Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
UK Special
  13-07-2026
അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ കില്ലര്‍ണിയില്‍ നടന്നു പോകുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയും ഗ്രീന്‍ ബസിന്റെ ഡബ്ലിന്‍ കോച്ചില്‍ ഡ്രൈവറുമായിരുന്ന എ. ബി. സതീഷ് കുമാര്‍ (സജന്‍-50) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. കില്ലര്‍ണിയില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന സതീഷ് കുമാര്‍ പതിവുപോലെ നടന്നു പോകുന്നതിനിടെയാണ് പെട്ടെന്ന് കുഴഞ്ഞുവീണത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ദൃക്സാക്ഷികള്‍ ഉടന്‍ തന്നെ അടിയന്തര മെഡിക്കല്‍ സേവനങ്ങളെ വിവരം അറിയിച്ചു. മിനിറ്റുകള്‍ക്കകം സ്ഥലത്തെത്തിയ മെഡിക്കല്‍ സംഘം പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം അദ്ദേഹത്തെ കെറി ജനറല്‍ ആശുപത്രിയില്‍

Full Story
  13-07-2026
ആര്‍സിഎന്‍ പ്രസിഡന്റായി വീണ്ടും മത്സരിച്ച് ബിജോയ് സെബാസ്റ്റ്യന്‍; 'ട്രിപ്പിള്‍ എസ്' ലക്ഷ്യങ്ങളുമായി പിന്തുണ തേടി

ലണ്ടന്‍: റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങിന്റെ (RCN) ചരിത്രത്തിലെ ആദ്യ മലയാളി പ്രസിഡന്റായ ബിജോയ് സെബാസ്റ്റ്യന്‍ വീണ്ടും തിരഞ്ഞെടുപ്പ് രംഗത്ത്. 2024-ലെ ചരിത്രവിജയത്തിന് പിന്നാലെ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് വീണ്ടും മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 3 മുതല്‍ സെപ്റ്റംബര്‍ 7 വരെ വോട്ടെടുപ്പ് നടക്കും. ഫലം സെപ്റ്റംബര്‍ 9-ന് പ്രഖ്യാപിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 2027 ജനുവരി 1 മുതല്‍ രണ്ടുവര്‍ഷത്തേക്ക് ചുമതലയേല്‍ക്കും.

ചരിത്ര നേട്ടത്തില്‍ നിന്ന് രണ്ടാം പോരാട്ടത്തിലേക്ക്

1916-ല്‍ രൂപീകൃതമായ ആര്‍സിഎന്റെ 100 വര്‍ഷത്തിലേറെ പഴക്കമുള്ള

Full Story
  12-07-2026
യുകെയില്‍ നിന്നു ഓസ്‌ട്രേലിയയിലേക്ക് പോയ ജോബിന്‍ ജോസ് അന്തരിച്ചു: നഴ്‌സ് റിയുടെ ഭര്‍ത്താവിന്റെ വേര്‍പാട് 42-ാം വയസ്സില്‍
ഓസ്ട്രേലിയയിലെ ബന്‍ബറിയില്‍ മലയാളി യുവാവ് അന്തരിച്ചു. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശിയായ ജോബിന്‍ ജോസ് (42) ആണു മരിച്ചത്. ഭാര്യ - കോതമംഗലം വെളിയല്‍ച്ചാല്‍ സ്വദേശിനിയും ബന്‍ബറിആശുപത്രിയില്‍ നഴ്സുമായ റിയ ആന്റണിയാണ്. മക്കള്‍ ജോസന്‍, ജാക്ക്, റിയോണ്‍. പരേതനായ വി.ടി. ജോസഫിന്റെയും സെലിന്‍ ജോര്‍ജിന്റെയും മകനാണ് ജോബിന്‍ ജോസ്

യുകെയില്‍ താമസിച്ചിരുന്ന ജോബിന്‍ മാസങ്ങള്‍ക്ക് മുമ്പാണ് കുടുംബ സമേതം ഓസ്ട്രേലിയയിലെ ബണ്‍ബറിയില്‍ എത്തിയത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെര്‍ത്തിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ജൂലൈ 2ന് ഗുരുതരാവസ്ഥയിലായ ജോബിനെ അടിയന്തരമായി ഹെലികോപ്ടറില്‍ ഹെര്‍ത്തിലെ ഫിയോണ സ്റ്റാന്‍ലി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വൈദ്യ
Full Story
  12-07-2026
മൂന്നാം ഉഷ്ണതരംഗത്തില്‍ വലഞ്ഞ് യുകെ; ജലക്ഷാമം രൂക്ഷം, 1.1 കോടി പേര്‍ക്ക് ഹോസ്‌പൈപ്പ് നിരോധനം

