Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
UK Special
  02-04-2026
ഡെര്‍ബിയില്‍ മലയാളി സന്ധു പൊന്നച്ചന്‍ വാഹനാപകടക്കേസില്‍ അറസ്റ്റില്‍

ലണ്ടന്‍/ഡെര്‍ബി ന്മ യുകെയിലെ ഡെര്‍ബിയില്‍ ശനിയാഴ്ച രാത്രി നടന്ന വാഹനാപകടത്തില്‍ ഏഴ് കാല്‍നടക്കാരെ പരുക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ മലയാളി സന്ധു പൊന്നച്ചനെ കോടതിയില്‍ ഹാജരാക്കി. സൗത്ത് ഡര്‍ബിഷയര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഗുരുതര കുറ്റങ്ങള്‍ നേരിടുന്നതിനാല്‍ ഡെര്‍ബി ക്രൗണ്‍ കോടതിയില്‍ ഹാജരാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി റിമാന്‍ഡില്‍ വിട്ടു. ജില്ലാ ജഡ്ജി ജോനാഥന്‍ ടാഫ് പ്രതിയോട് നേരിട്ട് സംസാരിച്ചതിന് ശേഷം ഏപ്രില്‍ 29ന് ക്രൗണ്‍ കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവിട്ടു. 36 വയസ്സുള്ള സന്ധു പൊന്നച്ചന്‍, പേര് വിലാസം സ്ഥിരീകരിക്കുന്നതിനപ്പുറം വിചാരണയില്‍ ഒന്നും സംസാരിച്ചില്ല. സെക്ഷന്‍ 18 ജിബിഎച്ച് പ്രകാരം ഗുരുതര പരുക്ക്

Full Story
  02-04-2026
ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് എംപി കാള്‍ ടര്‍ണര്‍ പുറത്താക്കി

ലണ്ടന്‍: സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും നിരന്തരം വിമര്‍ശിച്ചുവരുന്ന ലേബര്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കാള്‍ ടര്‍ണര്‍ എംപിയെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് പാര്‍ട്ടി ഈ കനത്ത നടപടി സ്വീകരിച്ചത്.

ജൂറി ട്രയല്‍ പരിഷ്‌കാരങ്ങളെതിരെ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങള്‍ അതിരുകടന്ന വിമര്‍ശനമായിരുന്നുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും ലേബര്‍ പാര്‍ട്ടി തന്നില്‍ ഏല്‍പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍

Full Story
  02-04-2026
ഗള്‍ഫിലേക്ക് ആയിരം സൈനികരെ കൂടി അയയ്ക്കും ബ്രിട്ടന്‍

ലണ്ടന്‍: പശ്ചിമേഷ്യയിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും സഖ്യരാഷ്ട്രങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമായി ബ്രിട്ടന്‍ ഗള്‍ഫിലേക്ക് ആയിരം സൈനികരെ കൂടി അയയ്ക്കുമെന്ന് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി അറിയിച്ചു. സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്കുള്ള ഇറാന്റെ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക മാത്രമാണ് ഈ അധിക വിന്യാസത്തിന്റെ ലക്ഷ്യം.

ഗള്‍ഫ് രാജ്യങ്ങളുടെ വ്യോമാതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ ബ്രിട്ടന്‍ ഏറ്റവും മികച്ച സഹകരണം നല്‍കുമെന്ന് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതായി ഹീലി വ്യക്തമാക്കി. പ്രതിരോധത്തിനായി ഖത്തറിലെ തൈഫൂണ്‍

