Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.564 INR  1 EURO=107.5038 INR
ukmalayalampathram.com
Sun 28th Jun 2026
UK Special
  03-06-2026
ഇംഗ്ലണ്ടില്‍ പ്രായമായവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്; ജിപിമാര്‍ക്ക് അമിത ജോലി ഭാരം

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ജിപിമാരുടെ അമിത ജോലി ഭാരവും ഡോക്ടര്‍മാരുടെ കുറവും മൂലം പ്രായമായ രോഗികള്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കാതെ പോകുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. 65 വയസ്സിന് മുകളിലുള്ളവരില്‍ പരിക്ക് മൂലമുള്ള മരണങ്ങളുടെ പ്രധാന കാരണം വീഴ്ചകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായമായവര്‍ വീഴുന്നത് വ്യക്തികളുടെ ആരോഗ്യത്തിനും ജീവിത നിലവാരത്തിനും വലിയ ആഘാതമുണ്ടാക്കുന്നതിന് പുറമെ എന്‍എച്ച്എസിന് വലിയ സാമ്പത്തിക ഭാരവും സൃഷ്ടിക്കുന്നു. 2024-25 കാലയളവില്‍ അര്‍ഹരായവരില്‍ 17 ശതമാനത്തിന് മാത്രമാണ് ആവശ്യമായ ആരോഗ്യ പരിശോധന ലഭിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Full Story
  03-06-2026
എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല'; വംശീയ നുണയും പൊലീസ് വീഴ്ചയും ചേര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട 18 കാരന്‍

ലണ്ടന്‍: ഒരു വംശീയ നുണ, പൊലീസിന്റെ അനാസ്ഥ, സഹായത്തിനായി നിലവിളിച്ചിട്ടും കേള്‍ക്കപ്പെടാതെ ചോരവാര്‍ന്ന് മരിച്ച ഒരു പതിനെട്ടുകാരന്‍ - യുകെയില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ജനരോഷത്തിന് പിന്നില്‍ മനസ്സാക്ഷിയെ നടുക്കുന്ന ക്രൂര സംഭവമാണ്. 2025 ഡിസംബറില്‍ തെക്കന്‍ ഇംഗ്ലണ്ടിലെ തീരദേശ നഗരമായ സതാംപ്ടണിലെ ഒരു റെസിഡന്‍ഷ്യല്‍ തെരുവിലായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ച ശേഷം മടങ്ങുകയായിരുന്ന ഹെന്റി നൊവാക് എന്ന 18 കാരനെയാണ് 23 കാരനായ വിക്രം ദിഗ്വ കത്തികൊണ്ട് മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്. ചോരയൊലിപ്പിച്ച്, ശ്വാസംമുട്ടി ഒരു ഡ്രൈവ്വേയില്‍ കിടന്നിരുന്ന ഹെന്റിയുടെ അടുത്തേക്ക് പൊലീസ് എത്തിയപ്പോള്‍ പ്രതിയായ ദിഗ്വയും സ്ഥലത്തുണ്ടായിരുന്നു. താന്‍ വംശീയ

Full Story
  03-06-2026
18 കാരനായ വിദ്യാര്‍ഥിയെ കുത്തിക്കൊന്ന കേസ്: സിഖ് യുവാവിന് ജീവപര്യന്തം തടവ്

ലണ്ടന്‍: സുഹൃത്തുക്കളുമൊത്ത് സമയം ചെലവഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന 18 കാരനായ വിദ്യാര്‍ഥി ഹെന്റി നൊവാകിനെ കത്തികൊണ്ട് കുത്തിക്കൊന്ന കേസില്‍ 23 കാരനായ വിക്രം ദിഗ്വയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. സതാംപ്ടണ്‍ ക്രൗണ്‍ കോടതി തിങ്കളാഴ്ചയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറഞ്ഞത് 21 വര്‍ഷമെങ്കിലും തടവ് അനുഭവിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കൊലപാതകത്തിന് ശേഷം, താന്‍ വംശീയ അധിക്ഷേപത്തിന് ഇരയായതാണെന്ന് വിക്രം ദിഗ്വ പൊലീസിനോട് പറഞ്ഞിരുന്നു. തന്റെ തലപ്പാവ് തട്ടിയെടുത്തുവെന്നും തനിക്ക് പരുക്കേറ്റതായും ഇയാള്‍ അവകാശപ്പെട്ടു. എന്നാല്‍, പ്രതിയുടെ ബെല്‍റ്റില്‍ ഘടിപ്പിച്ചിരുന്ന വലിയ കത്തി ഉപയോഗിച്ചാണ് ഹെന്റിയെ ആക്രമിച്ചതെന്ന് സതാംപ്ടണ്‍ ക്രൗണ്‍ കോടതിയിലെ ജഡ്ജി വില്യം

