Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
UK Special
  Add your Comment comment
മിനിസ്റ്റീരിയല്‍ വിമാനത്തിനു മേല്‍ യൂണിയന്‍ ജാക്ക് പെയിന്റ് ചെയ്യാന്‍ ബോറിസ്‌ജോണ്‍സണ്‍ ചെലവാക്കിയത് എട്ടു ലക്ഷം പൗണ്ട്
reporter

ലണ്ടന്‍: യുകെയിലെ മിനിസ്റ്റീരിയല്‍ വിമാനത്തിന് മേല്‍ യൂണിയന്‍ ജാക്ക് പെയിന്റ് ചെയ്യുന്നതിനായി മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ എട്ട് ലക്ഷം പൗണ്ട് ചെലവഴിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. നികുതിദായകന്റെ പണം ഈ ധൂര്‍ത്തിന് ഉപയോഗിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ആര്‍എഎഫ് വോയേജര്‍ പ്ലെയിനുകള്‍ റീസ്്രേപ ചെയ്യുന്നതിനായി സര്‍ക്കാര്‍ ഒമ്പത് ലക്ഷം പൗണ്ട് ധൂര്‍ത്തടിച്ചുവെന്ന പ്രശ്നത്തില്‍ 2020ല്‍ ബോറിസ് കടുത്ത സമ്മര്‍ദത്തിലായിരുന്നു. സാധാരണ റീഫ്യൂവലിംഗ് ടാങ്കറായി ഉപയോഗിക്കുന്ന എയര്‍ ബസ് എ 330ന്റെ യഥാര്‍ത്ഥ നിറം ഗ്രേയാണ്. ചെറിയ എയര്‍ബസ് 321 വിമാനത്തിന് മേല്‍ യൂണിയന്‍ ജാക്ക് പെയിന്റ് ചെയ്യാനായി എട്ട് ലക്ഷം പൗണ്ട് ധൂര്‍ത്തടിച്ചുവെന്ന വിവരം ടാക്സ് പേയേര്‍സ് അലയന്‍സ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ റിക്വസ്റ്റിലൂടെ പുറത്ത് കൊണ്ടു വന്നുവെന്നാണ് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചാര്‍ട്ടര്‍ ഫേമായ ടൈറ്റന്‍ എയര്‍വേസില്‍ നിന്ന് സര്‍ക്കാര്‍ ലീസിനെടുത്ത വിമാനത്തിന് മേലാണ് ഇത്രയും തുക ചെലവാക്കിയതെന്നത് കടുത്ത പ്രതിഷേധത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.

ഇത് പ്രകാരം പ്ലെയിനുകള്‍ റീപെയിന്റ് ചെയ്യുന്നതിനായി സര്‍ക്കാര്‍ മൊത്തം 1.7 മില്യണ്‍ പൗണ്ടാണ് പൊടിച്ചിരിക്കുന്നത്. നിലവിലെ പ്രധാനമന്ത്രി ഋഷി സുനക് റെഡ്, വൈറ്റ്, ബ്ലൂ പ്ലേയിനാണ്. ലിത്വാനിയയിലെ നാറ്റോ സമ്മിറ്റില്‍ പങ്കെടുക്കാനും മറ്റും സുനക് ഇതിലാണ് പറന്നിരുന്നത്. ചെറുയാത്രകള്‍ക്കായി ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ പ്ലെയിനില്‍ വോയേജറില്‍ നിന്ന് വ്യത്യസ്തമായി വൈഫൈ കവറേജുണ്ടെന്ന പ്രത്യേകതയുമുണ്ട്. ഇതിലൂടെ യാത്രക്കാര്‍ക്ക് പറക്കുന്നതിനിടെ കമ്മ്യൂണിക്കേഷന് സാധിക്കും. ഇത്തരത്തില്‍ വിമാനങ്ങള്‍ മോടി പിടിപ്പിക്കുന്നതിനായി മുന്‍ ടോറി പ്രധാനമന്ത്രി മില്യണ്‍ കണക്കിന് പൗണ്ടാണ് ധൂര്‍ത്തടിച്ചിരിക്കുന്നതെന്നാണ് ലേബര്‍ ഫ്രണ്ട് ബെഞ്ചറായ എമിലി ടോണ്‍ബെറി ആരോപിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ജനതയോട് തരിമ്പെങ്കിലും ആത്മാര്‍ത്ഥയുള്ളവര്‍ ഇത്തരത്തില്‍ നികുതിദായകന്റെ പണം ധൂര്‍ത്തടിക്കില്ലെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.പാര്‍ട്ടി ഗേറ്റിന്റെ പേരില്‍ തന്റെ രാഷ്ട്രീയ ജീവിതം തന്നെ താറുമാറായിരിക്കുന്ന വേളയിലാണ് ബോറിസിനെതിരെ ഈ ആരോപണവും ശക്തിപ്പെട്ടതെന്നത് കടുത്ത പ്രതിസന്ധിയാണ് അദ്ദേഹത്തിനുണ്ടാക്കിയിരിക്കുന്നത്.

 
Other News in this category

 
 




 
Close Window