Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6945 INR  1 EURO=109.4092 INR
ukmalayalampathram.com
Sun 07th Jun 2026
UK Special
  25-04-2026
ലേബറിനും ടോറികള്‍ക്കും ഭൂരിപക്ഷം കിട്ടില്ല; റിഫോം യുകെ നേട്ടം കൊയ്യും: കൂട്ടുകക്ഷി മന്ത്രിസഭ വരുമെന്ന് സര്‍വേ
യുകെയില്‍ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് മെഗാപോള്‍ റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ എംപിമാര്‍ നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിക്ക് ആയിരിക്കുമെന്ന് സര്‍വ്വെ പറയുന്നു. 188 സീറ്റുമായി റിഫോം മുന്നിലെത്തും. 159 സീറ്റുമായി കണ്‍സര്‍വേറ്റീവുകള്‍ തൊട്ടുപിന്നിലുണ്ടാകും. ലേബര്‍ ഇപ്പോഴത്തെ 400ന് മുകളിലെ സീറ്റുകളില്‍ നിന്നും 86 സീറ്റുകളിലേക്ക് തകര്‍ന്നടിയുമെന്നും സര്‍വ്വെ പറയുന്നു.
റിഫോം പാര്‍ട്ടിക്ക് ഭരണം പിടിക്കാന്‍ ടോറികളുടെ കൂടി സഹായം വേണ്ടിവരുമെന്നാണ് മെഗാപോള്‍ പറയുന്നത്. ഇലക്ടറല്‍ കാല്‍ക്കുലസ് നടത്തിയ ഗവേഷണത്തിലാണ് ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് വ്യക്തമായിരിക്കുന്നത്.

ഈ സാഹചര്യം ഉണ്ടായാല്‍
Full Story
  25-04-2026
ബ്രിട്ടനില്‍ നിന്ന് വേദനാസംഹാരി മരുന്ന് പിന്‍വലിച്ചു

ലണ്ടന്‍: ഡോസേജുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പാക്കേജില്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍, ബ്രിട്ടനില്‍ വ്യാപകമായി ഉപയോഗിക്കുന്ന നാപ്രാലീഫ് 250 മി.ഗ്രാം ഗാസ്ട്രോ റെസിസ്റ്റന്റ് ഗുളികകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന മുന്നറിയിപ്പോടെ മുന്‍കരുതലിന്റെ ഭാഗമായി മരുന്ന് നിര്‍മ്മാതാക്കളായ ഒമേഗ ഫാര്‍മ ലിമിറ്റഡ് ചില ബാച്ചുകള്‍ പിന്‍വലിച്ചതായി സ്ഥിരീകരിച്ചു.

നാപ്രോക്‌സെന്‍ അടങ്ങിയ ഈ നോണ്‍-സ്റ്റിറോയിഡല്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി ഡ്രഗ് (NSAID) സാധാരണയായി പേശി വേദന, സന്ധി വേദന, കഴുത്ത് വേദന, കൈ-കാലുകളില്‍ ഉണ്ടാകുന്ന വേദന, ആര്‍ത്ഥവസമയത്തെ വേദന എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്.

Full Story
  25-04-2026
എന്‍എച്ച്എസ് സര്‍ജറികളില്‍ റദ്ദാക്കലുകളുടെ ആശങ്കാജനക കണക്കുകള്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നടത്തിയ അന്വേഷണത്തില്‍, പത്തിലൊന്ന് ഓപ്പറേഷനുകള്‍ നടക്കേണ്ട ദിവസമോ അതിന് മുന്‍പുള്ള ദിവസമോ റദ്ദാകുന്നതായി കണ്ടെത്തി. 24 മണിക്കൂര്‍ നോട്ടീസിലാണ് സുപ്രധാന സര്‍ജറികള്‍ മുടങ്ങുന്നത്. റിപ്പോര്‍ട്ട് പ്രകാരം, ഇത്തരത്തില്‍ റദ്ദാകുന്ന കേസുകളില്‍ 40% വരെ ഒഴിവാക്കാനാകുമായിരുന്നു. രോഗികള്‍ക്ക് സര്‍ജറി റദ്ദാകുകയോ മാറ്റിവെയ്ക്കുകയോ ചെയ്ത വിവരം 24 മണിക്കൂറിന് താഴെ സമയം ബാക്കിയുള്ളപ്പോള്‍ മാത്രമാണ് അറിയുന്നത്.

