Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
UK Special
  05-08-2026
യുകെയില്‍ മലയാളി യുവാവ് ജോലി സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു
യുകെയില്‍ താമസിക്കുന്ന 39 വയസ്സുകാരന്‍ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി കുറ്റിവടക്കേതില്‍ ലെസ്ലി കെ ജോണ്‍ (39) ആണ് മരിച്ചത്. വൈകീട്ട് 5.30ന് ജോലി സ്ഥലത്തുവച്ച് അപ്രതീക്ഷിതമായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആംബുലന്‍സിന്റെ അടിയന്തര സഹായം തേടുകയും ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യുകെയിലെ കെല്ലി കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ പ്രൊക്യൂര്‍മെന്റ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു ലെസ്ലി. അഞ്ചു വര്‍ഷം മുമ്പാണ് ലെസ്ലിയും കുടുംബയും യുകെയിലെത്തിയത്. വെംബ്ലിയില്‍ കുടുംബമായി താമസിച്ചുവരികയായിരുന്നു. ഭാര്യ സുനിഷ.

കോശി-ഹില്‍ഡാ കോശി എന്നിവരാണ് മാതാപിതാക്കള്‍. ലെസ്ലിയുടെ മൃതദേഹം ഹാരോയിലെ നോര്‍ത്ത്വിക് പാര്‍ക്ക്
Full Story
  05-08-2026
പ്രധാനമന്ത്രിമാര്‍ മാറി, ലാറി മാത്രം മാറിയില്ല; ഡൗണിങ് സ്ട്രീറ്റിലെ 'ചീഫ് മൗസര്‍' ഇനി ഏഴാമത്തെ പ്രധാനമന്ത്രിക്കൊപ്പം

ലണ്ടന്‍: ബ്രിട്ടിഷ് രാഷ്ട്രീയത്തില്‍ പ്രധാനമന്ത്രിമാര്‍ മാറിമാറി വന്നെങ്കിലും ഡൗണിങ് സ്ട്രീറ്റില്‍ മാറ്റമില്ലാതെ തുടരുന്ന ഒരു പ്രമുഖനുണ്ട്-'ലാറി' എന്ന പൂച്ച. ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റിലെ 'ചീഫ് മൗസര്‍' ലാറി, ജൂലൈ 20ന് അധികാരമേറ്റ ആന്‍ഡി ബേണത്തെ സ്വീകരിച്ചതോടെ ഏഴാമത്തെ പ്രധാനമന്ത്രിക്കൊപ്പമുള്ള ഔദ്യോഗിക ജീവിതത്തിലേക്ക് കടന്നു. ഡേവിഡ് കാമറൂണിന്റെ കാലത്ത് 2011 ഫെബ്രുവരി 15നാണ് ലാറി ഡൗണിങ് സ്ട്രീറ്റിലെത്തിയത്. എലികളെ പിടിക്കുന്നതിലുള്ള മികവ് പരിഗണിച്ച് ബാറ്റര്‍സി ഡോഗ്‌സ് ആന്‍ഡ് കാറ്റ്‌സ് ഹോമില്‍നിന്നാണ് ഡൗണിങ് സ്ട്രീറ്റ് ജീവനക്കാര്‍ ലാറിയെ തിരഞ്ഞെടുത്തത്. പത്താം നമ്പര്‍ വസതിയില്‍ ഔദ്യോഗികമായി 'ചീഫ് മൗസര്‍' പദവി

Full Story
  05-08-2026
18 വയസ്സ് തികഞ്ഞാലും റെയില്‍കാര്‍ഡ് ആനുകൂല്യം തുടരും; യുവാക്കള്‍ക്ക് ഒരുവര്‍ഷം പകുതി നിരക്കില്‍ യാത്ര

