്വിനി എന്ന യുവതിയാണ് കുത്തേറ്റ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 28 വയസുള്ള മറ്റൊരു യുവതിയ്ക്കും കുത്തേറ്റ് ഗുരുതരമായ പരുക്കുകളേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ഹോസ്പിറ്റലില്‍ പ്രവേശിക്കുകയും അപകടാവസ്ഥ പിന്നിടുകയും ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ജൂണ്‍ 13നാണ് സംഭവം അരങ്ങേറിയതെന്നാണ് ലണ്ടന്‍ മെട്രൊപൊളിറ്റന്‍ പോലീസ് പറയുന്നു.ഇന്നലെ രാവിലെ 9.59നാണ് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസിലേക്ക് ഇവര്‍ക്ക് കുത്തേറ്റുവെന്ന് അറിയിച്ച് കൊണ്ടുള്ള കാള്‍ വന്നിരിക്കുന്നത്. തുടര്‍ന്ന് കുതിച്ചെത്തിയ പോലീസ് നടത്തിയ പരിശോധനയില്‍ തേജസ്വിനി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.മറ്റേ സ്ത്രീയെ ഗുരുതര പരുക്കുകളോടെ നോര്‍ത്ത് ലണ്ടനിലെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. അനിഷ്ട സംഭവത്തെ തുടര്‍ന്ന് പോലീസ് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തുടര്‍ന്ന് സംഭവവുമായി ബന്ധമുള്ള മറ്റൊരാളുടെ ഫോട്ടോ പോലീസ് പുറത്ത് വിട്ടിരുന്നു. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് അന്വേഷണം തുടരുകയും പിന്നീട് ഇയാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ പിടിയിലായ രണ്ട് പേരില്‍ ഒരാള്‍ സ്ത്രീയും മറ്റേത് പുരുഷനുമാണ്. ഇവരെ ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയിട്ടുണ്ട്.

ഫ്ലാറ്റിലെ റൂമില്‍ ജോലി ചെയ്തിരുന്ന ബ്രസീലുകാരനാണ് കൃത്യം നിര്‍വഹിച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്. എന്നാല്‍ വിശദവിവരങ്ങളറിയാന്‍ അന്വേഷണം നടത്തി വരുകയാണെന്നാണ് പോലീസ് പറയുന്നത്.തന്റെ കസിനായി തേജസ്വിനി ജോലി ചെയ്തിരുന്നതിനടുത്ത് തന്നെയായിരുന്നു ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റെന്നാണ് ഹൈദരാബാദിലെ ഇവരുടെ ബന്ധു പറയുന്നത്. കൊലപാതകിയെന്ന് സംശയിക്കുന്ന ബ്രസീലുകാരന്‍ ഇവരുടെ ഫ്ലാറ്റിലെ ഒരു റൂമിലാണ് ജോലി ചെയ്തിരുന്നതെന്നും ഇവര്‍ കോമണ്‍ കിച്ചണ്‍ ഫെസിലിറ്റിയാണ് ഉപയോഗിച്ചിരുന്നതെന്നും ഹൈദരാബാദിലെ ബന്ധു വെളിപ്പെടുത്തുന്നു.

 
Other News in this category

 
 




 
Close Window