91 എന്‍എച്ച്എസ് ട്രസ്റ്റുകളിലെ ഇലക്ടീവ് സര്‍ജറികളില്‍ നടത്തിയ പഠനത്തില്‍, 10% ഓപ്പറേഷനുകള്‍ പദ്ധതിയിട്ട ദിവസത്തിന് തലേന്ന് റദ്ദാകുന്നതായി കണ്ടെത്തി. പ്രീ-ഓപ്പറേഷന്‍

Full Story
  25-04-2026
കോവിഡ് ശേഷം മലയാളി വിദ്യാര്‍ത്ഥികളുടെ വിദേശ വിദ്യാഭ്യാസ സ്വപ്നത്തില്‍ മാറ്റം

കൊച്ചി: കോവിഡ് മഹാമാരിക്കു ശേഷം മലയാളി വിദ്യാര്‍ത്ഥികളില്‍ വിദേശ വിദ്യാഭ്യാസ ഭ്രമം വന്‍തോതില്‍ ഉയര്‍ന്നിരുന്നു. വായ്പയെടുത്തും കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുത്തും വിദേശത്തേക്ക് പോയ പലരും ഭേദപ്പെട്ട ജോലി നേടുന്നതില്‍ പരാജയപ്പെട്ടതോടെ, പുതിയ തലമുറയില്‍ വിദേശ പഠനത്തെക്കുറിച്ചുള്ള സമീപനം മാറുകയാണ്. ആദ്യകാലത്ത് യുകെ, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മലയാളി വിദ്യാര്‍ത്ഥികളുടെ പ്രവാഹം കൂടുതലായിരുന്നത്. എന്നാല്‍, ജീവിതച്ചെലവുകള്‍ കുത്തനെ ഉയര്‍ന്നതും, വിദ്യാര്‍ത്ഥി വീസകള്‍ കൂടുതല്‍ കര്‍ശനമായതും, പഠനശേഷമുള്ള തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞതുമാണ് യുകെ, കാനഡ, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളിലേക്കുള്ള പ്രവാഹം കുറയാന്‍ കാരണമായത്.
Full Story

  25-04-2026
യുകെ ബയോബാങ്ക് ഡേറ്റ ചോര്‍ച്ച: അഞ്ചുലക്ഷം സന്നദ്ധപ്രവര്‍ത്തകരുടെ വിവരങ്ങള്‍ അലിബാബയില്‍

ലണ്ടന്‍: യുകെയിലെ അഞ്ചുലക്ഷത്തോളം സന്നദ്ധപ്രവര്‍ത്തകരുടെ രഹസ്യ ആരോഗ്യവിവരങ്ങള്‍ ചൈനീസ് വെബ്‌സൈറ്റായ അലിബാബയില്‍ വില്‍പ്പനയ്ക്ക് വെച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. യുകെ ബയോബാങ്ക് പ്രോജക്റ്റിലെ അംഗങ്ങളുടെ വിവരങ്ങളാണ് കഴിഞ്ഞയാഴ്ച മൂന്ന് വ്യത്യസ്ത ലിസ്റ്റിങ്ങുകളിലായി കണ്ടെത്തിയത്. സാങ്കേതികവകുപ്പ് മന്ത്രി ഇയാന്‍ മുറെയുടെ നേതൃത്വത്തില്‍ ചൈനീസ് സര്‍ക്കാരുമായും അലിബാബയുമായും നടത്തിയ ഇടപെടലിനെ തുടര്‍ന്ന് വിവരങ്ങള്‍ വെബ്‌സൈറ്റില്‍നിന്ന് നീക്കം ചെയ്തു. ഡേറ്റ ആരും വാങ്ങിയിട്ടില്ലെന്നാണ് നിലവിലെ വിലയിരുത്തല്‍. വേഗത്തില്‍ നടപടി സ്വീകരിച്ചതിന് ചൈനീസ് ഭരണകൂടത്തിന് മന്ത്രി നന്ദി രേഖപ്പെടുത്തി. ജനിതകശ്രേണികള്‍, ബ്രെയിന്‍ സ്‌കാനുകള്‍,

Full Story
  25-04-2026
ഡെര്‍ബിഷയര്‍ പൊലീസ് വനിതാ ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തന കേസില്‍

ഡെര്‍ബിഷയര്‍: പൊലീസ് യൂണിഫോമിലെ ശക്തമായ സാന്നിധ്യങ്ങളായ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തന ആരോപണത്തില്‍ കോടതിയില്‍. ഡെര്‍ബിഷയര്‍ പൊലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്തിരുന്ന ജെസിക്ക ഫിറ്റ്ഷഗ് (22), എല്ലി-മേ ഡോഹെര്‍ട്ടി (22) എന്നിവര്‍ കുറ്റവാളികള്‍ക്ക് വിവരങ്ങള്‍ കൈമാറിയെന്നാരോപിച്ച് ലെസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി.