ലണ്ടന്‍: ഈ വര്‍ഷത്തെ മൂന്നാമത്തെ ശക്തമായ ഉഷ്ണതരംഗം യുകെയെ പിടിച്ചുലയ്ക്കുന്നതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുന്നു. കടുത്ത ചൂടും മഴക്കുറവും ജലത്തിന്റെ ഉപയോഗം കുത്തനെ ഉയര്‍ത്തിയതിനെ തുടര്‍ന്ന് അഞ്ച് ജലവിതരണ കമ്പനികള്‍ ഹോസ്‌പൈപ്പ് നിരോധനം പ്രഖ്യാപിച്ചു. പ്രാബല്യത്തില്‍ വന്നതും ഉടന്‍ നടപ്പാക്കാനിരിക്കുന്നതുമായ നിയന്ത്രണങ്ങള്‍ ഏകദേശം 1.08 കോടി ആളുകളെ ബാധിക്കുമെന്നാണ് കണക്ക്. ആംഗ്ലിയന്‍ വാട്ടര്‍, സൗത്ത് ഈസ്റ്റ് വാട്ടര്‍, സതേണ്‍ വാട്ടര്‍, കേംബ്രിഡ്ജ് വാട്ടര്‍, അഫിനിറ്റി വാട്ടര്‍ എന്നീ കമ്പനികളാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൂന്തോട്ടങ്ങളും പുല്‍ത്തകിടികളും നനയ്ക്കുക, വാഹനങ്ങള്‍ കഴുകുക, നടപ്പാതകളും മുറ്റങ്ങളും

Full Story
  12-07-2026
ഉഷ്ണതരംഗത്തില്‍ വലഞ്ഞ് യുകെ; റെക്കോര്‍ഡ് തിരക്കില്‍ എന്‍എച്ച്എസ്

ലണ്ടന്‍: യുകെയില്‍ കടുത്ത വേനല്‍ച്ചൂട് തുടരുന്നതിനിടെ ആരോഗ്യ-സാമൂഹിക പരിചരണ സംവിധാനങ്ങള്‍ കനത്ത സമ്മര്‍ദത്തില്‍. തെക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ താപനില വീണ്ടും 30 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരാനാണ് സാധ്യത. അടുത്ത ആഴ്ചയുടെ തുടക്കത്തിലും ചൂട് നിലനില്‍ക്കുമെന്നും വ്യാഴാഴ്ചയോടെ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത വര്‍ധിക്കുമെന്നും മെറ്റ് ഓഫിസ് അറിയിച്ചു. ഈ വര്‍ഷം മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ 35 ഡിഗ്രി സെല്‍ഷ്യസോ അതിലധികമോ താപനില രേഖപ്പെടുത്തുന്നത് യുകെയുടെ കാലാവസ്ഥാ ചരിത്രത്തില്‍ ആദ്യമാണെന്ന് മെറ്റ് ഓഫിസ് വ്യക്തമാക്കി. 34 ഡിഗ്രിക്ക് മുകളിലുള്ള താപനില ഈ വര്‍ഷം എട്ടുദിവസം രേഖപ്പെടുത്തിയതും പുതിയ റെക്കോര്‍ഡാണ്. രാജ്യത്ത് അനുഭവപ്പെടുന്ന

Full Story
  12-07-2026
ബെല്ലിങ്ഹാമിന്റെ ഇരട്ടഗോള്‍; നോര്‍വേയെ വീഴ്ത്തി ഇംഗ്ലണ്ട് സെമിയില്‍, ഇനി അര്‍ജന്റീന