Full Story
  01-04-2026
യുകെയില്‍ ഏറ്റവും കുറഞ്ഞ ശമ്പളം 26,437 പൗണ്ട്: മണിക്കൂറിന് 50 പെന്‍സ് വര്‍ധന
ഏപ്രില്‍ ഒന്നിന് സകല ബില്ലുകളും കൂടുന്നതിനിടെ നേരിയ ആശ്വാസമായി മിനിമം വേജ് വര്‍ദ്ധന. ഏപ്രില്‍ 1 മുതല്‍ നാഷണല്‍ ലിവിംഗ് വേജ് മണിക്കൂറിന് 50 പെന്‍സാണ് വര്‍ദ്ധിക്കുന്നത്. ഇതോടെ 21 വയസിന് മുകളിലുള്ളവരുടെ ശമ്പളം 12.71 പൗണ്ട് ആകും. ഇതുവഴി ജോലിക്കാരുടെ ശരാശരി വരുമാനം പ്രതിവര്‍ഷം 25,397 പൗണ്ടില്‍ നിന്നും 26,437 പൗണ്ടിലേക്ക് ഉയരും.

ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യുമെന്ന അനുപാതത്തില്‍ 1040 പൗണ്ടാണ് വര്‍ദ്ധന കിട്ടുക. 18 മുതല്‍ 20 വയസ്സ് വരെയുള്ളവരുടെ വര്‍ദ്ധന 8.5 ശതമാനമാണ്. മണിക്കൂറിന് 10 പൗണ്ടെന്നത് 10.85 പൗണ്ടിലേക്കാണ് വര്‍ദ്ധന.

16 മുതല്‍ 17 വയസ്സ് വരെയുള്ളവരുടെയും, അപ്രന്റീസുകളുടെയും നാഷണല്‍ മിനിമം വേജ് 6 ശതമാനമാണ് ഉയരുക. മണിക്കൂറിന് 7.55 ശതമാനത്തില്‍ നിന്നും 8 പൗണ്ടിലേക്കാണ് വര്‍ദ്ധനവ്.

2.7 മില്ല്യണ്‍ ജോലിക്കാരെ ബാധിക്കുന്ന
Full Story
  01-04-2026
ബ്രിട്ടന്‍ യുദ്ധം ചെയ്യാനില്ല: ഇറാനിലെ കടലിടുക്ക് തുറക്കാന്‍ 35 രാജ്യങ്ങളുടെ അഭിപ്രായം തേടും: പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍
ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തില്‍ പങ്കാളിയാകാനില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ഹോര്‍മുസ് അടച്ചിട്ടതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ 35 രാജ്യങ്ങളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് പിന്നാലെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കത്തില്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതു പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തും. ഹോര്‍മുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി 35 രാജ്യങ്ങളുടെ യോഗം ഈയാഴ്ച അവസാനത്തോടെ വിളിച്ചു ചേര്‍ക്കുമെന്നും സ്റ്റാര്‍മര്‍ കൂട്ടിച്ചേര്‍ത്തു. യു.കെയുടെ വിദേശകാര്യ സെക്രട്ടറി ചര്‍ച്ചകള്‍ക്ക് അദ്ധ്യക്ഷത വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൗണിംഗ്
Full Story
  01-04-2026
യുകെയില്‍ മലയാളി യുവാവ് ആള്‍ക്കൂട്ടത്തിലേക്ക് കാറിടിച്ചു കയറ്റി: ഇടുക്കി സ്വദേശിയെന്നു റിപ്പോര്‍ട്ട്
യുകെയിലെ ഡെര്‍ബിയില്‍ യുവാവ് ആള്‍ക്കൂട്ടത്തിലേക്ക് കാറോടിച്ചു കയറ്റി. 7 പേര്‍ക്ക് പരിക്കേറ്റു. പ്രതിയുടെ പേര് പോലീസ് പുറത്തുവിട്ടു. സന്ധു പൊന്നച്ചന്‍ എന്ന ഡ്രൈവറാണ് വണ്ടിയോടിച്ചതെന്നു പോലീസ്. ഇയാള്‍ മലയാളിയാണ്. ഇടുക്കി സ്വദേശിയെന്നാണു റിപ്പോര്‍ട്ട്.