ലണ്ടന്‍: ബ്രിട്ടനില്‍ 18 വയസ്സ് തികയുന്ന യുവാക്കള്‍ക്കും ട്രെയിന്‍ യാത്രയില്‍ പകുതി നിരക്കിന്റെ ആനുകൂല്യം തുടരാന്‍ അവസരമൊരുക്കി '16-17 സേവര്‍' റെയില്‍കാര്‍ഡ് നിയമത്തില്‍ മാറ്റം. ഓഗസ്റ്റ് 17 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഇതോടെ 18 വയസ്സ് തികഞ്ഞാലുടന്‍ റെയില്‍കാര്‍ഡ് ആനുകൂല്യം നഷ്ടപ്പെടുന്ന നിലവിലെ രീതി അവസാനിക്കും. നിലവില്‍ 16, 17 വയസ്സുള്ളവര്‍ക്ക് '16-17 സേവര്‍' റെയില്‍കാര്‍ഡ് ഉപയോഗിച്ച് ബ്രിട്ടനിലെ മിക്ക ട്രെയിന്‍ യാത്രകളിലും സാധാരണ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ലഭിക്കുന്നുണ്ട്. എന്നാല്‍ കാര്‍ഡിന്റെ കാലാവധി ബാക്കിയുണ്ടെങ്കിലും ഉടമയ്ക്ക് 18 വയസ്സ് തികയുന്നതോടെ ആനുകൂല്യം അവസാനിക്കുകയായിരുന്നു. പുതിയ നിയമമനുസരിച്ച് ഓഗസ്റ്റ് 17 മുതല്‍ വാങ്ങുന്ന '16-17

Full Story
  05-08-2026
നേരത്തെയുള്ള മോചനപദ്ധതി കൂടുതല്‍ ചുരുക്കിയാല്‍ ജയില്‍ സംവിധാനം തകരുമെന്ന് ബ്രിട്ടിഷ് നീതിന്യായ സെക്രട്ടറി

ലണ്ടന്‍: ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജയിലുകളില്‍ തടവുകാരുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെ, നേരത്തെയുള്ള മോചനപദ്ധതിയില്‍നിന്ന് കൂടുതല്‍ കുറ്റവാളികളെ ഒഴിവാക്കിയാല്‍ ജയില്‍ സംവിധാനം കടുത്ത പ്രതിസന്ധിയിലാകുമെന്ന് ബ്രിട്ടിഷ് നീതിന്യായ സെക്രട്ടറി അലക്‌സ് നോറിസ് മുന്നറിയിപ്പ് നല്‍കി. പുതുക്കിയ പദ്ധതിപ്രകാരം പീഡനം, ഗ്രൂമിങ്, ഗുരുതര ബാലലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് നേരത്തെയുള്ള മോചനം ലഭിക്കില്ല. എന്നാല്‍ കൊലപാതകം, അക്രമം, ഗാര്‍ഹിക പീഡനം തുടങ്ങിയ ഗുരുതര കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട ചിലര്‍ക്ക് ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് പുറത്തിറങ്ങാന്‍ സാധിക്കും. മോചനപദ്ധതിയില്‍നിന്ന് കൂടുതല്‍ വിഭാഗങ്ങളെ

Full Story
  05-08-2026
ഭാര്യയെ ബെല്‍റ്റുകൊണ്ട് മര്‍ദിച്ച് ശ്വാസം മുട്ടിച്ചു; ബര്‍മിങ്ങാം ടാക്‌സി ഡ്രൈവര്‍ക്ക് രണ്ടുവര്‍ഷം സസ്‌പെന്‍ഡഡ് തടവ്

ബര്‍മിങ്ങാം: തുണിയലക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഭാര്യയെ ബെല്‍റ്റുകൊണ്ട് മര്‍ദിക്കുകയും കഴുത്തില്‍ പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്ത ടാക്‌സി ഡ്രൈവര്‍ക്ക് രണ്ടുവര്‍ഷത്തെ തടവുശിക്ഷ. 28കാരനായ സോറിഫ് ഉദ്ദിനെയാണ് ബര്‍മിങ്ങാം ക്രൗണ്‍ കോടതി ശിക്ഷിച്ചത്. ശിക്ഷ മൂന്നുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത കോടതി, ഭാര്യയെ ബന്ധപ്പെടുന്നതില്‍നിന്നും കാണുന്നതില്‍നിന്നും ഇയാളെ ഏഴുവര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു. ഭാര്യ രഹസ്യമായി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വിഡിയോയാണ് കേസിലെ നിര്‍ണായക തെളിവായത്. തുണിയലക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഉദ്ദിന്‍ ബെല്‍റ്റുകൊണ്ട് ഭാര്യയെ അടിക്കുന്ന ദൃശ്യങ്ങള്‍ വിഡിയോയില്‍ പതിഞ്ഞിരുന്നു. ആക്രമണത്തിനിടെ

Full Story
  05-08-2026
ഇംഗ്ലിഷ് ചാനലില്‍ കുടിയേറ്റക്കാരുടെ ബോട്ടിന് തീപിടിച്ചു; 157 പേരെ രക്ഷപ്പെടുത്തി