മയാമി: ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേയെ അധികസമയത്തേക്ക് നീണ്ട ആവേശപ്പോരാട്ടത്തില്‍ 2-1ന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് സെമിഫൈനലില്‍. ജൂഡ് ബെല്ലിങ്ഹാം നേടിയ ഇരട്ടഗോളുകളാണ് ഇംഗ്ലണ്ടിന് തകര്‍പ്പന്‍ തിരിച്ചുവരവ് സമ്മാനിച്ചത്. 2018ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിഫൈനലില്‍ പ്രവേശിക്കുന്നത്. മത്സരത്തിന്റെ 36-ാം മിനിറ്റില്‍ ആന്‍ഡ്രിയാസ് ഷെല്‍ഡറപ്പിലൂടെയാണ് നോര്‍വേ ആദ്യം മുന്നിലെത്തിയത്. ഹാരി കെയ്‌നില്‍നിന്ന് പന്ത് പിടിച്ചെടുത്ത പാട്രിക് ബെര്‍ഗ് ആരംഭിച്ച നീക്കത്തിനൊടുവില്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് നല്‍കിയ പാസ് സ്വീകരിച്ച ഷെല്‍ഡറപ്പ് ബോക്‌സിന്റെ ഇടതുഭാഗത്തുനിന്നുള്ള മനോഹരമായ ഷോട്ടിലൂടെ ഇംഗ്ലണ്ട് വല ചലിപ്പിച്ചു. ഗോള്‍ വഴങ്ങിയതോടെ ആക്രമണം

Full Story
  12-07-2026
അനസ്‌തേഷ്യ വിദഗ്ധരുടെ രൂക്ഷക്ഷാമം; എന്‍എച്ച്എസില്‍ പ്രതിവര്‍ഷം 15 ലക്ഷം ശസ്ത്രക്രിയകള്‍ നടത്താനാകുന്നില്ല

ലണ്ടന്‍: ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസില്‍ അനസ്‌തേഷ്യ വിദഗ്ധരുടെ രൂക്ഷമായ ക്ഷാമം കാരണം പ്രതിവര്‍ഷം 15 ലക്ഷത്തോളം ശസ്ത്രക്രിയകളും ചികിത്സാ നടപടികളും നടത്താനുള്ള ശേഷി നഷ്ടപ്പെടുന്നതായി പുതിയ റിപ്പോര്‍ട്ട്. റോയല്‍ കോളജ് ഓഫ് അനസ്തറ്റിസ്റ്റ്‌സ് പുറത്തിറക്കിയ 'യുകെ സ്റ്റേറ്റ് ഓഫ് ദി നേഷന്‍ റിപ്പോര്‍ട്ട് 2026'ലാണ് ആശങ്കാജനകമായ വിവരങ്ങളുള്ളത്. ഇംഗ്ലണ്ട്, സ്‌കോട്ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി 80 ലക്ഷത്തിലധികം രോഗികള്‍ ചികിത്സയ്ക്കായി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇവരില്‍ പലര്‍ക്കും അടിയന്തരമായ ശസ്ത്രക്രിയകളും മറ്റു ചികിത്സാ നടപടികളും ആവശ്യമാണ്. എന്നാല്‍ അനസ്‌തേഷ്യ വിദഗ്ധരുടെ അഭാവം കാരണം

Full Story
  12-07-2026
ആന്‍ വിഡ്ഡെകോംബ് കൊലപാതകം: 28കാരന്‍ അറസ്റ്റില്‍; ആക്രമണം മൃതദേഹം കണ്ടെത്തുന്നതിന് 24 മണിക്കൂര്‍ മുമ്പെന്ന് പൊലീസ്

ലണ്ടന്‍: ബ്രിട്ടന്റെ മുന്‍ മന്ത്രിയും പാര്‍ലമെന്റ് അംഗവുമായ ആന്‍ വിഡ്ഡെകോംബ് (78) കൊല്ലപ്പെട്ട കേസില്‍ 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് യോര്‍ക്ക്ഷയറിലെ ഒരു വിലാസത്തില്‍നിന്നാണ് വെള്ളക്കാരനായ ബ്രിട്ടീഷ് പൗരനെ ജൂലൈ 11 ശനിയാഴ്ച വൈകിട്ട് കൊലപാതക സംശയത്തെ തുടര്‍ന്ന് പിടികൂടിയത്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. അറസ്റ്റിനെക്കുറിച്ച് വിഡ്ഡെകോംബിന്റെ കുടുംബത്തെ അറിയിച്ചതായും ഡെവണ്‍ ആന്‍ഡ് കോണ്‍വാള്‍ പൊലീസ് വ്യക്തമാക്കി. മൃതശരീരം കണ്ടെത്തുന്നതിന് ഏകദേശം 24 മണിക്കൂര്‍ മുമ്പാണ് ആന്‍ വിഡ്ഡെകോംബ് ആക്രമിക്കപ്പെട്ടതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ജൂലൈ 8 ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ആക്രമണം നടന്നതായാണ് കരുതുന്നത്. ജൂലൈ 9 വ്യാഴാഴ്ച രാവിലെ 11.40ഓടെ ആംബുലന്‍സ്

Full Story
[18][19][20][21][22]
 
-->




 
Close Window