കൊലപാതക ശ്രമം, അപകടകരമായ ഡ്രൈവിങ് ,ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കൂടാതെ ആയുധം കൈവശം വച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിമാന്‍ഡ് ചെയ്ത പ്രതിയെ സൗത്തേണ്‍ ഡര്‍ബിഷയര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഡെര്‍ബിയയിലെ അല്‍വാസ്റ്റണ്‍ ചാരിയറ്റ് ക്ലോസിലാണ് പ്രതി താമസിക്കുന്നത്.
സംഭവം നടന്ന ശനിയാഴ്ച രാത്രി കറുത്ത സുസുക്കി സ്വിഫ്റ്റ് ഓടിച്ചിരുന്ന പ്രതി അപകടം നടന്ന ഉടന്‍
Full Story
  31-03-2026
ലണ്ടനില്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ മലയാളി സ്ഥാനാര്‍ത്ഥി

ലണ്ടന്‍ ന്മ ഹാമേഴ്‌സ്മിത്ത് ആന്‍ഡ് ഫുള്‍ഹാം ബറോയില്‍ മേയ് 7, 2026-ന് നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ പാര്‍സണ്‍സ് ഗ്രീന്‍ & സാന്‍ഡ്‌ഫോര്‍ഡ് വാര്‍ഡില്‍ റിഫോം യു.കെ. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം സ്വദേശിയായ രാജീവ് രാജശേഖരന്‍ നായര്‍ മത്സരരംഗത്തിറങ്ങി. ഉയര്‍ന്ന ജീവിത നിലവാരത്തിനും ശക്തമായ പ്രാദേശിക സമൂഹത്തിനും പേരുകേട്ട പ്രദേശമായതിനാല്‍ തെരഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമാണ്. 2009-ല്‍ വിദ്യാര്‍ത്ഥിയായി ബ്രിട്ടനിലെത്തിയ രാജീവ് പിന്നീട് ഇവിടെ തന്നെ ജീവിതം സ്ഥാപിക്കുകയും രാജ്യസേവനത്തെ ലക്ഷ്യമാക്കുകയും ചെയ്തു. 2021-ല്‍ ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹം, കഴിവും കഠിനാധ്വാനവും കൊണ്ട് വേഗത്തില്‍ മുന്നേറി. പ്രത്യേക യൂണിറ്റിലേക്ക്

Full Story
  31-03-2026
വിഡിയോ കോള്‍ വഴി പെണ്‍സുഹൃത്തിനെ രക്ഷപ്പെടുത്തി: ബാരണ്‍ ട്രംപിനെ യുകെ കോടതി പ്രശംസിച്ചു

ലണ്ടന്‍: പെണ്‍സുഹൃത്തിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വിഡിയോ കോള്‍ വഴി കണ്ടതോടെ ഇംഗ്ലണ്ടിലെ എമര്‍ജന്‍സി സര്‍വീസില്‍ വിവരം അറിയിച്ച അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ബാരണ്‍ ട്രംപിന് അഭിനന്ദന പ്രവാഹം. കഴിഞ്ഞ വര്‍ഷം നടന്ന സംഭവവുമായി ബന്ധപ്പെട്ട വിചാരണാ വേളയില്‍ 20കാരനായ ബാരണ്‍ ട്രംപിന്റെ സമയോചിതമായ നടപടിയെ യുകെ കോടതി ജഡ്ജി പ്രശംസിച്ചു. സംഭവത്തില്‍ 22കാരനായ റഷ്യന്‍ പൗരന്‍ മത്വേ റുമിയാന്‍സേവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാരണ്‍ ട്രംപുമായുള്ള സൗഹൃദത്തില്‍ അസൂയയാണ് യുവതിയെ ആക്രമിക്കാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവതി എമര്‍ജന്‍സി നമ്പറില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നപ്പോള്‍

Full Story
[17][18][19][20][21]
 
-->




 
Close Window