ലണ്ടന്‍: ഇംഗ്ലിഷ് ചാനല്‍ കടന്ന് യുകെയിലെത്താന്‍ ശ്രമിച്ച കുടിയേറ്റക്കാരുടെ ചെറുബോട്ടിന് തീപിടിച്ചതിനെ തുടര്‍ന്ന് 157 പേരെ ഫ്രഞ്ച്, ബ്രിട്ടിഷ് രക്ഷാസംഘങ്ങള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ആളപായമോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച രാത്രിയാണ് കുടിയേറ്റക്കാരുമായി ബോട്ട് ഫ്രാന്‍സില്‍നിന്ന് പുറപ്പെട്ടത്. യാത്രയ്ക്കിടെ ബോട്ടിലുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് അടിയന്തര സഹായം ആവശ്യമായി വന്നിരുന്നു. ഫ്രഞ്ച് പട്രോള്‍ ബോട്ടുകള്‍ സഹായം വാഗ്ദാനം ചെയ്‌തെങ്കിലും യുകെയിലേക്കുള്ള യാത്ര തുടരണമെന്ന നിലപാടില്‍ ബാക്കിയുള്ളവര്‍ സഹായം സ്വീകരിച്ചില്ലെന്ന് ഫ്രഞ്ച് സമുദ്രസുരക്ഷാ അധികൃതര്‍ അറിയിച്ചു. ആളുകള്‍ തിങ്ങിനിറഞ്ഞ

Full Story
  04-08-2026
ആസിഡ് ആക്രമണത്തെ അതിജീവിച്ച് റെഷം ഇനി എല്‍എസ്ഇയിലേക്ക്; ചീവ്‌നിങ് സ്‌കോളര്‍ഷിപ്പ് നേടുന്ന ആദ്യ ഇന്ത്യന്‍ അതിജീവിത

റാഞ്ചി: പന്ത്രണ്ടുവര്‍ഷം മുമ്പ് ആസിഡ് ആക്രമണത്തില്‍ മുഖത്തിനും ശരീരത്തിനും ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ഇന്ന് ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളിലൊന്ന് സ്വന്തമാക്കി വിജയത്തിന്റെ പുതിയ അധ്യായം കുറിക്കുകയാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച് യുകെ സര്‍ക്കാരിന്റെ ചീവ്‌നിങ് സ്‌കോളര്‍ഷിപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടമാണ് റെഷം സ്വന്തമാക്കിയത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ ജെന്‍ഡര്‍, ഡവലപ്‌മെന്റ് ആന്‍ഡ് ഗ്ലോബലൈസേഷന്‍ വിഷയത്തില്‍ എംഎസ്സി പഠിക്കുന്നതിനാണ് 29കാരിയായ റെഷത്തിന് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്.

2014 ഫെബ്രുവരിയിലാണ്

Full Story
  04-08-2026
അമിതവേഗം: എഴുത്തുകാരി ലിന്‍ഡ ലാ പ്ലാന്റിന് ആറുമാസം ഡ്രൈവിങ് വിലക്ക്

ലണ്ടന്‍: അമിതവേഗത്തില്‍ വാഹനമോടിച്ചതിന് പ്രശസ്ത ബ്രിട്ടിഷ് എഴുത്തുകാരിയും തിരക്കഥാകൃത്തുമായ ലിന്‍ഡ ലാ പ്ലാന്റിന് (83) ആറുമാസത്തെ ഡ്രൈവിങ് വിലക്ക്. മണിക്കൂറില്‍ 20 മൈല്‍ വേഗപരിധിയുള്ള റോഡുകളില്‍ അഞ്ചുതവണ പരിധി ലംഘിച്ചതിനെ തുടര്‍ന്നാണ് കോടതി നടപടി. ഡ്രൈവിങ് വിലക്ക് തന്റെ ജോലിയെയും വളര്‍ത്തുനായയുടെ പരിചരണത്തെയും ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിലക്കില്‍നിന്ന് ഒഴിവാക്കണമെന്ന് ലാ പ്ലാന്റ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ച്ചയായ വേഗപരിധി ലംഘനങ്ങളെ തുടര്‍ന്ന് ലൈസന്‍സിലെ പെനാല്‍റ്റി പോയിന്റുകള്‍ വര്‍ധിച്ചതോടെയാണ് ഡ്രൈവിങ് വിലക്ക് നേരിടേണ്ടിവന്നത്. വിലക്ക് തന്റെ ജീവിതത്തില്‍ 'അസാധാരണമായ ബുദ്ധിമുട്ട്' സൃഷ്ടിക്കുമെന്ന

Full Story
[15][16][17][18][19]
 
-->




 
Close Window