Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.2216 INR  1 EURO=110.0715 INR
ukmalayalampathram.com
Sun 09th Aug 2026
UK Special
  30-06-2026
ഇംഗ്ലണ്ടില്‍ കുട്ടികളുടെ മാനസികാരോഗ്യ പ്രതിസന്ധി രൂക്ഷം; ഒരുവര്‍ഷം റഫര്‍ ചെയ്തത് 10 ലക്ഷത്തിലേറെ പേരെ

ലണ്ടന്‍: ഇംഗ്ലണ്ടില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നതായി പുതിയ റിപ്പോര്‍ട്ട്. 2024-25 കാലയളവില്‍ 10 ലക്ഷത്തിലേറെ കുട്ടികളെയാണ് മാനസികാരോഗ്യ സേവനങ്ങളിലേക്ക് റഫര്‍ ചെയ്തത്. ഇത് ഏകദേശം ഓരോ 10 കുട്ടികളില്‍ ഒരാളെന്ന തോതിലാണ്. മുന്‍വര്‍ഷത്തേക്കാള്‍ 10 ശതമാനം വര്‍ധനയും 2018-19ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയോടടുത്ത വര്‍ധനയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടികളെ ചികിത്സയ്ക്കായി റഫര്‍ ചെയ്യാന്‍ ഇടയായ പ്രധാന പ്രശ്‌നം ഉത്കണ്ഠയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആകെ റഫറലുകളില്‍ 16 ശതമാനവും ഉത്കണ്ഠയുമായി ബന്ധപ്പെട്ടവയാണ്. അതേസമയം, ഓട്ടിസം സംശയിക്കുന്ന കേസുകള്‍ ഒരു വര്‍ഷത്തിനിടെ ഏകദേശം 50 ശതമാനം

Full Story
  30-06-2026
ഈലിങ് ബ്രോഡ് വേയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; 34കാരനെതിരെ അഞ്ച് കൊലപാതകശ്രമക്കുറ്റങ്ങള്‍

ലണ്ടന്‍: പശ്ചിമ ലണ്ടനിലെ തിരക്കേറിയ ഈലിങ് ബ്രോഡ് വേ ഹൈസ്ട്രീറ്റില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറിയ സംഭവത്തില്‍ 34കാരനെതിരെ അഞ്ച് കൊലപാതകശ്രമക്കുറ്റങ്ങള്‍ ചുമത്തി. സോമാലിയയില്‍ ജനിച്ച ടിമിര്‍ അഹമ്മദ് മുഹമ്മദ് എന്നയാളെയാണ് മെട്രോപൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്നത്. കൊലപാതകശ്രമക്കുറ്റങ്ങള്‍ക്ക് പുറമെ അപകടകരമായി വാഹനം ഓടിക്കല്‍, അപകടസ്ഥലത്ത് വാഹനം നിര്‍ത്താതെ കടന്നുകളയല്‍, മദ്യം-മയക്കുമരുന്ന് പരിശോധനയ്ക്കുള്ള ശ്വാസസാമ്പിള്‍ നല്‍കാന്‍ വിസമ്മതിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിയെ റിമാന്‍ഡില്‍ വിട്ടതായും വില്ലസ്ഡന്‍ മജിസ്‌ട്രേറ്റ്

Full Story
  30-06-2026
പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ചു; സമൈറ നസീറിന്റെ കൊലപാതകം 21 വര്‍ഷങ്ങള്‍ക്കുശേഷവും ബ്രിട്ടനെ നടുക്കുന്നു

ലണ്ടന്‍: പ്രണയത്തില്‍ നിന്ന് പിന്മാറണമെന്ന് കുടുംബം നിരന്തരം ആവശ്യപ്പെട്ടിട്ടും അതിന് വഴങ്ങാതിരുന്നതിന്റെ പേരില്‍ സഹോദരന്‍ കൊലപ്പെടുത്തിയ സമൈറ നസീറിന്റെ ജീവിതവും മരണവും, 21 വര്‍ഷങ്ങള്‍ക്കുശേഷവും ബ്രിട്ടനിലെ കുറ്റകൃത്യ ചരിത്രത്തിലെ വേദനാജനകമായ അധ്യായമായി തുടരുന്നു. കുടുംബത്തില്‍ നിന്ന് ആദ്യമായി ബിരുദം നേടിയ വ്യക്തിയായിരുന്നു സമൈറ. തേംസ് വാലി സര്‍വകലാശാലയില്‍ നിന്ന് ട്രാവല്‍ ആന്‍ഡ് ടൂറിസത്തില്‍ ഹോണേഴ്‌സ് ബിഎ ബിരുദം നേടിയ സമൈറയ്ക്ക് മുന്നില്‍ വലിയ പ്രതീക്ഷകളായിരുന്നു. ബിരുദദാനച്ചടങ്ങില്‍ കറുത്ത ഗൗണ്‍ ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് സമൈറയുടെ ജീവനോടെയുള്ള അവസാന ചിത്രമായി പിന്നീട് മാറിയത്. 25 വയസ്സുകാരിയായ സമൈറ, ലണ്ടനിലെ സൗത്താളിലുള്ള

