Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമരത്തിന് വ്യാഴാഴ്ച തുടക്കമാകും, വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാര്‍
reporter

ലണ്ടന്‍: എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച് ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍. സ്‌കോട്ട്ലണ്ടില്‍ മെച്ചപ്പെടുത്തിയ ഓഫര്‍ പ്രഖ്യാപിച്ചതോടെ സമാനമായ സമരങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനമായി. രണ്ട് വര്‍ഷത്തേക്ക് 17.5% ശമ്പളവര്‍ദ്ധനയാണ് സ്‌കോട്ട്ലണ്ട് ഗവണ്‍മെന്റ് ഓഫര്‍ ചെയ്തത്. ഇതോടെയാണ് ജൂലൈ 12 മുതല്‍ 15 വരെ നടത്താനിരുന്ന പണിമുടക്ക് സസ്പെന്‍ഡ് ചെയ്യാന്‍ സ്‌കോട്ട്ലണ്ടിലെ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ തീരുമാനിച്ചത്. എന്നാല്‍ ഇംഗ്ലണ്ടില്‍ എ&ഇ ഉള്‍പ്പെടെ എല്ലാ സര്‍വ്വീസുകളില്‍ നിന്നും പിന്‍വാങ്ങാനാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ തീരുമാനം.

വ്യാഴാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്കാണ് പണിമുടക്ക്. ഇത് നാലാം തവണയാണ് ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങുന്നത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 35% ശമ്പളവര്‍ദ്ധനവ് നല്‍കണമെന്നാണ് ബിഎംഎ ഇംഗ്ലണ്ട് ആവശ്യപ്പെടുന്നത്. സ്‌കോട്ട്ലണ്ടില്‍ കരാര്‍ പ്രഖ്യാപിച്ചതിന്റെ പിന്‍ബലത്തില്‍ സമരം ഒഴിവായത് ഇംഗ്ലണ്ടിലും ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും യൂണിയന്‍ അധികൃതര്‍ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. സ്‌കോട്ട്ലണ്ടിലെ കരാറിന്റെ പേരില്‍ ഇംഗ്ലണ്ടില്‍ മാറ്റങ്ങള്‍ വരുത്തേണ്ട സാഹചര്യമില്ലെന്ന് ബിഎംഎ കരുതുന്നു. എന്നാല്‍ സമരം പ്രഖ്യാപിച്ച ഘട്ടത്തിലും ചര്‍ച്ചകള്‍ സാധ്യമാണെന്ന് സ്‌കോട്ട്ലണ്ടിലെ നടപടികള്‍ വ്യക്തമാക്കുന്നു. ഫസ്റ്റ് മിനിസ്റ്റര്‍ ഹംസ യൂസഫാണ് സ്‌കോട്ടിഷ് യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. സമരതീരുമാനം പിന്‍വലിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ. നേരത്തെ ഓഫര്‍ ചെയ്ത 5% ശമ്പളവര്‍ദ്ധനവിലും കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം സൂചന നല്‍കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window