Full Story
  03-06-2026
യുകെയിലെ ഗ്രൂമിങ് ഗ്യാങ്ങുകള്‍ക്കെതിരെ പാര്‍ലമെന്റില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി റൂപര്‍ട്ട് ലോ എംപി

ലണ്ടന്‍: യുകെയിലെ വിവിധ നഗരങ്ങളില്‍ കുട്ടികളെ ലക്ഷ്യമിട്ട് നടന്ന ലൈംഗിക ചൂഷണങ്ങളും ഗ്രൂമിങ് ഗ്യാങ്ങുകളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉന്നയിച്ച് എംപി റൂപര്‍ട്ട് ലോ. സ്വതന്ത്ര അന്വേഷണത്തിലൂടെ ശേഖരിച്ച അതിജീവിതകളുടെ അനുഭവക്കുറിപ്പുകളാണ് അദ്ദേഹം പാര്‍ലമെന്റില്‍ വായിച്ചത്. മുന്‍ അന്വേഷണങ്ങളില്‍ പ്രതികളില്‍ പലരും പാകിസ്ഥാന്‍ പശ്ചാത്തലമുള്ള ടാക്‌സി ഡ്രൈവര്‍മാരും മാര്‍ക്കറ്റ് വ്യാപാരികളുമാണെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പന്ത്രണ്ടും പതിമൂന്നും വയസ്സുള്ളപ്പോള്‍ തന്നെ നിരവധി പെണ്‍കുട്ടികള്‍ അതിക്രൂരമായ പീഡനങ്ങള്‍ക്കിരയായതായാണ് അതിജീവിതകളുടെ വെളിപ്പെടുത്തല്‍. വാനിന്റെ പിന്‍ഭാഗത്ത്

Full Story
  02-06-2026
ബ്രെസ്റ്റ് ക്യാന്‍സര്‍ ചികിത്സയ്ക്ക് കീമോ ഒഴിവാക്കി ഹോര്‍മോണ്‍ ചികിത്സ: വന്‍ പ്രതീക്ഷ നല്‍കുന്ന കണ്ടെത്തല്‍
കീമോതെറാപ്പി ഇല്ലാതെ ഹോര്‍മോണ്‍ ചികിത്സ മാത്രം നല്‍കി സ്തനാര്‍ബുദ രോഗികള്‍ക്ക് ചികിത്സ നടകത്താമെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്റെ പഠന റിപ്പോര്‍ട്ട്. യുകെ ഉള്‍പ്പെടെ ആറു രാജ്യങ്ങളിലായി 4,000-ത്തിലധികം പുതുതായി രോഗനിര്‍ണയം നടത്തിയ സ്ത്രീകളെ പഠനത്തില്‍ ഉള്‍പ്പെടുത്തിരുന്നു . 'പ്രോസിഗ്‌ന' എന്ന ജീന്‍ പരിശോധന ഉപയോഗിച്ച് കാന്‍സറിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട 50 ജീനുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ആണ് പഠനം നടത്തിയത് . പരിശോധനയില്‍ കുറഞ്ഞ അപകടസാധ്യതയുള്ളതായി കണ്ടെത്തപ്പെട്ട രണ്ടില്‍ മൂന്നിലധികം രോഗികള്‍ക്ക് കീമോതെറാപ്പി നല്‍കാതെ ഹോര്‍മോണ്‍ ചികിത്സ മാത്രം നല്‍കിയപ്പോഴും അവരുടെ അഞ്ച് വര്‍ഷത്തെ അതിജീവനനിരക്ക് 93.7 ശതമാനമായിരുന്നു. കീമോതെറാപ്പി ലഭിച്ചവരില്‍ ഇത് 94.9 ശതമാനമായിരുന്നു.

ക്ഷീണം,
Full Story
  02-06-2026
ലണ്ടനിലെ ട്യൂബ് ട്രെയിന്‍ ഡ്രൈവര്‍മാര്‍ പണിമുടക്ക് സമരം ആരംഭിച്ചു; ചൊവ്വ, വ്യാഴം സര്‍വീസ് നിലയ്ക്കും
നാല് ദിവസത്തെ പ്രവൃത്തി ദിനം നടപ്പാക്കാനുള്ള പദ്ധതിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്, റെയില്‍, മാരിടൈം ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (RMT) യൂണിയന്‍ അംഗങ്ങളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരം ഒഴിവാക്കുന്നതിനായി നടത്തിയ അവസാനഘട്ട ചര്‍ച്ചകള്‍ എങ്ങുമെത്താതെ അവസാനിച്ചതോടെയാണ് പണിമുടക്ക് ഉറപ്പായത്.