Full Story
  30-06-2026
എംആര്‍ഐ യന്ത്രത്തിനുള്ളിലെ അപൂര്‍വ പരീക്ഷണം; മൂന്ന് പതിറ്റാണ്ടിന് ശേഷം അനുഭവം തുറന്നുപറഞ്ഞ് വനിത

ലണ്ടന്‍: മനുഷ്യശരീരഘടനയെക്കുറിച്ചുള്ള വൈദ്യശാസ്ത്ര പഠനത്തിന്റെ ഭാഗമായി എംആര്‍ഐ യന്ത്രത്തിനുള്ളില്‍ പങ്കാളിക്കൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അനുഭവം, മൂന്ന് പതിറ്റാണ്ടുകള്‍ക്കുശേഷം തുറന്നുപറഞ്ഞ് നെതര്‍ലന്‍ഡ്‌സ് സ്വദേശിനി ഐഡ സബെലിസ്. 1991ലാണ് ഐഡയും പങ്കാളിയായ ജപ്പും ഈ അപൂര്‍വ ശാസ്ത്രീയ പരീക്ഷണത്തില്‍ പങ്കെടുത്തത്. ഡച്ച് ശാസ്ത്രജ്ഞനായ മെന്‍കോ വിക്ടര്‍ പെക് വാന്‍ ആന്‍ഡലിന്റെ നേതൃത്വത്തിലായിരുന്നു പഠനം. ലൈംഗിക ബന്ധത്തിനിടെ മനുഷ്യശരീരത്തിനുള്ളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എംആര്‍ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് രേഖപ്പെടുത്തുക എന്നതായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യം. പിന്നീട് ഈ പഠനഫലങ്ങള്‍ 1999ല്‍ ബ്രിട്ടിഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കുകയും

Full Story
  29-06-2026
കനത്ത വേനലിനിടെ മഴയും കൂടെ ഇടിമിന്നലും: യുകെയില്‍ കാലാവസ്ഥ ഇങ്ങനെ മാറിയതില്‍ ആശങ്ക പ്രകടിപ്പ് കാലാവസ്ഥാ നീരീക്ഷകര്‍
യുകെയില്‍ ശക്തമായ ഇടിമിന്നലും മഴയും മോശം കാലാവസ്ഥയും കാരണം ഹീത്രൂ, ഗാറ്റ്വിക് വിമാനത്താവളങ്ങളില്‍ ശനിയാഴ്ച നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. നിരവധി വിമാനങ്ങള്‍ വൈകുകയും ചെയ്തു. തുടര്‍ച്ചയായി 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള ചൂടിന് പിന്നാലെയാണ് ലണ്ടനിലും തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും രാത്രിയില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായത്.

ഹീത്രൂവിലും ഗാറ്റ്വിക്കിലും 600-ലധികം വിമാനങ്ങള്‍ വൈകി. ചില സര്‍വീസുകള്‍ ആറു മണിക്കൂറിലേറെ വൈകിയപ്പോള്‍, നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ഗാറ്റ്വിക്കില്‍ നിന്ന് തുര്‍ക്കിയിലെ അന്റാല്യയിലേക്ക് രാവിലെ പുറപ്പെടേണ്ട ഒരു വിമാനം ഏകദേശം ആറു മണിക്കൂര്‍ വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തുകയെന്ന് അറിയിപ്പ് ലഭിച്ചു.

യുകെയുടെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍
Full Story
  29-06-2026
റെക്കോര്‍ഡ് ചൂടിന് പിന്നാലെ യുകെയില്‍ താല്‍ക്കാലിക ആശ്വാസം; അടുത്ത ആഴ്ച വീണ്ടും ഹീറ്റ്വേവ് സാധ്യത

ലണ്ടന്‍: കഴിഞ്ഞ ആഴ്ച യുകെയില്‍ അനുഭവപ്പെട്ട അതിതീവ്ര റെക്കോര്‍ഡ് ചൂടിന് പിന്നാലെ ഈ ആഴ്ച രാജ്യത്ത് താരതമ്യേന ആശ്വാസകരമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്ന് വീശുന്ന തണുത്ത കാറ്റിന്റെയും ന്യൂനമര്‍ദ സംവിധാനങ്ങളുടെയും സ്വാധീനത്തില്‍ താപനില കുറയുകയും ചില പ്രദേശങ്ങളില്‍ മഴ ലഭിക്കുകയും ചെയ്യും. എന്നാല്‍ ഈ ആശ്വാസം ദീര്‍ഘകാലം തുടരണമെന്നില്ലെന്നാണ് മുന്നറിയിപ്പ്. ആഴ്ചാവസാനത്തോടെ ഉയര്‍ന്ന മര്‍ദ മേഖല വീണ്ടും യുകെയിലേക്ക് വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത ആഴ്ചയുടെ തുടക്കത്തില്‍ വീണ്ടും ചൂട് കൂടാനിടയുണ്ട്. പ്രത്യേകിച്ച് തെക്കന്‍, തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ താപനില വീണ്ടും ഉയരാമെന്നാണ് കാലാവസ്ഥാ

Full Story
  29-06-2026
ബ്രിട്ടന്റെ അധികാരം ലണ്ടനില്‍ മാത്രം കേന്ദ്രീകരിക്കില്ല; നിര്‍ണായക പ്രസംഗത്തിനൊരുങ്ങി ആന്‍ഡി ബേണം

ലണ്ടന്‍/മാഞ്ചസ്റ്റര്‍: കിയര്‍ സ്റ്റാമറിന്റെ രാജിയെ തുടര്‍ന്ന് ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷകള്‍ക്കിടെ ലേബര്‍ നേതാവ് ആന്‍ഡി ബേണം ഇന്ന് തന്റെ ആദ്യ പ്രധാന നേതൃത്വ പ്രസംഗം നടത്തും. ''ബ്രിട്ടനെ വീണ്ടും അതിന്റെ യഥാര്‍ഥ ശക്തിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരും'' എന്ന സന്ദേശമാണ് അദ്ദേഹം രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കുക. മാഞ്ചസ്റ്ററിലെ പീപ്പിള്‍സ് ഹിസ്റ്ററി മ്യൂസിയത്തിലാണ് പ്രസംഗം നടക്കുക. ബേണത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടും ഭാവി ഭരണപരിപാടികളും വ്യക്തമാക്കുന്ന നിര്‍ണായക പ്രസംഗമായിരിക്കും ഇതെന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ, പൊതുസേവനങ്ങള്‍, ഭരണപരിഷ്‌കാരം, പ്രാദേശിക വികസനം തുടങ്ങിയ

Full Story
  29-06-2026
സുരക്ഷാ ആശങ്ക: മേഗനെയും മക്കളെയും യുകെയിലേക്ക് കൊണ്ടുവരുന്നതില്‍ ഹാരി പുനരാലോചനയില്‍

ലണ്ടന്‍: അടുത്ത മാസം നടത്താനിരുന്ന യുകെ സന്ദര്‍ശനത്തില്‍ ഭാര്യ മേഗന്‍ മാര്‍ക്കിളിനെയും മക്കളായ ആര്‍ച്ചിയെയും ലിലിബെറ്റിനെയും കൂടെ കൂട്ടുന്ന കാര്യത്തില്‍ ഹാരി രാജകുമാരന്‍ പുനരാലോചനയിലാണെന്ന് റിപ്പോര്‍ട്ട്. കുടുംബത്തിന് പൂര്‍ണമായും സര്‍ക്കാര്‍ ചെലവില്‍ പൊലീസ് സുരക്ഷ നല്‍കാനാവില്ലെന്ന തീരുമാനമാണ് ഹാരിയെ വീണ്ടും ആലോചിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. നാലു വര്‍ഷത്തിനുശേഷം ആദ്യമായി കുടുംബസമേതം ബ്രിട്ടന്‍ സന്ദര്‍ശിക്കാനായിരുന്നു ഹാരിയുടെ പദ്ധതി. യാത്രയ്ക്കിടെ സര്‍ക്കാര്‍ ചെലവില്‍ പൊലീസ് സുരക്ഷ ലഭിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സംഘം ഔദ്യോഗികമായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ നികുതിദായകരുടെ പണത്തില്‍ സമഗ്ര സുരക്ഷ

Full Story
[28][29][30][31][32]
 
-->




 
Close Window