അനുമതിയില്ലാതെ കമ്പ്യൂട്ടര്‍ സിസ്റ്റങ്ങള്‍ ആക്‌സസ് ചെയ്ത് കുറ്റവാളികള്‍ക്ക് വിവരങ്ങള്‍ കൈമാറിയതും, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ആളുകളുമായുള്ള ബന്ധത്തെക്കുറിച്ച് പൊലീസിനെ അറിയിക്കാതിരുന്നതും ഇവര്‍ക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളാണ്. ഇന്ന് കോടതിയില്‍

Full Story
  24-04-2026
യുകെയുമായും ഇടയാന്‍ തയാറാണ് ട്രംപ്; ഡിജിറ്റല്‍ സര്‍വീസസ് ടാക്സ് ചുമത്തുമെന്ന് മുന്നറിയിപ്പ്
ഡിജിറ്റല്‍ സര്‍വീസസ് ടാക്സ് പിന്‍വലിക്കില്ലെങ്കില്‍ ബ്രിട്ടനില്‍ കനത്ത ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് .

'യുകെ ഈ നികുതി ഒഴിവാക്കുന്നില്ലെങ്കില്‍, അതിന് മറുപടിയായി വലിയ തീരുവ ഏര്‍പ്പെടുത്താന്‍ ഞങ്ങള്‍ക്കാകും,' എന്നാണ് ട്രംപ് വ്യക്തമാക്കിയത്. നികുതിയിലൂടെ ബ്രിട്ടന്‍ നേടുന്ന വരുമാനത്തേക്കാള്‍ കൂടുതലായിരിക്കും തീരുവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020-ല്‍ ബ്രിട്ടന്‍ നടപ്പിലാക്കിയ ഈ നികുതി പ്രകാരം, ലോകവ്യാപക ഡിജിറ്റല്‍ വരുമാനം 500 മില്യണ്‍ പൗണ്ട് കവിയുന്ന കമ്പനികള്‍ക്ക് അതില്‍ 25 മില്യണ്‍ പൗണ്ട് ബ്രിട്ടനില്‍ നിന്നുള്ള വരുമാനമുണ്ടെങ്കില്‍ 2% നികുതി ഈടാക്കും. ഇത് പ്രധാനമായും അമേരിക്കന്‍ ടെക് കമ്പനികളെയാണ് ബാധിക്കുന്നത്.

2025
Full Story
  24-04-2026
ലോര്‍ഡ് മണ്ടേല്‍സനെ യുഎസ് അംബാസിഡറായി നിയമിച്ചത് എന്തിന്? കുരുക്കുന്ന ചോദ്യത്തില്‍ കീര്‍ സ്റ്റാര്‍മര്‍ തളരുന്നു

ലേബര്‍ പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാകുന്നു. വലിയ പരീക്ഷണമാണ് സ്റ്റാര്‍മര്‍ അഭിമുഖീകരിക്കുന്നത്. ക്യാബിനറ്റ് ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ക്യാറ്റ് ലിറ്റില്‍ ഫോറിന്‍ അഫയേഴ്സ് സെലക്ട് കമ്മിറ്റി മുന്‍പാകെ ഹാജരാകുന്നതോടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്ന് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ ക്ലിയറന്‍സ് ലഭിക്കാതിരുന്നിട്ടും മണ്ടേല്‍സന് സുപ്രധാന പദവി നല്‍കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയെ അറിയിച്ച ഉദ്യോഗസ്ഥയാണ് ക്യാറ്റ് ലിറ്റില്‍. ലോര്‍ഡ് മണ്ടേല്‍സനെ യുഎസ് അംബാസിഡറായി നിയോഗിച്ചതിലെ വീഴ്ചകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ നില കൂടുതല്‍ പരുങ്ങലിലായി. വിഷയത്തില്‍ ക്യാബിനറ്റിലും ഭിന്നത രൂക്ഷമാണ്. മുന്‍

Full Story
[30][31][32][33][34]
 
-->




 
Close Window