തൊഴിലാളികളുടെ ജോലിസമയം വര്‍ധിക്കാനും ഡ്രൈവര്‍മാരുടെ വിശ്രമ സമയം കുറയാനും സാധ്യതയുണ്ടെന്ന ആശങ്കകള്‍ക്ക് ആവശ്യമായ ഉറപ്പുകള്‍ നല്‍കുന്നതില്‍ ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ (TfL) പരാജയപ്പെട്ടുവെന്ന് ആര്‍ എം റ്റി യൂണിയന്‍ ആരോപിച്ചു. അതേസമയം, സമരനടപടി നിരാശാജനകമാണെങ്കിലും ട്യൂബ് സര്‍വീസുകളുടെ പകുതിയെങ്കിലും നടത്താന്‍ ശ്രമിക്കുമെന്ന് ടി എഫ് എല്‍ അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ സമരം
Full Story
  02-06-2026
ബ്രിട്ടനില്‍ സര്‍വകലാശാല വിദ്യാഭ്യാസത്തിന്റെ മൂല്യത്തില്‍ ജനവിശ്വാസം കുറയുന്നു

ലണ്ടന്‍: ഉന്നത വിദ്യാഭ്യാസം നേടി മികച്ച ജോലി നേടുക എന്നത് പലരുടെയും സ്വപ്നമായിരുന്നെങ്കിലും ബ്രിട്ടനില്‍ സര്‍വകലാശാല വിദ്യാഭ്യാസത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള പൊതുജന വിശ്വാസം കുറയുന്നതായി പുതിയ സര്‍വേ. ഉയര്‍ന്ന ട്യൂഷന്‍ ഫീസ്, വിദ്യാര്‍ത്ഥി വായ്പകളുടെ കടബാധ്യത, ബിരുദധാരികള്‍ക്കുള്ള തൊഴില്‍ അവസരങ്ങളിലെ കുറവ് എന്നിവയാണ് ജനങ്ങളില്‍ അതൃപ്തി വര്‍ധിക്കാന്‍ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബ്രിട്ടീഷ് സോഷ്യല്‍ ആറ്റിറ്റിയൂഡ്‌സ് സര്‍വേ പ്രകാരം സര്‍വകലാശാല ബിരുദം നേടുന്നത് പണവും സമയവും നഷ്ടപ്പെടുത്തുന്നതാണെന്ന് കരുതുന്നവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. 2005-ല്‍ ഇങ്ങനെ കരുതിയവരുടെ നിരക്ക് 14 ശതമാനമായിരുന്നെങ്കില്‍, 2025-ല്‍ അത് 34

Full Story
  02-06-2026
റിഫോം യുകെയുടെ ജനപിന്തുണ 30 ശതമാനത്തില്‍ നിശ്ചലമാകാന്‍ സാധ്യതയെന്ന് സര്‍വേ

ലണ്ടന്‍: ബ്രിട്ടനില്‍ അതിവേഗം വളര്‍ച്ച കൈവരിച്ച റിഫോം യുകെ പാര്‍ട്ടിയുടെ ജനപിന്തുണ അധികകാലം ഇതേ വേഗത്തില്‍ ഉയരാന്‍ സാധ്യതയില്ലെന്ന് പുതിയ സര്‍വേ റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ പിന്തുണ ഏകദേശം 30 ശതമാനത്തിനടുത്ത് നിശ്ചലമാകാനിടയുണ്ടെന്നാണ് പഠനത്തിലെ വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ പ്രധാന പാര്‍ട്ടികളെ സമ്മര്‍ദ്ദത്തിലാക്കി റിഫോം യുകെ വലിയ മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി പിന്തുടരുന്ന യാഥാസ്ഥിതിക സാമൂഹിക നിലപാടുകള്‍ കൂടുതല്‍ വ്യാപകമായ ജനപിന്തുണ നേടുന്നതിന് തടസ്സമാകാമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ബ്രിട്ടീഷ് സോഷ്യല്‍ ആറ്റിറ്റിയൂഡ്‌സ് റിപ്പോര്‍ട്ടിന്റെ ഭാഗമായി പ്രമുഖ തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ ജോണ്‍

Full Story
[17][18][19][20][21]
 
-->




 
Close Window