Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
UK Special
  Add your Comment comment
യുകെയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടീച്ചര്‍മാര്‍, പോലീസ് എന്നിവരുടെ ശമ്പള വര്‍ധന അനിശ്ചിതത്വത്തില്‍, തിരക്കിട്ട് തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍
reporter

ലണ്ടന്‍: യുകെയിലെ പബ്ലിക്ക് സെക്ടര്‍ വര്‍ക്കര്‍മാര്‍ക്കുള്ള ശമ്പള വര്‍ധനവിന്റെ കാര്യത്തില്‍ പേ റിവ്യൂ ബോഡികളുടെ ഉപദേശം സ്വീകരിക്കുമെന്ന കാര്യത്തില്‍ ഉറപ്പൊന്നും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ നിലവില്‍ തനിക്ക് ഉറപ്പൊന്നുമേകാന്‍ സാധിക്കില്ലെന്നും ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ മറ്റ് മിനിസ്റ്റര്‍മാര്‍ പരിഗണിച്ച് വരുന്നുവെന്നും അതിന് ശേഷം മാത്രമേ അന്തിമതീരുമാനത്തിലെത്താന്‍ സാധിക്കുകയുള്ളുവെന്നുമാണ് ട്രഷറി മിനിസ്റ്ററായ വിക്ടോറിയ അറ്റ്കിന്‍സ് പറയുന്നത്. ബിബിസിയുടെ ലോറ ക്യൂന്‍സ്ബെര്‍ഗിനോട് സംസാരിക്കവേയാണ് വിക്ടോറിയ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഡോക്ടര്‍മാര്‍, ടീച്ചര്‍മാര്‍, പോലീസ് തുടങ്ങിയ നിരവധി പബ്ലിക്ക് സെര്‍വന്റുമാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട ശുപാര്‍ശകളായിരുന്നു സര്‍ക്കാരിന്റെ പേ റിവ്യൂ ബോഡികള്‍ നല്‍കിയിരുന്നത്. ഇത്തരം നിര്‍ദേശങ്ങള്‍ക്ക് നിയമപരമായ ബാധ്യതകളൊന്നുമില്ലാത്തതിനാല്‍ ഇവ മിനിസ്റ്റര്‍മാര്‍ക്ക് അവഗണിക്കാന്‍ സാധിക്കും.

പണപ്പെരുപ്പ നിരക്കിന് താഴെയുള്ള ശമ്പളമാണ് ലഭിക്കുന്നതെന്നാരോപിച്ച് യുകെയിലെ പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ ഇടക്കിടെ പണിമുടക്കുകള്‍ നടത്തുന്നത് സ്‌കൂളുകളുടെയും ഹോസ്പിററലുകളുടെയും മറ്റ് പൊതു സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനിടയിലാണ് പേ റിവ്യൂ ബോഡികള്‍ ഇതിനൊരു പരിഹാരമായി ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രണ്ട് പേ റിവ്യൂ ബോഡികള്‍ പണപ്പെരുപ്പത്തിന് താഴെയുള്ള ശമ്പള വര്‍ധനാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നതെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധിച്ച തുകയാണിത്തരത്തില്‍ ഇവ നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ പണപ്പെരുപ്പ നിരക്ക് 8.7 ശതമാനമാണ്. എന്നാല്‍ ബ്രെഡ്, ചോക്കളേറ്റ്, തുടങ്ങിവയ്ക്കുള്ള വില വര്‍ധനവ് 18.3 ശതമാനമാണ്. പേ റിവ്യൂ ബോഡികളുടെ നിര്‍ദേശം സര്‍ക്കാരിന് തള്ളിക്കളയാനാവുമോയെന്ന ചോദ്യത്തിന് നിര്‍ദേശം താന്‍ കണ്ടിട്ടില്ലെന്നും മിനിസ്റ്റര്‍മാര്‍ ഇത് വളരെ ശ്രദ്ധയോടെ പരിശോധിച്ച് വരുകയാണെന്നുമാണ് ട്രഷറി മിനിസ്റ്റര്‍ പ്രതികരിച്ചിരിക്കുന്നത്. നിലവില്‍ രാജ്യം ശക്തമായ പണപ്പെരുപ്പം നേരിട്ട് കൊണ്ടിരിക്കുന്നതിനാല്‍ ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട തീരുമാനം വളരെ സമയമെടുത്ത് മാത്രമേ എടുക്കുകയുള്ളുവെന്നും മിനിസ്റ്റര്‍ പറയുന്നു.

 
Other News in this category

 
 




 
Close Window